ദേശീയപാത 766-ലെ ഗതാഗതം നിരോധിച്ചാൽ കണ്ണീരു കുടിക്കേണ്ടി വരിക കർണാടകത്തിലെയും നീലഗിരിയിലെയും അതിർത്തിഗ്രാമങ്ങളിലെ കർഷകർ; വയനാട്ടിൽ നിന്നും ഗുണ്ടൽപേട്ടയിൽ പോയി കൃഷിചെയ്തിരുന്ന കർഷകർക്കും തിരിച്ചടിയാകും; കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന ഗുണ്ടൽപേട്ടയിലെ വിപണി തന്നെ പൂട്ടിപ്പോകുന്ന അവസ്ഥ വരും; സുൽത്താൻ ബത്തേരിയിൽ കർഷകരും വിദ്യാർത്ഥികളും വ്യാപാരികളും ഒരുപോലെ തെരുവിൽ ഇറങ്ങുന്നതിന്റെ കാരണങ്ങൾ ഇവയൊക്കെ
മറുനാടൻ മലയാളി ബ്യൂറോ
സുൽത്താൻ ബത്തേരി: ബന്ദിപ്പൂർ വനമേഖല വഴിയുള്ള യാത്രപൂർണമായും നിരോധിക്കാനുള്ള നീക്കത്തിനെതിരെ വയനാടു നീലഗിരിയും ഉൾപ്പെടുന്ന പ്രദേശം തിളച്ചു മറിയുകയാണ്. വയനാട് ഇന്നുവരെ കണ്ട ഏറ്റവും വലിയ പൊതുജന പ്രക്ഷോഭമായി ഇത് മാറിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയുടെ തെരുവിൽ ഓരോ ദിവസവും ആയിരങ്ങൾ പ്രക്ഷോഭത്തിൽ പങ്കുചേരുന്നു. ഇന്ന് രാഹുൽ ഗാന്ധി എത്തിയതും ഏവർക്കും ആവേശം പകരുന്ന കാര്യമായി മാറി. ബന്ദിപ്പൂർ വനമേഖലയിലൂടെ പോവുന്ന കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ലെ ഗതാഗതം നിരോധിച്ചാൽ വയനാട്ടിലെയും കർണാടകത്തിലെ അതിർത്തിജില്ലകളിലെയും കാർഷികമേഖല വൻ പ്രതിസന്ധിയിലാവും. നിരവധി ജീവിതങ്ങൾ താറുമാറാകുന്ന അവസ്ഥ വരും. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കർഷകരെയും ബാധിക്കും. ചുരുക്കത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെ അതിർത്തി മേഖലയെ സാരമായി തന്നെ ഈ നീക്കം ബാധിക്കും.
വയനാട്, നീലഗിരി ജില്ലകളിൽനിന്നായി ഏഴായിരത്തിലധികം കർഷകരാണ് കർണാടകത്തിലെ വിവിധ മേഖലകളിൽ ഇഞ്ചി, വാഴ, പൂവ്, പച്ചക്കറി തുടങ്ങിയവ കൃഷിചെയ്യുന്നത്. പാതയടച്ചാൽ യാത്ര മണിക്കൂറുകൾ കൂടും. ഇത്രദൂരം സഞ്ചരിച്ച് കൃഷിചെയ്യുന്നത് പ്രായോഗികമാകില്ല. വർഷങ്ങളായി ഈ മേഖലയിൽ കൃഷി ചെയ്യുന്നവരുടെ അഭിപ്രായം ഇങ്ങനെയാണ്. വയനാട്ടിലെ ബത്തേരി, മീനങ്ങാടി, പുല്പള്ളി, അമ്പലവയൽ തുടങ്ങിയ മേഖലകളിലെ നൂറുകണക്കിന് കർഷകർ ഇക്കൂട്ടത്തിലുണ്ട്. വയനാട്ടിലെ വന്യമൃഗശല്യവും ഉത്പന്നങ്ങളുടെ വിലത്തകർച്ചയും കാരണം എല്ലാ കൃഷിയും നഷ്ടത്തിലായപ്പോഴാണ് കർണാടകത്തിലേക്കും മറ്റും കൃഷിചെയ്യാൻ പോയിത്തുടങ്ങിയത്.
പാത പൂർണമായി അടച്ചാൽ കൃഷിയുപേക്ഷിക്കുകയേ നിവൃത്തിയുള്ളൂവെന്നാണ് കർഷകരുടെ അഭിപ്രായം. ഇഞ്ചിക്കുപുറമേ വാഴയാണ് മലയാളികൾ വ്യാപകമായി കൃഷിചെയ്യുന്നത്. നിറത്തിലും ഗുണത്തിലും കേരളത്തിൽ വിളയുന്ന നേന്ത്രപ്പഴത്തെക്കാൾ മുന്നിൽ നിൽക്കുന്നതിനാൽ ഒരു കിലോയ്ക്ക് കേരളത്തെ അപേക്ഷിച്ച് അഞ്ചുരൂപ അധികം കിട്ടും. ഇഞ്ചിക്ക് ആയിരം രൂപയോളവും ചേനയ്ക്ക് 900 മുതൽ 1200 രൂപവരെയും അധികം കിട്ടും.
കർണാടകയിലെ കൃഷിയിടങ്ങൾ പാട്ടത്തിനെടുത്തവർ മടങ്ങേണ്ടിവരും. ബന്ദിപ്പൂർ ചാമരാജ് നഗർ, മൈസൂരു തുടങ്ങിയ ജില്ലകളിലെ കൃഷിക്കാരും തൊഴിലാളികളും കോഴിക്കോട്-കൊല്ലഗൽ പാതയിലൂടെയാണ് കൃഷിസ്ഥലത്തേക്ക് പോവുന്നതും ഉത്പന്നങ്ങൾ വിപണികളിലെത്തിക്കുന്നതും. ബത്തേരിയിൽനിന്ന് ഈ പാതവഴി അതിർത്തിപട്ടണമായ ഗുണ്ടൽപ്പേട്ടിലേക്ക് 55 കിലോമീറ്ററാണ് ദൂരം. ഈ വഴിയടച്ചാൽ ബത്തേരിയിൽനിന്ന് മാനന്തവാടി-ഗോണിക്കുപ്പ-മൈസൂരുവഴി 246 കിലോമീറ്റർ സഞ്ചരിക്കണം ഗുണ്ടൽപ്പേട്ടിലെത്താൻ. മലയാളികൾ കൂടുതൽ കൃഷിചെയ്യുന്ന സ്ഥലങ്ങളിലൊന്നായ ഹെഡിയാളയിലേക്ക് ബത്തേരിയിൽനിന്ന് 80 കിലോമീറ്ററുണ്ട്. ബദൽപ്പാതയിലൂടെ 150 കിലോമീറ്ററാവും.
മലയാളികൾ കൃഷിനിർത്തി തിരിച്ചുപോരുന്നത് കർണാടകയിലെ വിപണിയെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും തകിടംമറിക്കും. ഗുണ്ടൽപ്പേട്ടിൽ പച്ചക്കറിയും പൂവും കൃഷിചെയ്യുന്നത് പ്രധാനമായും കേരളവിപണിയെ ലക്ഷ്യംവച്ചാണ്. ഇവിടത്തെ മാർക്കറ്റിൽനിന്ന് 10,800 പെട്ടി പച്ചക്കറിയാണ് വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്കെത്തുന്നത്. 2000 തൊഴിലാളികൾ ഇവിടുണ്ട്. നൂറുകണക്കിന് കർഷകരും. കേരളത്തിലെ വിപണികളെ ആശ്രയിച്ചുള്ള കൃഷിയും അവസാനിപ്പിക്കേണ്ടിവരും.
പാതയടച്ചാൽ വയനാട്ടിലെ കളിയടയ്ക്ക കൃഷിയും ഇല്ലാതാവും. വിളവെടുക്കുന്ന അടയ്ക്ക അന്നുതന്നെ ചാമരാജ് നഗറിലേക്കാണ് കയറ്റിയയക്കുന്നത്. രാത്രിയെത്തുന്ന ലോഡ് പുലർച്ചെ തന്നെയിറക്കി സംസ്കരണജോലികളിലേക്ക് കടക്കുകയാണ് പതിവ്. കർണാടകയിൽ ഒട്ടേറെ കുടിൽവ്യവസായ യൂണിറ്റുകളാണ് കളിയടയ്ക്ക വിപണിയെ ആശ്രയിച്ച് കഴിയുന്നത്. രാത്രിയാത്ര നിരോധനംതന്നെ അടയ്ക്കക്കൃഷിയെ പ്രതിസന്ധിയിലാക്കിയതാണ്. പകലും നിരോധനം വന്നാൽ പൂർണമായും തകരുന്നത് നിരവധി വ്യവസായങ്ങൾകൂടിയാണ്.
അതിരാവിലെ വിളവെടുത്ത് അന്നന്ന് ഗുണ്ടൽപ്പേട്ടിലെത്തുന്ന പച്ചക്കറിയാണ് ഇപ്പോൾ വിപണികളിലെത്തുന്നത്. ഇവിടന്നുള്ള വരവ് നിലയ്ക്കുന്നതോടെ മൈസൂരുവിൽനിന്നും മറ്റും മറ്റുവഴികളിലൂടെ എത്തിക്കേണ്ടി വരും. അപ്പോൾ പച്ചക്കറിവില ഇപ്പോഴുള്ളതിന്റെ ഇരട്ടിയെങ്കിലുമാവും. 2009ലാണ് ചാമരാജ് നഗർ കലക്ടറുടെ ഉത്തരവ് പ്രകാരം കർണാടകയുടെ ഭാഗത്തുള്ള ബന്ദിപൂർ വനമേഖലയിലെ 22 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയിൽ രാത്രി യാത്രാ നിരോധിച്ചത്. ഇതിനെതിരെ കേരളം സമർപ്പിച്ച അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തിൽ ഇതുവരെആയിരത്തിലധികം സംഘടനകൾ നേരിട്ടുവന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അര ലക്ഷത്തോളം ജനങ്ങൾ പങ്കുകൊണ്ടു.സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് ബത്തേരി നഗരത്തിൽ ദിവസവും നടക്കുന്നത്. മുസ്ലിം യൂത്ത്ലീഗ്, യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, യുവമോർച്ച, വ്യാപാരി വ്യവസായി യൂത്ത് വിങ് എന്നീ സംഘടനകളുടെ ഓരോ പ്രതിനിധികളാണ് ബത്തേരി സ്വതന്ത്ര മൈതാനിയിലെ സമര പന്തലിൽ നിരാഹാര സമരം അനുഷ്ഠിക്കുന്നത്. വയനാട്ടിലെ കലാലയങ്ങൾ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ ഒന്നടങ്കം സമരത്തിന് പിന്തുണ അറിയിക്കാൻ എത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍