ആർച്ച് ബിഷപ്പും കർദ്ദിനാളുമായുള്ള കത്തിടപാടുകൾ കൈമാറണമെന്ന് വത്തിക്കാനോട് ഇംഗ്ലണ്ടിലെ കോടതി; പൗരോഹിത്യ രഹസ്യങ്ങൾ കൈമാറുന്നതുകൊടും പാപമെന്ന് വത്തിക്കാനും; ലണ്ടനിലെ സ്വത്ത് കേസ് സഭയ്ക്ക് തലവേദനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: സഭയിലെ മുതിർന്ന പുരോഹിതർക്കിടയിൽ നടന്ന ഈമെയിൽ - ടെക്സ്റ്റ് ആശയവിനിമയങ്ങൾ കൈമാറണമെന്ന് ഇംഗ്ലണ്ടിലെ കോടതി വത്തിക്കാനോട് ഉത്തരവിട്ടു. അത്തരത്തിൽ, പുരോഹിതർക്കിടയിൽ നടക്കുന്ന ആശയവിനിമയങ്ങൾ പുറത്തു വിടുന്നതുകൊടുംപാപമാണെന്ന് നിലപാട് വത്തിക്കാൻ കൈക്കൊണ്ടതിനിടയിലാണിത്. ഒരു ആർച്ച്ബിഷപ്പും ഒരു കർദ്ദിനാളും തമ്മിൽ കൈമാറിയ ഈമെയിൽ സന്ദേശങ്ങൾ, വാട്ട്സ്അപ് സന്ദേശങ്ങൾ, തുടങ്ങിയവ സഭാരഹസ്യങ്ങൾ ആനെന്നും അതി പുരാതനമായ ഒരു രഹസ്യ സംരക്ഷണ നിയമം, കത്തോലിക്ക സഭയുടെ രഹസ്യങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും സഭയുടെ അഭിഭാഷകൻ പറയുന്നു.
എന്നാൽ, ഹൈക്കോടതിയുടെ സുപ്രധാനമായ ഒരു വിധി പ്രസ്താവനയിൽ ജഡ്ജി ജസ്റ്റിസ് ഫോക്സ്ടൺ ഈ വാദങ്ങൾ തള്ളിക്കളയുകയായിരുന്നു. മാത്രമല്ല, അതീവ രഹസ്യമായ ഈ ആശയവിനിമയങ്ങൾ കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വത്തിക്കാന്റെ ഈ നൂറ്റാണ്ടിലെ വിചാരണ എന്ന് അറിയപ്പെടുന്ന വിവാദത്തിലെ കേന്ദ്രബിന്ദുവാണ് ഈ ആശയവിനിമയ രേഖകൾ. ഒരു വസ്തു ഇടപാടിൽ, കത്തോലിക്ക സഭയെ പറ്റിച്ചു എന്ന ആരോപണത്തിൽ നിന്നും തന്റെ പേര് നീക്കം ചെയ്യുന്നതിനായി ബ്രിട്ടീഷ് ഫിനാൻസിയർ റാഫേൽ മിൻസിയോൺ ആണ് കോടതിയെ സമീപിച്ചത്.
ആഡംബര അപ്പാർട്ട്മെന്റുകൾ നിർമ്മിക്കുവാനായി നീക്കി വെച്ചിരുന്ന, ചെൽസിയയിലെ ഒരു വസ്തുവുമായി ബന്ധപ്പെട്ടാണ് ഈ തർക്കം. മുൻപ് ഹാരോഡ്സിന്റെ വെയർഹൗസ് ആയിരുന്ന ഈ വസ്തുവിനായി വത്തിക്കാൻ 124 മില്യൻ പൗണ്ട് ചെലവഴിച്ചു എന്നാണ് പറയുന്നത്. മിൻസിയോൺ 2018-ൽ ഈ വസ്തു വിറ്റപ്പോൾ അതിന്റെ വില കൂട്ടിക്കാണിച്ച് തട്ടിപ്പ് നടത്തി എന്നാണ് വത്തിക്കാൻ ആരോപിക്കുന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചാർത്തി പ്രോസിക്യുട്ടർമാർ മിൻസിയോണിനും വേറെ 10 പേർക്കും എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
കേസിൽ പ്രതിചേർക്കപ്പെട്ട, പോപ്പ് ഫ്രാൻസിസിന്റെ മുൻ വലംകൈ ആയ ആഞ്ചെലോ ബെസിയു ഉൾപ്പടെ 10 പേരും ഈ ആരോപണം നിഷേധിക്കുകയാണ്. അതേസമയം, ഫിനാൻസിയർ പറയുന്നത് സ്വതന്ത്ര വിദഗ്ദ്ധർ നടത്തിയ വസ്തുവിന്റെ മൂല്യനിർണ്ണയം ശരിയായതാണെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നുമാണ്. വത്തിക്കാന്‍ ഈ ഇടപാടുകൾ വഴി പണം നഷ്ടപ്പെട്ടു എന്നോ, താൻ തെറ്റ് ചെയ്തു എന്നോ തെളിയിക്കാനുള്ള ഒരു തെളിവും വത്തിക്കാൻ ഇതുവരെ ഹാജരാക്കിയിട്ടില്ല എന്ന് മിൻസിയോൺ അവകാശപ്പെടുന്നു.
തുടർന്നായിരുന്നു യു കെ കോടതിയിൽ ഒരു സിവിൽ സ്യുട്ട് അയാൾ കൊണ്ടുവന്നത്. ആരോപണത്തിൽ മങ്ങലേറ്റ തന്റെ കീർത്തി സംരക്ഷിക്കുന്നതിനാണ് എന്നാണ് അയാൾ പറയുന്നത്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു വത്തിക്കാൻ ഇംഗ്ലീഷ് കോടതികളിൽ വിചാരണ നേരിടണമെന്ന് അപ്പീൽ കോടതി വിധിച്ചത്. സഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇതുപോലൊരു സംഭവം.
വിചാരണക്കിടയിൽ മിൻസിയോണിന്റെ അഭിഭാഷകർ കർദ്ദിനാൽ പിയേട്രൊ പരോലിനും ആർജന്റീനിയൻ ആർച്ച് ബിഷപ്പ് എഡ്ഗാർ പെന പാരയും തമ്മിലുള്ള ആശയ വിനിമയങ്ങൾ കാണണം എന്നാവശ്യപ്പെട്ടത്. വത്തിക്കാന്റെ 124 മില്യൻ പൗണ്ട് ഇടപാടിന് മേൽനോട്ടം വഹിഛ്കത് ഇവർ ഇരുവരുമാണ്. മിൻസിയോൺ മാനേജ് ചെയ്യുന്ന ഫണ്ട് വഴിയായിരുന്നു വത്തിക്കാൻ ഇതിനായി നിക്ഷേപം നടത്തിയത്.
എന്നാൽ, പരോലിനും പെന പാരയും ഉന്നതതൽ രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണെന്നും അവർക്കിടയിലെ ആശയ വിനിമയങ്ങൾ രാഷ്ട്ര രഹസ്യമായി പരിഗണിക്കണം എന്നുമാണ് കത്തോലിക്ക സഭക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിക്കുന്നത്. പോണ്ടിഫിക്കൽ സീക്രട്ട്സ് എന്നറിയപ്പെടുന്ന സഭാ രഹസ്യങ്ങൾ പുറത്തു വിടുന്നത് സഭാ നിയമപ്രകാരം കൊടുംപാപമാണെന്നും അവർ വാദിക്കുന്നു. എന്നാൽ, ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- രാജ്യം കണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യം; സല്യൂട്ട് ചെയ്യേണ്ട ആത്മവീര്യവുമായി നിന്ന തൊഴിലാളികൾ; 41 ജീവനുകൾ രക്ഷിക്കാൻ ഇടയാക്കിയത് 2014ൽ നിരോധന ഏർപ്പെടുത്തിയ റാറ്റ്ഹോൾ മൈനിങ് വഴി; 'നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവർക്കും പ്രചോദനം'; തൊഴിലാളികളുടെ ആത്മവീര്യത്തിന് മുന്നിൽ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രിയും
- ആശ്രമം മൈതാനത്ത് കുട്ടി തനിച്ചിരിക്കുന്നത് കണ്ടത് നാട്ടുകാർ; കേരളത്തിന്റെ അന്വേഷണം അറിഞ്ഞവർ കുട്ടിയെ അതിവേഗം തിരിച്ചറിഞ്ഞു; പിന്നാലെ പാഞ്ഞെത്തിയ കൊല്ലം പൊലീസ്; മലയാളിയുടെ കരുതൽ തിരിച്ചറിഞ്ഞവർ കുട്ടിയെ ഉപേക്ഷിച്ചു പോയത് തന്നെ; കുട്ടിയെ ജീവനോടെ കിട്ടുകയെന്ന ആദ്യ കടമ്പ ജയിച്ചു; ഇനി ആ മാഫിയാ സംഘത്തെ കണ്ടെത്തണം
- 'ആരെയും വ്യക്തിപരമായി സംശയമില്ല'; പിന്നിലെന്തെന്ന് അറിയണമെന്ന് അബിഗേലിന്റെ പിതാവ് റെജി
- അമ്മയുടെ മാറോടണഞ്ഞു അബിഗേൽ... പൊന്നുമോളെ കണ്ട് വാരിപ്പുണർന്നു ചുംബിച്ചു മാതാവ് സിജി; കുഞ്ഞനുജത്തിക്ക് ഉമ്മ നൽകി സഹോദരൻ ജോനാഥനും; കണ്ടു നിന്ന പൊലീസുകാർക്കും കണ്ണു നിറഞ്ഞു; കൊല്ലത്തെ എ ആർ ക്യാമ്പിൽ വികാരനിർഭരമായ കൂടിക്കാഴ്ച്ച
- കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ്, അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്: വിമർശകർക്ക് മറുപടിയുമായി മുകേഷ്
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- കാറിൽ വെച്ച് കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; രാത്രിയിൽ ഭക്ഷണം നൽകി; ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചു; പൊലീസും ജനങ്ങളും മാധ്യമങ്ങളും ജാഗ്രത പുലർത്തിയതിനാൽ പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചതെന്ന് എഡിജിപി
- ടെലിവിഷൻ സീരിയൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നു: വനിതാ കമ്മിഷൻ അധ്യക്ഷ
- വെബ് സീരീസിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച യുവാവിനെ അഞ്ജന തന്ത്രത്തിൽ വിളിച്ചു വരുത്തി; ഫോട്ടോ ഷൂട്ടിനെ കുറിച്ചു സംസാരിക്കവേ കൂട്ടാളികൾ കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചു; ഒരു ലക്ഷം രൂപയുടെ ഫോൺ കവർന്നു; യുവതിയും സംഘവും പിടിയിൽ
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- ചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- സിനിമാ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്; ഞെട്ടലോടെ മലയാളം സീരിയൽ ലോകം
- നാല് മക്കളുള്ള മൂത്ത ജേഷ്ഠനുമായി അവഹിതബന്ധം; 25 കാരിയെ വീട്ടിൽ കയറി ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആളെന്ന് സഹോദരൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആൽബർട്ട് ഐൻസ്റ്റീൻ മുതൽ ചാൾസ് ഡാർവിൻ വരെയുള്ള പ്രതിഭകൾക്കുണ്ടായിരുന്ന 'രോഗം'; സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കയാണെന്ന് പ്രഖ്യാപിച്ച രോഗം എന്താണ്? ഓട്ടിസം സ്പെക്ട്രം ഡിസോഡറിനെ അറിയാം
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍