പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: പുതിയ പള്ളി നിർമ്മാണത്തിലെ കണക്ക് സംബന്ധിച്ച് പള്ളി വികാരിയും വിശ്വാസികളും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചെന്ന പേരിൽ കൂട്ട മരണ കുർബാന നടത്തി വികാരി. പള്ളി നിർമ്മാണത്തിലെ കണക്ക് സംബന്ധിച്ച് ആരോപണം ഉന്നയിച്ചതിനാണ് ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചതായി കണക്കാക്കി വികാരി കൂട്ട 'മരണ കുർബാന' നടത്തിയത്. തൃശൂർ പൂമല ലിറ്റിൽ ഫ്ളവർ പള്ളിയിലാണ് സംഭവം.
ജീവിച്ചിരിക്കുന്ന ഇടവകക്കാർക്ക് കൂട്ടമരണക്കുർബാന ചൊല്ലിയതോടെ പ്രശ്നം രൂക്ഷമായി. അതോടെ വികാരിക്ക് അനുകൂലമായി നിന്ന വിശ്വാസികൾപോലും എതിർചേരിയിലെത്തി. വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടവകയിലെ വിശ്വാസികളിൽ ചിലർ പള്ളിക്ക് മുന്നിൽ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകളും നടത്തി. കോടികൾ മുടക്കി ഇവിടെ പുതിയ പള്ളി നിർമ്മിച്ചിരുന്നു. ഇതിന്റെ കണക്ക് സംബന്ധിച്ച് തർക്കത്തിനൊടുവിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വികാരി ഫാ.ജോയസൺ കോരോത്താണ് പള്ളി നിർമ്മാണത്തിന് നേതൃത്വം നൽകിയിരുന്നത്. അഞ്ചര കോടിയോളം രൂപ ഇതിനായി വിശ്വാസികളിൽ നിന്ന് പിരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പള്ളി നിർമ്മാണത്തിന് ശേഷം കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കാത്തതാണ് തർക്കത്തിൽ കലാശിച്ചത്.
ഭാരവാഹികളുടേയും വിശ്വാസികളുടേയും നിരന്തര ആവശ്യങ്ങളെ തുടർന്ന് രൂപതയിൽ നിന്ന് കണക്ക് അവതരിപ്പിക്കാൻ നിർദ്ദേശം ലഭിച്ചു. തുടർന്ന് ഏഴ് മാസത്തിന് ശേഷം കണക്ക് അവതരിപ്പിച്ചു. കണക്കിനെ ചൊല്ലി പ്രതിഷേധമുയർന്നു. ഇതിനിടെ പൂമല ചെറുപുഷ്പ ദേവാല സംരക്ഷണ സമിതി എന്ന പേരിൽ വികാരിക്കെതിരെ ഒരു വിഭാഗം വിശ്വാസികൾ സംഘടിക്കുകയും ചെയ്തിരുന്നു.
പഴയ പള്ളി പൊളിച്ചപ്പോൾ ഉണ്ടായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മര ഉരുപ്പടികൾ എവിടെ, പള്ളിയുടെ വസ്തുക്കൾ പതിവായി മോഷണം പോയിട്ടും എന്തുകൊണ്ട് പള്ളിയിൽ സിസിടിവി വെക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ വികാരിക്ക് നേരെ ഉന്നയിച്ച് സംരക്ഷണ സമിതി ബോർഡുകൾ സ്ഥാപിച്ചു. പള്ളി സംബന്ധമായ പണമിടപാട് വികാരി നേരിട്ട് നടത്തരുതെന്ന് ഇവർ ആവശ്യപ്പെട്ടു.
ഇത്തരത്തിൽ തനിക്കെതിരെ ഫ്ളക്സുകൾ പൊന്തിയതോടെയാണ് ഫാ.ജോയസൺ കോരോത്ത് കഴിഞ്ഞ ഞായറാഴ്ച കൂട്ടമരണ കുർബാന നടത്തിയത്. തനിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചിട്ടും ഫ്ളക്സുകൾ പൊന്തിയിട്ടും ഇടവകയിലെ ഒരാളും പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, ഈ ഇടവകക്കാരെല്ലാം മരിച്ചു എന്ന് പറഞ്ഞായിരുന്നു മരണ കുർബാന നടത്തിയത്.
'ഞാനിവിടെ വന്ന് ഏഴ് വർഷം കഴിഞ്ഞ് പള്ളി പണിയും കഴിഞ്ഞപ്പോഴാണ് ആരോപണങ്ങളും ദുരാരോപണങ്ങളും വന്നുകൊണ്ടിരിക്കുന്നത്. ഇന്നുവരെ ഒരു ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ല. കോടികളുടെ ആരോപണങ്ങൾ ഉന്നയിച്ചു അച്ചനെതിരെ. നിങ്ങളാരെങ്കിലും പ്രതികരിച്ചോ, ആരും പ്രതികരിക്കുന്നില്ല. ഇവിടെ എനിക്കെതിരെ ഫ്ളക്സ് വെച്ചിട്ടുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടോ..ഈ ഇടവകയിൽ എന്ത് തോന്ന്യവാസവും കാണിക്കാമെന്നതിലൂടെ വ്യക്തമാകുന്നത് ഈ ഇടവകക്കാർ എല്ലാം മരിച്ചവരാണ്, പ്രതികരണ ശേഷി ഇല്ലാത്ത മരിച്ചവർ' മരണ കുർബാന നടത്തുന്നതിന് മുമ്പായി വികാരി പറഞ്ഞു. ഇത്തരത്തിൽ രണ്ട് കൂട്ട മരണ കുർബാന വികാരി പെന്തക്കുസ്താ നാളായ കഴിഞ്ഞ ഞായറാഴ്ച നടത്തിയെന്നാണ് ആരോപണം.
പ്രതിഷേധമെന്നോണം ഇന്ന് പള്ളി പരിസരത്ത് ഇടവകയിലെ ഒരു വിഭാഗം വിശ്വാസികൾ പ്രതീകാത്മകമായി തങ്ങളുടെ ഏഴാംചരമദിന ചടങ്ങുകൾ നടത്തുകയും ചെയ്തു. ഇവടവകക്കാർ കൂട്ട മരണ കുർബാന ചൊല്ലിയ വികാരിക്ക് അഭിനന്ദനങ്ങൾ എന്ന ഫള്ക്സ് സ്ഥാപിക്കുകയും ചെയ്തു. താടികൾ കെട്ടിയും കറുത്ത കൈയുറകൾ ധരിച്ചുമായിരുന്നു പ്രതിഷേധം.
ഇടവകയിലെ വിശ്വാസികളിൽ ചിലർ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകൾ പ്രതീകാത്മകമായി നടത്തിയപ്പോൾ ഫ്ളക്സുകൾക്കെതിരെയും തന്നെ കൈയേറ്റം ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി വികാരി പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
തർക്കങ്ങൾക്കിടെ ഇടവകയിലെ ചിലർ വികാരിയുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോട്ടോർ വാഹന വകുപ്പിന് അയച്ചു നൽകി, നമ്പർ പ്ലേറ്റിൽ തോക്കിന്റെ ചിത്രം വെച്ചതിന് മോട്ടോർ വാഹന വകുപ്പ് 3000 രൂപ വികാരിക്ക് പിഴയിടുകയും ചെയ്തു. പള്ളി പണി നടത്തിയതിന് ശേഷം വികാരി മൂന്ന് തവണ കാർ മാറ്റി വാങ്ങിയിട്ടുണ്ടെന്നും ദേവാലയ സംക്ഷണ സമിതി ആരോപണം ഉന്നയിക്കുന്നുണ്ട്.
വികാരിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ അതിരൂപതാ ആസ്ഥാനത്തു വിശ്വാസികൾ സമരം നടത്തിയിരുന്നു. പ്രശ്നത്തിന് പരിഹാരം കണ്ടെത്താമെന്ന ഉറപ്പിലാണ് സമരത്തിൽ നിന്നും വിശ്വാസികൾ പിന്മാറിയതെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല. ഒരു പള്ളിവികാരിക്ക് ചേരുന്ന വിധത്തിലല്ല വികാരിയുടെ പ്രവർത്തനങ്ങൾ എന്നും വിശ്വാസികൾ ആരോപിക്കുന്നുണ്ട്. ജീവിച്ചിരിക്കുന്ന തങ്ങൾക്ക് മരണ കൂർബാന ചൊല്ലിയ വികാരിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനുള്ള നീക്കത്തിലാണ് വിശ്വാസികൾ.
വേദോപദേശക്ലാസ്സിൽ പഠിക്കാൻ ചെന്ന കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകാനും നീക്കമുണ്ട്. പള്ളി വികാരി കൂട്ട കുർബാന നടത്തിയവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും പുഷ്പ്പാർച്ചനയും നടത്തിയാണ് വിശ്വാസികൾ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകൾ നടത്തിയത്.
സിബി പതിയിൽ, ജിജോ കുര്യൻ, പി കെ ലാളി, പ്രകാശ് ജോൺ, ജോൺസൺ പുളിയന്മാക്കൽ, ഷാജി വട്ടുകുളം, റോയി മാടപ്പിള്ളി, ജോസ് വെട്ടിക്കൊമ്പിൽ, സാജൻ ആരിവേലിക്കൽ, ജോസ് പുൽക്കൂട്ടിശ്ശേരി, പി ജെ കുര്യൻ, പ്രസാദ് പി ജെ, ജിബി ജോസഫ്, പി ജെ ആന്റണി സിജോ കുറ്റിയാനി, ജോർജ് ചിറമാലിയിൽ, കെ ജെ ജെറി, സിബി സെബാസ്റ്റ്യൻ, റോയ്, ജോജോ കുര്യൻ , അനൂപ് സെബാസ്റ്റ്യൻ എന്നിവരാണ് വിശ്വാസികളുടെ വേറിട്ട സമരത്തിന് നേതൃത്വം നൽകിയത്. 'ഏഴാം ചരമദിനാ'ചരണത്തിന്റെ ഭാഗമായി വിശ്വാസികൾ ഉണ്ണിയപ്പ വിതരണവും നടത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം ഇന്ത്യയുടെ തലയിൽ വച്ചുകെട്ടാനുള്ള നീക്കം പൊളിഞ്ഞു; യുഎന്നിൽ കിണഞ്ഞുപരിശ്രമിച്ചിട്ടും നിരാശ മാത്രം ഫലം; ദേശീയ സുരക്ഷയിലെ മോദി സർക്കാരിന്റെ വിട്ടൂവീഴ്ചയില്ലാത്ത നിലപാടിന് കയ്യടി കിട്ടുമ്പോൾ കൗശലം പാളിയ ജാള്യതയിൽ ട്രൂഡോ
- നിയമന വിവരം അറിഞ്ഞത് ടിവിയിൽ; തന്നോട് ആലോചിക്കാതെ നൽകിയ പദവി വേണ്ട; സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കില്ലെന്ന് റിപ്പോർട്ട്; അതൃപ്തി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും
- കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്ന് തിരിച്ചടിച്ച് ഇന്ത്യ; തെളിവുകൾ പുറത്തു കൊടുക്കില്ലെന്ന് കാനഡ; വീസ നൽകുന്നത് നിർത്തിവച്ചത് പഞ്ചാബികളെ പ്രതികൂലമായി ബാധിക്കുമെന്ന് കോൺഗ്രസ്; ഇന്ത്യാ-കാനഡ ബന്ധം ഉലച്ചിലിൽ
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- കൈയിലുണ്ടെന്ന് പറയുന്ന ഇലക്ട്രോണിക് തെളിവ് പുറത്തു വിടാതെ വീമ്പു പറച്ചിലിൽ എല്ലാം ഒതുക്കി ട്രൂഡോ; ഭീകരവാദികളെ സംരക്ഷിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യയും; കാനഡ ഭീകരർക്ക് സുരക്ഷിത താവളമാകുമ്പോൾ
- ഏജന്റിനുള്ള കമ്മീഷനായ രണ്ടരക്കോടി കിട്ടുക കോഴിക്കോട്ടെ ബാവാ ഏജൻസിക്ക്; വാളയാറിലെ ഗുരുസ്വാമിക്ക് പങ്ക് കൊടുക്കണമോ എന്ന് തിരുമാനിക്കേണ്ടത് പ്രധാന ഏജൻസി; തമിഴ്നാട്ടുകാർക്ക് നാലു പേർക്കും കൂടി കിട്ടുക 12.88 കോടിയും; തിരുവോണം ബമ്പറിൽ ഭാഗ്യശാലികൾ എത്തുമ്പോൾ
- ജമ്മു കശ്മീരിൽ നിരവധി നടപടികളിലൂടെ താരപരിവേഷം ലഭിച്ച പൊലീസ് ഓഫിസർ; ഭീകരരെ സഹായിച്ച പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്; ഷെയ്ഖ് ആദിൽ മുഷ്താഖ് തീവ്രവാദ ബന്ധത്തിൽ അകത്താകുമ്പോൾ
- ഭീമൻ രഘു സിനിമാ പ്രമോഷന് എത്തിയത് പാർട്ടി കൊടിയുമായി; മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ വേഷമിടുന്നത്; ഈ സിനിമ സഖാവിന്റെ സിനിമയാണെന്ന് ഭീമൻ രഘു
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- 'കേരളാ പാചക വിദഗ്ദ്ധനെ ആവശ്യമുണ്ട്, കേരളാ ഭക്ഷണം മാത്രം, പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം': പരസ്യം വൈറലായതോടെ മുതലാളിയുടെ ഫോണിന് വിശ്രമമില്ല; ആ പണിക്ക് ആളെ എടുത്തെന്ന് ഉടമ രാമനാഥൻ; പരസ്യത്തിലെ കൗതുകം മറുനാടൻ അന്വേഷിച്ചപ്പോൾ
- ഇമ്പോസിഷൻ എഴുതിക്കൊണ്ടു വരാത്തതിന് സാർ എഴുന്നെപ്പിച്ചു നിർത്തിയിരിക്കുവാണ്! പിണറായി പ്രസംഗിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കുന്ന ഭീമൻ രഘു; അലൻസിയറിനൊപ്പം ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍