പുതിയ രൂപവും ഭാവവും ആയി കേംബ്രിഡ്ജിൽ എത്തിയ രാഹുൽ എംബിഎ വിദ്യാർത്ഥികൾക്ക് മുന്നിൽ നടത്തിയത് നീണ്ട പ്രസംഗം; മുൻപൊരിക്കൽ തപ്പി തടഞ്ഞ രാഹുൽ ഇത്തവണ പ്രസംഗിച്ചു കത്തികയറി; സാം പിത്രോദയടക്കം അനേകം പേർ രാഹുലിനെ ട്വീറ്റ് ചെയ്ത ശ്രദ്ധ നേടുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മാസങ്ങൾ നീണ്ട ജോഡോ യാത്ര കഴിഞ്ഞതോടെ താടിയും മുടിയും വളർത്തിയ രാഹുൽ ഗാന്ധിയെ കണ്ടു അന്തം വിട്ടവർക്ക് ആശ്വാസമായിരുന്നു കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ യുകെയിലേക്കുള്ള വരവ്. താടിയൊക്കെ വെട്ടിമിനുക്കി പ്രായം കുറഞ്ഞ ലുക്കിൽ എത്തിയ രാഹുലിന് നിറഞ്ഞ മനസോടെയാണ് സോഷ്യൽ മീഡിയ വരവേൽപ്പ് നൽകിയത്. രാഹുലിന്റെ പ്രധാന ഉപദേശകനായും കരുതപ്പെടുന്ന സാം പിത്രോഡ അടക്കം അദ്ദേഹത്തിന്റെ കേംബ്രിഡ്ജ് പ്രസംഗം ട്വീറ്റ് ചെയ്തതോടെ സൈബർ ലോകത്തു സ്വീകാര്യത കൂടുകയും ചെയ്തു.
മുൻപൊരിക്കൽ ഇവിടെ എത്തിയപ്പോൾ അവതാരകയുടെ ചോദ്യത്തിന് മുന്നിൽ തപ്പിത്തടഞ്ഞ രാഹുൽ കേട്ട വിമർശനം അദ്ദേഹത്തിന്റെ മോശം പ്രതിച്ഛായ സൃഷ്ടിക്കാൻ ഇറങ്ങി പുറപ്പെട്ടവർക്കു വീണുകിട്ടിയ ആയുധവുമായി. എന്നാൽ ഇത്തവണ അത്തരം അബദ്ധങ്ങൾ ഉണ്ടായില്ലെന്നല്ല പകരം ആഗോള ലോക ക്രമത്തെ കുറിച്ച് തെറ്റില്ലാത്ത നല്ലൊരു പ്രസംഗം സദസിനു നൽകാനും അദ്ദേഹത്തിന് ആയി.
ചൈനയെ ഉന്നം വച്ച് എല്ലാം ഒരിടത്തു തന്നെ കേന്ദ്രീകരിക്കപ്പെടുന്നത് ലോക ജനാധിപത്യത്തിന് നല്ലതല്ല എന്ന സന്ദേശമായിരുന്നു രാഹുലിന്റെ പ്രസംഗത്തിന്റെ കാതൽ. അമേരിക്കയും പടിഞ്ഞാറൻ ലോകവും ചൈനയുടെ അധിനിവേശ ശ്രമങ്ങളും ലോകം നിയന്ത്രിക്കാനുള്ള വെമ്പലും ഒക്കെ സംശയത്തോടെ കാണുന്ന സാഹചര്യത്തിൽ തന്നെ രാഹുലും ഈ വിഷയം സംസാരിക്കാൻ തയ്യാറായത് മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
കേംബ്രിഡ്ജ് പ്രസംഗ വേദിയെ അദ്ദേഹം കയ്യിലെടുത്തുവെന്നാണ് മാധ്യമ റിപ്പോർട്ടുകളുടെ ചുരുക്കം. ഉൽപ്പാദന രംഗം അപ്പാടെ സ്വന്തമാക്കിയ ചൈന അസന്തുലിതാ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേൾക്കപ്പെടുന്നതിന്റെ കല 21 നൂറ്റാണ്ടിൽ എന്ന വിഷയത്തിൽ ശ്രദ്ധ നൽകിയാണ് രാഹുൽ പ്രഭാഷണം നടത്തിയത്.
വികേന്ദ്രീകൃത ഉത്പാദനം നടക്കാത്ത ലോകം അത്ര നിസാരമായി കാണാനാകില്ല. ആരും അത് അംഗീകരിക്കുകയുമില്ല. ജനാധിപത്യപരമായി നടക്കേണ്ട ഉത്പാദനം സമ്മർദ്ദം മൂലം നടത്തിയാൽ അതിനെക്കുറിച്ചു ചർച്ചകൾ നടത്താതെ വയ്യ. അതിനെ ശരിയായി കൈകാര്യം ചെയ്യുകയും വേണം. വ്യത്യസ്ത ശബ്ദങ്ങൾ എങ്ങനെ സമചിത്തതയോടെ കേട്ടിരിക്കാം എന്ന ആശയത്തിലാണ് കേംബ്രിഡ്ജ് എംബിഎ വിദ്യാർത്ഥികൾ പ്രഭാഷണം സംഘടിപ്പിച്ചത്.
അതിനൊപ്പം, ഉൽപ്പാദനം ജനാധിപത്യ രാജ്യങ്ങളിൽ നിന്നും അകലുന്നതിന്റെ ആശങ്കയും ഇവർ പങ്കിടാൻ ഉദ്ദേശിച്ചതിലൂടെയാണ് രാഹുൽ അതിൽ ശ്രദ്ധ നൽകി സംസാരിച്ചത് എന്നും വ്യക്തം. മറ്റൊരാളെ കേൾക്കാൻ നാം തയ്യാറായാൽ അതിനു പ്രത്യേക സുഖം ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അത് ഏറ്റവും ശക്തമായ സംവാദം കൂടിയായിരിക്കും.
രാഹുലിന്റെ പ്രസംഗം മൂന്നു തലങ്ങളിൽ ആയിട്ടാണ് ഡിസൈൻ ചെയ്തിരുന്നത്. ആദ്യ ഘട്ടം 4000 കിലോമീറ്റർ പിന്നിട്ട ജോഡോ യാത്രയുടെ അനുഭവ വിവരണം തന്നെ ആയിരുന്നു. ഇന്ത്യയിൽ വളരുന്ന അസമത്വവും തൊഴിലില്ലായ്മയും ചെറുപ്പക്കാരുടെ അസന്തുഷ്ടിയും ഒക്കെ രാഹുൽ ഭംഗിയായി വിവരിച്ചു. പ്രസംഗത്തിന്റെ രണ്ടാം ഭാഗം ചൈനയും അമേരിക്കയും തമ്മിൽ ഉള്ള ബന്ധത്തിൽ പിടിച്ചാണ് കയറിയത്. രണ്ടാം ലോക മഹായുദ്ധ ശേഷം ലോക രാഷ്ട്രീയ ഭൂപടം മാറിയതും 91ലെ റഷ്യൻ തകർച്ചയ്ക്ക് ശേഷം ചൈന കരുത്ത് കൂടുതൽ നേടിയതും ഒക്കെ രാഹുലിന്റെ പ്രസംഗത്തിൽ കടന്നു വന്നു. അമേരിക്ക കൂടുതൽ അടഞ്ഞ സ്വഭാവക്കാരായതു 2001ലെ കുപ്രസിദ്ധ ട്വിൻ ടവർ ആക്രമണ ശേഷമാണ് എന്നും രാഹുൽ നിരീക്ഷിച്ചു.
പ്രസംഗത്തിന്റെ മൂന്നാം ഘട്ടത്തിൽ ലോകത്തു നടക്കേണ്ട തുറന്ന ചർച്ചകൾ ആണ് ശ്രദ്ധ നൽകിയത്. മറ്റുള്ളവരെ കണ്ടും കേട്ടും അറിഞ്ഞും നടത്തിയ ജോഡോ യാത്രയിൽ കേംബ്രിഡ്ജിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുലിന്റെ അച്ഛനും മുത്തച്ഛനും ഒക്കെ കേംബ്രിഡ്ജ് പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് കേംബ്രിഡ്ജ് പ്രൊ വൈസ് ചാൻസലർ കമൽ മുനീർ അദ്ദേഹത്തെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയത്.
ഒരാഴ്ച നീളുന്ന യുകെ സന്ദർശനത്തിൽ അദ്ദേഹം നിരവധി ചടങ്ങുകളിൽ പങ്കെടുക്കുന്നത്. ചിലതൊക്കെ ഗൗരവ സ്വഭാവമുള്ള ചർച്ചകളുമാണ്. ഇതിനിടെയിൽ യുകെയിലെ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിക്കുന്ന രാഷ്ട്രീയ സദസ്സിലും അദ്ദേഹം ഞായറാഴ്ച പ്രവർത്തകരെ കാണാനെത്തും. മുൻപ് പലപ്പോഴും രാഹുൽ യുകെയിൽ എത്തിയപ്പോഴും പ്രധാന വ്യക്തികളെ കണ്ടു മടങ്ങുന്ന പതിവ് മാറ്റി ഇത്തവണ സാധാരണക്കാരുമായി സംവദിക്കാൻ കൂടിയാണ് അദ്ദേഹം എത്തുന്നത്. ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ നിരവധി മലയാളികളും പങ്കെടുക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍