മരണ സംഖ്യ 8000-ലേക്ക്; 20,000 കടക്കുമെന്ന് ആശങ്ക; 2.3 കോടി ജനങ്ങളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന; അത്ഭുതകരമായ രക്ഷപ്പെടലുകളുടെ വാർത്തകൾ പ്രതീക്ഷയേകുമ്പോഴും എല്ലാം നഷ്ടപ്പെട്ടവന്റെ നിലവിളികൾ എങ്ങും; ഒരു തെരുവ് നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ; ഭൂകമ്പത്തിന്റെ വ്യാപ്തി വിളിച്ചോതുന്ന വീഡിയോയിൽ വിറങ്ങലിച്ച് ലോകം

മറുനാടൻ ഡെസ്ക്
അങ്കാറ: ലോകത്തിന്റെ കണ്ണുനീരായി മാറിക്കഴിഞ്ഞ തുർക്കിയിലും സിറിയയിലും ഇന്നലെ വീണ്ടുംഭൂചലനം. ഇന്നലെ വെളുപ്പിനാണ് തെക്ക് കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും വീണ്ടും ഭൂചലനം ഉണ്ടായത്. നേരത്തേ നടന്ന ഭൂചലനങ്ങളിലെ മരണ സംഖ്യ 8000 ലേക്ക് കടക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ, മരണസംഖ്യ 20,000 കടന്നെക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
തുർക്കിയിൽ ഇതുവരെ 5,434 പേരും സിറിയയിൽ 1,872 പേരും മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 20,000 പേരെങ്കിലും മരണമടഞ്ഞതായി കണക്കാക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ എമർജൻസി മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചതായി സംഘടന തലവൻ ടെഡ്രോസ് ഗെബ്രിയാസസ് അറിയിച്ചു. പരിക്കേറ്റവരേയും ഏറ്റവും അവശരായവരെയും ശുശ്രൂഷിക്കുക എന്ന ദൗത്യമാണ് ഈ ടീം ഏറ്റെടുത്തിട്ടുള്ളത്.
ഇന്ന് രാവിലെ അമേരിക്കയിൽ നിന്നുള്ള രണ്ട് രക്ഷാ പ്രവർത്തക സംഘങ്ങൾ തുർക്കിയിൽ എത്തിച്ചേരും. അദിയാമൻ പ്രവിശ്യയിലേക്ക് നീങ്ങുന്ന ഈ സംഘം പ്രധാനമായും നഗരമേഖലകൾ കേന്ദ്രീകരിച്ചായിരിക്കും രക്ഷാ പ്രവർത്തനങ്ങൾ നടത്തുക. ഓരോ ടീമിലും 80 വീതം രക്ഷാ പ്രവർത്തകർ ഉണ്ടാകും. അവരെ സഹായിക്കുന്നതിനായി രക്ഷാ പ്രവർത്തനങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ച 12 വീതം നായകളും ഓരോ ടീമിലും ഉണ്ടാകും. കൂടാതെ കോൺക്രീറ്റ് ഘടനകൾ പൊട്ടിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ ഉൾപ്പടെ സുസജ്ജമായാണ് ഇവർ തുർക്കിയിൽ എത്തുക.
വിവിധ ഷിഫ്റ്റുകളിലായി ഇവർ 24 മണിക്കൂറും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് യു എസ് ഈീ ഡി തലവൻ സ്റ്റീഫൻ അലൻ അറിയിച്ചു. ഏതൊരു ദുരന്തം നടന്നാലും ആദ്യ ദിവസങ്ങളിലെ ഓരോ മണിക്കൂറും രക്ഷാ പ്രവർത്തനത്തിന് അതീവ പ്രാധാന്യമുള്ള ഒന്നാണെന്നും അതിനാലാണ് പൂർണ്ണസമയം ജോലി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇന്ത്യയും സഹായ സംഘത്തെ തുർക്കിയിലേക്ക് അയച്ചിരുന്നു.
യു കെയിൽ നിന്നുള്ള 77 പേരടങ്ങുന്ന രക്ഷാ പ്രവർത്തക സംഘം ഇന്ന് തുർക്കിയിൽ എത്തിച്ചേർന്നു. അത്യന്താധുനിക ഉപകരണങ്ങളും, പ്രത്യെക പരിശീലനം ലഭിച്ച നാല് നായകളുമായിട്ടാണ് സംഘം ഇവിടെ എത്തിയിരിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ സഹായിക്കുവാൻ അവർ തെക്ക് കിഴക്കൻ തുർക്കിയിലെ ഗസ്സിയാന്റെപ് നഗരത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്.
ആവശ്യത്തിന് സഹായം ലഭിക്കാതെ സിറിയ
സിറിയക്കെതിരെ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധം നിലനിൽക്കുന്നതിനാൽ ഇപ്പോഴും മിക്ക രാജ്യങ്ങൾക്കും സിറിയ ഭ്രഷ്ട് കൽപിക്കപ്പെട്ട ഒരു രാജ്യം തന്നെയാണ്. അതുകൊണ്ടു തന്നെ, നേരിട്ടുള്ള ഒരു സഹായത്തിന് പല രാജ്യങ്ങളും വിമുഖത പ്രദർശിപ്പിക്കുകയാണ്. ഭൂചലനം തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തില്ല എന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി കഴിഞ്ഞതുമാണ്.
അതുകൊണ്ടു തന്നെ, തുർക്കിക്ക് ലഭിക്കുന്ന സഹായം പോലെ സിറിയയ്ക്ക് സഹായം ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഇതിന് പ്രധാന കാരണം സിറിയയിൽ നടക്കുന്ന ആഭ്യന്തര യുദ്ധം തന്നെയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ ഭരണകൂടവും വിമതരും വ്യത്യസ്ത നിലപാടുകളാണ് എടുത്തിരിക്കുന്നത്. മാത്രമല്ല, തുർക്കിയുമായുള്ള അതിർത്തിയിൽ കനത്ത നാശമുണ്ടായതും അതിർത്തി കടന്നുള്ള സഹായമെത്തിക്കൽ പ്രശ്നത്തിലാക്കുന്നുണ്ട്.
അതിനിടയിൽ വടക്കൻ ചൈനയിലെ ആശുപത്രികളിൽ കനത്ത ഇന്ധനക്ഷാമം നേരിടുന്നു വെന്ന് അമേരിക്കൻ ചാരിറ്റി സംഘടനയായ എസ് കെ ടി വെസ്ഫെയർ പറയുന്നു. വൈദ്യൂതി ക്ഷാമം കടുക്കുകയാണ്. ഒപ്പം ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള എണ്ണക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത് മരണസംഖ്യ വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നുമവർ മുന്നറിയിപ്പ് നൽകുന്നു.
രക്ഷപ്പെട്ടവരുടെ ആശ്വാസ നിശ്വാസങ്ങൾ; മറുപുറത്ത് എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളികളും
കടുത്ത ദുരന്തത്തിൽ അകപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ചിലരുടെ കഥകൾ പുറത്തു വരുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തി രക്ഷിച്ച ഒരു നവജാത ശിശു ഉൾപ്പടെ ഇങ്ങനെ രക്ഷപ്പെട്ടവർ നിരവധിയുണ്ട്. ഈ കുഞ്ഞിന്റെ തൊട്ടടുത്ത ബന്ധുക്കൾ എല്ലാവരും ദുരന്തത്തിൽ മരണമടഞ്ഞതായി കരുതുന്നു. ഏതാനും അകന്ന ബന്ധുക്കളാണ് കുഞ്ഞിനെ രക്ഷിച്ചത്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്നും വലിച്ചെടുക്കുമ്പോൾ ഭയന്ന് നിലവിളിക്കുന്ന മറ്റൊരു കുട്ടിയോട്, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നു തന്നെ, പേടിക്കണ്ട, അച്ഛൻ ഇവിടെ തന്നെയുണ്ട് എന്ന് വിളിച്ചു പറഞ്ഞ് കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന പിതാവിന്റെ വീഡിയോ കണ്ണുനീരോടെയാണ് ലോകം ഏറ്റെടുത്തത്. തെക്കൻ തുർക്കിയിൽ ഒരു വനിതയേയും അവരുടെ കുഞ്ഞു കുട്ടിയേയും രക്ഷിച്ചത് 29 മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നതിനു ശേഷമാണ്.
രക്ഷപ്പെട്ടവരുടെ ആശ്വാനിശ്വാസങ്ങൾക്കൊപ്പം എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളിയൊച്ചകളുംതുർക്കിയിലും സിറിയയിലും ഉയരുകയാണ്. നൂറുകണക്കിന് കുരുന്നുകൾ കൊല്ലപ്പെട്ടതായി യൂണിസെഫ് പറയുന്നു. താപനില പൂജ്യം ഡിഗ്രിയിലും താഴ്ന്നതോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർ ഹൈപ്പർതെർമിയ ബാധിച്ച് മരിക്കാൻ ഇടയുണ്ട് എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇപ്പോഴും പല ഭാഗങ്ങളിലും,തകർന്നറ്റിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളികൾ ഉയരുന്നതായി രക്ഷപ്പെട്ടവർ പറയുന്നു.
നിരത്തുകൾ പലയിടങ്ങളിലും തകർന്ന് പോയത് രക്ഷാ പ്രവർത്തനത്തെ മന്ദഗതിയിൽ ആക്കുന്നുണ്ട്. മാത്രമല്ല ഭക്ഷണത്തിനും മരുന്നുകൾക്കും ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയതായി രക്ഷാ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കടുത്ത തണുപ്പായതിനാൽ, വീടുകൾ നഷ്ടപ്പെട്ട് പുറത്തു കഴിയുന്നവർക്ക് ശൈത്യകാല വസ്ത്രങ്ങളും ആവശ്യമാണ്.
ഒരു തെരുവ് നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ
തെക്കൻ തുർക്കിയിലെ എല്ബിസ്റ്റാൻ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യം മനുഷ ജീവിതത്തിന്റെ നശ്വരത വെളിപ്പെടുത്തിക്കൊണ്ട് വൈറലാവുകയാണ്. ബഹുനില മന്ദിരങ്ങൾ ഇരു വശവും അതിർത്തി തീർത്ത ഒരു തെരുവ് കേവലം നിമിഷങ്ങൾക്കുള്ളിൽ ഒരു കോൺക്രീറ്റ് ശ്മശാനമായി മാറുന്ന ദൃശ്യമാണിത്.
ആ തെരുവിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു കാറിലെ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യത്തിൽ ആദ്യം ഒരു കെട്ടിടം കുലുങ്ങുന്നത് കാണാം. പിന്നീട് അതിനു ചുറ്റുമുള്ള കെട്ടിടങ്ങൾ ഓരോന്നായി നിലം പൊത്തുന്നതും കാണാം. പിന്നീട് പൊടിപടലങ്ങളുടെ കടുത്ത പുക ക്യാമറയുടെ കണ്ണുകൾ മറയ്ക്കുകയാണ്. പിന്നീറ്റ് പൊടിപടലം ചെറുതായി അടങ്ങുമ്പോൾ കാണുന്നത് ആ തെരുവ് ഒരു കോൺക്രീറ്റ് ശ്മശാനമായി മാറിയതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 600 വർഷം മുമ്പ് നാടോടികളായി ഗുജറാത്തിൽ എത്തിയവർ; എണ്ണക്കച്ചവടത്തിലൂടെ പതുക്കെ പച്ചപിടിച്ചു; വിദ്യാഭ്യാസത്തിലുടെയും കഠിനാധ്വാനത്തിലൂടെയും ലോകമെങ്ങും ബിസിനസ് സംരംഭങ്ങൾ; സസ്യാഹാരികളും പാരമ്പര്യവാദികളും; നാടോടികളിൽ നിന്ന് കോടീശ്വരന്മാരിലേക്ക്; രാഹുൽ ഗാന്ധിയെ കുരുക്കിയ മോദി സമുദായത്തെ അറിയാം
- ആഖിലിനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; ഖത്തറിൽ ഒരുമിച്ച് കഴിഞ്ഞപ്പോൾ വളരെ മാന്യൻ; നാട്ടിലെത്തിയപ്പോൾ സ്വഭാവം മാറി; മയക്കുമരുന്ന് ബലമായി നൽകി പീഡിപ്പിച്ചു; ആ ഷോക്കിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; എത്രയും വേഗം നാട്ടിലെത്തിക്കണം; കൂരാച്ചുണ്ടിലെ ആൺസുഹൃത്തിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് റഷ്യൻ യുവതി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ആ മണ്ടത്തരങ്ങളും കോപ്പിയടിച്ചത്....! വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും യുവജന കമ്മീഷൻ അധ്യക്ഷയുടെ പോസ്റ്റിലേക്ക് എത്തിയത് സുജിത് ത്രിപുര എന്ന പേജിൽ നിന്നും; മാർച്ച് 13ലെ പോസ്റ്റ് അടുത്ത ദിവസം ചിന്തയുടെ പേജിൽ; 'കീരവാണി' പോസ്റ്റിലും മോഷണം
- രാഹുലിനെ അയോഗ്യനാക്കിയ വിധിക്ക് എതിരെ ആദ്യം സമീപിക്കുക സെഷൻസ് കോടതിയെ; കേസിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ; അപ്പീലിൽ തീരുമാനം വരും വരെ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാനും നിയമനടപടി; ഒപ്പം രാജ്യവ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ്; ലക്ഷ്യമിടുന്നത് ചിട്ടയോടെ ഉള്ള പ്രതിപക്ഷ ഐക്യം
- പോരുവഴി മലനടയിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാർ പാഞ്ഞു കയറി; പത്തനാപുരം സ്വദേശി മരിച്ചു; രണ്ടു പേർക്ക് പരുക്ക്; കാറിലുണ്ടായിരുന്നത് രണ്ടു വീതം സ്ത്രീകളും പുരുഷന്മാരും; ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ
- പതിമൂന്നുകാരി രോഗം ബാധിച്ച് മരിച്ചു; പോസ്റ്റുമോർട്ടത്തിൽ പീഡനം തെളിഞ്ഞു; ചെണ്ട കൊട്ടി പാട്ടിലാക്കി പീഡിപ്പിച്ച യുവാവ് ആറു മാസത്തിന് ശേഷം അറസ്റ്റിൽ
- സ്ത്രീകളുടെ അവകാശങ്ങളോട് കൂടുതൽ ദയയും അനുഭാവവും കാട്ടി; പത്തോളം ജഡ്ജിമാർക്ക് തൂക്ക് കയർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; മത നിയമങ്ങൾ ലംഘിച്ച സ്ത്രീകളെ ശിക്ഷിക്കാതിരുന്ന ജഡ്ജിമാരെ സൗദി തൂക്കിക്കൊന്നേക്കുമെന്ന് മാധ്യമങ്ങൾ
- അനുമോളുടെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടു; ഭർത്താവ് ബിജേഷ് 5000 രൂപയ്ക്ക് ഫോൺ വിറ്റിരുന്നതായി പൊലീസ്; ഭാര്യയെ കാണാനില്ലെന്ന് ബിജേഷ് പരാതി നൽകിയത് നിർമ്മാണ തൊഴിലാളിക്ക് ഫോൺ വിറ്റതിന് പിന്നാലെ; കാഞ്ചിയാർ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍