മരണ സംഖ്യ 8000-ലേക്ക്; 20,000 കടക്കുമെന്ന് ആശങ്ക; 2.3 കോടി ജനങ്ങളെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന; അത്ഭുതകരമായ രക്ഷപ്പെടലുകളുടെ വാർത്തകൾ പ്രതീക്ഷയേകുമ്പോഴും എല്ലാം നഷ്ടപ്പെട്ടവന്റെ നിലവിളികൾ എങ്ങും; ഒരു തെരുവ് നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ; ഭൂകമ്പത്തിന്റെ വ്യാപ്തി വിളിച്ചോതുന്ന വീഡിയോയിൽ വിറങ്ങലിച്ച് ലോകം
മറുനാടൻ ഡെസ്ക്
അങ്കാറ: ലോകത്തിന്റെ കണ്ണുനീരായി മാറിക്കഴിഞ്ഞ തുർക്കിയിലും സിറിയയിലും ഇന്നലെ വീണ്ടുംഭൂചലനം. ഇന്നലെ വെളുപ്പിനാണ് തെക്ക് കിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും വീണ്ടും ഭൂചലനം ഉണ്ടായത്. നേരത്തേ നടന്ന ഭൂചലനങ്ങളിലെ മരണ സംഖ്യ 8000 ലേക്ക് കടക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ, മരണസംഖ്യ 20,000 കടന്നെക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
തുർക്കിയിൽ ഇതുവരെ 5,434 പേരും സിറിയയിൽ 1,872 പേരും മരിച്ചതായാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 20,000 പേരെങ്കിലും മരണമടഞ്ഞതായി കണക്കാക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ എമർജൻസി മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചതായി സംഘടന തലവൻ ടെഡ്രോസ് ഗെബ്രിയാസസ് അറിയിച്ചു. പരിക്കേറ്റവരേയും ഏറ്റവും അവശരായവരെയും ശുശ്രൂഷിക്കുക എന്ന ദൗത്യമാണ് ഈ ടീം ഏറ്റെടുത്തിട്ടുള്ളത്.
ഇന്ന് രാവിലെ അമേരിക്കയിൽ നിന്നുള്ള രണ്ട് രക്ഷാ പ്രവർത്തക സംഘങ്ങൾ തുർക്കിയിൽ എത്തിച്ചേരും. അദിയാമൻ പ്രവിശ്യയിലേക്ക് നീങ്ങുന്ന ഈ സംഘം പ്രധാനമായും നഗരമേഖലകൾ കേന്ദ്രീകരിച്ചായിരിക്കും രക്ഷാ പ്രവർത്തനങ്ങൾ നടത്തുക. ഓരോ ടീമിലും 80 വീതം രക്ഷാ പ്രവർത്തകർ ഉണ്ടാകും. അവരെ സഹായിക്കുന്നതിനായി രക്ഷാ പ്രവർത്തനങ്ങളിൽ പ്രത്യേകം പരിശീലനം ലഭിച്ച 12 വീതം നായകളും ഓരോ ടീമിലും ഉണ്ടാകും. കൂടാതെ കോൺക്രീറ്റ് ഘടനകൾ പൊട്ടിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ ഉൾപ്പടെ സുസജ്ജമായാണ് ഇവർ തുർക്കിയിൽ എത്തുക.
വിവിധ ഷിഫ്റ്റുകളിലായി ഇവർ 24 മണിക്കൂറും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് യു എസ് ഈീ ഡി തലവൻ സ്റ്റീഫൻ അലൻ അറിയിച്ചു. ഏതൊരു ദുരന്തം നടന്നാലും ആദ്യ ദിവസങ്ങളിലെ ഓരോ മണിക്കൂറും രക്ഷാ പ്രവർത്തനത്തിന് അതീവ പ്രാധാന്യമുള്ള ഒന്നാണെന്നും അതിനാലാണ് പൂർണ്ണസമയം ജോലി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇന്ത്യയും സഹായ സംഘത്തെ തുർക്കിയിലേക്ക് അയച്ചിരുന്നു.
യു കെയിൽ നിന്നുള്ള 77 പേരടങ്ങുന്ന രക്ഷാ പ്രവർത്തക സംഘം ഇന്ന് തുർക്കിയിൽ എത്തിച്ചേർന്നു. അത്യന്താധുനിക ഉപകരണങ്ങളും, പ്രത്യെക പരിശീലനം ലഭിച്ച നാല് നായകളുമായിട്ടാണ് സംഘം ഇവിടെ എത്തിയിരിക്കുന്നത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാ പ്രവർത്തനങ്ങളിൽ സഹായിക്കുവാൻ അവർ തെക്ക് കിഴക്കൻ തുർക്കിയിലെ ഗസ്സിയാന്റെപ് നഗരത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്.
ആവശ്യത്തിന് സഹായം ലഭിക്കാതെ സിറിയ
സിറിയക്കെതിരെ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധം നിലനിൽക്കുന്നതിനാൽ ഇപ്പോഴും മിക്ക രാജ്യങ്ങൾക്കും സിറിയ ഭ്രഷ്ട് കൽപിക്കപ്പെട്ട ഒരു രാജ്യം തന്നെയാണ്. അതുകൊണ്ടു തന്നെ, നേരിട്ടുള്ള ഒരു സഹായത്തിന് പല രാജ്യങ്ങളും വിമുഖത പ്രദർശിപ്പിക്കുകയാണ്. ഭൂചലനം തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തില്ല എന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി കഴിഞ്ഞതുമാണ്.
അതുകൊണ്ടു തന്നെ, തുർക്കിക്ക് ലഭിക്കുന്ന സഹായം പോലെ സിറിയയ്ക്ക് സഹായം ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഇതിന് പ്രധാന കാരണം സിറിയയിൽ നടക്കുന്ന ആഭ്യന്തര യുദ്ധം തന്നെയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായത്തോടെ ഭരണകൂടവും വിമതരും വ്യത്യസ്ത നിലപാടുകളാണ് എടുത്തിരിക്കുന്നത്. മാത്രമല്ല, തുർക്കിയുമായുള്ള അതിർത്തിയിൽ കനത്ത നാശമുണ്ടായതും അതിർത്തി കടന്നുള്ള സഹായമെത്തിക്കൽ പ്രശ്നത്തിലാക്കുന്നുണ്ട്.
അതിനിടയിൽ വടക്കൻ ചൈനയിലെ ആശുപത്രികളിൽ കനത്ത ഇന്ധനക്ഷാമം നേരിടുന്നു വെന്ന് അമേരിക്കൻ ചാരിറ്റി സംഘടനയായ എസ് കെ ടി വെസ്ഫെയർ പറയുന്നു. വൈദ്യൂതി ക്ഷാമം കടുക്കുകയാണ്. ഒപ്പം ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള എണ്ണക്കും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത് മരണസംഖ്യ വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നുമവർ മുന്നറിയിപ്പ് നൽകുന്നു.
രക്ഷപ്പെട്ടവരുടെ ആശ്വാസ നിശ്വാസങ്ങൾ; മറുപുറത്ത് എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളികളും
കടുത്ത ദുരന്തത്തിൽ അകപ്പെട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ചിലരുടെ കഥകൾ പുറത്തു വരുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തി രക്ഷിച്ച ഒരു നവജാത ശിശു ഉൾപ്പടെ ഇങ്ങനെ രക്ഷപ്പെട്ടവർ നിരവധിയുണ്ട്. ഈ കുഞ്ഞിന്റെ തൊട്ടടുത്ത ബന്ധുക്കൾ എല്ലാവരും ദുരന്തത്തിൽ മരണമടഞ്ഞതായി കരുതുന്നു. ഏതാനും അകന്ന ബന്ധുക്കളാണ് കുഞ്ഞിനെ രക്ഷിച്ചത്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്നും വലിച്ചെടുക്കുമ്പോൾ ഭയന്ന് നിലവിളിക്കുന്ന മറ്റൊരു കുട്ടിയോട്, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നു തന്നെ, പേടിക്കണ്ട, അച്ഛൻ ഇവിടെ തന്നെയുണ്ട് എന്ന് വിളിച്ചു പറഞ്ഞ് കുട്ടിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന പിതാവിന്റെ വീഡിയോ കണ്ണുനീരോടെയാണ് ലോകം ഏറ്റെടുത്തത്. തെക്കൻ തുർക്കിയിൽ ഒരു വനിതയേയും അവരുടെ കുഞ്ഞു കുട്ടിയേയും രക്ഷിച്ചത് 29 മണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നതിനു ശേഷമാണ്.
രക്ഷപ്പെട്ടവരുടെ ആശ്വാനിശ്വാസങ്ങൾക്കൊപ്പം എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളിയൊച്ചകളുംതുർക്കിയിലും സിറിയയിലും ഉയരുകയാണ്. നൂറുകണക്കിന് കുരുന്നുകൾ കൊല്ലപ്പെട്ടതായി യൂണിസെഫ് പറയുന്നു. താപനില പൂജ്യം ഡിഗ്രിയിലും താഴ്ന്നതോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർ ഹൈപ്പർതെർമിയ ബാധിച്ച് മരിക്കാൻ ഇടയുണ്ട് എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഇപ്പോഴും പല ഭാഗങ്ങളിലും,തകർന്നറ്റിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്നും രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളികൾ ഉയരുന്നതായി രക്ഷപ്പെട്ടവർ പറയുന്നു.
നിരത്തുകൾ പലയിടങ്ങളിലും തകർന്ന് പോയത് രക്ഷാ പ്രവർത്തനത്തെ മന്ദഗതിയിൽ ആക്കുന്നുണ്ട്. മാത്രമല്ല ഭക്ഷണത്തിനും മരുന്നുകൾക്കും ക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയതായി രക്ഷാ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കടുത്ത തണുപ്പായതിനാൽ, വീടുകൾ നഷ്ടപ്പെട്ട് പുറത്തു കഴിയുന്നവർക്ക് ശൈത്യകാല വസ്ത്രങ്ങളും ആവശ്യമാണ്.
ഒരു തെരുവ് നിലംപൊത്തിയത് നിമിഷങ്ങൾക്കുള്ളിൽ
തെക്കൻ തുർക്കിയിലെ എല്ബിസ്റ്റാൻ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോ ദൃശ്യം മനുഷ ജീവിതത്തിന്റെ നശ്വരത വെളിപ്പെടുത്തിക്കൊണ്ട് വൈറലാവുകയാണ്. ബഹുനില മന്ദിരങ്ങൾ ഇരു വശവും അതിർത്തി തീർത്ത ഒരു തെരുവ് കേവലം നിമിഷങ്ങൾക്കുള്ളിൽ ഒരു കോൺക്രീറ്റ് ശ്മശാനമായി മാറുന്ന ദൃശ്യമാണിത്.
ആ തെരുവിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു കാറിലെ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യത്തിൽ ആദ്യം ഒരു കെട്ടിടം കുലുങ്ങുന്നത് കാണാം. പിന്നീട് അതിനു ചുറ്റുമുള്ള കെട്ടിടങ്ങൾ ഓരോന്നായി നിലം പൊത്തുന്നതും കാണാം. പിന്നീട് പൊടിപടലങ്ങളുടെ കടുത്ത പുക ക്യാമറയുടെ കണ്ണുകൾ മറയ്ക്കുകയാണ്. പിന്നീറ്റ് പൊടിപടലം ചെറുതായി അടങ്ങുമ്പോൾ കാണുന്നത് ആ തെരുവ് ഒരു കോൺക്രീറ്റ് ശ്മശാനമായി മാറിയതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്