ചീട്ടുകൊട്ടാരം പോലെ വൻ കെട്ടിടങ്ങൾ നിലം പൊത്തി; തകർന്ന കെട്ടിടങ്ങൾ അഗ്നിക്കിരയായി; ഇറങ്ങിയോടാൻ പോലും കഴിയാതെ ആയിരങ്ങൾ മരണത്തിലേക്ക്; മിക്കവരെയും മരണം വിളിച്ചത് ഉറങ്ങി കിടക്കുമ്പോൾ; ലോകാവസാനത്തെ ഓർമ്മിപ്പിച്ചുകൊണ്ട് വീടുകളും അപ്പാർട്ട്മെന്റുകളും തകർന്നു വീണു; തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലോകാവസാനം എത്തിയെന്നോർത്ത് വർ മുട്ടുകുത്തി പ്രാർത്ഥിച്ചു. തുർക്കിയിലും സിറിയയിലുമായി ആയിരങ്ങളെ മരണത്തിന് വിട്ടുകൊടുത്ത റിറ്റ്ച്ചർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തലനാരിഴക്കെങ്കിലും രക്ഷപ്പെട്ടവർക്ക് പറയാനുണ്ടായിരുന്നത് അതായിരുന്നു. ആറ് ലക്ഷത്തിലധികം പേരെ കൊന്നൊടുക്കിയ, കഴിഞ്ഞ 11 വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ വലഞ്ഞ സിറിയൻ ജനതയാണ് പക്ഷെ ദുരിതങ്ങൾ കൂടുതലായി അനുഭവിക്കുന്നത്. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇരുരാജ്യങ്ങളിലും ആദ്യമുണ്ടായത്. പിന്നാലെ ഒരു ഡസനോളം തുടർചലനമുണ്ടായെന്നാണ് വിവരം. പിന്നീട് റിക്ടർ സ്കെയിലിൽ 7.5 തീവ്രതരേഖപ്പെടുത്തിയ ചലനവും 6.0 രേഖപ്പെടുത്തിയ ശക്തിയേറിയ ചലനവുമുണ്ടായി.
തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനങ്ങളിൽ മരണനിരക്ക് ഉയരുന്നു. ഭൂചലനമുണ്ടായ സ്ഥലങ്ങളിലെല്ലാം രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഭൂചലനത്തെത്തുടർന്ന് കെട്ടിടങ്ങൾ തകർന്നുവീണതാണ് മരണനിരക്ക് ഉയരാൻ കാരണം. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ ശ്രമങ്ങൾ തുടരുന്നുണ്ട്. മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. 2,000 വർഷം പഴക്കമുള്ള ചരിത്രസ്മാരകങ്ങളടക്കം തുർക്കിയിൽ ഭൂചലനത്തിൽ തകർന്നിട്ടുണ്ട്. ദിയാർബകിറിൽ ഷോപ്പിങ് മാൾ തകർന്നുവീണു. ഭൂചലനത്തിന് പിന്നാലെ ഗ്യാസ് പൈപ്പലൈൻ തകർന്ന് തീപ്പിടിത്തമുണ്ടായെന്നും റിപ്പോർട്ടുണ്ട്.
ഭാര്യയോടും മകനോടുമൊപ്പം കഷ്ടിച്ച് രക്ഷപ്പെട്ട അനാസഹബ്ബാഷ് എന്ന യുവാവ് പറഞ്ഞത് ഭയന്നു വിറച്ച് ഓടിയകലുന്ന നിരവധി പേരെ താൻ കണ്ടു എന്നായിരുന്നു. ആഭ്യന്തര യുദ്ധകാലത്ത് പോലും താൻ ഇത്രയും ഭയന്നില്ലെന്നും അയാൾ പറഞ്ഞു. ഷെല്ലുകളും വെടിയുണ്ടകളും ഉയർത്തിയ ഭീഷണിയേക്കാൾ ഭയാനകമായിരുന്നു ഈ അനുഭവം എന്നാണ് അയാൾ പറയുന്നത്. സിറിയയിൽ ചുരുങ്ങിയത് 16 നഗരങ്ങളെങ്കിലും ഈ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടങ്ങൾക്ക് വിധേയമായിട്ടുണ്ട്.
യൂണിസെഫ് പ്രതിനിധി ഏയ്ഞ്ചെല കീർണി പറഞ്ഞത് കുട്ടികൾ ഉൾപ്പടെ പലരും വീടുകൾ നഷ്ടപ്പെട്ടതിനാൽ ഇപ്പോൾ വെളിമ്പ്രദേശങ്ങളിൽ കഴിയുന്നു എന്നാണ്. പലർക്കും ഏറ്റിട്ടുള്ള മാനസികാഘാതം അളക്കാൻ ആകില്ലെന്നും ഇവർ പറയുന്നു. സ്കൂളുകൾക്കും കോളേജുകൾക്കും സിറിയൻ സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവയിൽപലതും അഭയാർത്ഥി ക്യാമ്പുകളായി മാറ്റിക്കഴിഞ്ഞു. ഇപ്പോഴും ആഭ്യന്തരയുദ്ധം നടക്കുന്നതിനാൽ പല പ്രദേശങ്ങളിലേക്കും രക്ഷാ പ്രവർത്തകർക്ക് എത്തിച്ചേരാൻ ആകുന്നില്ല.
വിമതപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള വടക്ക് കിഴക്കൻ സിറിയയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിനോട് കൂടുതൽ അടുത്തു കിടക്കുന്നത്. ഈ മേഖലയിൽ 380 പേർ കൊല്ലപ്പെടുകയും 1000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരു വിമതപക്ഷ നേതാവ് പറഞ്ഞിട്ടുണ്ടെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതികൂലമായ കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വിലങ്ങുതടിയാകുന്നുണ്ട്. വടക്കൻ സിറിയയിലും തെക്കൻ തുർക്കിയിലും കനത്ത മഴയും മഞ്ഞുവീഴ്ച്ചയും തുടരുകയാണ്. ഇത് പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിട്ടുമുണ്ട്.
രക്ഷാപ്രവർത്തകർക്ക് മാത്രമായി കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ വലുതാണ് ദുരന്തം എന്നാണ് പൊതുവെ വിലയിരുത്തുന്നത്. ചരിത്ര പ്രാധാന്യമുള്ള അലെപ്പോ നഗരത്തിന് വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഏകദേശം സമാനമായ അളവിലുള്ള രണ്ട് ഭൂകമ്പങ്ങളാണ് ഇവിടെ ഉണ്ടായത്. ആദ്യഭൂകമ്പത്തിൽ പിടിച്ചു നിന്ന കെട്ടിടങ്ങൾ പലതും മണിക്കൂറുകൾക്കപ്പുറം ഉണ്ടായ രണ്ടാമത്തെ ഭൂകമ്പത്തിൽ നിലം പൊത്തുകയായിരുന്നു. നിലം പൊത്തി വീണ കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും വർദ്ധിക്കും എന്ന ആശങ്കയും ഉണ്ട്. തുർക്കിയിലെ തെരുവുകളിൽ നിന്നും പിടിച്ച വീഡീയോ ക്ലിപ്പുകളിൽ കെട്ടിടങ്ങൾ തകർന്നു വീഴുന്ന ഭീകര ദൃശ്യങ്ങൾ കാണാം.
തുർക്കിയിലും കിടപ്പാടങ്ങൾ നഷ്ടപ്പെട്ട ആയിരങ്ങൾ ഇപ്പോഴും തെരുവിലാണ് കഴിയുന്നത്. പലരും, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കാൻ കഠിന ശ്രമത്തിലുമാണ്. ക്രെയിനുകളും മറ്റും ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഈ ദുരന്തത്തിന്റെ വ്യാപ്തി മൂലം അതൊന്നും തികയാത്ത സാഹചര്യമാണുള്ളത്. പലരും വെറും കൈകൾ കൊണ്ടാണ് കല്ലും മറ്റും പൊക്കി മാറ്റി പ്രിയപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നത്.
തുർക്കിയിൽ 10,000 ൽ അധികം പേർ മരണമടഞ്ഞിരിക്കാം എന്നാണ് ദുരന്ത നിവാരണ വിദഗ്ദ്ധർ കണക്കാക്കുന്നത്. എന്നാൽ, കൃത്യമായ മരണസംഖ്യ അറിയാൻ ഇനിയും ദിവസങ്ങൾ കാക്കേണ്ടി വരുമെന്ന് പ്രസിഡന്റ് എർദ്ദോഗൻ അറിയിച്ചു. ഇതിനു മുൻപ് മൂന്ന് തവണ ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചതിനു ശേഷം, അത് നേരെയാക്കി എടുത്ത മലാട്യ നഗരത്തിലെ ഗ്രെയ്റ്റ് എർത്ത്ക്വേക്ക് മോസ്കിന് ഇത്തവണയും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഹിറ്റീ രാജവംശത്തിന്റെ കാലത്ത് പണികഴിപ്പിച്ച ഗസിന്റാപ് കൊട്ടാരത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോമാക്കാരും ഒട്ടോമൻ രാജാക്കന്മാരും കോട്ടയായി ഉപയോഗിച്ച 2000 വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടം ഇപ്പോൾ ഒരു മ്യുസിയമാണ്. അതിന്റെ പല ഭാഗങ്ങളും തകർന്ന് മണ്ണടിഞ്ഞു എന്നതാണ് ഏറെ ഖേദകരം. തുർക്കിയിൽ ആകെയായി 2818 കെട്ടിടങ്ങൾ തകർന്ന് വീണതായി പ്രസിഡണ്ട് എർദ്ദോഗൻ സ്ഥിരീകരിച്ചിട്ടുണ്ട്.
റിറ്റ്ച്ചർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ അലയൊലികൾ അടുത്തുള്ള ലെബനണിലുംസൈപ്രസിലും ഈജിപ്തിലും വരെ എത്തിയിരുന്നു. ലോക രാഷ്ട്രങ്ങളുടെ സഹായം ആവശ്യപ്പെട്ടുകൊണ്ട് സിറിയ രംഗത്തെത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍