രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയ 'കിറ്റ് രാഷ്ട്രീയം' ഉത്തരേന്ത്യയിലേക്കും; ബിഹാറും ബംഗാളും സ്കൂൾ വിദ്യാർത്ഥിനികൾക്ക് നൽകുന്നത് സൗജന്യ സൈക്കിൾ; ഇന്ത്യൻ രാഷ്ട്രീയം അധികാരത്തിനായി 'സൗജന്യ വഴിയിലേക്ക്' തിരിയുന്നുവോ? അന്വേഷണവുമായി ബിബിസി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്ത്യൻ രാഷ്ട്രീയക്കാർ സൗജന്യങ്ങൾ നൽകി ജനങ്ങളെ വിലക്കെടുക്കുകയാണോ? വടക്കേയിന്ത്യൻ രാഷ്ട്രീയത്തിൽ പടരുന്ന 'സൗജന്യ വിതരണങ്ങളിൽ 'മികച്ച ലേഖനം തയ്യാറാക്കി വിഷയത്തിൽ ജനശ്രദ്ധ തേടുകയാണ് ബിബിസി. കേരളത്തിൽ കിറ്റ് രാഷ്ട്രീയം വഴി ഭരണ തുടർച്ച ഉറപ്പിച്ച പിണറായി സർക്കാരിന്റെ മാതൃക ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പടരുന്നത് പ്രധാനമന്ത്രി മോദി രേവടി കൾച്ചർ എന്ന പ്രയോഗത്തിലൂടെ ചൂണ്ടിക്കാട്ടിയതാണ് ബിബിസിയുടെ ശ്രദ്ധയിലും വിഷയം എത്താൻ കാരണമായിരിക്കുന്നത്. അനേകം സൗജന്യങ്ങൾ പ്രഖ്യാപിച്ച പ്രാദേശിക സർക്കാരുകളുടെ കൂട്ടത്തിൽ ബംഗാളും ബിഹാറും സ്കൂൾ വിദ്യാർത്ഥിനികൾക്ക് സൗജന്യ സൈക്കിൾ വാഗ്ദാനം ചെയ്തതോടെയാണ് വിഷയം വിവാദമായി കത്തിപ്പടർന്നത്. ജനങ്ങളെ സൗജന്യങ്ങൾ നൽകി പാട്ടിലാക്കുന്ന വെൽഫെയർ രാഷ്ട്രീയം ലോകമെങ്ങും പടരുമ്പോൾ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാകാൻ ഉള്ള വഴികൂടിയാണ് ഇന്ത്യൻ ജനങ്ങളെ തേടിയെത്തുന്നത്.
കോവിഡാനന്തര ലോകക്രമത്തിൽ മിക്ക സർക്കാരുകളും സൗജന്യങ്ങൾ നൽകിയാണ് ജനങ്ങളെ കൂടെ നിർത്തിയതും. ഇത്തരത്തിൽ കേരളത്തിൽ നടന്ന കിറ്റ് വിതരണം രാഷ്ട്രീയ ആരോപണമായി അന്തരീക്ഷത്തിൽ എത്തിയെങ്കിലും ജനങ്ങൾ അതിനെ ഹൃദയത്തിലേറ്റുക ആയിരുന്നു എന്നാണ് കഴിഞ്ഞ വർഷം പിണറായി വിജയന് ലഭിച്ച ഭരണ തുടർച്ച. ഇത് ശ്രദ്ധിച്ച മറ്റു സംസ്ഥാനങ്ങളും ജനങ്ങൾക്ക് സൗജന്യങ്ങൾ എത്തിക്കാൻ തയ്യാറായതിനെയാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശത്തിന് ഇടയാക്കിയത്. ജനങ്ങളെ വിലക്കെടുക്കാൻ സർക്കാരുകൾ തയ്യാറാകുന്നു എന്നാണ് പ്രധാനമന്ത്രി ആശങ്കപ്പെടുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമായും ഇന്ത്യയിൽ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കപ്പെടുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇതൊരു സ്വാധീന ഘടകമായാൽ ഭരണകക്ഷിയായ ബിജെപിയുടെ സാധ്യതകൾക്ക് മങ്ങലേൽക്കും എന്നതാണ് മോദിയുടെ പ്രതികരണത്തിൽ ഒളിഞ്ഞിരിക്കുന്ന ദുസൂചന.
എന്നാൽ മോദിയുടെ വിമർശനത്തെ ദയാദാക്ഷിണ്യം ഇല്ലാതെ പ്രതിപക്ഷ കക്ഷികൾ നിരാകരിക്കുക ആണെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു. പൊതു ഖജനാവിലെ പണമെടുത്തു ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകുന്ന സർക്കാരുകളുടെ രീതി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു ബിജെപി സുപ്രീം കോടതിയെ സമീപിച്ചതും ഇന്ത്യൻ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്. സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് ഇപ്പോൾ വിഷയം. സംസ്ഥാനങ്ങൾ ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകുന്നത് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ എതിർക്കപ്പെടേണ്ടതാണോ എന്ന വാദമാണ് ഇപ്പോൾ പ്രധാനമായും ബിജെപിക്കും മറ്റു പാർട്ടികൾക്കും ഇടയിൽ രൂപം കൊണ്ടിരിക്കുന്നതെന്നു ബിബിസി വിശദീകരിക്കുന്നു. സർക്കാരുകളെ ഭരണ മികവിൽ വിലയിരുത്തുമ്പോൾ ജനങ്ങൾക്ക് തെറ്റുപറ്റാൻ ഇത്തരം സൗജന്യ വിതരണങ്ങൾ ഇടയാക്കും എന്നതാണ് ഒരു ഭാഗത്തു ഉയരുന്ന വാദം.
അതിനിടെ കാശിന്റെ രൂപത്തിൽ പെൻഷൻ വിതരണം മുതൽ റേഷൻ സാധനങ്ങളും ടിവിയും ലാപ്ടോപ്പും സൈക്കിളും മാത്രമല്ല സ്വർണം വരെ ഇന്ത്യയിൽ സർക്കാർ സൗജന്യമായി ഒഴുകുക ആണെന്നാണ് ബിബിസി റിപ്പോർട്ടിന്റെ കാതൽ. അതേസമയം വെൽഫെയർ രാഷ്ട്രീയവും സൗജന്യ വിതരണ രാഷ്ട്രീയവും തമ്മിൽ ഇഴ തിരിച്ചു വേർതിരിക്കാനാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ, ഇപ്പോൾ എതിർക്കുന്ന ബിജെപി അടക്കമുള്ള പാർട്ടികൾ തിരഞ്ഞെടുപ്പ് കാലത്തു ഇത്തരം സൗജന്യങ്ങൾ ധാരാളം ഒഴുക്കിയിട്ടുണ്ട് എന്നാണ് ബിബിസി വിലയിരുത്തുന്നത്. കേന്ദ്രത്തിൽ അധികാരം കയ്യാളുന്ന ബിജെപി സർക്കാർ തന്നെ ജനങ്ങൾക്ക് സബ്സിഡി നിരക്കിൽ വീടും ഗ്യാസും കക്കൂസും ഒക്കെ നൽകി വെൽഫെയർ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് തന്നെയാണ് സംസ്ഥാന സർക്കാരുകളും ചെയുന്നത് എന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.
ബിഹാറിൽ സ്കൂൾ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥിനികൾക്ക് ധനസഹായം പ്രഖ്യാപിച്ചത് സൗജന്യങ്ങളിൽ ഏറെ ശ്രദ്ധ നേടി. തൊട്ടുപിന്നാലെ തമിഴ്നാട് സർക്കാർ ആരംഭിച്ച കാന്റീനുകളിൽ പൊതുജനങ്ങൾക്കു സൗജന്യ നിരക്കിൽ ഭക്ഷണം നല്കാൻ തുടങ്ങിയതും വാർത്തകളിൽ തലക്കെട്ട് സൃഷ്ടിക്കുക ആയിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം നല്കാൻ തുടങ്ങിയതോടെ തമിഴ്നാട്ടിൽ സ്കൂൾ ഹാജർ നില മെച്ചപ്പെട്ടതും ശ്രദ്ധ പിടിച്ചു പറ്റി. ഡൽഹി സർക്കാർ വർഷങ്ങളായി ഒട്ടേറെ സൗജന്യങ്ങളാണ് ജനങ്ങൾക്ക് നൽകുന്നത്. ഡൽഹിയിൽ സൗജന്യ വൈദ്യുതി നൽകിയ ആപ് സർക്കാർ നടപടി മധ്യ വർഗ്ഗത്തിൽ ഉള്ളവർക്ക് വലിയ കാര്യമായി തോന്നിയിട്ടില്ലെങ്കിൽ പോലും നിത്യ ജീവിതം തേടി ഡൽഹിയിൽ എത്തുന്ന അനേകായിരങ്ങൾക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ. ആരോഗ്യ രംഗത്തും വിദ്യാഭ്യസ രംഗത്തും ഒക്കെ ഇത്തരം സൗജന്യ പ്രഖ്യാപനങ്ങൾ നേരത്തെ തന്നെ ഇന്ത്യയിൽ വ്യാപകവുമാണ്. അതിനാൽ ശരിയും തെറ്റും വേർതിരിക്കുക എന്നത് ഏറെ ദുഷ്കരവും ആണെന്ന് സാമൂഹ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു.
ഇപ്പോൾ സർക്കാരുകളെ പിന്തുടർന്ന് പാർട്ടികളും സൗജന്യ സേവന പ്രഖ്യാപനങ്ങൾ നടത്തുന്നതും ട്രെന്റ് ആയി മാറുകയാണ്. അനേകായിരം പെൺകുട്ടികൾ ഇന്ത്യയുടെ വിദൂര ദേശങ്ങളിൽ പൊതു ഗതാഗത സംവിധാനം ഇല്ലാത്തതിനാൽ സ്കൂളിൽ എത്താൻ പ്രയാസപ്പെടുന്നതിനാൽ ബിഹാറും ബംഗാളും നടപ്പിലാക്കിയ സൈക്കിൾ വിതരണ പദ്ധതി മറ്റു സംസ്ഥാനങ്ങളിലും എത്തപ്പെടും എന്നാണ് വിലയിരുത്തൽ. വിഷയം കോടതി വിചാരണയിൽ എത്തിയാപ്പോൾ വാദം കേട്ട ജസ്റ്റിസ് രാമണ്ണ നൽകിയ മറുപടി ഏറെ പ്രത്യേകതയുള്ളതായിരുന്നു. ഒരു ബാർബർക്ക് ഷേവിങ്ങ് സീറ്റും വിദ്യാർത്ഥിക്ക് സൈക്കിളും ചെത്തുകാരനും തുണി ഇസ്തിരിയിടുന്നയാൾക്കും പണിസാധനങ്ങൾ ലഭിച്ചാൽ അതവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു കളയും എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
എന്നാൽ ലക്കും ലഗാനും ഇല്ലാതെ സൗജന്യ വിതരണ പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക നില അട്ടിമറിക്കും എന്ന് ഭയപ്പെടുന്നവരും കുറവല്ല .രാജ്യത്തിന്റെ വളർച്ച നിരക്കിനെയും ഇത് പ്രതികൂലമായി ബാധിക്കും എന്ന് കരുതുന്നവരും ഏറെയുണ്ട്. സൗജന്യ വെള്ളവും വൈദ്യുതിയും നല്കാൻ ചില സംസ്ഥാനങ്ങൾ വളരെയധികം പണം ചെലവിടുകയാണ് എന്ന് ഇക്കഴിഞ്ഞ ജൂണിൽ റിസേർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതേസമയം ഇത്തരം സൗജന്യങ്ങൾ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി കാണണം എന്നാണ് അനുകൂല നിലപാട് എടുക്കുന്നവരുടെ വാദം. എന്നാൽ സുസ്ഥിര വികസനത്തിൽ പരാജയമായ സർക്കാരുകൾ ജനങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഇത്തരം സൗജന്യ സേവനങ്ങൾ വഴി ശ്രമിക്കുന്നതെന്നു സാമ്പത്തിക വിദഗ്ധയായ യാമിനി അയ്യരെ പോലുള്ളവർ നിശിത വിമർശനം ഉയർത്തുകയും ചെയ്യുന്നു.
പഞ്ചാബ് ഇലക്ഷന് മുൻപ് ആപ് നൽകിയ സൗജന്യ വൈദ്യുതി വാഗ്ദാനം അവരെ വിജയത്തിൽ എത്തിക്കാൻ ഏറെ സഹായിച്ചു എന്ന് കരുതുന്ന വിദഗ്ദ്ധർ ഏറെയാണ്. സമാനമായ വാഗ്ദാനം ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് സമയത്തും എത്തിയിരുന്നു. കേരളത്തിലെ കിറ്റ് വിതരണവും ഇത്തരത്തിലാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇതൊരു ട്രെന്റ് ആയി മാറിയാൽ എല്ലാ സംസ്ഥാനത്തും സൗജന്യങ്ങളുടെ പ്രളയം സൃഷ്ടിക്കപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത് .
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്