അന്ന് സിപിഎം പ്രഖ്യാപിച്ച സമരം തുടങ്ങേണ്ടത് രാത്രി 12ന്; വൈകിട്ട് 7.30ന് ചാവശ്ശേരിയിൽ ബസ് കത്തിച്ചു; പിറ്റേന്ന് കേരളം കേട്ടത് യാത്രക്കാർ വെന്ത് മരിച്ച വാർത്ത'; അവരാണിപ്പോൾ റിജിൽ മാക്കുറ്റി നടത്തിയ സമരം പറയുന്നത്; സിപിഎമ്മിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്
ന്യൂസ് ഡെസ്ക്
കോഴിക്കോട്: കെ റെയിൽ സമരത്തിന്റെ ഭാഗമായി മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത പരിപാടിക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതൃത്വം. 1970ൽ അരങ്ങേറിയ ചാവശേരി ബസ് തീവെപ്പ് സംഭവം സിപിഎം നേതൃത്വത്തെ ഓർമ്മപ്പെടുത്തിയാണ് യൂത്ത് കോൺഗ്രസ് നേതൃത്വം വിമർശനം ഉന്നയിച്ചത്.
ഇന്ന് ജനുവരി 21 ആണ്. ഒരു കൊടും ക്രൂരതയുടെ വാർഷിക ദിനം എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ കടുത്ത വിമർശനം ഉന്നയിക്കുന്നത്. 1970 ജനുവരി 21ന് കണ്ണൂരിൽ ഉണ്ടായ സമര ക്രൂരതയുടെ വാർത്ത പിറ്റേ ദിവസത്തെ പത്രത്തിൽ വന്നതിന്റെ പകർപ്പ് അടക്കം പങ്കുവച്ചാണ് വിമർശനം.
മാർക്സിസ്റ്റ് പാർട്ടി പാർട്ടി പ്രഖ്യാപിച്ച ട്രാൻസ്പോർട്ട് സമരം രാത്രി 12 മണി മുതൽ ആരംഭിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷെ വൈകീട്ട് 7.30 ആകുമ്പോഴേക്കും മട്ടന്നൂർ ചാവശ്ശേരിയിൽ ഒരു സ്റ്റേറ്റ് ട്രാൻസ്പോർട്ട് തടഞ്ഞ് നാല് ഭാഗത്ത് നിന്ന് പെട്രോളൊഴിച്ച് കത്തിച്ച് ആളുകൾ വെന്ത് മരിച്ചതിന്റെ നടക്കുന്ന വാർത്തകളാണ് പിറ്റേ ദിവസം കേരളം കേട്ടത്.
ഇവരാണ് റിജിൽ മാക്കുറ്റി പാന്റിട്ട് സമരം നടത്തി എന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ്സിനെ സമരപരിധി പഠിപ്പിക്കുന്നതെന്ന് ഷാഫി വിമർശിക്കുന്നു.
കെ റെയിൽ സമരം കയ്യൂക്ക് കൊണ്ട് നേരിടുമെന്ന് പ്രഖ്യാപിക്കുകയാണ് സി പി എം എന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. ബംഗാളിൽ ഇതേ രീതിയിലാണ് ഭരണമുണ്ടായപ്പോൾ സമരങ്ങളെ നേരിട്ടത്. സമരം നടത്തിയവരെ ഗുണ്ടകൾ എന്ന് വിളിക്കുന്നത് എന്ത് സംസ്കാരമാണ്. സമര രീതി കൊലക്കേസ് പ്രതിയായ ജയരാജനിൽ നിന്ന് പഠിക്കേണ്ട ഗതികേട് തങ്ങൾക്കില്ല എന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.
പാന്റിട്ട് സമരം ചെയ്താൽ അത് ഗുണ്ടായിസമാണെന്നാണ് സി പി എം പറയുന്നത്. ഗുണ്ടകളാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചത്. മർദ്ദിച്ചവർ പുറത്തും മർദ്ദനമേറ്റവർ ജയിലിലും എന്നതാണ് സ്ഥിതി. ആഭ്യന്തര വകുപ്പ് കൊടി സുനിയെ ഏൽപ്പിക്കുന്നതാണ് ഉചിതം. ഒരു പദ്ധതിയുടെ ആഘാത പഠനം പൂർത്തിയാക്കാൻ രണ്ട് വർഷമെങ്കിലും വേണം. മൂന്ന് മാസം കൊണ്ട് എല്ലാം തട്ടിക്കൂട്ടാൻ നടത്തിയ ശ്രമത്തെയാണ് എതിർത്തത്. സമരം നടക്കുമ്പോൾ പൊലീസിനെ നോക്കുകുത്തിയാക്കി ഗുണ്ടാ പ്രമുഖർ അക്രമിക്കുന്നതിനെ എന്ത് പേരിലാണ് വിളിക്കേണ്ടത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പ്രശോഭ് മൊറാഴ ,കല്യാശ്ശേരി, ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ടുമാർ, ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി എം ഷാജർ തുടങ്ങിയവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത പരിപാടിയിലേക്ക് ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതിനെയും തുടർന്നുള്ള സംഭവികാസങ്ങളെയും കുറിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കും നേരെ മർദ്ദനമുണ്ടായി. സംഭവത്തിൽ 6 പേരെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവരെയാണ് റിമാൻഡ് ചെയ്തത്. ജയ് ഹിന്ദ് ടി വി ഡ്രൈവർ മനീഷ് കൊറ്റാളിയും റിമാൻഡിലായവരിൽ ഉൾപ്പെടുന്നു.
ചാവശ്ശേരി ബസ് തീവെപ്പ് സംഭവം
1970 ജനുവരി 21നാണ് മട്ടന്നൂരിനടുത്ത് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് സമരക്കാർ അഗ്നിക്ക് ഇരയാക്കിയത്. മട്ടന്നൂരിൽ നിന്നും ഒന്നര നാഴിക അകലെ പാലത്തിന് അടുത്തുവച്ചാണ് അമ്പതോളം പേർ മാരകായുധങ്ങളുമായി വന്ന് ഒരു സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് തടഞ്ഞു നിർത്തുകയും നാലു ഭാഗത്തു നി്ന്നും പെട്രോൾ ഒഴിച്ച് തീവച്ചു നശിപ്പിക്കുയും ചെയ്തത്. കെ എൽ റ്റി 6571 നമ്പറിലുള്ള ബസ്സാണ് സമരക്കാർ തീവച്ചു നശിപ്പിച്ചത്.
കെഎസ്ആർടിസി ബസ് മട്ടന്നൂരിന് അടുത്ത് ചാവശേരിയിൽ എത്തിയപ്പോൾ വഴിയിൽ സിപിഎം പ്രവർത്തകർ തടഞ്ഞ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒരാൾ ബസിനുള്ളിൽ വച്ച് കത്തി അമർന്നു. രണ്ട് പേർ ആശുപത്രിയിൽ എത്തിച്ച ഉടൻ മരിച്ചു. ഒരാൾ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങി.
അക്രമികൾ ബസ് തടഞ്ഞുനിർത്തിയ ഉടനെ ഡ്രൈവർ എം ശിവാനന്ദനെ വലിച്ചു താഴെയിട്ടു അതിമാരകമായി മർദ്ദിച്ചു. നാലു ഭാഗത്തുനിന്നും ആളിക്കത്തുന്ന തീയുടെ മധ്യത്തിൽപ്പെട്ട യാത്രക്കാർ കൂട്ടനിലവിളിയോടെ പുറത്തുചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊള്ളലോടു കൂടി പുറത്തു ചാടിയവർ പ്രാണഭീതിയോടെ ഓടുമ്പോൾ സമീപത്തെ ചാലിൽ വീഴുകപോലുമുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുംമുമ്പ് തീ നാല് ഭാഗത്തുനിന്നും പടർന്നുവെന്നാണ് രക്ഷപ്പെട്ട ഒരു യാത്രക്കാരൻ വെളിപ്പെടുത്തിയത്.
കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നാല് പേർ ഒഴികെ ബാക്കിയുള്ള എല്ല യാത്രക്കാർക്കും സാരമായി പൊള്ളലേറ്റു. കൂത്തുപ്പറമ്പ്, തലശ്ശേരി ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചത്. രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടാകുന്നത്. സമീപത്തുള്ള മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നും അപകട സ്ഥലത്തേക്ക് ആരും രക്ഷപ്രവർത്തനത്തിന് എത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ഡ്രൈവർ ഓടിച്ചെന്ന് മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും സ്റ്റേഷനിൽ മൂന്ന് കോൺസ്റ്റബിൾമാർ മാത്രമാണ് ഉണ്ടായിരുന്നത്. കണ്ണൂരിൽ നിന്ന് പതിനൊന്ന് മണിയോടെ പൊലീസ് എത്തിയതോടെയാണ് സംഭവ സ്ഥലത്ത് എത്തിയത്. ഇതിനോടകം നാട്ടുകാരും മറ്റ് ബസുകളിൽ വന്ന യാത്രക്കാരും അടക്കം രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
1969 ഒക്ടോബർ അവസാനത്തോടെയാണ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭ രാജിവച്ചത്. അതിനെ തുടർന്ന് അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഒരു ഇടക്കാല മന്ത്രിസഭ അധികാരത്തിൽ ഏറുകയുണ്ടായി. ഇക്കാലത്താണ് ചാവശേരി തീവെപ്പ് ഉണ്ടാകുന്നത്.
സപ്തകക്ഷി മന്ത്രിസഭയിൽ ഇ കെ ഇമ്പിച്ചിബാവയായിരുന്നു ഗതാഗത മന്ത്രി. അദ്ദേഹത്തിന്റെ കാലത്ത് ആശ്രിത നിയമനത്തിന്റെ പേരിൽ വിവാദം ഉയർന്നിരുന്നു. അഭിമുഖമോ, എഴുത്തുപരീക്ഷയോ നടത്താതെ പിൻവാതിൽ നിയമനങ്ങളാണ നടന്നത്. സിഗരറ്റ് കൂട് നിയമനങ്ങൾ എന്നാണ് പ്രതിപക്ഷം ഇതിനെ കളിയാക്കി വിളിച്ചത്.
അച്യുതമേനോൻ മന്ത്രിസഭയിൽ കെ എം ജോർജ് ഗതാഗത മന്ത്രിയായപ്പോൾ അദ്ദേഹം ആദ്യം ചെയ്തത് ഇമ്പിച്ചി ബാവ നിയമിച്ച 850 പേരെയും പിരിച്ചുവിടുകയാണ് ചെയ്തത്. ഗതാഗത മന്ത്രി ഈ തീരുമാനം എടുത്തതിന് പിന്നാലെ ഇടത് ആഭിമുഖ്യമുള്ള സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തി. സംസ്ഥാനത്ത് ഉടനീളം സമരങ്ങൾ സംഘടിപ്പിച്ചു. സരമം കടുത്തിട്ടും തീരുമാനം പിൻവലിക്കാൻ ഗതാഗത മന്ത്രി തയ്യാറായില്ല.
ചോരയ്ക്ക് ചോര കൊടുത്തും ഈ കിരാത നടപടിയെ എതിർക്കും എന്നായിരുന്നു അന്നത്തെ ഇടതുപക്ഷ യൂണിയൻ നേതാവായ പാറശാല ശിവാനന്ദൻ പറഞ്ഞത്. സമരങ്ങൾ പ്രഖ്യാപിച്ചത് തൊഴിലാളി സംഘടനകൾ ആണെങ്കിലും സമരത്തിന് മുന്നിൽ സിപിഎം പ്രവർത്തകരായിരുന്നു. സമരം ആരംഭിക്കേണ്ടത് രാത്രി 12 മണിക്കായിരുന്നു. എന്നാൽ രാത്രി ഏഴരയോടെ കണ്ണൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് സിപിഎം പ്രവർത്തകർ അഗ്നിക്ക് ഇരയാക്കുകയായിരുന്നു. ഒരു യാത്രക്കാരനെപ്പോലും പുറത്തിറങ്ങാൻ അനുവദിക്കാതെയാണ് മാർക്സിസ്റ്റുകാർ ഈ ക്രൂരകൃത്യം നടപ്പാക്കിയത്.
ഈ കേസ് കോടതിയിൽ എത്തിയപ്പോൾ ചാർജ് ഷീറ്റിൽ ഉണ്ടായിരുന്ന പത്തൊൻപത് പേരും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നു. അതിൽ വാസു കുഞ്ഞിരാമൻ, കൃഷ്ണൻ എന്നിങ്ങനെ മൂന്ന് പേർക്ക് വധശിക്ഷയും ബാക്കിയുള്ളവർക്ക് ജീവപര്യന്തവും സെഷൻസ് കോടതി ശിക്ഷയായി വിധിക്കുന്നു. പാർട്ടി നേതൃത്വം ഇടപെട്ട് മേൽക്കോടതിയിൽ പോയതോടെ എല്ലാവരുടേയും ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയാണ് ഉണ്ടായത്. 1970ൽ തിരഞ്ഞെടുപ്പിൽ സിപിഎം വിരുദ്ധ തരംഗം ഉണ്ടാകാനും സിപിഐ ലീഗ് ആർ എസ് പി സഖ്യം അധികാരത്തിൽ ഏറാനും കാരണമായത് ചാവശേരിയിൽ നടന്ന സമരമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്