കേട്ടാൽ ഞെട്ടി പോകുന്ന പച്ചക്കള്ളം പറയും; കേരളം ഭീകര പ്രവർത്തകരുടെ പ്രധാന പ്രവർത്തന കേന്ദ്രം ആണെന്ന് വരെ തട്ടി വിടും; അഭയാർത്ഥി വിസയ്ക്കുള്ള അപേക്ഷയിലെ നുണക്കഥകൾ; മേലനങ്ങാനാകാതെ ജീവിക്കാൻ വഴി തേടുന്ന മലയാളിക്ക് ബ്രിട്ടൻ സ്വർഗമാകുന്നത് ഇങ്ങനെ
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: ഒരിക്കൽ വന്നാൽ പിന്നെ മടങ്ങാൻ തോന്നാത്ത വാഗ്ദത്ത ഭൂമിയാണ് ബ്രിട്ടൻ പൊതുവെ മലയാളികൾക്ക്. ഇക്കാരണത്താൽ താൽക്കാലിക വർക്ക് പെർമിറ്റിലും സ്റ്റുഡന്റ് വിസയിലും മാത്രമല്ല സന്ദർശക വിസയിലും വ്യാജ വിദ്യാർത്ഥി ആയും ഒക്കെ മലയാളികൾ യുകെയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിൽ ഒരു വിഭാഗം സാഹചര്യങ്ങൾ കൊണ്ട് അഭയാർത്ഥി വിസയുടെ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ മറ്റൊരു വിഭാഗം വിമാനത്താവളത്തിൽ നിന്നും തന്നെ മുങ്ങുക എന്ന ഉദ്ദേശത്തോടെയാണ് എത്തുന്നത് എന്ന് ഇത്തരം കേസുകൾ വർഷങ്ങളായി കൈകാര്യം ചെയ്യുന്ന യുകെ മലയാളിയായ അഭിഭാഷകൻ അഡ്വ. സന്ദീപ് വ്യക്തമാക്കുന്നു. കേട്ടാൽ ഞെട്ടിപ്പോകുന്നതും പച്ചക്കള്ളം ആണെങ്കിലും പിറന്ന നാടിനെ നാണം കെടുത്തും വിധത്തിൽ കേരളം ഭീകര പ്രവർത്തകരുടെ പ്രധാന പ്രവർത്തന കേന്ദ്രം ആണെന്നും വരെ അഭയാർത്ഥി വിസക്കുള്ള അപേക്ഷകളിൽ നാണമില്ലാത്ത മലയാളികൾ തള്ളിവിടുന്നു. ഒരേകഥ തന്നെ ആവർത്തിക്കുന്നവരും അനേകം.
മുങ്ങാൻ ഉദ്ദേശിക്കുന്നവർ യുകെയിലെ ജോലി ചെയ്തു ജീവിക്കുന്ന സാധാരണ മലയാളികളുടെ കഷ്ടപ്പാട് അറിഞ്ഞു തന്നെയാണ് വരുന്നത് എങ്കിലും തങ്ങൾക്കായി കഷ്ടപ്പാടിലാത്ത ഒരു ലോകം മനുഷ്യാവകാശത്തിന്റെ പുറം തോലിൽ ലഭിക്കുമെന്ന് അറിയാമെന്നതും കൊണ്ട് കൂടിയാണ് ഇത്തരക്കാരുടെ വരവ് ഏറുന്നത്. ഒരു ലജ്ജയും തോന്നാത്ത വിധത്തിൽ പെരും കള്ളങ്ങൾ തട്ടിവിടുകയാണ് മിക്കവരുടെയും രീതി. ബ്രിട്ടീഷ് ഹോം ഓഫിസിനെ തെറ്റിദ്ധരിപ്പിച്ചു എങ്ങനെയും കാലാകാലം യുകെയിൽ ജീവിക്കുക എന്നത് മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് ഈ രംഗത്ത് ഏറെ വർഷത്തെ അനുഭവ സമ്പത്തുള്ള ലണ്ടനിലെ അഡ്വ. ജെ പി അബ്രഹാമും പറയുന്നു.
അനേക വർഷത്തെ അലച്ചിൽ, ഒടുവിൽ അഭയാർത്ഥിയായി അംഗീകാരം, നാട്ടിൽ പോകാൻ തടസം
കഴിഞ്ഞ മാസം ലണ്ടനിൽ അഭയാർത്ഥി വിസ ലഭിച്ച മലയാളി വിദ്യാർത്ഥിനിയുടെ കഥ വല്ലാത്തൊരു ജീവിത ദുരന്തം കൂടിയാണ്. യുകെയിൽ ഉന്നത പഠനത്തിന് എത്തിയ വിദ്യാർത്ഥിനി മലയാളി വിസ തട്ടിപ്പുകാരുടെ കയ്യിൽ അകപ്പെട്ട് അനേകം പണം നഷ്ടമാക്കിയാണ് യുകെയിൽ പിടിച്ചു നിൽക്കാൻ ശ്രമം നടത്തിയത്. കേരളത്തിലെ മധ്യ വർഗ കുടുംബത്തിൽ നിന്നും എത്തിയ പെൺകുട്ടിക്ക് ലണ്ടൻ ലേബൽ നഷ്ടപ്പെടുത്തി തിരികെ നാട്ടിലേക്കു മടങ്ങുക അസാധ്യമായിരുന്നു. നീണ്ട പത്തു വർഷത്തെ ശ്രമത്തിനൊടുവിൽ അഭയാർത്ഥി വിസ ലഭിച്ചെങ്കിലും അപ്പോഴേക്കും പഠിച്ചതൊക്കെ കൈവിട്ടു പോയിരുന്നു. ഇനിയെല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ കാത്തിരിക്കുകയാണ് ഈ വിദ്യാർത്ഥിനി.
എന്നാൽ ഇതിൽ നിന്നും വ്യത്യാസമാണ് രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഭയം തേടുന്ന മലയാളികളുടെ കാര്യം. തിരികെ ചെന്നാൽ ജീവന് ഭീഷണിയുണ്ട് എന്ന ഒറ്റക്കരണത്താലാണ് ഇവർക്കായി ബ്രിട്ടൻ അവസരം നൽകുന്നത്. അതിനാൽ ഇത്തരം വിസ കയ്യിൽ ഉള്ള മലയാളികൾക്ക് മാതാപിതാക്കൾ മരിച്ചാൽ പോലും നാട്ടിൽ എത്താനാകില്ല. ഇത് ഇങ്ങനെ തന്നെയാണ് സാഹചര്യം എന്ന് തിരിച്ചറിഞ്ഞാണ് ഇവരൊക്കെ യുകെയിൽ സെറ്റിൽമെന്റിന് എത്തുന്നതും. നാട്ടിൽ നിന്നും കടം കയറി നരകിക്കുന്ന ജീവിതത്തേക്കാൾ എത്രയോ ഭേദം എന്നാണ് ഇത്തരത്തിൽ ഒരാളോട് സംസാരിക്കാനായപ്പോൾ ലൂട്ടനിൽ നിന്നും ലഭിച്ച പ്രതികരണം.
വിദ്യാർത്ഥി വിസയിൽ മുങ്ങാൻ എത്തുന്നവർ നടത്തുന്നതുകൊടും ക്രൂരത, പഞ്ചാബിന്റെ അവസ്ഥ കേരളത്തിനും സംഭവിക്കാം
കഴിഞ്ഞ മാസം നെടുമ്പാശേരിയിൽ പൊലീസ് പിടിയിലായ എട്ടു വിദ്യാർത്ഥികൾ ഇതുവരെ രഹസ്യമായി കേട്ടിരുന്ന യുകെയിലേക്കുള്ള മനുഷ്യക്കടത്തിന്റെ നേർ ഉദാഹരണമായി മാറുകയാണ്. യുകെയിൽ പഠിക്കാൻ എത്തുക എന്ന വ്യാജ ഉദ്ദേശത്തോടെ കൂട്ടമായി കേരളത്തിലെ നാലു ജില്ലകളിൽ നിന്നാണ് മുഖ്യമായും മനുഷ്യക്കടത്തിനാവശ്യമായ വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. ഇവർ ലണ്ടനിൽ വിമാനം ഇറങ്ങുന്നതോടെ ഇവരുടെ വിദ്യാർത്ഥി മുഖം നഷ്ടമായിരിക്കും. ഏകദേശം 30 വയസിൽ എത്തിയവരും വിദ്യാർത്ഥി ആയാണ് എത്തുന്നത്. മുങ്ങുക എന്നതാണ് പ്രധാന ഉദ്ദേശം എന്നതിനാൽ ഇവർക്കാർക്കും യൂണിവേഴ്സിറ്റി ഏതെന്നതും പ്രശ്നമല്ല. ഫീസ് കുറവായ റ്റീസൈഡ് യൂണിവേഴ്സിറ്റിക്ക് പകരം ഫീസ് കൂടുതൽ ഉള്ള ഗ്രീൻവിച്ചോ ബ്രാഡ്ഫോർഡോ ഒക്കെയാകും വ്യാജ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുക.
നല്ല ട്രാക്ക് റെക്കോർഡുള്ള ഇത്തരം യൂണിവേഴ്സിറ്റികളിൽ ആദ്യ സെമസ്റ്റർ ഫീസായ മൂവ്വായിരമോ നാലായിരമോ ആണ് നഷ്ടമായിക്കോട്ടെ എന്നുറപ്പിച്ചു തന്നെ ഇവർ അടയ്ക്കുന്നത്. അഡ്മിഷൻ പൂർത്തിയാക്കി എന്നുറപ്പിച്ചു വ്യാജ വിദ്യാർത്ഥികളെ കൂടി എന്റോൾ ചെയ്യിച്ചാണ് യൂണിവേഴ്സിറ്റി ക്ലസുമായി മുന്നോട്ടു പോകുക. എന്നാൽ ഈ വിദ്യാർത്ഥികൾ ഒരിക്കലും ക്ലാസിൽ എത്തില്ല, പകരം ഏതെങ്കിലും ഗോഡൗൺ കേന്ദ്രമാക്കിയോ കടകളുടെ പിന്നാമ്പുറത്തോ താൽക്കാലികമായി ജോലി ചെയ്യും. പിന്നൊരു സുപ്രഭാതത്തിൽ അഭയാർത്ഥിയായി മാറും.
ഇതോടെ നല്ല മാർക്കുള്ള ഫീസ് നൽകി പഠിക്കാൻ ആഗ്രഹമുള്ള യഥാർത്ഥ വിദ്യാർത്ഥികളുടെ അവസരമാണ് തടയപ്പെടുന്നത്. മുൻപ് തീവ്രവാദം ശക്തമായ കാലത്തു പഞ്ചാബിൽ നിന്നെത്തുന്നവരിൽ കുറേപ്പേർ യുകെയിൽ തീവ്രവാദ വിത്തെറിയാൻ തുടങ്ങിയപ്പോൾ ഇവിടെ നിന്നുള്ള വിദ്യാർത്ഥികൾക്ക് യുകെ യൂണിവേഴ്സിറ്റിയുടെ വാതിൽ അടഞ്ഞിരുന്നു. ഇപ്പോൾ വ്യാജ വിദ്യാർത്ഥികൾ വന്നു തുടങ്ങിയ സാഹചര്യത്തിൽ കേരളത്തിലും ഇത് തിരിച്ചടിയായി മാറാം. പക്ഷെ ഈ സാഹചര്യവും ഒന്നും കേന്ദ്ര കേരള സർക്കാരുകൾ അറിഞ്ഞ ഭാവം പോലും കാട്ടുന്നുമില്ല.
അഭയാർത്ഥിയായാൽ പരമ സുഖം, മേലനങ്ങാതെ ജീവിക്കാം, 2000 പൗണ്ട് വാടകയുള്ള വീട്ടിൽ താമസം
ലണ്ടനിലും മറ്റും എല്ലുമുറിയെ പണിയെടുത്തു ജീവിക്കുന്ന മലയാളി കുടുംബത്തിന് പ്രതിമാസം 2000 പൗണ്ടിന് മുകളിൽ വാടകയുള്ള വീടുകളിൽ താമസിക്കാനാകില്ല. പലരും ഷെയർ ചെയ്താണ് വാടക നൽകാൻ പണം കണ്ടെത്തുന്നത്. എന്നാൽ അഭയാർത്ഥി ആകുന്ന ആൾ താൻ ഇനി മുതൽ ''അസൈലം സീക്കർ '' ആണെന്ന് പറയുന്നതോടെ ജീവിതം പരമ സുന്ദരമായി മാറുകയാണ്. യുകെയിൽ നിയമം അനുസരിച്ചു ജോലി ചെയ്യാൻ വന്നവരോ വിദ്യാർത്ഥി ആയി വരുന്നവരോ കയ്യിൽ പണം ഇല്ലെങ്കിൽ തെണ്ടിയിട്ടാണെങ്കിലും പണം കണ്ടെത്തിയേ മതിയാകൂ. എന്നാൽ അഭയാർത്ഥി ആയാൽ നേരെ സുന്ദരമായ ഹോട്ടലിലേക്കോ അല്ലെങ്കിൽ സമൃദ്ധി നിറഞ്ഞ രണ്ടായിരം പൗണ്ട് വാടകയുള്ള വീട്ടിലേക്കോ ആയിരിക്കും പൊലീസ് എത്തിക്കുക.
തുടർന്ന് ആവശ്യമായതെന്തും സർക്കാർ ചെലവിൽ. ചുമ്മാ തിന്നുക, കുടിക്കുക, പറ്റിയാൽ ഉണ്ണി പിറക്കുക എന്ന മട്ടിൽ മേലനങ്ങാതെയുള്ള സുന്ദരമായ ജീവിതം. യുകെയിൽ ഇപ്പോൾ ഉള്ള രണ്ടു മില്യൺ അഭയാർത്ഥികളിൽ രണ്ടായിരം പേർക്ക് മുകളിൽ എങ്കിലും മലയാളികൾ തന്നെ ആയിരിക്കും എന്നാണ് നിഗമനം. ആഴ്ചയിൽ നാലു മലയാളിയെ എങ്കിലും സെറ്റിൽമെന്റ് ചർച്ച ചെയ്യാൻ ഹോം ഓഫിസ് വിളിക്കുമെങ്കിലും ഇവരാരും എത്താറില്ല. സത്യത്തിൽ ഇവരൊക്കെ എവിടെയാണ് എന്ന് പോലും കണ്ടെത്താൻ യുകെ സർക്കാരിന് സംവിധാനവുമില്ല.
ഒരബദ്ധം പറ്റിയിട്ടും പഠിച്ചില്ല, വീണ്ടും അഭയാർത്ഥി ആകണം എന്ന വാശിയോടെ പോലും പലരും രംഗത്ത്
ഏതാനും വർഷങ്ങൾക്കു മുൻപ് അനധികൃത വിസയിൽ എത്തി ജീവിതം ഹോമിച്ച മലയാളിയുടെ ഭാര്യയും മക്കളും വീണ്ടും യുകെയിൽ എത്താൻ ശ്രമം തുടങ്ങി. ഈ കുടുംബത്തിനായി യുകെ മലയാളികൾ നല്ലൊരു തുക സംഭാവനയായി പിരിച്ചു നൽകിയതാണ്. എന്നാൽ കേരളത്തിൽ കോവിഡും ഒരു ഉറപ്പും ഇല്ലാത്ത ജീവിതം കണ്ട വീട്ടമ്മക്ക് എങ്ങനെയും യുകെയിൽ എത്തണം. ഒരിക്കൽ വന്നു പോയതിനാൽ ഇവർക്ക് പൊലീസ് പിടിയിലാകുന്നതിൽ ഭയവുമില്ല. അഥവാ പൊലീസ് പിടിയിലാകാൻ വേണ്ടിയുള്ള വരവാണ്. സന്ദർശക വിസയിൽ എത്തി മുങ്ങുകയാണ് ലക്ഷ്യം.
വീട്ടു ജോലിയൊന്നും തരപ്പെട്ടില്ലെങ്കിൽ അഭയാർത്ഥി വിസയ്ക്ക് അപേക്ഷിക്കാം എന്നാണ് ഇവരുടെ തന്നെ അഭയാർത്ഥികളായ ബന്ധുക്കൾ നൽകുന്ന ഉപദേശം. സാധാരണക്കാരായ യുകെ മലയാളികൾ കണ്ടിട്ടുള്ള ജീവിതമല്ല അഭയാർത്ഥികളായ മലയാളികൾക്ക് പറയാനുള്ളത്. ഒരു വിളിപ്പുറത്തു ഓടിയെത്തുന്ന സർക്കാർ കൂടെയുള്ളപ്പോൾ എന്തിനു പേടിക്കണം എന്നാണ് ഇവരുടെ ചോദ്യം. ഒരിക്കൽ വന്നാൽ പിന്നെന്തിനു നാട്ടിൽ പോകണം എന്ന് കൂടി ഇവർ തിരിച്ചു ചോദിക്കുമ്പോൾ കേൾക്കുന്നവർക്കാണ് ഉത്തരം മുട്ടുന്നത്. ഒരു വ്യവസ്ഥയെ എങ്ങനെ വളച്ചൊടിച്ചു തങ്ങൾക്കുതകും വിധം ആക്കാം എന്നതാണ് അഭയാർത്ഥി വിസയ്ക്കായി കാലങ്ങളോളം കാത്തിരിക്കുന്ന ഓരോ യുകെ മലയാളിയും തെളിയിക്കുന്നത്. അതിനായി ഏതറ്റം വരെയും പോകാൻ അവർ ഒരുക്കമാണ്, കാരണം അവർക്കാ ഒരൊറ്റ ലക്ഷ്യമേയുള്ളൂ.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- കെയർ വിസ: ഇനിയാർക്കും വരാനാകില്ലെന്ന് ഉറപ്പിച്ചു ബ്രിട്ടീഷ് സർക്കാരിന്റെ ഉത്തരവ്
- മനുഷ്യക്കടത്തായി മാറിയ വിസ തട്ടിപ്പ് കേസുകളിൽ ബ്രിട്ടനിലെങ്ങും ഊർജിത അന്വേഷണം
- സ്റ്റുഡന്റ് വിസയിൽ അവസാന ബസിൽ കയറിപ്പറ്റാൻ തിക്കും തിരക്കും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്