രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ കണ്ണീരാവുമ്പോൾ യുകെയിൽ ചിലരെങ്കിലും പുഞ്ചിരിക്കുന്നു; രാഷ്ട്രീയ അസ്ഥിരതയുടെയും കൊലപാതകികളുടെയും നാടെന്ന് തെളിയിക്കാൻ ശ്രമം; ബ്രിട്ടീഷ് പൗരത്വം നേടാനുള്ള പെടാപ്പാടുകൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: കേരളം വീണ്ടും രാഷ്ട്രീയ കൊലകളുടെ ചർച്ചയിലാണ്. തിരുവല്ലയിൽ സന്ദീപ് എന്ന സിപിഎം പ്രവർത്തകന്റെ കൊലയാണ് ഏറ്റവും ഒടുവിൽ നടന്നത്. ഈ വർഷം പാർട്ടിയിൽ തന്നെ ഏഴുപേർ കൊലക്കത്തിക്ക് ഇരയായെന്നു സിപിഎം പറയുന്നു. മറ്റു പ്രധാന പാർട്ടികളുടെ എണ്ണം കൂടിയാകുമ്പോൾ കുറഞ്ഞത് ഒന്നര ഡസൻ ചെറുപ്പക്കാർ എങ്കിലും ചുരുങ്ങിയ പക്ഷം സ്വന്തം വീട്ടുകാർക്ക് എങ്കിലും തീരാ നഷ്ടമായി മാറിയിരിക്കും. ഈ കൊലകളിൽ രാഷ്ട്രീയം മാറ്റി വച്ചാൽ സാമൂഹ്യ കേരളം തീർച്ചയായും തേങ്ങും.
എന്നാൽ രാഷ്ട്രീയം ഉള്ളതുകൊണ്ട് മാത്രം രാഷ്ട്രീയക്കാർക്ക് കാര്യമായ പ്രയാസം തോന്നില്ല എന്നുമാത്രമല്ല, അടുത്ത കൊലയ്ക്കുള്ള കത്തി മൂർച്ച കൂട്ടുന്ന തിരക്കിലും ആയിരിക്കും. ഈ കൊലകൾക്കു ബ്രിട്ടനിൽ യാതൊരു വാർത്താ പ്രാധാന്യവും ഇല്ലെങ്കിലും യുകെ മലയാളിക്ക് ഇതൊരു പ്രധാന വാർത്ത തന്നെയാണ്. കാരണം ഓരോ രാഷ്ട്രീയ കൊല നടക്കുമ്പോഴും അകത്തും പുറത്തും ചിരിക്കുന്ന ഒരുകൂട്ടം മനുഷ്യർ യുകെയിൽ ഉണ്ട്. സംശയിക്കണ്ട, മലയാളികൾ തന്നെ.
കൊലപാതക വാർത്തയോട് ചിരിയോടെ പ്രതികരിക്കുന്നവർ
ആരാകും ആ നിഷ്ടൂര ചിന്താഗതിക്കാർ? അവർ ചിരിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാൽ കൊണ്ടൊന്നുമല്ല. മറിച്ചു ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ കേരളം അശാന്തമാണ് എന്ന് തെളിയിക്കാൻ അവർക്കു ലഭിക്കുന്ന സുവർണ അവസരമാണ് ഓരോ രാഷ്ട്രീയ കൊലയും. പല വർഷങ്ങളായി അവർ ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന അശാന്തമായ കേരളത്തിനുള്ള സാധൂകരണമാണ് ഓരോ രാഷ്ട്രീയ കൊലയും. അതിനാൽ കൊലയുടെ സചിത്ര വിവരണവും തുടർന്നുള്ള ഹർത്താലും കോലാഹലവും ഒക്കെ വാർത്തകളിൽ നിന്നെടുത്തു ഫയലുകളാക്കി ബ്രിട്ടീഷ് ഹോം ഓഫീസിന് സമർപ്പിക്കുകയാണ് നൂറു കണക്കിന് യുകെ മലയാളികൾ.
ഓരോ മലയാളിയും വേദനയോടെ നോക്കുന്ന ഇത്തരം കൊലപാതക മരണങ്ങളിലേക്കു കഴുകൻ കണ്ണുകളോടെയാണ് ബ്രിട്ടനിൽ അഭയാർത്ഥി വിസയ്ക്കായി കാത്തു കഴിയുന്ന ആയിരത്തിലേറെ യുകെ മലയാളികൾ നോക്കുന്നത്. കേരളത്തിൽ മടങ്ങിയെത്തിയാൽ തങ്ങളും ഇത്തരത്തിൽ ഒരു കത്തിമുനയിലോ കണ്ണൂരിലും മറ്റും സംഭവിക്കുന്നത് പോലെ ബോംബെറിലോ ഇല്ലാതായി തീരും എന്നാണ് അനധികൃതമായി യുകെയിൽ ലണ്ടൻ നഗര പ്രദേശത്തു താമസിക്കുന്ന നൂറു കണക്കിന് മലയാളികൾ ബ്രിട്ടീഷ് സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ഇക്കാരണത്താലാണ് ഓരോ രാഷ്ട്രീയ കൊലയിലും തങ്ങളുടെ അപേക്ഷകൾ സാധൂകരിക്കാൻ സാധിക്കുന്ന അക്രമം ഉണ്ടെന്നു തിരിച്ചറിഞ്ഞു ഈ യുകെ മലയാളികളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത്.
കോൺഗ്രസുകാർ കമ്മ്യുണിസ്റ്റാകും, കമ്മ്യുണിസ്റ്റ് സംഘ്പരിവാറാകും, വിചിത്രമീ ജീവിതം
വളരെ രസകരവും കൗതുകവും നിറഞ്ഞതാണ് യുകെയിൽ എത്തിയ അനധികൃത മലയാളികളുടെ ജീവിത കഥ. വർഷങ്ങളായി ഇവർക്ക് വേണ്ടി അപേക്ഷകൾ തയ്യാറാക്കുന്ന മലയാളി അഭിഭാഷകൻ നൽകുന്ന വിവരങ്ങൾ കേട്ടാൽ ആരും മൂക്കിൽ വിരൽ വച്ചുപോകും. കേരളത്തിലെ ഭരണ സിരാ കേന്ദ്രങ്ങളിൽ നല്ല ബന്ധങ്ങൾ ഉള്ള ഇദ്ദേഹം ഇക്കാര്യങ്ങൾ പലവട്ടം അധികാരശ്രേണികളിലും
പാർട്ടി വൃത്തങ്ങളിലും എത്തിച്ചു കഴിഞ്ഞ കാര്യമാണ്. എന്നാൽ ഇങ്ങനെ ഒരു സംഭവം പുറം ലോകം അറിയാതിരിക്കട്ടെ എന്നാണ് കേരളത്തിൽ നിന്നും തമാശ കലർന്ന മട്ടിൽ ലഭിക്കുന്ന മറുപടി.
പ്രവാസി ഉന്നമനം എന്ന പേരിൽ ഒന്നാം പിണറായി സർക്കാർ ജന്മം നൽകിയ ലോക കേരള സഭ വെറും നോക്കുകുത്തിയായി യുകെ അടക്കം എല്ലാ രാജ്യങ്ങളിലും മാറുമ്പോൾ ഇത്തരം കാര്യങ്ങളെ കുറിച്ച് യുകെയിലെ ലോകകേരള സഭയിൽ കാര്യമായ അറിവുള്ളതു ഒരംഗത്തിനു മാത്രമാണ്. തന്നെക്കൊണ്ടാകും വിധമൊക്കെ അദ്ദേഹം ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അനധികൃത താമസക്കാരായ യുകെ മലയാളികൾക്കു തിരികെ കേരളത്തിലേക്ക് മടങ്ങേണ്ട. അനധികൃതം ആയാലും യുകെ തന്നെ മതി.
കേരളത്തിൽ അറിയപ്പെട്ട കമ്യുണിസ്റ്റ് ആയി ജീവിച്ച അനധികൃത മലയാളി യുകെയിൽ ഇപ്പോൾ സംഘ്പരിവാറാണ്, ചുരുങ്ങിയ പക്ഷം അപേക്ഷയിൽ എങ്കിലും. കാരണം കമ്യുണിസ്റ്റ് സംസ്ഥാനമായ കേരളത്തിൽ താൻ മടങ്ങി എത്തിയാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നു കാണിക്കാൻ അദ്ദേഹം കരുതുന്നത് പത്തു വർഷത്തിനിടയിൽ കൊല്ലപ്പെട്ട ആർഎസ്എസ് - ബിജെപിക്കാരുടെ പട്ടികയാണ്. അക്കൂടെ തന്റെ പേരും വേണോ എന്നാണ് അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനോട് ചോദിക്കുന്നത്. തീർച്ചയായും വേണ്ട എന്നേ യുകെയിലെ ഏതു പ്രധാനമന്ത്രിക്കും പറയാനാകൂ.
ഇതേ വിധത്തിലാണ് മറ്റു പാർട്ടി അനുഭാവികളും ഒരു പാർട്ടിയും ഇല്ലാത്തവരും ഒക്കെ അഭയാർത്ഥി വിസയിൽ ജീവന് ഭീക്ഷണി എന്ന് കാണിക്കാൻ ഓരോ പാർട്ടി കുപ്പായം അണിയുന്നത്. മേമ്പൊടിയായി താൻ ജീവിക്കുന്ന പ്രദേശത്തെയോ ജില്ലയിലെയോ അടിപിടിയുടെയും അക്രമത്തിന്റെയും ഗുണ്ടായിസത്തിന്റെയും ഒക്കെ കണക്കുകളും നിരത്തും. കേരളത്തിൽ ഇപ്പോൾ അതിനു ഒരു പഞ്ഞവും ഇല്ലാത്തതിനാൽ തന്റെ അപേക്ഷ തള്ളില്ലെന്നും ഇവർക്ക് ഉറപ്പാണ്. ഇതേ വിധത്തിൽ മുസ്ലിം അപേക്ഷകളിൽ ഹിന്ദു ഭീകരതയും ഹിന്ദു ക്രിസ്ത്യൻ അപേക്ഷകളിൽ മുസ്ലിം ഭീകരതയും ഒക്കെ കുത്തി നിറച്ചും അപേക്ഷകൾ എത്തും. എന്തിനേറെ മാറാട്, പൂന്തുറ കലാപങ്ങൾ വരെ ഇത്തരത്തിൽ യുകെയിലെ മലയാളികളായ അനധികൃത കുടിയേറ്റക്കാർ പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്ത്രീകൾ നൽകുന്നത് ലജ്ജാകരമായ വിവരണങ്ങൾ, കേരളമെന്നു കേട്ടാലറയ്ക്കും പുറം ലോകം
ഇതിനേക്കാൾ ഭീകരമാണ് സ്ത്രീകൾ ആയ മലയാളികൾ നൽകുന്ന അഭയാർത്ഥി അപേക്ഷകൾ എന്നാണ് അഭിഭാഷകർ വെളിപ്പെടുത്തുന്നത്. തന്നെ ക്രൂരമായി ബലാത്സംഗത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും ഇനിയും അതാവർത്തിക്കാൻ ഇടയുണ്ട് എന്നുമാണ് മധ്യകേരളത്തിൽ നിന്നും അപേക്ഷ നൽകിയ ഒരു യുവതി പറഞ്ഞിരിക്കുന്നത്. മറ്റൊരു അപേക്ഷയിൽ പറയുന്നത് തിരികെ എത്തിയാൽ കുടുംബ അംഗങ്ങൾ തന്നെ തന്റെ പത്തു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്നാണ്.
കേരളത്തിലെ വീട്ടിൽ ഉള്ള കാർ പോർച്ചിലെ തുറന്ന ഇടത്തിൽ വച്ചും ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നും കേരളം അത്തരത്തിൽ ഉള്ള നാടാണ് എന്നുമാണ് ഈ അപേക്ഷക എഴുതി പിടിപ്പിച്ചിരിക്കുന്നത്. ചുരുക്കത്തിൽ കേരളം എന്ന് കേട്ടാൽ അറപ്പു തോന്നണം അപേക്ഷ വായിക്കുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക്. അല്ലെങ്കിൽ ഇങ്ങനെയൊക്കെ എഴുതി വച്ചാൽ മാത്രമേ നാട് കടത്താതെ ബ്രിട്ടനിൽ തന്നെ തുടരാനാകൂ. ഇത്തരം അപേക്ഷകൾ നൽകി പൗരത്വം നേടിയ മറ്റു രാജ്യക്കാരുടെ വഴി തേടിയാണ് ഇത്തരം അപേക്ഷകൾ തയ്യാറാക്കി മലയാളികൾ ഹോം ഓഫീസിൽ എത്തിക്കുന്നത്.
ഏകദേശം രണ്ടായിരത്തോളം അപേക്ഷകൾ, മിക്കവയും ഈസ്റ്റ് ഹാം പരിസരത്തു നിന്നും
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി അഭിഭാഷകൻ പറയുന്നത് വിശ്വസിക്കാമെങ്കിൽ ഏകദേശം 2000 ഓളം അഭയാർത്ഥി വിസക്കാരുണ്ട് മലയാളികളുടെ കൂട്ടത്തിൽ. മൽസ്യ ബന്ധന വിസയിൽ എത്തിയ ഏതാനും യുവാക്കളുടെ അപേക്ഷയും ഇപ്പോൾ ഒരു മലയാളി അഭിഭാഷകൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴും കൊച്ചിയിൽ നിന്നും മൽസ്യ ബന്ധന വിസയിൽ യുകെയിൽ എത്താൻ ആളുകൾ കാത്തുനിൽക്കുകയാണ്. കഴഞ്ഞ മാസം നെടുമ്പാശേരിയിൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ പേരിൽ അറസ്റ്റിൽ ആയ എട്ടു വിദ്യാർത്ഥികളും ലക്ഷ്യമിട്ടതു യുകെയിൽ എത്തി മുങ്ങുക എന്നത് തന്നെയാണ്. സ്റ്റേഷൻ ജാമ്യം ലഭിച്ച ഇവർ ശ്രമം ഉപേക്ഷിക്കാതെ മറ്റൊരു നാട്ടിൽ നിന്നും വീണ്ടും യുകെയിൽ എത്താനാണ് സാധ്യതയെന്നു പൊലീസും കരുതുന്നു.
യുകെയിൽ ഇപ്പോൾ അഭയാർത്ഥികൾ ആയി കഴിയുന്ന മലയാളികളുടെ അവസ്ഥ പരമ ദയനീയമാണ്. ഒരു മുറിയിൽ 20 പേര് വരെ ഊഴമിട്ടു കഴിയുന്നു എന്നാണ് ഈ രംഗത്ത് വളന്റിയർമാരായി പ്രവർത്തിക്കുന്ന യുകെ മലയാളികൾ പറയുന്നത്. പലരും ഒരു ദിവസം 20 മുതൽ 30 പൗണ്ട് വരെ വേതനത്തിന് മാത്രമാണ് മണിക്കൂറുകൾ ജോലി ചെയ്യുന്നത്. മിക്കവാറും സ്ത്രീകൾ സമ്പന്നരുടെ വീടുകളിൽ അടുക്കള ജോലിയും പുരുഷന്മാർ പഴം പച്ചക്കറി കടകളിലും വെയർഹൗസ് രംഗത്തുമാണ് ജോലി ചെയ്യുന്നത്.
രാവിലെ അഞ്ചു മുതൽ വൈകിട്ട് പത്തു വരെയാണ് ചില പുരുഷന്മാർ ജോലി ചെയ്യുന്നത്. അടുത്തിടെ വാടക നൽകുന്നത് സംബന്ധിച്ച തർക്കത്തിൽ ഇത്തരത്തിൽ പെട്ട ഒരു മലയാളി കുടുംബം പൊലീസ് കേസിൽ ഉൾപ്പെട്ടിരുന്നു. ഒടുവിൽ ക്രോയിഡോണിൽ നിന്നുള്ള ഒരു മലയാളി എത്തി മനസ്സലിവ് കാട്ടിയാണ് താൽക്കാലിക പരിഹാരം ഒരുക്കിയത്
Stories you may Like
- ഹോട്ടൽ വെയിറ്ററിൽ നിന്ന് സൂപ്പർ താരത്തിലേക്ക്! അക്ഷയ് കുമാറിന്റെ അതിജീവന കഥ
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- വിദേശ പൗരത്വം സ്വീകരിക്കുന്നതിൽ കുതിച്ചു ചാട്ടമുണ്ടായത് 2012 ലും 2013 ലും
- മുസ്ലിം വിരുദ്ധമായ സിഎഎ ഇലക്ഷന് തൊട്ടുമുമ്പ് ഇന്ത്യ നടപ്പാക്കിയെന്ന വാർത്തയുമായി അൽജസീറ
- ബ്രിട്ടീഷ് പൗരത്വം നൽകുവാനുള്ള ലേബർപാർട്ടിയുടെ പദ്ധതിക്കെതിരെ ബ്രെക്സിറ്റ് അനുകൂലികൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്