രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ കണ്ണീരാവുമ്പോൾ യുകെയിൽ ചിലരെങ്കിലും പുഞ്ചിരിക്കുന്നു; രാഷ്ട്രീയ അസ്ഥിരതയുടെയും കൊലപാതകികളുടെയും നാടെന്ന് തെളിയിക്കാൻ ശ്രമം; ബ്രിട്ടീഷ് പൗരത്വം നേടാനുള്ള പെടാപ്പാടുകൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി: കേരളം വീണ്ടും രാഷ്ട്രീയ കൊലകളുടെ ചർച്ചയിലാണ്. തിരുവല്ലയിൽ സന്ദീപ് എന്ന സിപിഎം പ്രവർത്തകന്റെ കൊലയാണ് ഏറ്റവും ഒടുവിൽ നടന്നത്. ഈ വർഷം പാർട്ടിയിൽ തന്നെ ഏഴുപേർ കൊലക്കത്തിക്ക് ഇരയായെന്നു സിപിഎം പറയുന്നു. മറ്റു പ്രധാന പാർട്ടികളുടെ എണ്ണം കൂടിയാകുമ്പോൾ കുറഞ്ഞത് ഒന്നര ഡസൻ ചെറുപ്പക്കാർ എങ്കിലും ചുരുങ്ങിയ പക്ഷം സ്വന്തം വീട്ടുകാർക്ക് എങ്കിലും തീരാ നഷ്ടമായി മാറിയിരിക്കും. ഈ കൊലകളിൽ രാഷ്ട്രീയം മാറ്റി വച്ചാൽ സാമൂഹ്യ കേരളം തീർച്ചയായും തേങ്ങും.
എന്നാൽ രാഷ്ട്രീയം ഉള്ളതുകൊണ്ട് മാത്രം രാഷ്ട്രീയക്കാർക്ക് കാര്യമായ പ്രയാസം തോന്നില്ല എന്നുമാത്രമല്ല, അടുത്ത കൊലയ്ക്കുള്ള കത്തി മൂർച്ച കൂട്ടുന്ന തിരക്കിലും ആയിരിക്കും. ഈ കൊലകൾക്കു ബ്രിട്ടനിൽ യാതൊരു വാർത്താ പ്രാധാന്യവും ഇല്ലെങ്കിലും യുകെ മലയാളിക്ക് ഇതൊരു പ്രധാന വാർത്ത തന്നെയാണ്. കാരണം ഓരോ രാഷ്ട്രീയ കൊല നടക്കുമ്പോഴും അകത്തും പുറത്തും ചിരിക്കുന്ന ഒരുകൂട്ടം മനുഷ്യർ യുകെയിൽ ഉണ്ട്. സംശയിക്കണ്ട, മലയാളികൾ തന്നെ.
കൊലപാതക വാർത്തയോട് ചിരിയോടെ പ്രതികരിക്കുന്നവർ
ആരാകും ആ നിഷ്ടൂര ചിന്താഗതിക്കാർ? അവർ ചിരിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാൽ കൊണ്ടൊന്നുമല്ല. മറിച്ചു ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ കേരളം അശാന്തമാണ് എന്ന് തെളിയിക്കാൻ അവർക്കു ലഭിക്കുന്ന സുവർണ അവസരമാണ് ഓരോ രാഷ്ട്രീയ കൊലയും. പല വർഷങ്ങളായി അവർ ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന അശാന്തമായ കേരളത്തിനുള്ള സാധൂകരണമാണ് ഓരോ രാഷ്ട്രീയ കൊലയും. അതിനാൽ കൊലയുടെ സചിത്ര വിവരണവും തുടർന്നുള്ള ഹർത്താലും കോലാഹലവും ഒക്കെ വാർത്തകളിൽ നിന്നെടുത്തു ഫയലുകളാക്കി ബ്രിട്ടീഷ് ഹോം ഓഫീസിന് സമർപ്പിക്കുകയാണ് നൂറു കണക്കിന് യുകെ മലയാളികൾ.
ഓരോ മലയാളിയും വേദനയോടെ നോക്കുന്ന ഇത്തരം കൊലപാതക മരണങ്ങളിലേക്കു കഴുകൻ കണ്ണുകളോടെയാണ് ബ്രിട്ടനിൽ അഭയാർത്ഥി വിസയ്ക്കായി കാത്തു കഴിയുന്ന ആയിരത്തിലേറെ യുകെ മലയാളികൾ നോക്കുന്നത്. കേരളത്തിൽ മടങ്ങിയെത്തിയാൽ തങ്ങളും ഇത്തരത്തിൽ ഒരു കത്തിമുനയിലോ കണ്ണൂരിലും മറ്റും സംഭവിക്കുന്നത് പോലെ ബോംബെറിലോ ഇല്ലാതായി തീരും എന്നാണ് അനധികൃതമായി യുകെയിൽ ലണ്ടൻ നഗര പ്രദേശത്തു താമസിക്കുന്ന നൂറു കണക്കിന് മലയാളികൾ ബ്രിട്ടീഷ് സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. ഇക്കാരണത്താലാണ് ഓരോ രാഷ്ട്രീയ കൊലയിലും തങ്ങളുടെ അപേക്ഷകൾ സാധൂകരിക്കാൻ സാധിക്കുന്ന അക്രമം ഉണ്ടെന്നു തിരിച്ചറിഞ്ഞു ഈ യുകെ മലയാളികളുടെ മുഖത്ത് പുഞ്ചിരി വിടരുന്നത്.
കോൺഗ്രസുകാർ കമ്മ്യുണിസ്റ്റാകും, കമ്മ്യുണിസ്റ്റ് സംഘ്പരിവാറാകും, വിചിത്രമീ ജീവിതം
വളരെ രസകരവും കൗതുകവും നിറഞ്ഞതാണ് യുകെയിൽ എത്തിയ അനധികൃത മലയാളികളുടെ ജീവിത കഥ. വർഷങ്ങളായി ഇവർക്ക് വേണ്ടി അപേക്ഷകൾ തയ്യാറാക്കുന്ന മലയാളി അഭിഭാഷകൻ നൽകുന്ന വിവരങ്ങൾ കേട്ടാൽ ആരും മൂക്കിൽ വിരൽ വച്ചുപോകും. കേരളത്തിലെ ഭരണ സിരാ കേന്ദ്രങ്ങളിൽ നല്ല ബന്ധങ്ങൾ ഉള്ള ഇദ്ദേഹം ഇക്കാര്യങ്ങൾ പലവട്ടം അധികാരശ്രേണികളിലും
പാർട്ടി വൃത്തങ്ങളിലും എത്തിച്ചു കഴിഞ്ഞ കാര്യമാണ്. എന്നാൽ ഇങ്ങനെ ഒരു സംഭവം പുറം ലോകം അറിയാതിരിക്കട്ടെ എന്നാണ് കേരളത്തിൽ നിന്നും തമാശ കലർന്ന മട്ടിൽ ലഭിക്കുന്ന മറുപടി.
പ്രവാസി ഉന്നമനം എന്ന പേരിൽ ഒന്നാം പിണറായി സർക്കാർ ജന്മം നൽകിയ ലോക കേരള സഭ വെറും നോക്കുകുത്തിയായി യുകെ അടക്കം എല്ലാ രാജ്യങ്ങളിലും മാറുമ്പോൾ ഇത്തരം കാര്യങ്ങളെ കുറിച്ച് യുകെയിലെ ലോകകേരള സഭയിൽ കാര്യമായ അറിവുള്ളതു ഒരംഗത്തിനു മാത്രമാണ്. തന്നെക്കൊണ്ടാകും വിധമൊക്കെ അദ്ദേഹം ഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അനധികൃത താമസക്കാരായ യുകെ മലയാളികൾക്കു തിരികെ കേരളത്തിലേക്ക് മടങ്ങേണ്ട. അനധികൃതം ആയാലും യുകെ തന്നെ മതി.
കേരളത്തിൽ അറിയപ്പെട്ട കമ്യുണിസ്റ്റ് ആയി ജീവിച്ച അനധികൃത മലയാളി യുകെയിൽ ഇപ്പോൾ സംഘ്പരിവാറാണ്, ചുരുങ്ങിയ പക്ഷം അപേക്ഷയിൽ എങ്കിലും. കാരണം കമ്യുണിസ്റ്റ് സംസ്ഥാനമായ കേരളത്തിൽ താൻ മടങ്ങി എത്തിയാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നു കാണിക്കാൻ അദ്ദേഹം കരുതുന്നത് പത്തു വർഷത്തിനിടയിൽ കൊല്ലപ്പെട്ട ആർഎസ്എസ് - ബിജെപിക്കാരുടെ പട്ടികയാണ്. അക്കൂടെ തന്റെ പേരും വേണോ എന്നാണ് അദ്ദേഹം ബ്രിട്ടീഷ് സർക്കാരിനോട് ചോദിക്കുന്നത്. തീർച്ചയായും വേണ്ട എന്നേ യുകെയിലെ ഏതു പ്രധാനമന്ത്രിക്കും പറയാനാകൂ.
ഇതേ വിധത്തിലാണ് മറ്റു പാർട്ടി അനുഭാവികളും ഒരു പാർട്ടിയും ഇല്ലാത്തവരും ഒക്കെ അഭയാർത്ഥി വിസയിൽ ജീവന് ഭീക്ഷണി എന്ന് കാണിക്കാൻ ഓരോ പാർട്ടി കുപ്പായം അണിയുന്നത്. മേമ്പൊടിയായി താൻ ജീവിക്കുന്ന പ്രദേശത്തെയോ ജില്ലയിലെയോ അടിപിടിയുടെയും അക്രമത്തിന്റെയും ഗുണ്ടായിസത്തിന്റെയും ഒക്കെ കണക്കുകളും നിരത്തും. കേരളത്തിൽ ഇപ്പോൾ അതിനു ഒരു പഞ്ഞവും ഇല്ലാത്തതിനാൽ തന്റെ അപേക്ഷ തള്ളില്ലെന്നും ഇവർക്ക് ഉറപ്പാണ്. ഇതേ വിധത്തിൽ മുസ്ലിം അപേക്ഷകളിൽ ഹിന്ദു ഭീകരതയും ഹിന്ദു ക്രിസ്ത്യൻ അപേക്ഷകളിൽ മുസ്ലിം ഭീകരതയും ഒക്കെ കുത്തി നിറച്ചും അപേക്ഷകൾ എത്തും. എന്തിനേറെ മാറാട്, പൂന്തുറ കലാപങ്ങൾ വരെ ഇത്തരത്തിൽ യുകെയിലെ മലയാളികളായ അനധികൃത കുടിയേറ്റക്കാർ പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്ത്രീകൾ നൽകുന്നത് ലജ്ജാകരമായ വിവരണങ്ങൾ, കേരളമെന്നു കേട്ടാലറയ്ക്കും പുറം ലോകം
ഇതിനേക്കാൾ ഭീകരമാണ് സ്ത്രീകൾ ആയ മലയാളികൾ നൽകുന്ന അഭയാർത്ഥി അപേക്ഷകൾ എന്നാണ് അഭിഭാഷകർ വെളിപ്പെടുത്തുന്നത്. തന്നെ ക്രൂരമായി ബലാത്സംഗത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും ഇനിയും അതാവർത്തിക്കാൻ ഇടയുണ്ട് എന്നുമാണ് മധ്യകേരളത്തിൽ നിന്നും അപേക്ഷ നൽകിയ ഒരു യുവതി പറഞ്ഞിരിക്കുന്നത്. മറ്റൊരു അപേക്ഷയിൽ പറയുന്നത് തിരികെ എത്തിയാൽ കുടുംബ അംഗങ്ങൾ തന്നെ തന്റെ പത്തു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്നാണ്.
കേരളത്തിലെ വീട്ടിൽ ഉള്ള കാർ പോർച്ചിലെ തുറന്ന ഇടത്തിൽ വച്ചും ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നും കേരളം അത്തരത്തിൽ ഉള്ള നാടാണ് എന്നുമാണ് ഈ അപേക്ഷക എഴുതി പിടിപ്പിച്ചിരിക്കുന്നത്. ചുരുക്കത്തിൽ കേരളം എന്ന് കേട്ടാൽ അറപ്പു തോന്നണം അപേക്ഷ വായിക്കുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക്. അല്ലെങ്കിൽ ഇങ്ങനെയൊക്കെ എഴുതി വച്ചാൽ മാത്രമേ നാട് കടത്താതെ ബ്രിട്ടനിൽ തന്നെ തുടരാനാകൂ. ഇത്തരം അപേക്ഷകൾ നൽകി പൗരത്വം നേടിയ മറ്റു രാജ്യക്കാരുടെ വഴി തേടിയാണ് ഇത്തരം അപേക്ഷകൾ തയ്യാറാക്കി മലയാളികൾ ഹോം ഓഫീസിൽ എത്തിക്കുന്നത്.
ഏകദേശം രണ്ടായിരത്തോളം അപേക്ഷകൾ, മിക്കവയും ഈസ്റ്റ് ഹാം പരിസരത്തു നിന്നും
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ രംഗത്ത് പ്രവർത്തിക്കുന്ന മലയാളി അഭിഭാഷകൻ പറയുന്നത് വിശ്വസിക്കാമെങ്കിൽ ഏകദേശം 2000 ഓളം അഭയാർത്ഥി വിസക്കാരുണ്ട് മലയാളികളുടെ കൂട്ടത്തിൽ. മൽസ്യ ബന്ധന വിസയിൽ എത്തിയ ഏതാനും യുവാക്കളുടെ അപേക്ഷയും ഇപ്പോൾ ഒരു മലയാളി അഭിഭാഷകൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
ഇപ്പോഴും കൊച്ചിയിൽ നിന്നും മൽസ്യ ബന്ധന വിസയിൽ യുകെയിൽ എത്താൻ ആളുകൾ കാത്തുനിൽക്കുകയാണ്. കഴഞ്ഞ മാസം നെടുമ്പാശേരിയിൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ പേരിൽ അറസ്റ്റിൽ ആയ എട്ടു വിദ്യാർത്ഥികളും ലക്ഷ്യമിട്ടതു യുകെയിൽ എത്തി മുങ്ങുക എന്നത് തന്നെയാണ്. സ്റ്റേഷൻ ജാമ്യം ലഭിച്ച ഇവർ ശ്രമം ഉപേക്ഷിക്കാതെ മറ്റൊരു നാട്ടിൽ നിന്നും വീണ്ടും യുകെയിൽ എത്താനാണ് സാധ്യതയെന്നു പൊലീസും കരുതുന്നു.
യുകെയിൽ ഇപ്പോൾ അഭയാർത്ഥികൾ ആയി കഴിയുന്ന മലയാളികളുടെ അവസ്ഥ പരമ ദയനീയമാണ്. ഒരു മുറിയിൽ 20 പേര് വരെ ഊഴമിട്ടു കഴിയുന്നു എന്നാണ് ഈ രംഗത്ത് വളന്റിയർമാരായി പ്രവർത്തിക്കുന്ന യുകെ മലയാളികൾ പറയുന്നത്. പലരും ഒരു ദിവസം 20 മുതൽ 30 പൗണ്ട് വരെ വേതനത്തിന് മാത്രമാണ് മണിക്കൂറുകൾ ജോലി ചെയ്യുന്നത്. മിക്കവാറും സ്ത്രീകൾ സമ്പന്നരുടെ വീടുകളിൽ അടുക്കള ജോലിയും പുരുഷന്മാർ പഴം പച്ചക്കറി കടകളിലും വെയർഹൗസ് രംഗത്തുമാണ് ജോലി ചെയ്യുന്നത്.
രാവിലെ അഞ്ചു മുതൽ വൈകിട്ട് പത്തു വരെയാണ് ചില പുരുഷന്മാർ ജോലി ചെയ്യുന്നത്. അടുത്തിടെ വാടക നൽകുന്നത് സംബന്ധിച്ച തർക്കത്തിൽ ഇത്തരത്തിൽ പെട്ട ഒരു മലയാളി കുടുംബം പൊലീസ് കേസിൽ ഉൾപ്പെട്ടിരുന്നു. ഒടുവിൽ ക്രോയിഡോണിൽ നിന്നുള്ള ഒരു മലയാളി എത്തി മനസ്സലിവ് കാട്ടിയാണ് താൽക്കാലിക പരിഹാരം ഒരുക്കിയത്
- TODAY
- LAST WEEK
- LAST MONTH
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- കുഞ്ഞുവാവയെ കൂട്ടിയിട്ട് വരാമെന്ന പ്രതീക്ഷയിൽ ഇന്നലെ സ്കൂളിൽ പോലും പോയില്ല; കാറിൽ സഞ്ചരിക്കുന്നതിനിടെ അമ്മയും അച്ഛനും പറഞ്ഞുകൊണ്ടിരുന്നതും വാവയെ കുറിച്ചുതന്നെ; എല്ലാ സന്തോഷവും പൊടുന്നനെ ഇല്ലാതാക്കി തീഗോളം; കണ്ണൂരിലെ ദുരന്തത്തിൽ പാടേ ഒറ്റയ്ക്കായി പോയി ശ്രീപാർവതി
- സംവിധായകൻ പ്രിയദർശന്റേയും ലിസിയുടേയും മകൻ സിദ്ധാർഥ് വിവാഹിതനായി; വധു അമേരിക്കൻ സ്വദേശിനിയായ വിഷ്വൽ പ്രൊഡ്യൂസർ മെർലിൻ; ചെന്നൈയിലെ ഫ്ളാറ്റിൽ തീർത്തും ലളിതമായി വിവാഹ ചടങ്ങുകൾ; മകന്റെ വിവാഹത്തിനായി വീണ്ടും ഒരുമിച്ചു പ്രിയദർശനും ലിസിയും; നാത്തൂൻ റോളിൽ തിളങ്ങി കല്യാണി പ്രിയദർശനും
- എൻജിനിൽ തീ; അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി എന്ന് മാധ്യമങ്ങൾ; സംഭവം അതല്ലെന്ന് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്; ഫ്ളെയിം ഔട്ടാകുക എന്നാൽ എഞ്ചിൻ തനിയെ ഓഫാകുക എന്നർത്ഥം; തീ കൊണ്ടുള്ള കളി തെറ്റിയത് ഇങ്ങനെ
- അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യത്തിലേക്ക്; പാതയ്ക്കായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയത് 100 കോടി; കർണാടകത്തിനും തമിഴ്നാടിനും പുറമേ വന്ദേഭാരത് എക്സ്പ്രസ് വൈകാതെ കേരളത്തിലും എത്തും; സിൽവർ ലൈനിൽ ജനങ്ങളുടെ വികാരം കണക്കിലെടുക്കണം; കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉടൻ ചർച്ച നടത്തുമെന്നും റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്
- ഫാത്തിമയെ കാത്തിരുന്ന കല്യാണവീട്ടിലേക്ക് എത്തിയത് മരണവാർത്ത ; ഒപ്പനത്താളവും കളിചിരിയും നിറയേണ്ട വീട്ടിൽ ഉയരുന്നത് കൂട്ടക്കരച്ചിൽ മാത്രം; കൂടപ്പിറപ്പിനെ നഷ്ടമായ വേദനയിൽ വിങ്ങി കല്യാണപ്പെണ്ണ്; പഴയങ്ങാടി വാഹനാപകടത്തിൽ മരിച്ച ഫാത്തിമയ്ക്ക് വിട നൽകി ജന്മനാട്
- തീ ഉയർന്നത് കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയിൽ നിന്നും; കാറിൽ പെട്രോൾ കുപ്പികൾ ഉണ്ടായിരുന്നെന്ന വാർത്തകൾ പിൻവലിച്ചു മാധ്യമങ്ങൾ; കത്തിയ കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ രാസപരിശോധനക്ക് അയച്ചു; റീഷയുടെ വയറ്റിലെ പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ അമ്മയോട് ചേർത്തു സംസ്ക്കരിച്ചു; പൈപ്പ് തുരക്കുന്ന വണ്ടുകളിലേക്കും ചർച്ചകൾ
- യുകെയിൽ മലയാളി വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു; പനി ബാധിച്ച് അസ്വസ്ഥതകളെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത് ലൂട്ടൻ മലയാളികളുടെ മകളായ 16കാരി: സംസ്ക്കാരം യുകെയിൽ നടക്കും
- 'കരയരുത്, വിമർശിക്കരുത്, ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല, ഇങ്ങനെ ദുഃഖം കടിച്ചമർത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്'; കടുത്ത വിലക്കയറ്റത്തിന് വഴിവെക്കുന്ന സംസ്ഥാന ബജറ്റിനെതിരെ ട്രോളിൽ രോഷം നിറയുന്നു; നികുതി വർധിപ്പിച്ച ജനവിരുദ്ധ ബജറ്റിനെതിരെ കോൺഗ്രസ് കരിദിനം ആചരിക്കും; പ്രവാസി ക്ഷേമം എന്ന പേരിൽ ബജറ്റിൽ കണ്ണിൽ പൊടിയിടൽ മാത്രമെന്നും വിമർശനം
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്