ബോത്സ്വാനിയൻ വകഭേദത്തിന്റെ നു എന്ന പേരു ഓമിക്രോൺ എന്നാക്കി മാറ്റി ലോകാരോഗ്യ സംഘടന; ബ്രിട്ടനു പിന്നാലെ യൂറോപ്യൻ യൂണിയനും അമേരിക്കയും എട്ട് രാജ്യങ്ങളും വിമാന നിരോധനം ഏർപ്പെടുത്തി; ബെൽജിയത്തിലെ രോഗി വാക്സിൻ എടുക്കാത്ത സ്ത്രീ; മറ്റൊരു ലോക്ക്ഡൗണിന് തയ്യാറെടുപ്പ് തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
കോവിഡിനെ പൂർണ്ണമായും നിയന്ത്രിക്കാനായില്ലെങ്കിലും വാക്സിൻ എത്തിയതോടെ അതിന്റെ വീര്യം കുറച്ചെങ്കിലും ചോർത്താനായതിൽ ലോകം ആശ്വാസം കണ്ടെത്തുന്നതിനിടയിലാണ് ബോത്സ്വാനയിൽ നിന്നും കൊറോണയുടെ പുതിയൊരു വകഭേദം പുറത്തെത്തിയത്. മുപ്പതിലധികം മ്യുട്ടേഷനുകൾക്ക് വിധേയമായ ഈ ഇനം അതി വ്യാപനശേഷിയുള്ളതും അതി പ്രഹരശേഷിയുള്ളതുമായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, നിലവിലെ വാക്സിനുകളുടെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാനും ഇതിനാവുമത്രെ.
നു എന്ന് പേരിടും എന്ന് കരുതിയിരുന്ന ഈ വകഭേദത്തിന് ഇപ്പോൾ ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഓമിക്രോണിന്റെ പേരാണ് നൽകിയിരിക്കുന്നത്. ലോകത്തെ മറ്റൊരു അടച്ചുപൂട്ടലിലേക്ക് ഓമിക്രോൺ നയിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. പുതിയ വകഭേദത്തെ കണ്ടെത്തിയ വാർത്ത എത്തിയ ഉടൻ തന്നെ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ഇന്ത്യ രംഗത്തുവന്നു. തൊട്ടുപുറകെ യൂറോപ്യൻ യൂണിയനും യാത്രാ വിലക്ക് ഏർപ്പെടുത്തുകയാണ്. നമീബിയ, ബോത്സ്വാന, സിംബാബ്വേ, ലെസോത്തോ എസ്വാറ്റിനി എന്നീ രാജ്യങ്ങളീൽ നിന്നുള്ള വിമാനങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്.
വാക്സിന്റെ പ്രഭാവം കുറയ്ക്കുമെന്നു മാത്രമല്ല, മനുഷ്യരിലെ രോഗപ്രതിരോധ സംവിധാനങ്ങളെ നിർവ്വീര്യമാക്കുവാനും ഓമിക്രോൺ എന്ന ഈ വകഭേദത്തിന് കഴിവുണ്ടെന്നാണ് അനുമാനിക്കുന്നത്. ലോകത്ത് ഇതുവരെ 77 പേരിലാണ് ഈ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ബോത്സ്വാന, ഹോങ്കോംഗ്, ഇസ്രയേൽ എന്നിവിടങ്ങളിലാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല, ഇവിടങ്ങളിൽ നിന്നും തിരികെ എത്തുന്നവർ രോഗ പരിശോധനയ്ക്കും സെൽഫ് ഐസൊലേഷനും വിധേയരാവുകയും വേണം.
കോവിഡിന്റെ അതിഭീകരമായ ആക്രമണത്തിൽ നിന്നും സാവധാനം കരകയറിക്കൊണ്ടിരിക്കുന്ന ഇന്ത്യയും ഈ മാരക വകഭേദത്തിനെതിരെ കടുത്ത മുൻകരുതലുകൾ എടുക്കുകയാണ്. ഇവിടെനിന്നും ഇന്ത്യയിലെത്തിയ കോവിഡ് രോഗികളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പഠനത്തിനായി അയയ്ക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനവും അനിശ്ചിതത്തിലായിരിക്കുകയാണ്. ഇപ്പോൾ ദക്ഷിണാഫ്രിക്കയി പര്യടനം തുടരുന്ന ഇന്ത്യൻ എ ടീം പര്യടനം ഉപേക്ഷിക്കുമെന്നറിയുന്നു. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങി.
അതേസമയം, കോവിഡിനെ നിയന്ത്രണത്തിലാക്കി എന്ന ആത്മവിശ്വാസത്തിൽ നിയന്ത്രണങ്ങൾ പൂർണ്ണമായും എടുത്തുകളഞ്ഞ ബ്രിട്ടനേയും വിറപ്പിക്കുകയാണ് ഓമിക്രോൺ. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനം തടഞ്ഞതുകൊണ്ട് മാത്രം ഓമിക്രോണിനെ തടയാൻ കഴിയില്ല എന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ വീണ്ടും സ്ഥിതിഗതികൾ വഷളായേക്കാം എന്ന് അവർ പറയുന്നു. എന്നാൽ, വളരെ കുറച്ചുപേരിൽ മാത്രമാണ് ഈ പുതിയ വകഭേദത്തെ കണ്ടെത്തിയിട്ടുള്ളു എന്നും അതിനാൽ തന്നെ വ്യാപകമായി ഇത് പടരുമെന്ന ആശങ്ക വേണ്ടെന്നും മറുപക്ഷം പറയുന്നു.
നിലവിലെ വാക്സിൻ കൊണ്ടു തന്നെ പുതിയ വകഭേദത്തെ നേരിടാനാകുമെന്നാണ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പറയുന്നത്. അതേസമയം, ഉടൻ തന്നെ, വർക്ക് ഫ്രൊം ഹോം, വാക്സിൻ പാസ്സ്പോർട്ട് എന്നിവ ഉൾപ്പെട്ട പ്ലാൻ ബി നടക്കുന്നത് അമിതമായ പ്രതികരണമായി പോകുമെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധിയും പറയുന്നു. ഇന്നലെ രാത്രിയാണ് ഓമിക്രോൺ വകഭേദത്തെ ആശങ്കപ്പെടേണ്ട വകഭേദം എന്ന വിഭാഗത്തിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയത്.
പുതിയ വകഭേദം എത്തുന്നതിനു മുൻപ് പരമാവധി പേരെ പൂർണ്ണമായും വാക്സിനേഷൻ ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ജെനെറ്റിക്സ് ഇൻസ്റ്റിട്യുട്ട് ഡയറക്ടർ പ്രൊഫസർ ഫ്രാങ്കോയിസ് ബാലോക്സിനുള്ളത്. ശാസ്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും ശാന്തത കൈവിടരുതെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റ വകഭേദത്തിന്റെ ഇരട്ടി ശക്തിയുള്ളതാണ് ഓമിക്രോൺ എന്നാണ് ചില ശാസ്ത്രജ്ഞർ പറയുന്നത്. യൂറോപ്യൻ യൂണിയന് പുറമേ അമേരിക്കയടക്കം എട്ടു രാജ്യങ്ങളും ആഫ്രിക്കൻ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.
അതേസമയം എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇന്നലെ രാത്രി അമേരിക്കയും പ്രഖ്യാപിച്ചു. എന്നാൽ, വിമാന സർവ്വീസുകൾ നിരോധിക്കുകയില്ല. അതുപോലെ അമേരിക്കൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും ഈ പുതിയ നയം ബാധകമാവുകയുമില്ല. ഇന്നലെ ദക്ഷിണാഫ്രിക്കയിൽ നിന്നും നെതർലാൻഡ്സിലെത്തിയ വിമാനത്തിലെ യാത്രക്കാരെ വിമാനത്തിനു പുറത്തിറങ്ങാൻ അനുവദിച്ചില്ല. അവസാനം അവരെ പരിശോധനക്ക് വിധേയരാക്കുകയും അവരുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തതിനു ശേഷമാണ് പുറത്തിറങ്ങാൻ അനുവദിച്ചത്.
നേരെ മറിച്ച്, നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുൻപായി ജൊഹന്നാസ് ബർഗിൽ നിന്നും ഹീത്രൂവിലെത്തിയ അവസാന വിമാനത്തിലെ യാത്രക്കാർ രോഗപരിശോധനയൊന്നുംനടത്തിയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാത്രമല്ല, അവരുടെ യാത്രാ വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തില്ല.
എന്തുകൊണ്ട് ഓമിക്രോണിനെ കൂടുതൽ ഭയക്കണം ?
വിദഗ്ദരുടെ അഭിപ്രായത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള കൊറോണ വകഭേദങ്ങളിൽ വെച്ച് ഏറ്റവുമധികം ഭയക്കേണ്ട ഒരിനമാണ് ഓമിക്രോൺ. 32 മ്യുട്ടേഷനുകളാണ് ഇതിന് സംഭവിച്ചിരിക്കുന്നത്. ഇതുതന്നെയാണ് ഈ വകഭേദത്തെ കൂടുതൽ ഭീകരനാക്കുന്നതെന്നും ശാസ്ത്രലോകം പറയുന്നു. നിലവിൽ ലോകമാകെ പടർന്നിരിക്കുന്ന, അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന് സംഭവിച്ച മ്യുട്ടേഷൻ ഓമിക്രോണിനും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതിനും അധിക വ്യാപനശേഷി ഉണ്ടായിരിക്കും.
ദക്ഷിണാഫ്രിക്കൻ വകഭേദം എന്നറിയപ്പെട്ടിരുന്ന, വാക്സിനെ പ്രതിരോധിക്കാൻ ഏറെ ശേഷിയുള്ള ബീറ്റ വകഭേദത്തിനു സംഭവിച്ച മ്യുട്ടേഷനും ഇതിൽ സംഭവിച്ചിട്ടുണ്ട്. ആന്റിബോഡികളെ കബളിപ്പിച്ച് രക്ഷപ്പെടാൻ വൈറസുകളെ സഹായിക്കുന്ന ഈ മ്യുട്ടേഷൻ സംഭവിച്ചതിനാൽ ഇതിന് വാക്സിന്റെ പ്രതിരോധശേഷിയെ ഒരു പരിധിവരെ അതിജീവിക്കാൻ കഴിയും. അതിനൊപ്പം കഴിഞ്ഞ ശീതകാലത്ത് ബ്രിട്ടനിൽ പടർന്ന് പിടിക്കാൻ ആൽഫ വകഭേദത്തെ സഹായിച്ച മ്യുട്ടേഷനും ഇതിലുണ്ട്.
ഇതിനെല്ലാം പുറമെ മൊത്തം 32 മ്യുട്ടേഷനുകളാണ് ഇതിന്റെ സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ചിരിക്കുന്നത്. ഇത്രയധികം മ്യുട്ടേഷൻ ഇതുവരെ കണ്ടെത്തിയ ഒരു വകഭേദത്തിലും സംഭവിച്ചിരുന്നില്ല. വൈറസിനെ മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുവാനും അവിടെ സ്ഥിതിചെയ്യുവാനും സഹായിക്കുന്ന സ്പൈക്കിന്റെ ചില നിശ്ചിത ഭാഗങ്ങളിലാണ് മ്യുട്ടേഷൻ സംഭവിച്ചിരിക്കുന്നത്. ഈ മ്യുട്ടേഷനുകൾ കാരണം സ്പൈക്ക് പ്രോട്ടീൻ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ നിന്നും വ്യത്യസ്തമായി കാണപ്പെടും. അതുകൊണ്ടു തന്നെ മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിന് ഇതിനെ തിരിച്ചറിയാൻ ആകാതെ വരും.
വൈറസിനെ തിരിച്ചറിയാൻ ആകാതെ വരുന്നതോടെ ആന്റിബോഡികൾക്ക് അവയെ പ്രതിരോധിക്കാൻ കഴിയാതെ വരും. അങ്ങനെയാണ് ഈ വകഭേദം വാക്സിനുകളെയും സ്വാഭാവിക പ്രതിരോധശേഷിയേയും നിഷ്പ്രഭമാക്കുന്നത്. അതുതന്നെയാണ് ഈ വകഭേദത്തെ കുറിച്ച് കൂടുതൽ ആശങ്കയുണരാൻ കാരണവും.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇനി ഒരു ഊഴവുമില്ല! കുഞ്ഞാലി മരക്കാറോടെ എല്ലാ ഊഴവും ഞാൻ നിർത്തി
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്
- എന്റെ പെരുമാറ്റത്തിനു മാറ്റം വരാൻ കാരണം കൊറോണയാകാം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്