''ഞാൻ ബി എസ് സി നേഴ്സാണ്, ഷൂ തുടയ്ക്കൽ എന്റെ പണിയല്ല '' എന്ന് മാഞ്ചസ്റ്ററിൽ എത്തിയ മലയാളി യുവതിയായ നേഴ്സിന്റെ വാക്കുകൾ; ''ഇത് ഇന്ത്യയല്ല ബ്രിട്ടനാണ്'' എന്ന് മാനേജരും; മരുന്ന് നൽകൽ മാത്രമാണ് നേഴ്സിങ് എന്ന് കരുതിയെത്തുന്ന മലയാളി നേഴ്സുമാർ സമ്മർദത്തിൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: 'ഷൂ കെട്ടാനോ, ഞാനോ?'', ചോദ്യം കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ റെസ്പിറേറ്ററി വാർഡിൽ നിന്നും. ചോദ്യകർത്താവ് നാട്ടിൽ നിന്നും ബ്രിട്ടണിൽ എത്തി ഏതാനും ആഴ്ചകൾ മാത്രം പിന്നിട്ട മലയാളി നഴ്സിന്റേത്. ചോദ്യം കേൾക്കേണ്ടി വന്നത് ഇംഗ്ലീഷുകാരിയായ മാനേജർക്ക്. ഉടൻ വന്നു ഉത്തരവും. 'ഇത് ഇന്ത്യയല്ല, ബ്രിട്ടനാണ്, പേഷ്യന്റ് കെയർ എന്നത് മരുന്ന് നൽകൽ മാത്രമല്ല.'' സംഭവം റിപ്പോർട്ടിങ് ആയി മാനേജ്മെന്റിന് മുന്നിൽ എത്തിയിരിക്കുന്നു. നടപടി ഉണ്ടോ ഇല്ലയോ എന്നതൊക്കെ വഴിയേ അറിയാം .
ബി എസ് സി നഴ്സിങ് കഴിഞ്ഞ ഉടനെ നാട്ടിൽ കാര്യമായി ജോലിയൊന്നും ചെയ്യാതെ യുകെയിൽ എത്തിയ 21 കാരിയായ മലയാളിയാണ് സംഭവത്തിലെ കേന്ദ്ര കഥാപാത്രം. ബിഎസ്സി നഴ്സായ താൻ എന്തിന് രോഗിയുടെ ഷൂ വൃത്തിയാക്കി കെട്ടിക്കൊടുക്കണം എന്നാണ് മാനേജരോട് യുവതിയുടെ ചോദ്യം. മെഡിസിൻ കൊടുക്കലാണ് തന്റെ ജോലിയൊന്നും ബാക്കിയൊക്കെ കെയറർ ചെയ്യേണ്ടതല്ലേ എന്നുമൊക്കെ വടിവൊത്ത ഇംഗ്ലീഷിൽ തട്ടി വിട്ടതോടെ മാനേജർക്കും നിയന്ത്രണം നഷ്ടമായി.ഇതോടെയാണ് ''നേഴ്സിങ് കെയർ 'എന്താണ് എന്ന് മനസിലാക്കാതെ ജോലി ചെയ്യാൻ എത്തിയ മലയാളി നഴ്സിന് ചുട്ട മറുപടി നൽകി മാനേജർ വാ അടപ്പിച്ചത്.
ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് യുകെയിലെ രണ്ടാം കുടിയേറ്റത്തെ സജീവമാക്കിയ ആയിരക്കണക്കിന് മലയാളി നഴ്സുമാരുടെ പൊതു അഭിപ്രായം. ഇവരിൽ നല്ല പങ്കും ജനറൽ നഴ്സിങ് പഠിച്ചു വന്നവരാണെങ്കിലും കഷ്ടപ്പാടും ആത്മാർത്ഥതയും കൈമുതലാക്കിയതോടെ പത്തു വർഷം കഴിഞ്ഞപ്പോൾ തന്നെ ഓരോ എൻഎച്എസ് ട്രസ്റ്റിലെയും പുഞ്ചിരിക്കുന്ന മുഖങ്ങളായി മാറി, മിക്കവാറും പേരും മികച്ച പൊസിഷനുകളും സ്വന്തമാക്കി. തങ്ങൾക്കു പലതും പഠിക്കാനും അറിയാനും ഉണ്ടെന്ന മിനിമം സാമാന്യ ബോധമാണ് പറിച്ചു നടപ്പെട്ട നാട്ടിലും കരുത്തോടെ വളരാൻ പഴയ മലയാളി സമൂഹത്തിനു തുണയായതും പുതിയ കുടിയേറ്റക്കാരിൽ പലരെയും തളർത്തുന്നതും.
പ്രയാസങ്ങളും സമ്മർദങ്ങളും ഏറെ, പലരും ദിവാസ്വപ്നത്തിൽ, പക്ഷെ അവർക്കും പറയാനുണ്ട്.
കേരളത്തിൽ നിന്നും പത്തു പൈസ മുടക്കാതെ വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസ സൗകര്യവും സ്വന്തമാക്കി എത്തിയ പുതു തലമുറ മലയാളി നഴ്സുമാരിൽ കുറച്ചു പേരെങ്കിലും ദിവാ സ്വപ്നത്തിലാണ്. ബ്രിട്ടൻ എന്ന മായാലോകത്തു ആടിപ്പാടി രോഗികൾക്കിടയിൽ മരുന്ന് മാത്രം നൽകി ലക്ഷകണക്കിന് രൂപയുമായി വീട്ടിലേക്കു മടങ്ങാം എന്ന് ചില ഏജൻസികൾ എങ്കിലും നൽകിയ വാക്കുകളിൽ മനം മയങ്ങിയവർ രോഗിയുടെ ഷൂ ധരിപ്പിക്കാൻ പറയുമ്പോൾ വിമ്മിട്ടപ്പെടുന്നതിൽ അതിശയിക്കേണ്ടതില്ല. കാരണം ഇതൊന്നും തങ്ങളുടെ ജോലിയുടെ ഭാഗം അല്ലെന്നാണ് ജീവിത പരിചയക്കുറവുള്ള യുവ നേഴ്സുമാരുടെ ചിന്ത. ഇതോടെ സ്വതവേ അലസരായ ബ്രിട്ടീഷ്സഹ പ്രവർത്തകർക്കിടയിൽ മുഖം നഷ്ടപ്പെടുകയാണ് പുതു തലമുറയിൽ പലർക്കും. എന്നാൽ കഠിനമായി ജോലി ചെയ്തിരുന്ന ഇപ്പോൾ വിരമിക്കൽ കാലത്തിലേക്ക് കടക്കുന്ന പഴയ കാല മലയാളി നഴ്സുമാരെക്കുറിച്ചു മൊത്തത്തിൽ നല്ല അഭിപ്രായം പറയാനില്ലാത്ത ഒരു മാനേജർ പോലും എൻഎച്ചസിൽ ഉണ്ടാകില്ല. അവിടെയാണ് പഴമക്കാരും പുതിയവരും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം ആരംഭിക്കുന്നത്.
എന്നാൽ പുതുതായി എത്തിയവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ അവർക്കും ചിലതു പറയാനുണ്ടാകും. ഇപ്പോൾ ജോലി ചെയ്യുന്നവരിൽ നല്ല പങ്കും കോവിഡിന് തൊട്ടു മുൻപും മഹാമാരി ആഞ്ഞടിച്ച കാലത്തും വന്നു പെട്ടവരാണ്. അതായതു എൻഎച്എസിന്റെ ഏറ്റവും വലിയ പ്രയാസകാലത്തു മുന്നിൽ നിന്ന് പോരാടാൻ ഏറ്റവും അധികം പേരും യുവ തലമുറക്കാരായ നഴ്സുമാരും ഡോക്ടർമാരും തന്നെ ആയിരുന്നു. പഴമക്കാർ പലരും ഷീൽഡിങ് അടക്കമുള്ള മുൻ കരുതൽ അവധിയിൽ പോയപ്പോൾ രോഗികൾക്കായുള്ള കിടക്കകൾ പോലും തപ്പി നടന്നത് യുവ ഡോക്ടർമാരാണ്. കോവിഡ് കാലത്തു എത്തിയവർക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുവാൻ പോലും പലയിടത്തും സമയം ലഭിച്ചില്ല. തുടർച്ചയായി ലഭിക്കേണ്ട പല പരിശീലന ക്ളാസുകളും മുടങ്ങി. ഇതിന്റെയൊക്കെ ഫലമായി കടുത്ത മാനസിക സമ്മർദത്തിലേക്കാണ് ഇവരൊക്കെ എത്തിപെട്ടിരിക്കുന്നത്. ഇതിന്റെ പരിണത ഫലമാണ് മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ഷൂ പൊട്ടിത്തെറി പോലെയുള്ള സംഭവങ്ങളിലേക്ക് വഴി തുറക്കുന്നത്.
വന്ന വഴി മറക്കാതെ പോയവർ, അനുഭവങ്ങൾ കരുത്താക്കിയവർ
വന്ന വഴി മറക്കാതെ കാത്തുസൂക്ഷിച്ചു എന്നതാണ് പഴയ തലമുറയിലെ നഴ്സുമാരുടെ കരുത്തെന്ന് കാലം തെളിയിച്ച കാര്യമാണ്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതകളുമായി നാട്ടിൽ നിന്നുംവന്നവരാണ് പഴയകാല മലയാളി നഴ്സുമാർ എന്നത് തന്നെ തൊഴിൽ ഇടങ്ങളിൽ ക്ഷമയോടെ ജോലി ചെയ്യാൻ അവരെ കരുത്തുള്ളവരാക്കി മാറ്റിയിരുന്നു. ഭൂരിഭാഗം പേരും നേഴ്സിങ് / കെയർ ഹോമുകളിലും വൃദ്ധ രോഗി പരിചരണവുമായി രാപ്പകൽ കഷ്ടപ്പെട്ടവർ. ഷൂ അണിയിക്കൽ മാത്രമല്ല , മലമൂത്ര വിസർജ്ജനം എടുക്കുവാനും എം ആർ എസ് എ പോലെയുള്ള പകർച്ച വ്യാധി രോഗങ്ങളെ പോലും സധൈര്യം അഭിമുഖീകരിക്കാൻ വിമ്മിട്ടപ്പെടാത്തവരും ആയിരുന്നു. ഒന്നോ രണ്ടോ കെയർ ജീവനക്കാർ ഇല്ലെങ്കിൽ പോലും ഷിഫ്റ്റിൽ ഒരു പരാതിയും വരുത്താതെ ജോലി സ്ഥലങ്ങളിൽ മികവ് കാട്ടിയവർ.
ഒരേ സമയം നഴ്സായും കെയർ ആയും ജോലി ചെയ്തവർ.നഴ്സായിരിക്കെ തന്നെ കെയർ ജോലിയിൽ ഒഴിവുണ്ടെങ്കിൽ കെയററുടെ പാതി ശമ്പളത്തിലും സന്തോഷത്തോടെ ജോലി ചെയ്തവർ.അവരൊക്കെ എൻഎച്എസിൽ എത്തിയപ്പോൾ ജോലി ഭാരം എന്നതൊരു പരാതിയായി മാറിയതേയില്ല. കാരണം നഴ്സിങ് ഹോമുകൾ നൽകാത്ത സുരക്ഷിത ബോധവും അധിക ആനുകൂല്യവും ജീവനക്കാർക്കുള്ള പൊതു അവകാശവും ഒക്കെ അവരെ തികച്ചും സംപതൃപ്തർആകുക ആയിരുന്നു. ഒരു പാട് കഷ്ടപാടുകൾക്കിടയിൽ നിന്നും വന്നവർ ആയതിനാൽ എൻഎച്എസിലെ ജോലിയിലെ അമിത ഭാരം ഒക്കെ സഹിക്കാനും അതിനൊപ്പം നീങ്ങാനും സ്വത സിദ്ധമായ കഴിവാണ് പഴയ കാല യുകെ മലയാളി നഴ്സുമാരെ കരുത്തുള്ളവരാക്കി മാറ്റിയതും ഇപ്പോൾ ഉയർന്ന പദവികളിൽ എത്താൻ സഹായിച്ചതും.
ജനറേഷൻ ഗ്യാപ് പലയിടത്തും പ്രശനമാകുന്നു
പലയിടത്തും പുതുതായി എത്തിയ മലയാളി നഴ്സുമാരെ പഴയ കാല നേഴ്സുമാർക്ക് അത്ര പിടിക്കുന്നില്ല എന്നതാണ് വാസ്തവം. മികച്ച ഇംഗ്ലീഷ് ഒക്കെ കയ്യിൽ ഉണ്ടെങ്കിൽ പോലും പൊതുവിൽ ജോലി ചെയ്യാൻ മടിയാണ് എന്നതാണ് പുതുക്കക്കാരെ സംബന്ധിച്ച പ്രധാന ആക്ഷേപം. ഞങ്ങൾക്കു ഈ ജോലിയില്ലെങ്കിലും കുഴപ്പമില്ല എന്ന് മുഖത്ത് നോക്കി പറയാൻ മടിക്കാത്തവരാണ് പുതുതായി വരുന്നവർ എന്നത് ജോലി സ്ഥലത്തു പല ഇടങ്ങളിലും തുറന്ന പോരിലേക്കു വരെ എത്തിക്കുകയാണ് / നാട്ടിൽ ഒരച്ഛന്റെയും അമ്മയുടെയും ഏക മകനോ മകളോ ആയി വളർന്നവർക്കു യുകെയിൽ എത്തി ഏതാനും മാസത്തിനകം സെറ്റിൽ ആകാൻ ഒരു കോടി രൂപ വരെ അയച്ചു കൊടുക്കുന്ന മാതാപിതാക്കളാണ് ഇന്നത്തെ തലമുറയെ അലസരാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവർ. എന്തിനാണ് യുകെയിലേക്കു ഇത്രയധികം തുക വീട് വാങ്ങാൻ അയക്കുന്നത് എന്ന് ചോദിച്ചാൽ മക്കൾ എത്രയുംവേഗം സെറ്റിൽ ആകട്ടെ എന്നാണ് ഉത്തരം.
അവർക്കു സെറ്റിൽ ആകാൻ സമയം ഉണ്ടല്ലോ എന്ന് പറഞ്ഞാലും അതല്ല ഒരു പാരിതോഷികം ഇരിക്കട്ടെ എന്നാണ് മാതാപിതാക്കളുടെ ഭാഷ്യം. പാരിതോഷികം പോയിട്ട് ചെറിയൊരു പുഞ്ചിരി പോലും പ്രിയപെട്ടവരിൽ നിന്നും ലഭിക്കാത്തവരാണ് പഴയ കാലത്തു പല വഴി കിതച്ചെത്തിയവർ പലരും. മാതാപിതാകകളിൽ നിന്നും ഒരു കോടി രൂപയൊക്കെ വാങ്ങിയെടുക്കുന്ന മക്കൾ അവർക്കായി തിരികെ സഹായം നൽകേണ്ട കാലം ഉടനെ വരും എന്നത് പോലും ഓർക്കാതെയാണ് കിട്ടാവുന്നത് മുഴുവൻ ഊറ്റിയെടുക്കുന്നത് എന്നതും പുതിയ പ്രവാസ മലയാളികളെക്കുറിച്ചുള്ള അപവാദങ്ങളിൽ മുന്നിട്ടു കേൾക്കുന്ന കാര്യവുമാണ്. ഇത്തരം പാരിതോഷികങ്ങൾ കിട്ടാൻ പ്രാപ്തിയുള്ളവർ വിരളം ആയിരിക്കുമെങ്കിലും മൊത്തത്തിൽ പുതുതായി എത്തുന്നവർക്ക് പഴയ കാല മലയാളി നഴ്സുമാരുമായി താരതമ്യം ചെയ്യുമ്പോൾ നൂറിലൊന്നു പോലും പ്രയാസം കൂടെയില്ല എന്നതാണ് വാസ്തവം.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരിയിലെ വയോധികയായ അതിജീവിത; വീരപ്പൻ റഹിമിന്റെ പഴയ കൂട്ടാളിക്ക് കഞ്ചാവ് കേസും; 55 കേസുള്ള ആ ക്രൂരനെ ഇനിയെങ്കിലും സ്ഥിരമായി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യം; കൂടുതൽ കൊല നടത്താനും സാധ്യത
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്