എമിരേറ്റ്സ് ഉൾപ്പെടെ കുത്തക വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെടുന്നു; മണിക്കൂറുകൾ കണക്ഷൻ വിമാനത്തിനായി കാത്തിരിക്കാൻ വിധിക്കപ്പെട്ടു യുകെ മലയാളികൾ; ആശ്വാസമേകാൻ എത്തിയ എയർ ഇന്ത്യയിൽ തൊട്ടാൽ പൊള്ളുന്ന നിരക്കും
കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി : മികച്ച സർവീസ് എന്ന് മലയാളികൾ കരുതിയിരുന്ന എമിരേറ്റ്സ് അടക്കമുള്ള വിദേശ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസമായി എത്തിഹാദ് നടത്തിയിരുന്ന ഈ കലാപരിപാടി മൂലം ഏതാനും നാളത്തേക്ക് ഇവരുടെ ടിക്കറ്റുകൾ വിൽക്കാൻ ഏജൻസികളും മറ്റും മടി കാട്ടിയിരുന്നു. തുടർന്ന് സർവീസുകൾ ഏതാനും ആഴ്ചകൾ മുടക്കമില്ലാതെ നടത്തിയെങ്കിലും ഇപ്പോൾ ക്രിസ്മസ് അവധിക്കായി നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന നിരവധി യുകെ മലയാളികൾക്ക് വിമാനങ്ങൾ ക്യാൻസൽ ചെയ്തതായുള്ള ഇമെയിൽ സന്ദേശങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. മിക്കവാറും പേർക്ക് കണക്ഷൻ വിമാനങ്ങൾ റദ്ദാക്കിയ അറിയിപ്പാണ് ലഭിക്കുന്നത്. പകരം 20 മണിക്കൂറിലേറെ കാത്തിരിപ്പു വേണ്ടി വരുന്ന വിമാനങ്ങളാണ് കമ്പനികൾ ഏർപ്പാട് ചെയ്യുന്നത് .
എമിറേറ്റ്സിൽ ടിക്കറ്റ് എടുത്തവർക്കു പകരം ഫ്ളൈ ദുബായ് വിമാനങ്ങളിലാണ് കൊച്ചിയിലേക്കുള്ള യാത്ര. ഈ വിമാനങ്ങൾ കുറഞ്ഞ ചെലവിൽ പറക്കുന്നതിനാൽ സേവനവും എമിറെറ്റസിന്റെ നിലവാരം ഉള്ളതായിരിക്കുകയില്ല. ഫ്ളൈ ദുബൈയുടെ തുടക്കത്തിൽ എമിരേറ്റ്സ് അവയുമായി സഹകരിച്ചിരുന്നെങ്കിലും ഇപ്പോൾ ഫ്ളൈ ദുബായ് എമിറേറ്റ്സുമായി നേരിട്ട് ബന്ധമുള്ള സ്ഥാപനവുമല്ല. അതിനാൽ തന്നെ കുറഞ്ഞ ചെലവിൽ സർവീസ് നടത്തുന്ന ചെറുകിട വിമാനക്കമ്പനിക്കു യാത്രക്കാരെ മറിച്ചു നൽകി കൂടുതൽ ലാഭമെടുക്കുക എന്ന തന്ത്രമാണോ എമിരേറ്റ്സ് അടക്കമുള്ള വൻകിട കമ്പനികൾ ചെയ്യുന്നതെന്നും സംശയമുയരുകയാണ്. മികച്ച സേവനം എന്ന മുഖമുദ്രയോടെ സർവീസ് നടത്തിയിരുന്ന എമിരേറ്റ്സ് പോലും ഇത്തരം തീരുമാനം എടുത്തതോടെ അനിശ്ചിതത്വത്തിൽ ആകാതെ എങ്ങനെ യാത്ര ചെയ്യും എന്ന അങ്കലാപ്പിലാണ് യുകെ മലയാളികൾ .
ഏക പരിഹാരം എയർ ഇന്ത്യ ഡയറക്റ്റ് സർവീസ്, പക്ഷെ കൈപൊള്ളും
മറ്റൊരു രാജ്യത്തു ചെന്ന് മാറിക്കയറിയുള്ള യാത്രകൾ അനിശ്ചിതത്വം നിറയുമ്പോൾ ഏക പരിഹാരമാണ് എയർ ഇന്ത്യയുടെ നേരിട്ടുള്ള സർവീസായ ലണ്ടൻ - കൊച്ചി വിമാന. പക്ഷെ എയർ ഇന്ത്യ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിച്ചിരുന്നവർ പോലും ഇപ്പോൾ എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻ ധനികർക്കേ പറ്റൂ എന്ന അവസ്ഥയാണ് നേരിട്ടനുഭവിക്കുന്നത്. കാരണം ബിർമിങ്ഹാം എയർപോർട്ടിൽ നിന്നും 450 പൗണ്ടിന് കഴിഞ്ഞ മാസം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരൻ ആ ടിക്കറ്റ് ക്യാൻസൽ ചെയ്തു എയർ ഇന്ത്യയിൽ പറക്കാൻ ശ്രമിച്ചപ്പോൾ ടിക്കറ്റ് നിരക്ക് ആയിരം പൗണ്ടിന് മുകളിൽ. മുൻപ് താരതമ്യം ചെയ്തു വിലപേശി എയർ ഇന്ത്യയിൽ ടിക്കറ്റ് ബ്ലോക്ക് ചെയ്തിരുന്നവർ പോലും നേരിട്ടുള്ള വിമാനം വന്നപ്പോൾ പറയുന്ന പണം നൽകി ഈ വിമാനത്തിൽ ടിക്കറ്റ് ലഭിക്കാനായി കാത്തുനിൽപ്പാണ്. ഈ വിമാനത്തിലെ മുഴുവൻ ബിസിനസ് ക്ളാസ് ടിക്കറ്റുകളൂം ആഴ്ചയിലെ മൂന്നു സർവീസിലും ഫുൾ ആണെന്നാണ് ടിക്കറ്റ് ഏജൻസികൾ പങ്കുവയ്ക്കുന്ന വിവര. കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യയിൽ 1200 പൗണ്ട് നൽകി എക്കണോമി ടിക്കറ്റുകൾ എടുത്തവർ ഏറെയാണ്. വിമാനം റദ്ദാക്കപ്പെടില്ല എന്ന ഒരൊറ്റ ഉറപ്പിൽ എയർ ഇന്ത്യയിലേക്കു ഇനിയുള്ള ആഴ്ചകളിൽ യാത്രക്കാരുടെ തള്ളൽ വർധിക്കും എന്നാണ് അനുമാനം .
കോവിഡ് ബബിൾ യാത്രയാണ് കാരണമെന്നു ഏവിയേഷൻ വൃത്തങ്ങൾ
എന്താണ് മികച്ച സേവനം നൽകിയിരുന്ന വിദേശ വിമാനങ്ങൾ പോലും യാത്രക്കാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ? മികച്ച സേവനം നൽകി യാത്രക്കാരെ ആകർഷിച്ചിരുന്ന കാലത്തിൽ നിന്നും വ്യത്യസ്തമായി യാതൊരു സേവനവും നല്കാൻ ബാധ്യതയിലെന്ന മട്ടിലാണ് കോവിഡിന് ഒപ്പമുള്ള വിമാന യാത്രകളെ എയർലൈനുകൾ കൈകാര്യം ചെയ്യുന്നത് എന്നാണ് പൊതുവെയുള്ള നിരീക്ഷണം. അതേസമയം വിമാനക്കമ്പനികൾ ഇപ്പോഴും വ്യാവസായിക അടിസ്ഥാനത്തിൽ ഉള്ള സർവീസുകൾ ആരംഭിച്ചിട്ടില്ലെന്നും ഇപ്പോഴും രാജ്യാന്തര യാത്രകൾ കോവിഡ് ബബിൾ മാനദണ്ഡം അനുസരിച്ചാണ് നടത്തുന്നത് എന്നുമാണ് വിശദീകരണം. ഇക്കാരണത്താൽ സാധാരണ നിലയിൽ കമ്പനികൾ നൽകുന്ന നഷ്ടപരിഹാരമോ യാത്രാക്ലേശം ഉണ്ടാകുമ്പോൾ ഏർപ്പെടുത്തുന്ന പകരം സംവിധാനങ്ങളോ ഒന്നും കോവിഡ് കാലത്തെ യാത്രകളിൽ പ്രതീക്ഷിക്കണ്ട എന്നാണ് വിമാനക്കമ്പനികളുടെ പൊതു നിലപാട്.
യുകെയിൽ നിന്നും ദുബായിൽ എത്തി കണക്ഷൻ വിമാനം റദ്ദാക്കപ്പെടുപ്പോൾ ഹോട്ടൽ സൗകര്യം തേടി വിമാനത്താവളത്തിന് പുറത്തു കടന്നാൽ തിരികെ യാത്രക്കായി എത്തുമ്പോൾ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അതിനുള്ള പണം സ്വന്തം നിലയിൽ നൽകണം എന്നും വരെ അറിയിച്ചിരിക്കുകയാണ് എമിറേറ്റ്സ് വിമാനക്കമ്പനി അധികൃതർ. ഇതോടെ അടുത്ത മാസത്തെ യാത്രകൾക്കായി ടികെറ്റ് ബുക്ക് ചെയ്തിരിക്കുന്ന യുകെ മലയാളികൾ വിഷമാവസ്ഥയിൽ ആയിരിക്കുകയാണ്. തികച്ചും അനിശ്ചിതാവസ്ഥയിൽ മാത്രമേ യാത്ര ചെയ്യാനാകൂ എന്നതാണ് നിലവിലെ സാഹചര്യം. യാത്രക്കിടയിൽ ബാഗേജ് നഷ്ടപ്പെടുന്നവരോടും കമ്പനികൾ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് എടുക്കുന്നതെന്നും പരാതികളുണ്ട.ഇക്കാരണത്താൽ എയർ ബബിൾ സിസ്റ്റം അവസാനിപ്പിക്കണം എന്ന ആവശ്യവും മിക്ക രാജ്യങ്ങളിലും ഉയർന്നു തുടങ്ങിയിട്ടുണ്ട് .
പഴയ നിരക്കുകൾ തിരിച്ചു വന്നേക്കില്ല
ഇക്കഴിഞ്ഞ ആഗസ്തിൽ ഉയർന്നു തുടങ്ങിയ ടിക്കറ്റ് നിരക്കുകൾക്കു യുകെയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവാണ് കാരണം എന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാ യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ പൂർത്തിയായിട്ടും നിരക്കിലും തിരക്കിലും ഒരു കുറവും സംഭവിക്കുന്നില്ല . കോവിഡ് സാഹചര്യം മൂലം നാട്ടിലേക്കുള്ള യാത്രകൾ മാറ്റി വച്ചിരുന്നവർ ഇനിയും കാത്തിരിക്കുന്നതിൽ കാര്യമില്ല എന്ന തിരിച്ചറിവിൽ യാത്രക്ക് തയ്യാറാകുന്നതാണ് ഇപ്പോഴും തുടരുന്ന തിരക്കിന്റെ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടൊപ്പം ക്രിസ്മസ് അവധിക്കാല യാത്രയും കൂടിയായപ്പോൾ തിരക്കും അനിയന്ത്രിതമാകുകയാണ്. എന്നാൽ ജനുവരിയിൽ വീണ്ടും യൂണിവേഴ്സിറ്റി അഡ്മിഷൻ നടക്കുന്നതിനാൽ ക്രിസ്മസ് കാലം കഴിഞ്ഞാലും വിമാനടിക്കറ്റിൽ ഇളവുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല .
ഒരുപക്ഷെ ഇനിയൊരിക്കലും പഴയ നിരക്കുകളിൽ നാട്ടിലേക്കു യാത്ര ചെയ്യാനും കഴിഞ്ഞെന്നു വന്നേക്കില്ല. കോവിഡാനന്തര കാലത്തെ വിമാനയാത്രകൾ അത്രയധികം മാറ്റത്തിനു വിധേയമായിക്കഴിഞ്ഞു. കോവാക്സിൻ കൂടി യുകെ അംഗീകാരം നൽകിയ നിലയ്ക്ക് ആയിരക്കണക്കിന് ഇന്ത്യൻ യാത്രക്കാർക്ക് കൂടി യുകെയിലേക്കുള്ള വാതിൽ തുറന്നു കിട്ടുകയാണ്. ഇതും വിമാനത്തിലെ തിരക്കിന് വരും ദിവസങ്ങളിൽ മറ്റൊരു കാരണമായി മാറും മാത്രമല്ല, ലോകമെങ്ങും വാക്സിൻ എടുക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാൽ വിമാനയാത്രികരുടെ എണ്ണത്തിലും വരും നാളുകളിൽ വർധന ഉണ്ടാകും. ഹോട്ടൽ ക്വാറന്റിന് ഇളവുകൾ മിക്ക രാജ്യങ്ങളും പ്രഖ്യാപിക്കുന്നതും വിമാനയാത്രയ്ക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ഘടകമായി മാറുകയാണ് .
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍