എമിരേറ്റ്സ് ഉൾപ്പെടെ കുത്തക വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെടുന്നു; മണിക്കൂറുകൾ കണക്ഷൻ വിമാനത്തിനായി കാത്തിരിക്കാൻ വിധിക്കപ്പെട്ടു യുകെ മലയാളികൾ; ആശ്വാസമേകാൻ എത്തിയ എയർ ഇന്ത്യയിൽ തൊട്ടാൽ പൊള്ളുന്ന നിരക്കും

കെ ആർ ഷൈജുമോൻ, ലണ്ടൻ
കവൻട്രി : മികച്ച സർവീസ് എന്ന് മലയാളികൾ കരുതിയിരുന്ന എമിരേറ്റ്സ് അടക്കമുള്ള വിദേശ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കുന്നത് പതിവായി മാറിയിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസമായി എത്തിഹാദ് നടത്തിയിരുന്ന ഈ കലാപരിപാടി മൂലം ഏതാനും നാളത്തേക്ക് ഇവരുടെ ടിക്കറ്റുകൾ വിൽക്കാൻ ഏജൻസികളും മറ്റും മടി കാട്ടിയിരുന്നു. തുടർന്ന് സർവീസുകൾ ഏതാനും ആഴ്ചകൾ മുടക്കമില്ലാതെ നടത്തിയെങ്കിലും ഇപ്പോൾ ക്രിസ്മസ് അവധിക്കായി നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന നിരവധി യുകെ മലയാളികൾക്ക് വിമാനങ്ങൾ ക്യാൻസൽ ചെയ്തതായുള്ള ഇമെയിൽ സന്ദേശങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. മിക്കവാറും പേർക്ക് കണക്ഷൻ വിമാനങ്ങൾ റദ്ദാക്കിയ അറിയിപ്പാണ് ലഭിക്കുന്നത്. പകരം 20 മണിക്കൂറിലേറെ കാത്തിരിപ്പു വേണ്ടി വരുന്ന വിമാനങ്ങളാണ് കമ്പനികൾ ഏർപ്പാട് ചെയ്യുന്നത് .
എമിറേറ്റ്സിൽ ടിക്കറ്റ് എടുത്തവർക്കു പകരം ഫ്ളൈ ദുബായ് വിമാനങ്ങളിലാണ് കൊച്ചിയിലേക്കുള്ള യാത്ര. ഈ വിമാനങ്ങൾ കുറഞ്ഞ ചെലവിൽ പറക്കുന്നതിനാൽ സേവനവും എമിറെറ്റസിന്റെ നിലവാരം ഉള്ളതായിരിക്കുകയില്ല. ഫ്ളൈ ദുബൈയുടെ തുടക്കത്തിൽ എമിരേറ്റ്സ് അവയുമായി സഹകരിച്ചിരുന്നെങ്കിലും ഇപ്പോൾ ഫ്ളൈ ദുബായ് എമിറേറ്റ്സുമായി നേരിട്ട് ബന്ധമുള്ള സ്ഥാപനവുമല്ല. അതിനാൽ തന്നെ കുറഞ്ഞ ചെലവിൽ സർവീസ് നടത്തുന്ന ചെറുകിട വിമാനക്കമ്പനിക്കു യാത്രക്കാരെ മറിച്ചു നൽകി കൂടുതൽ ലാഭമെടുക്കുക എന്ന തന്ത്രമാണോ എമിരേറ്റ്സ് അടക്കമുള്ള വൻകിട കമ്പനികൾ ചെയ്യുന്നതെന്നും സംശയമുയരുകയാണ്. മികച്ച സേവനം എന്ന മുഖമുദ്രയോടെ സർവീസ് നടത്തിയിരുന്ന എമിരേറ്റ്സ് പോലും ഇത്തരം തീരുമാനം എടുത്തതോടെ അനിശ്ചിതത്വത്തിൽ ആകാതെ എങ്ങനെ യാത്ര ചെയ്യും എന്ന അങ്കലാപ്പിലാണ് യുകെ മലയാളികൾ .
ഏക പരിഹാരം എയർ ഇന്ത്യ ഡയറക്റ്റ് സർവീസ്, പക്ഷെ കൈപൊള്ളും
മറ്റൊരു രാജ്യത്തു ചെന്ന് മാറിക്കയറിയുള്ള യാത്രകൾ അനിശ്ചിതത്വം നിറയുമ്പോൾ ഏക പരിഹാരമാണ് എയർ ഇന്ത്യയുടെ നേരിട്ടുള്ള സർവീസായ ലണ്ടൻ - കൊച്ചി വിമാന. പക്ഷെ എയർ ഇന്ത്യ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിച്ചിരുന്നവർ പോലും ഇപ്പോൾ എയർ ഇന്ത്യയിൽ യാത്ര ചെയ്യാൻ ധനികർക്കേ പറ്റൂ എന്ന അവസ്ഥയാണ് നേരിട്ടനുഭവിക്കുന്നത്. കാരണം ബിർമിങ്ഹാം എയർപോർട്ടിൽ നിന്നും 450 പൗണ്ടിന് കഴിഞ്ഞ മാസം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരൻ ആ ടിക്കറ്റ് ക്യാൻസൽ ചെയ്തു എയർ ഇന്ത്യയിൽ പറക്കാൻ ശ്രമിച്ചപ്പോൾ ടിക്കറ്റ് നിരക്ക് ആയിരം പൗണ്ടിന് മുകളിൽ. മുൻപ് താരതമ്യം ചെയ്തു വിലപേശി എയർ ഇന്ത്യയിൽ ടിക്കറ്റ് ബ്ലോക്ക് ചെയ്തിരുന്നവർ പോലും നേരിട്ടുള്ള വിമാനം വന്നപ്പോൾ പറയുന്ന പണം നൽകി ഈ വിമാനത്തിൽ ടിക്കറ്റ് ലഭിക്കാനായി കാത്തുനിൽപ്പാണ്. ഈ വിമാനത്തിലെ മുഴുവൻ ബിസിനസ് ക്ളാസ് ടിക്കറ്റുകളൂം ആഴ്ചയിലെ മൂന്നു സർവീസിലും ഫുൾ ആണെന്നാണ് ടിക്കറ്റ് ഏജൻസികൾ പങ്കുവയ്ക്കുന്ന വിവര. കഴിഞ്ഞ ദിവസങ്ങളിൽ എയർ ഇന്ത്യയിൽ 1200 പൗണ്ട് നൽകി എക്കണോമി ടിക്കറ്റുകൾ എടുത്തവർ ഏറെയാണ്. വിമാനം റദ്ദാക്കപ്പെടില്ല എന്ന ഒരൊറ്റ ഉറപ്പിൽ എയർ ഇന്ത്യയിലേക്കു ഇനിയുള്ള ആഴ്ചകളിൽ യാത്രക്കാരുടെ തള്ളൽ വർധിക്കും എന്നാണ് അനുമാനം .
കോവിഡ് ബബിൾ യാത്രയാണ് കാരണമെന്നു ഏവിയേഷൻ വൃത്തങ്ങൾ
എന്താണ് മികച്ച സേവനം നൽകിയിരുന്ന വിദേശ വിമാനങ്ങൾ പോലും യാത്രക്കാരെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ? മികച്ച സേവനം നൽകി യാത്രക്കാരെ ആകർഷിച്ചിരുന്ന കാലത്തിൽ നിന്നും വ്യത്യസ്തമായി യാതൊരു സേവനവും നല്കാൻ ബാധ്യതയിലെന്ന മട്ടിലാണ് കോവിഡിന് ഒപ്പമുള്ള വിമാന യാത്രകളെ എയർലൈനുകൾ കൈകാര്യം ചെയ്യുന്നത് എന്നാണ് പൊതുവെയുള്ള നിരീക്ഷണം. അതേസമയം വിമാനക്കമ്പനികൾ ഇപ്പോഴും വ്യാവസായിക അടിസ്ഥാനത്തിൽ ഉള്ള സർവീസുകൾ ആരംഭിച്ചിട്ടില്ലെന്നും ഇപ്പോഴും രാജ്യാന്തര യാത്രകൾ കോവിഡ് ബബിൾ മാനദണ്ഡം അനുസരിച്ചാണ് നടത്തുന്നത് എന്നുമാണ് വിശദീകരണം. ഇക്കാരണത്താൽ സാധാരണ നിലയിൽ കമ്പനികൾ നൽകുന്ന നഷ്ടപരിഹാരമോ യാത്രാക്ലേശം ഉണ്ടാകുമ്പോൾ ഏർപ്പെടുത്തുന്ന പകരം സംവിധാനങ്ങളോ ഒന്നും കോവിഡ് കാലത്തെ യാത്രകളിൽ പ്രതീക്ഷിക്കണ്ട എന്നാണ് വിമാനക്കമ്പനികളുടെ പൊതു നിലപാട്.
യുകെയിൽ നിന്നും ദുബായിൽ എത്തി കണക്ഷൻ വിമാനം റദ്ദാക്കപ്പെടുപ്പോൾ ഹോട്ടൽ സൗകര്യം തേടി വിമാനത്താവളത്തിന് പുറത്തു കടന്നാൽ തിരികെ യാത്രക്കായി എത്തുമ്പോൾ കോവിഡ് ടെസ്റ്റ് നടത്തണമെന്നും അതിനുള്ള പണം സ്വന്തം നിലയിൽ നൽകണം എന്നും വരെ അറിയിച്ചിരിക്കുകയാണ് എമിറേറ്റ്സ് വിമാനക്കമ്പനി അധികൃതർ. ഇതോടെ അടുത്ത മാസത്തെ യാത്രകൾക്കായി ടികെറ്റ് ബുക്ക് ചെയ്തിരിക്കുന്ന യുകെ മലയാളികൾ വിഷമാവസ്ഥയിൽ ആയിരിക്കുകയാണ്. തികച്ചും അനിശ്ചിതാവസ്ഥയിൽ മാത്രമേ യാത്ര ചെയ്യാനാകൂ എന്നതാണ് നിലവിലെ സാഹചര്യം. യാത്രക്കിടയിൽ ബാഗേജ് നഷ്ടപ്പെടുന്നവരോടും കമ്പനികൾ തികച്ചും നിരുത്തരവാദപരമായ നിലപാടാണ് എടുക്കുന്നതെന്നും പരാതികളുണ്ട.ഇക്കാരണത്താൽ എയർ ബബിൾ സിസ്റ്റം അവസാനിപ്പിക്കണം എന്ന ആവശ്യവും മിക്ക രാജ്യങ്ങളിലും ഉയർന്നു തുടങ്ങിയിട്ടുണ്ട് .
പഴയ നിരക്കുകൾ തിരിച്ചു വന്നേക്കില്ല
ഇക്കഴിഞ്ഞ ആഗസ്തിൽ ഉയർന്നു തുടങ്ങിയ ടിക്കറ്റ് നിരക്കുകൾക്കു യുകെയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വരവാണ് കാരണം എന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാ യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ പൂർത്തിയായിട്ടും നിരക്കിലും തിരക്കിലും ഒരു കുറവും സംഭവിക്കുന്നില്ല . കോവിഡ് സാഹചര്യം മൂലം നാട്ടിലേക്കുള്ള യാത്രകൾ മാറ്റി വച്ചിരുന്നവർ ഇനിയും കാത്തിരിക്കുന്നതിൽ കാര്യമില്ല എന്ന തിരിച്ചറിവിൽ യാത്രക്ക് തയ്യാറാകുന്നതാണ് ഇപ്പോഴും തുടരുന്ന തിരക്കിന്റെ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടൊപ്പം ക്രിസ്മസ് അവധിക്കാല യാത്രയും കൂടിയായപ്പോൾ തിരക്കും അനിയന്ത്രിതമാകുകയാണ്. എന്നാൽ ജനുവരിയിൽ വീണ്ടും യൂണിവേഴ്സിറ്റി അഡ്മിഷൻ നടക്കുന്നതിനാൽ ക്രിസ്മസ് കാലം കഴിഞ്ഞാലും വിമാനടിക്കറ്റിൽ ഇളവുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല .
ഒരുപക്ഷെ ഇനിയൊരിക്കലും പഴയ നിരക്കുകളിൽ നാട്ടിലേക്കു യാത്ര ചെയ്യാനും കഴിഞ്ഞെന്നു വന്നേക്കില്ല. കോവിഡാനന്തര കാലത്തെ വിമാനയാത്രകൾ അത്രയധികം മാറ്റത്തിനു വിധേയമായിക്കഴിഞ്ഞു. കോവാക്സിൻ കൂടി യുകെ അംഗീകാരം നൽകിയ നിലയ്ക്ക് ആയിരക്കണക്കിന് ഇന്ത്യൻ യാത്രക്കാർക്ക് കൂടി യുകെയിലേക്കുള്ള വാതിൽ തുറന്നു കിട്ടുകയാണ്. ഇതും വിമാനത്തിലെ തിരക്കിന് വരും ദിവസങ്ങളിൽ മറ്റൊരു കാരണമായി മാറും മാത്രമല്ല, ലോകമെങ്ങും വാക്സിൻ എടുക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാൽ വിമാനയാത്രികരുടെ എണ്ണത്തിലും വരും നാളുകളിൽ വർധന ഉണ്ടാകും. ഹോട്ടൽ ക്വാറന്റിന് ഇളവുകൾ മിക്ക രാജ്യങ്ങളും പ്രഖ്യാപിക്കുന്നതും വിമാനയാത്രയ്ക്ക് കൂടുതൽ പേരെ ആകർഷിക്കുന്ന ഘടകമായി മാറുകയാണ് .
- TODAY
- LAST WEEK
- LAST MONTH
- ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്നു; മുൻ മുഖ്യമന്ത്രിയെന്നനിലയിൽ ചികിത്സ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം; മെഡിക്കൽ ബോർഡുണ്ടാക്കി ചികിൽസിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അടക്കമുള്ള 42 അടുപ്പക്കാർ; തുടർചികിൽസ നിഷേധിക്കുന്നുവെന്നും ആരോപണം; ഉമ്മൻ ചാണ്ടിക്ക് വേണ്ടി കേരളം ശബ്ദിക്കുമ്പോൾ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
- ഭർത്താവിന്റെ അഴുക്കുപിടിച്ച സോക്സുകൾ സോഫയിൽ; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാലയുടെ ട്വീറ്റ്; നിങ്ങളായിരുന്നെങ്കിൽ എന്ത് ചെയ്യുമെന്നും ചോദ്യം
- ടെക് ഭീമന്മാരുടെ വീഴ്ചയിൽ ഞെട്ടി വിറച്ചു യുകെയിലെത്തിയ മലയാളി ചെറുപ്പക്കാരും വിദ്യാർത്ഥികളും; ഗൂഗിൾ-ആമസോൺ-മെറ്റാ തുടങ്ങിയ ഭീമൻ കമ്പനികളിൽ എത്തിയ യുവ എഞ്ചിനീയർമാർക്കു പിരിച്ചു വിടൽ നോട്ടീസ്; രണ്ടു ദിവസത്തിനകം ജോലി കണ്ടെത്താനായില്ലെങ്കിൽ വന്ന വഴി മടങ്ങാൻ ബ്രിട്ടീഷ് സർക്കാർ നിർദ്ദേശവും
- കാറിന്റെ മുൻഭാഗത്തെ റബ്ബർമാറ്റടക്കം കത്തിച്ചാമ്പലായിട്ടും ഇന്ധനമുള്ളതായി പറയപ്പെടുന്ന കുപ്പി എങ്ങനെ കത്താതെ ബാക്കിയായി? ഓടിക്കൊണ്ടിരിക്കെ കാർ കത്തി യുവദമ്പതിമാർ മരിച്ചിട്ടും ആ കുപ്പികൾക്ക് മാത്രം കുഴപ്പമില്ല! മാരുതി എസ്പ്രസോ കാറിനുള്ളിൽ നിറയുന്നത് ദുരൂഹത; കണ്ണൂരിൽ അട്ടിമറിയോ?
- വയലിലെ രഹസ്യ സ്നേഹത്തിനു ശേഷം ഹാരി സാഷയെ പിന്നെ കണ്ടിട്ടില്ല; എങ്ങനെയാണ് ആ പയ്യന്റെ പുരുഷത്വം കവർന്നതെന്ന് തുറന്ന് പറഞ്ഞ് രംഗത്ത്; ബ്രിട്ടീഷ് രാജകുമാരനൊപ്പം ആദ്യം കിടന്ന ആ യുവതി ആര്?
- മുൻകൂർ ജാമ്യം നിഷേധിച്ചപ്പോൾ കാറിൽ കേരളം വിട്ടു; ലുക്കൗട്ട് നോട്ടീസുള്ള വില്ലൻ കാനേഡിയൻ വിമാനത്തിൽ കയറിയത് കുതന്ത്രത്തിൽ; റൺവേയിൽ നിന്നും പറന്നുയരുന്നതിന് തൊട്ട് മുമ്പ് എസ് പി രാമദേവൻ നടത്തിയത് മിന്നൽ നീക്കങ്ങൾ; പിടിയിലായത് രാസപ്രയോഗത്തിലൂടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി; ശ്രീകാന്ത് മേനോൻ അഴിക്കുള്ളിൽ
- അഗ്നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നതെന്ന് എപ്പോഴും പറയുന്ന കട്ടക്കയത്തെ സെബാസ്റ്റ്യൻ ഭാര്യയുടെ സംസ്കാരത്തിന് തെരഞ്ഞെടുത്തത് വേറിട്ട വഴി; പയ്യാമ്പലം ശ്മശാനത്തിൽ തിങ്കളാഴ്ച വൈകിട്ട് അഗ്നിനാളങ്ങൾ ഉയരുമ്പോൾ പുതിയൊരു ചരിത്രം കുറിക്കപ്പെടും; കത്തോലിക്കാ സഭാ വിശ്വാസിയുടെ മൃതദേഹം ചിതയൊരുക്കി സംസ്കരിക്കുമ്പോൾ
- 'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്