സ്ത്രീകൾക്ക് വീടിനു വെളിയിൽ ഇറങ്ങാൻ അനുമതിയില്ല; വെള്ളക്കാരായതുകൊണ്ട് മാത്രം കുട്ടികൾ ആക്രമിക്കപ്പെടുന്നു; തെരുവിന്റെയും കടകളുടെയും നിയന്ത്രണങ്ങൾ മുസ്ലീങ്ങൾക്ക് മാത്രം; ശരിഅത്ത് കോടതിയും സജീവം; ബ്രിട്ടനിൽ താലിബാൻ ഭരണം നടക്കുന്ന കഥ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇന്ന് ലോകം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് പൊളിറ്റിക്കൽ ഇസ്ലമൈസേഷൻ അഥവാ ഇസ്ലാമിന്റെ രാഷ്ട്രീയവത്ക്കരണം. പാവപ്പെട്ട, സമാധാനപ്രേമികളായ ഇസ്ലാം മതവിശ്വാസികളാണ് ഇതുകാരണം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് എന്നതാണ് സത്യം. ഒരു തെറ്റും ചെയ്യാതെ നിഷ്കളങ്കരായ വിശ്വാസികൾപോലും ഇതുകാരണം പലപ്പോഴും സംശയത്തിന്റെ നിഴലിൽ വരുന്നു. ബ്രിട്ടനിലും ഇത്തരത്തിലുള്ള ഇസ്ലാമിന്റെ രാഷ്ട്രീയവത്ക്കരണം ആരംഭിച്ചിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബ്ലാക്ക്ബേണിൽ വെള്ളക്കാർക്ക് പ്രവേശിക്കാൻ അനുമതിയില്ലാത്ത സ്ഥലങ്ങൾ ഉണ്ടത്രെ! അതുപോലെ,ബ്രാഡ്ഫോർഡിലെ കടുത്ത യാഥാസ്ഥികരായ രക്ഷകർത്താക്കൾ താലിബാൻ നിയമങ്ങളോട് സമാനമായ കടുത്ത നിയമങ്ങൾ അനുസരിച്ചാണ് കുട്ടികളെ വളർത്തുന്നതെന്നും ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഫോറിൻ സർവീസസിൽ പ്രൊഫസറായ ഈദ് ഹുസൈൻ പറയുന്നു. അദ്ദേഹം നേരിട്ടു നടത്തിയ സർവ്വേയുടെ ഫലമായാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
എ ജേർണി എക്രോസ് മുസ്ലിം ബ്രിട്ടൻ എന്ന പഠന റിപ്പോർട്ടിലാണ് ഹുസൈൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനിലെ വലിയ മോസ്കുകളിലും അതിനെ ചുറ്റിപ്പറ്റിയുള്ള ഇസ്ലാമിക സമൂഹത്തിലും നടത്തിയ പഠനങ്ങളാണ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനം എന്ന് അദ്ദേഹം പറയുന്നു. കിഴക്കൻ ലണ്ടനിലെ ടവർ ഹാംലെറ്റ്സിൽ ജനിച്ചുവളർന്ന ഹുസൈനും തന്റെ യൗവ്വനകാലത്ത് ജിഹാദിയാകാനുള്ള പരിശീലനം നേടിയ വ്യക്തിയാണ്. ബ്ലൂവാട്ടർ ബോംബേഴ്സ് നേതാവായ ഒമർ ഖ്യയ്യാമിനെ പോലുള്ളവരായിരുന്നു ഹുസൈന്റെ പരിശീലകർ.
അടുത്ത ആഴ്ച്ച പ്രകാശനം ചെയ്യാനിരിക്കുന്ന പുസ്തകത്തിൽ താൻ ഈ സർവ്വേ നടത്തിയത് എങ്ങനെയെന്ന് അദ്ദേഹം വിശദമാക്കുന്നുണ്ട്. വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് ഒത്തുകൂടുന്നവരുമായും, ടാക്സി ഡ്രൈവർമാർ, കടയുടമകൾ, ഇമാംമാർ തുടങ്ങിയവരുമായി സംസാരിച്ചതിന്റെ വിശദാംശങ്ങളും അദ്ദേഹം നൽകുന്നുണ്ട്. ഇതിലാണ് പല വെള്ളക്കാരും തങ്ങൾ പോകുവാൻ ഭയപ്പെടുന്ന ഇടങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 12 വയസ്സുള്ള ഒരു ബാലനെ വെള്ളക്കാരനായതുകൊണ്ടുമാത്രം ഏഷ്യൻ വംശജരായ മുസ്ലീങ്ങൾ ആക്രമിച്ച കഥ അതിൽ ഒരാൾ പറയുന്നുമുണ്ട്. ബ്ലാക്ക്ബേണീലായിരുന്നു ഈ സംഭവം നടന്നത്.
ബോൾട്ടൺ, ഡ്യുസ്ബറി എന്നിവിടങ്ങളിലെ ചില സ്ഥലങ്ങൾ തികച്ചും മറ്റൊരു ലോകത്താണെന്നാണ് ഗ്രന്ഥകാരൻ പറയുന്നത്. പ്രദേശവാസികളായ വെള്ളക്കാരുമായി ഒരു അടുപ്പവും ഉണ്ടാക്കാതെയാണ് ഇവിടങ്ങളിൽ മുസ്ലിം മതവിശ്വാസികൾ കഴിയുന്നത്. അതുപോലെ ബ്രാഡ്ഫോർഡിലെ ചില രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികൾ നാടകം, തീയറ്റർ, ഡാൻസ് ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുന്നത് വിലക്കിയിട്ടുണ്ടെന്നും പറയുന്നു. താലിബാൻ നിയമങ്ങളോട് സമാനമായ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന ഇവർ ശാരീരികമായി ബ്രിട്ടനിലാണ് ജീവിക്കുന്നതെങ്കിലും മനസ്സ് മറ്റെവിടെയോ ആണെന്നും ഹുസൈൻ പറയുന്നു.
ദിയോബന്ദിസിന്റെയും തബ്ലീഗി ജമാ അത്തിന്റെയും ഒരു ആഗോള ആസ്ഥാനമായ ബ്ലാക്ക്ബേണിലേക്ക് പോകാൻ വെള്ളക്കാർ പലരും ഭയപ്പെടുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ബ്രിട്ടനിലെ പല മോസ്കുകളിലും മേധാവിത്വം തീവ്ര മതവിശ്വാസം പുലർത്തുന്നവർക്കാണെന്നും പുസ്തകത്തിൽ പറയുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ രൂപീകരണത്തിന് ഉത്തരവാദികളായ ദിയോബന്ദീസ് ആണ് ബ്രിട്ടനിലെ പകുതിയിലധികം മോസ്കുകൾ ഭരിക്കുന്നത്. 2019-ൽ ഇവിടെ നടന്ന ഒരു സമ്മേളനത്തിൽ 12,000 വിശ്വാസികൾ പങ്കെടുത്തതായും അദ്ദേഹം പറയുന്നു. ഇവർ എല്ലാവരും പുരുഷന്മാരായിരുന്നു.
നഗരത്തിലെ വാലി റേഞ്ച് ഏരിയായിൽ തീവ്രവാദികളുടെ സാന്നിദ്ധ്യം അധികമാണെന്നാണ് ഹുസൈൻ സംസാരിച്ച വെള്ളക്കാരിൽ ഭൂരിഭാഗവും പറയുന്നത്. രാത്രി ഇരുട്ടിയാൽ ഈ ഭാഗത്തേക്ക് പോകാൻ വെള്ളക്കാർ ഭയപ്പെടുന്നു. അതുമാത്രമല്ല, ഇംഗ്ലീഷ് പതാക ഉയർത്തിയാൽ നിങ്ങളെ വംശീയ വാദി എന്ന് മുദ്രകുത്തി നിയമനടപടികൾ സ്വീകരിക്കാൻ ബ്ലാക്ക്ബേൺ ആൻഡ് ഡാർവെൻ കൗൺസിൽ ശ്രമിക്കുമെന്ന ആരോപണവും ചിലർ ഉന്നയിക്കുന്നുണ്ട്.
അതുപോലെ ഒരു മുസ്ലിം സ്കൂളിൽ പെൺകുട്ടികൾ നീന്തൽ വസ്ത്രങ്ങൾ ധരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് അവിടത്തെ പ്രധാന അദ്ധ്യാപിക പെൺകുട്ടികളെ നീന്തൽ ക്ലാസ്സിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയതായി മുൻ കൗൺസിലർ സൈമ അഫ്സൽ പറയുന്നു. അതേസമയം, ബ്രാഡ്ഫോർഡ് 30 വർഷത്തിനുള്ളിൽ ഒരു അപ്പാത്തീർഡ് നഗരമായി മാറുമെന്നും ഹുസൈൻ നിരീക്ഷിക്കുന്നു. വെള്ളക്കാരെ കാണാനില്ലെന്നു തന്നെ പറയാം. നിരവധി മോസ്കുകളും മദ്രസകളും ഉള്ള ഒരു നഗരം കൂടിയാണിത്.
ഇവിടെയാണ് രക്ഷകർത്താക്കൾ കുട്ടികളെ കലാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കുന്നത്. കലാപ്രവർത്തനം മതവിശ്വാസത്തിന് എതിരാണെന്നാണ് ഇവർ കാരണമായി പറയുന്നത്. അതിനിടയിൽ ഒരുദിവസം ഇസ്ലാം ബ്രാഡ്ഫോർഡ് സെന്റർ സന്ദർശിച്ച ഈദ് ഹുസൈന് അവിടെ ഒരു ഇമാം ആധുനിക കണ്ടുപിടുത്തങ്ങളെ നിരാകരിക്കാൻ അനുയായികളോട് ആഹ്വാനം ചെയ്യുന്നതും കേൾക്കേണ്ടി വന്നു. ഓരോ പുതിയ കണ്ടുപിടുത്തങ്ങളൂം ദൈവത്തിന്റെ പാതയിൽ നിന്നുള്ള വ്യതിയാനങ്ങളാണെന്നും അത്തരം വ്യതിയാനങ്ങൾ ഒരുത്തനെ നരകത്തിലെത്തിക്കുമെന്നായിരുന്നു ഇമാം പറഞ്ഞത്.
അതേസമയം ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹ മദ്ധ്യത്തിൽ നിന്നും ഒളിപ്പിച്ചു നിർത്താനാണ് ഇവിടുള്ള വിശ്വാസികൾ ഏറെയും ശ്രമിക്കുന്നതെന്ന് ഒരു ഇമാം തന്നോട് പറഞ്ഞതായി ഹുസൈൻ വെളിപ്പെടുത്തുന്നു. അത്തരം കുട്ടികൾക്ക് സർക്കാർ നൽകുന്ന ധനസഹായം വാങ്ങി ഇവർ ബിസിനസ്സ് ആരംഭിക്കുകയോ അല്ലെങ്കിൽ മറ്റു മക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ പ്രദാനം ചെയ്യുകയോ ആണ് ചെയ്യുന്നതെന്ന് ഇമാം വെളിപ്പെടുത്തിയത്രെ.
ഭൗതികമായി ബ്രിട്ടനകത്താണ് സ്ഥിതിചെയ്യുന്നതെങ്കിലും ഡ്യുസ്ബറിയിൽ എത്തിയാൽ വേറെ ഏതോ ലോകത്ത് എത്തിച്ചേർന്ന പ്രതീതിയായിരിക്കും ഉണ്ടാവുക എന്ന് ഈദ് ഹുസൈൻ പറയുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മോസ്കുകളിൽ ഒന്നായ മാർകാസി മോസ്ക് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. എന്നാൽ, ഇതിൽ പ്രാർത്ഥനയ്ക്കായി പ്രവേശിക്കാൻ സ്ത്രീകൾക്ക് അവകാശമില്ല. ഭർത്താവിന്റെ അനുവാദമില്ലാതെ സ്ത്രീകൾക്ക് വീടിന് വെളിയിൽ പോലും ഇറങ്ങാനാകാത്ത സാഹചര്യമാണ് ഇവിടെ നിലവിലുള്ളതെന്ന് ഹുസൈൻ പറയുന്നു.
കർശനമായ ഖലീഫിസത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന യാഥാസ്ഥിക മുസ്ലീങ്ങളാണ് ഡ്യുസ്ബറിയിൽ ഏറെയുള്ളത്. ഇവർ പ്രദേശവാസികളായ വെള്ളക്കാരോട് സംസാരിക്കുക കൂടി ചെയ്യില്ലെന്നും ഹുസൈൻ പറയുന്നു. നിറയെ ഫലസ്തീൻ പതാകകൾ പാറിക്കളിക്കുന്ന ഒരു മോസ്കായിരുന്നു ഡിഡ്സ്ബറിയിൽ ഹുസൈൻ കണ്ടത്. ഇവിടെ ഒരു ശരിയത്ത് കോടതിയും പ്രവർത്തിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങൾ വിശ്വാസികളിൽ ഏറിയപങ്കും ഇവിടെയാണ് പരിഹരിക്കുന്നത്.
മാഞ്ചസ്റ്ററിലും എഡിൻബർഗിലുമൊക്കെ ഇങ്ങനെയുള്ള തീവ്ര മതവിശ്വാസികളെ കണ്ടുമുട്ടിയ കഥകൾ പുസ്തകത്തിൽ ഹുസൈൻ വിവരിക്കുന്നുണ്ട്. തികച്ചും അക്രമങ്ങൾ നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ വളർന്ന അഭയാർത്ഥികൾക്ക് സമാധാനപരമായ ഒരു അന്തരീക്ഷവുമായി പൊരുത്തപ്പെടാനാവില്ലെന്ന് ഒരു കൗൺസിലർ തന്നോട് പറഞ്ഞതായും അദ്ദേഹം പറയുന്നു.
ഗ്ലാസ്ഗോയിൽ ചിലയിടങ്ങളിൽ പെൺകുട്ടികളെ ഹിജാബ് ധരിപ്പിക്കാൻ നിർബന്ധിതരാക്കിയപ്പോൾ ബിർമ്മിങ്ഹാമിലെ ഒരുകൂട്ടർ പറഞ്ഞത് തങ്ങൾ ശരിയത്ത് അടിസ്ഥാനമാക്കിയുള്ള ഒരു ഭരണകൂടത്തിനായി കാത്തിരിക്കുന്നു എന്നാണ്. ഇവിടെയും ഹിജാബ് പലയിടങ്ങളീലും നിർബന്ധമാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് ഒരിക്കലും പുരുഷന് സമാനമാകാൻ കഴിയില്ലെന്നാണ് ഇതിനു കാരണമായി പറയുന്നത്. മറയ്ക്കേണ്ട ഭാഗങ്ങൾ സ്ത്രീ മറയ്ക്കുക തന്നെ വേണമെന്ന് ഇവർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്