Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ലോകത്തിന്റെ ആധിപത്യം ഉറപ്പിക്കാൻ ചൈന; ആറുവർഷം മുൻപേ ജല-വായു യുദ്ധത്തിന് പദ്ധതിയിട്ടു; കൊറോണ വൈറസ് അങ്ങനെ സൃഷ്ടിക്കപ്പെട്ട മാരകായുധം; ലോകത്തെ തളർത്തി ചൈന വളരാൻ ഒരുക്കിയ കെണിയിൽ മനുഷ്യകുലം വീണു; അമേരിക്കയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ലോകത്തിന്റെ ആധിപത്യം ഉറപ്പിക്കാൻ ചൈന; ആറുവർഷം മുൻപേ ജല-വായു യുദ്ധത്തിന് പദ്ധതിയിട്ടു; കൊറോണ വൈറസ് അങ്ങനെ സൃഷ്ടിക്കപ്പെട്ട മാരകായുധം; ലോകത്തെ തളർത്തി ചൈന വളരാൻ ഒരുക്കിയ കെണിയിൽ മനുഷ്യകുലം വീണു; അമേരിക്കയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

റു പതിറ്റാണ്ടുകൾക്കപ്പുറം തന്നെ ഇന്ത്യ അനുഭവിച്ചറിഞ്ഞതാണ് ചൈനയെ വിശ്വസിക്കരുതെന്ന സത്യം. ഹിന്ദി-ചീനി ഭായ് ഭായ് എന്ന സുന്ദര മുദ്രാവാക്യം അച്ചടിച്ച മഷി ഉണങ്ങുന്നതിനു മുൻപേ ഇന്ത്യയെ ആക്രമിച്ചവരാണ് ചൈന.

ഒളിയുദ്ധം മുതൽ, സാങ്കേതിക വിദ്യാ മോഷണം വരെ ചൈനയിൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങളാണ്. ഇവയിൽ ചിലതെങ്കിലും വെറും ആരോപണങ്ങൾ മാത്രമല്ലെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചൈനയുടെ ഈ ചരിത്രവും പശ്ചാത്തലവും തന്നെയാണ് കൊവിഡിന്റെ കാര്യത്തിൽ ചൈനയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ കാരണമായത്. എന്നാൽ, അതും വെറും സംശയം മാത്രമല്ലെന്നാണ് പുതിയ ചില റിപ്പോർട്ടുകൾ പറയുന്നത്.

ഒരു മൂന്നാം ലോകമഹായുദ്ധത്തിനുള്ള പടയൊരുക്കങ്ങൾ ചൈനീസ് ശാസ്ത്രജ്ഞർ കഴിഞ്ഞ ആറുവർഷക്കാലമായി നടത്തുകയായിരുന്നു എന്നാണ് ചില അമേരിക്കൻ രഹസ്യാന്വേഷകർ നൽകുന്ന വിവരം. ജൈവായുധങ്ങളും, ജനിതക ആയുധങ്ങളും പ്രാധാന്യത്തോടെ ഉപയോഗിക്കുവാൻ തീരുമാനിച്ച ഈ പദ്ധതിയുടെ ഒരു ഭാഗമാണത്രെ കൊറോണ വൈറസും. വിജയത്തിലേക്ക് നയിക്കാനുള്ള സുപ്രധാനമായ ആയുധമായി തന്നെയാണ് ചൈന കൊറോണയെ കണ്ടിരിക്കുന്നതെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

സാർസ് കൊറോണവൈറസിനെ ഒരു സൈനിക ആയുധമായി ഉപയോഗിക്കാം എന്നതിനെ കുറിച്ച് 2015 മുതൽ തന്നെ ചൈന ഗവേഷണം നടത്തിയിരുന്നു എന്ന് ഏറ്റവും ഒടുവിൽ പുറത്തുവന്ന തെളിവുകൾ സ്ഥിരീകരിച്ചിരുന്നു. ഇത് കോവിഡ്-19 എന്ന മഹാമാരിയുടെ ഉദ്ഭവ കാരണത്തെ കുറിച്ചുള്ള ചില സംശയങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നു. ഇപ്പോഴും ചിലരെങ്കിലും വിശ്വസിക്കുന്നതുകൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്നും പുറത്തുകടന്നതാണ് എന്നാണ്.

നേരത്തേ, ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ശാസ്ത്രജ്ഞരുടെയും ആരോഗ്യവിദഗ്ദരുടെയും ചില കൂടിക്കാഴ്‌ച്ചകളിൽ ഇത്തരമൊരു രോഗത്തെ എങ്ങനെ ഫലപ്രദമായ ഒരു ആയുധമാക്കി മാറ്റാം എന്നതിനെ സംബന്ധിച്ച ചർച്ച നടന്നതായി ഒരു ആസ്ട്രേലിയൻ മാധ്യമം വെളിപ്പെടുത്തിയിരുന്നു. ഇത് തീർച്ചയായും ലോകത്തിനു മുഴുവൻ തന്നെ കനത്ത ആശങ്കയുയർത്തുന്ന ഒരുകാര്യമാണ്. മാത്രമല്ല, ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കിൽ, മറ്റ് രണ്ട് മഹായുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായി അത് ഒരു ജൈവായുധ യുദ്ധമായിരിക്കുമെന്നും പുതിയ റിപ്പോർട്ട് തയ്യാറാക്കിയവർ പറയുന്നു.

ജപ്പാനിൽ വർഷിച്ച രണ്ട് അണുബോംബ് ജപ്പാനെ കീഴടക്കാൻ നിർബന്ധിതമാക്കുകയും അതുവഴി രണ്ടാം ലോകമഹായുദ്ധത്തിന് അവസാനമാവുകയും ചെയ്തതു പോലെ, ഇനിയുള്ള യുദ്ധങ്ങളിൽ കോവിഡ് പോലുള്ള ജൈവായുധങ്ങളായിരിക്കും നിർണ്ണായക പങ്ക് വഹിക്കുക എന്നും അവർ പറയുന്നു. തെളിഞ്ഞ കാലാവസ്ഥയിൽ അത്തരം ആക്രമണങ്ങൾ നടക്കുകയില്ല. കാരണം സൂര്യപ്രകാശം ചിലപ്പോൾ രോഗകാരികളെ പ്രതികൂലമായി ബാധിക്കും. മഴ സമയത്തും മഞ്ഞുവീഴ്‌ച്ചയുണ്ടാകുമ്പോഴുമായിരിക്കും ഇത്തരത്തിലുള്ള ജൈവായുധങ്ങൾ കൂടുതലായി പ്രയോഗിക്കുക.

കാറ്റിന്റെ ഗതി നിശ്ചയിച്ച്, ഉന്നം വയ്ക്കുന്ന ലക്ഷ്യത്തിൽ എത്തിച്ചേരുന്നവിധത്തിൽ ഇത്തരം ജൈവ ബോംബുകൾ അന്തരീക്ഷത്തിലേക്ക് വർഷിക്കുന്നതാണ് ജൈവായുധ യുദ്ധതന്ത്രം.മഹാമാരി പടരുന്നതോടെ ശത്രു രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം താറുമാറാകും. കൊറോണയേക്കാൾ അതിവേഗം പടരുന്നതും, അതീവ മാരകശേഷിയുള്ളതുമായ വൈറസുകളെ ഉദ്പാദിപ്പിക്കുന്ന പരീക്ഷണങ്ങൾ ഇപ്പോഴും വുഹാനിലെ ലാബിൽ പുരോഗമിക്കുകയാണെന്നും ഈ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP