അതിഭയങ്കരമായ മറ്റൊരു വേർഷൻ കൂടി ബ്രിട്ടൻ കണ്ടെത്തി; ലണ്ടൻ വകഭേദത്തിന് പിന്നാലെ മനുഷ്യ രാശിയെ ഭയപ്പെടുത്തി കെന്റ് വകഭേദവും; ബ്രിട്ടൻ നീങ്ങുന്നത് മൂന്നാമത്തെ സമ്പൂർണ്ണ ലോക് ഡൗണിലേക്ക്; യുകെയെ പൂർണമായും അകറ്റി നിർത്തി ലോക രാഷ്ട്രങ്ങൾ; പുതിയ കോവിഡ് വകഭേദത്തെ എത്രമാത്രം പേടിക്കണം?

മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: കോവിഡിന്റെ ജനിതക മാറ്റം വന്ന ലണ്ടൻ വക ഭേദത്തിന് പിന്നാലെ അതിഭയങ്കരമായ മറ്റൊരു വേർഷൻ കൂടി ബ്രിട്ടനിൽ കണ്ടെത്തി. മനുഷ്യരാശിയെ തന്നെ ഭയപ്പെടുത്തും വിധം മരണ വാഹകരായ കെന്റ് വകഭേദമാണ് പുതുതായി ബ്രിട്ടനിൽ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ മറ്റ് വേർഷനേക്കാളും കെന്റ് വക ഭേദം മരണ ദൂതരാണെന്നതിന് ശാസ്ത്രജ്ഞന്മാർ 50 ശതമാനം ഉറപ്പാണ് പറയുന്നത്.
ഇന്നലെയാണ് അതിമാരകമായ കെന്റ് വക ഭേദം രൂപം കൊണ്ടതിനെ കുറിച്ച് സർക്കാർ പുറത്ത് വിടുന്നത്. സാധാരണ കോവിഡ് വൈറസിനെ അപേക്ഷിച്ച് കെന്റ് വക ഭേദം പിടിപെട്ടാൽ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നനും റിപ്പോർട്ട് പുറത്ത് വിട്ട സേജിന്റെ സബ്കമ്മറ്റിയായ ന്യൂ ആൻഡ് എമർജിങ് റെസ്പിറേറ്ററി വൈറസ് ത്രെട്ട്സ് അഡ് വൈസറി ഗ്രൂപ്പ് (നെവ് ടാഗ്) വ്യക്തമാക്കി.
കെന്റ് വക ഭേദം മരണ നിരക്ക് വർദ്ദിപ്പിക്കും എന്നതിനുള്ള തെളിവ് നേർത്തതായി തുടരുന്നു എങ്കിലു ശാസ്ത്രജ്ഞർ 50 ശതമാനം മരണ സാധ്യത പറയുന്നതിനാൽ നെവ്ടാഗ് ഇതിനെ റിയലിസ്റ്റിക് പോസിബിലിറ്റി എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. പുതിയ വകഭേദം കണ്ടെത്തിയതിന് തൊട്ടു പിന്നാലെ തന്നെ മന്ത്രിമാർ പുതിയ വകഭേദത്തെ പറ്റി വെളിപ്പെടുത്തിയതും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടതും ഭയപ്പെടുത്തുന്നതാണ്. ലോക്ഡൗൺ പിൻവലിക്കണമെന്ന് ടോറികൾ ആവശ്യപ്പെടുന്നതിനിടയിലുണ്ടായ കോവിഡിന്റെ പുതിയ ട്വിസ്റ്റ് രാജ്യത്തെ മൂന്നാമത്തെ സമ്പൂർണ ലോക്ഡൗണിലേക്ക് നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിയും പുതിയ വൈറസസിനെതിരെ ജാഗരൂകരായിരിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കോവിഡ് വളരെ വേഗം പടർന്നു പിടിക്കുന്നതിനിടയിൽ ലണ്ടനിലും കെന്റിലും പുതുതായി കണ്ടെത്തിയ കോവിഡിന്റെ വകഭേദം മരണ സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ലോകത്തെ ഭയപ്പെടുത്തി മുന്നേറിയിട്ട് ഒരു വർഷം പിന്നിടുമ്പോഴും ശാസ്ത്രം അതിന്റെ പ്രാരംഭ ദിശയിൽ തന്നെ നിൽ്കകുകയാണെന്ന് സർ പാട്രിക് അഭിപ്രായപ്പെട്ടു. കോവിഡ് വൈറസ് അതിന്റെ പുതിയ വകഭേദങ്ങളുമായി മരണ പാച്ചില്്# തുടരുകയും ചെയ്യുന്നു.
60 വയസ്സുകാരിൻ കോവിഡ് പിടിപെട്ടാൽ ആയിരം പേരിൽ പത്ത് പേരും മരണത്തിന് കീഴടങ്ങുമെന്നാണ് ബ്രിട്ടനിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കെന്റിലെ പുതിയ വകഭേദംഅനുസരിച്ച് മരണ സാധ്യത 10 എന്നത് 13 അല്ലെങ്കിൽ 14 വരെ ഉയരുന്നു. എക്സിറ്റർ യൂണിവേഴ്സിറ്റി റിപ്പോർട്ട് അനുസരിച്ച് 91 ശതമാനം മരണ സാധ്യതയാണ് പറയുന്നത്. അതേസമയം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നടത്തിയ പഠനം അനുസരിച്ച് 65 ശതമാനം മരണ സാധ്യതയും കൽപ്പിക്കുന്നു. എന്തായാലും പുതിയ വകഭേദത്തിനെതിരെ കൂടുതൽ ജാഗ്രതയാണ് സർക്കാർ പറയുന്നത്.
ഈ വൈറസ്് പിടിപെട്ടാൽ ആദ്യ സ്റ്റേജിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. അതായത് പുതിയ വൈറസിനെതിരെ ജനം കൂടുതലായി ജാഗ്രത പാലിക്കണം. അതേസമയം പുതിയ വകഭേദത്തെ പറ്റിയുള്ള കൂടുതൽ തെളിവുകൾ ഒന്നും സർക്കാർ പുറത്ത് വിട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയും കെന്റ് വകഭേദത്തിന്റെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അതേസമയം ഈ വകഭേദം പിടിപെട്ടാൽ മരണ സാധ്യത മറ്റ് വകഭേദങ്ങളേക്കാൾ വളരെ കൂടുതലാണെന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു. എന്തായാലും ജനം കരുതിയിരിക്കണം. ബ്രിട്ടന് പുറത്തേക്ക് പുതിയ വൈറസ് പടരാതിരിക്കാനും ശ്രദ്ധ ചിലത്തുന്നുണ്ട്.
അതേസമയം ജനിതക മാറ്റം വന്ന വൈറസിന് പിന്നാലെ അതിമാരകമായ കെന്റ് വകഭേദവും കണ്ടെത്തിയതോടെ ബ്രിട്ടൻ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ കൂടുതൽ ഒറ്റപ്പെടും. ലോക രാഷ്ട്രങ്ങൾ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് കർശനമായ യാത്രാ നിയന്ത്രണങ്ങളാണ് പരിഗണിക്കുന്നത്. യൂറോപ്യൻ യൂണിയൻ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് എല്ലാ അംഗരാജ്യങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. നെതർലാൻഡ്സ് ഇന്നലെ രാത്രി മുതൽ യുകെയിലേക്കുള്ള എല്ലാ വിമാനങ്ങളും ഫെറി സർവ്വീസുകളും നിർത്തലാക്കി. പുതിയ വേരിയന്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പോർച്ചുഗലും ബ്രിട്ടനിലേക്കും ബ്രിട്ടനിൽ നിന്നും രാജ്യത്തേക്കുമുള്ള എല്ലാ യാത്രാ മാർഗങ്ങളും നിർത്തലാക്കി.
കൂടുതൽ രാജ്യങ്ങൾ വരും ദിവസങ്ങളിൽ ബ്രിട്ടന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. അതേസമയം ലണ്ടൻ വകഭേദം അമേരിക്ക, കാനഡ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലും എത്തി. അതിനാൽ ത്നനെ അതിമാരകമായ കെന്റ് വകഭേദത്തെ ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ ബ്രിട്ടനെ ഒറ്റപ്പെടുത്തിയേക്കും. അതേസമയം അഇതിമാരകമായ കെന്റ് വകഭേദവും കണ്ടെത്തിയതോടെ ബ്രിട്ടൻ മൂന്നാമത്തെ സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.
കെന്റ് വൈറസ് അത്രയ്ക്കും അപകടകാരിയാണോ? പിടിപെടാതിരിക്കാൻ എന്തു ചെയ്യണം? പുതിയ കോവിഡ് വകഭേദത്തെ എത്രമാത്രം പേടിക്കണം?
പുതുതായി കണ്ടെത്തിയ കെന്റ്് വകഭേദം നിലവിലുള്ള കോവിഡ് വൈറസുകളേക്കാളും അതിമാരകമാണെന്നാണ് റിപ്പോർട്ട്. കെന്റ് വകഭേദം പിടിപെട്ടാൽ 91 ശതമാനം വരെ മരണ സാധ്യതയാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ഇന്നലെ രാത്രി പ്രധാന മന്ത്രി ബോറിസ് ജോൺസൺ മാധ്യമങ്ങളോട് പറഞ്ഞത് പഴയ വകഭേദങ്ങളെ അപേക്ഷിച്ച് കെന്റ് വകഭേദം 3ദ ശതമാനം വരെ മരണ ദൂതരാണെന്ന്. എന്നാൽ ഇതിന് വേണ്ടത്ര തെളിവുകൾ നൽകാതെയാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ.
സെയ്ജിന് നൽകിയ പത്ത് പഠന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ. 2020 സെപ്റ്റംബറിലാണ് കെന്റ്് വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. കെന്റിലാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. നവംബറിൽ ഇത് പടർന്ന് പിടിച്ചതായും ഡിസംബറിൽ ഈ വകഭേദം നിരവധി പേരിൽ എത്തിയതായും കണ്ടെത്തി. അതേസമയം ഇത് കൂടുതൽ അപകടകാരിയാണെന്നതിനുള്ള ശക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.
സാഴ്സ് കോവ് 2വിന്റെ ഈ പുതിയ വകഭേദം യഥാർത്ഥ കോവിഡ് വൈറസിൽ നിന്നും ആകൃതിയിൽ വ്യത്യാസം സംഭവിച്ചു പുറമേ തന്നെ പ്രോട്ടീനുകളോടെയാണ് രൂപപ്പെട്ടിരിക്കുന്നത്. N501Y എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കോശങ്ങളിൽ പെട്ടെന്ന് പറ്റിപ്പിടിക്കുകയും അണുബാധ ഉണ്ടാക്കുകയും വളരെ പെട്ടെന്ന് തന്നെ രോഗം പരത്തുകയും ചെയ്യുന്നു. അതിവേഗ മരണത്തിനും ഈ വൈറസ് കാരണമാകുന്നു.
ഒരിക്കൽ പിടിപെട്ടാൽ വളരെ പെട്ടെന്നാണ് ഈ വൈറസിന്റെ വ്യാപനം സംഭവിക്കുന്നത്. ഒരു വലിയ വിഭാഗം ആളുകളിലേക്ക് തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ വൈറസ് എത്തിച്ചേരുകയും ചെയ്യും. ഇത് പിടിപെട്ടാൽ വൈറസ് പുനരുത്പാദിപ്പിക്കുന്നതിനായി അവ അടിസ്ഥാനപരമായി ജീവനുള്ള സെല്ലുകളെ നിർബന്ധിക്കുന്നു. വൈറസിനെ കൂടുതൽ കരുത്തരാക്കി നിലനിർത്തുകയും ചെയ്യും.
കോവിഡ് പിടിപെട്ടാൽ പൊതുവേ ജനങ്ങൾക്ക് ഏത് വിഭാഗം കോവിഡാണ് പിടിപെട്ടതെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. കാരണം സമാന രോഗലക്ഷണങ്ങളിലാണ് എല്ലാ വകഭേദങ്ങളിലും ഉള്ളത്. ഈ വക ഭേദം കണ്ടെത്തിയ പ്രദേശത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും മാത്രമേ ഇതിന്റെ വ്യാപനം തടയാനാവൂ. മറ്റ് വകഭേദങ്ങളേക്കാളും കെന്റ് വകഭേദം വളരെ കരുത്താർജിച്ചവ ആയതിനാൽ എല്ലാ സ്ഥലങ്ങളിലേക്കും പടർന്നേക്കാം. അതിനാൽ പരമാവധി യാത്രകൾ ഒഴിവാക്കണം.
അതേസമയം വാക്സിനേഷനുകൾ കെന്റ് വകഭേദത്തെ തടയാൻ ഫലപ്രദമാണോ എന്ന സംശയവും ഉയരുന്നുണ്ട്. കെന്റ് വകഭേദം പിടിപെട്ടവരിൽ വാക്സിൻ കാര്യമായ ഫലപ്രാപ്തി ഉണ്ടാക്കുമോ എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- അവസാന നിമിഷം തിരികെ വരാൻ സാധ്യത തിരഞ്ഞ് ശ്രേയംസ് കുമാറിന്റെ എൽജെഡി; കാപ്പനു രണ്ട് സീറ്റ് നൽകുന്നതിൽ എതിർപ്പ്; വിഷ്ണുവിന് പറ്റിയ സീറ്റ് കിട്ടാതെ വലഞ്ഞ് ഉമ്മൻ ചാണ്ടി; ലീഗിനും അല്ലറ ചില്ലറ വിഷയങ്ങൾ; അവസാന നിമിഷത്തെ പൊട്ടലും ചീറ്റലും യുഡിഎഫിൽ തുടരുന്നു
- നേമത്ത് ജയിച്ചാൽ കൊച്ചുമകൾക്ക് 'നേമം' എന്ന് പേരിടുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട്ടുകാരനായ എഐസിസി സെക്രട്ടറി; ഹൈക്കമാണ്ട് സർവ്വേയിൽ നിറയുന്നത് 'ബിജെപി വിരുദ്ധന്റെ' വിജയം; കുമ്മനത്തിനെതിരെ ജയമുറപ്പിക്കാൻ വേണ്ടത് ശിവൻകുട്ടിയെ വെല്ലുന്ന കരുത്തൻ; പരിവാർ വിരുദ്ധ വോട്ടുകളുടെ ധ്രൂവീകരണം തിരിച്ചറിഞ്ഞ് കോൺഗ്രസ്; നേമത്തെ അതികായനിൽ ഒളിപ്പിക്കുന്നത് സസ്പെൻസ് ത്രില്ലർ
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- വിജയസാധ്യത കണക്കിലെടുക്കുമ്പോൾ വെട്ടപ്പെടുക തന്റെ മിക്ക ഗ്രൂപ്പ് മാനേജർമാരും; ഹസനേയും കെസി ജോസഫിനേയും എങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി; വിജയ സാധ്യത കണക്കിലെടുത്ത് വിട്ടിനിരത്തുമ്പോൾ പൊള്ളുന്നവരിൽ ഏറെയും എ ഗ്രൂപ്പുകൾ; അഞ്ചിൽ നിന്നും ഒന്നാകുന്ന പ്രക്രിയയ്ക്ക് തുടക്കമിട്ട് ഹൈക്കമാണ്ട്
- ഐഫോൺ കിട്ടിയത് ബിനീഷിന്; ഇട്ടു വിളിച്ചത് വിനോദിനിയുടെ പേരിലെ സിം; കാർ പാലസ് ഉടമയുടെ ഇടപാടുകൾ സംശയത്തിലായപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; സന്തോഷ് ഈപ്പന്റെ ഫോൺ കോടിയേരിയുടെ വീട്ടിൽ എത്തിയതിന് പിന്നിലെ കഥ തേടി ഇഡിയും; കോടിയേരിയുടെ ഭാര്യയുടെ മൊഴി നിർണ്ണായകമാകും
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്