മോദി വിരുദ്ധർ പറയുന്നതോ ബിബിസി പറയുന്നതോ ശരി ? കർഷക സമരത്തെ തുടർന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒബാമ മുതൽ ജസ്റ്റിൻ ട്രൂഡ് വരെയുള്ളവർ നടത്തിയ മോദി വിരുദ്ധ പരാമർശ പ്രചാരണം ശുദ്ധ തട്ടിപ്പെന്ന് ബിബിസി യുടെ കണ്ടെത്തൽ; ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കണ്ണ് തുറന്നു വിദേശ മാധ്യമങ്ങൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ : ഇന്ത്യൻ പ്രധാനമന്ത്രി മോദി തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക പരീക്ഷണം നേരിടുകയാണെന്നാണ് ഇന്ത്യൻ മാധ്യമ ലോകത്തിന്റെ വിലയിരുത്തൽ . ലക്ഷകണക്കിന് കർഷകർ തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിയമത്തിന്റെ പേരിൽ തെരുവിൽ ഇറങ്ങിയപ്പോൾ തുടക്കത്തിൽ അനുനയത്തിന്റെയും ചർച്ചയുടെയും വഴിയേ പോകാൻ മടിച്ച ഇന്ത്യൻ സർക്കാർ കർഷകരെ തെരുവിൽ തടയാൻ സകല വഴിയും നോക്കി പരാജയത്തിന്റെ വക്കിൽ നിൽക്കുക ആണെന്നാണ് ഇന്ത്യയിൽ നിന്നുള്ള വാർത്തകൾ വക്തമാക്കുന്നത് . കർഷകർ ഡൽഹിയിലേക്ക് ലോങ്ങ് മാർച്ച് നടത്തിയപ്പോൾ അവരുടെ ട്രാക്ടറിനും ട്രക്കിനും വഴിയിൽ പ്രതിബന്ധം സൃഷ്ടിച്ചു കിടങ്ങുകൾ വരെ നിർമ്മിച്ചെങ്കിലും അവയൊക്കെ നിഷ്പ്രയാസം തരണം ചെയ്താണ് കർഷകർ രണ്ടാഴ്ചയായി ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത് . സമരം തണുക്കുകയല്ല തിളയ്ക്കുക ആണെന്നാണ് പൊതുവിൽ ഇന്ത്യയിലെ മാധ്യമ വർത്തമാനം .
വിദേശ മാധ്യമ കണ്ണ് ഇന്ത്യയിലേക്ക്
ഇതിനിടയിൽ സമരക്കാർക്കു വീര്യം നല്കാൻ വിദേശത്തു നിന്നും ഒട്ടേറെ പിന്തുണ എത്തിയതായും മാധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രചാരം നടത്തിയതോടെ ലോകത്തിനു മുന്നിൽ ഇന്ത്യക്കു മുഖം നഷ്ടമാകുകയാണോ എന്ന സംശയമാണ് ബലപ്പെട്ടതു . ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ കാതൽ തേടി ബിബിസി രംഗത്തിറങ്ങിയത് . എന്നാൽ കർഷക സമരവുമായി സോഷ്യൽ മീഡിയ നടത്തുന്ന പ്രചാരണം പലതും പൊള്ള ആണെന്നാണ് ബിബിസിയുടെ കണ്ടെത്തൽ . ഇയ്യിടെ കേരളത്തിലെ കോവിഡ് മരണക്കണക്ക് സർക്കാർ പറയുന്നതിന്റെ ഇരട്ടിയോളമാണെന്നു പ്രാദേശിക മാധ്യമങ്ങളിൽ എത്തിയ മരണക്കണക്ക് ശേഖരിച്ചു ബിബിസി പുറത്തു വിട്ടത് ഇന്ത്യയിൽ ദേശീയ തലത്തിൽ തന്നെ ചർച്ച ആയി മാറിയിരുന്നു . കേരളത്തിൽ ഇതാണ് സ്ഥിതിയെങ്കിൽ ഇന്ത്യയിലെ മൊത്തം കണക്കിൽ എത്രയോ മറച്ചു വച്ചിരിക്കാം എന്നാണ് ആ ചർച്ചകളിൽ നിറഞ്ഞതു . അതിനൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട പലവട്ടം കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ ബ്രിട്ടനിൽ നിന്നും ഗാർഡിയനും വോഗും ഒക്കെ പ്രകീർത്തിക്കാൻ രംഗത്ത് ഇറങ്ങിയതോടെ ഇപ്പോൾ വിദേശ മാധ്യമങ്ങളുടെ കണ്ണ് ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പറിച്ചു വച്ചിരിക്കുകയാണ് എന്ന സംശയവും ബലപ്പെടുകയാണ് .
സമരക്കാരെ പറ്റിക്കുകയാണോ അതോ നിഷ്കളങ്കമായ അബദ്ധമോ ?
ഇന്ത്യയിലെ കർഷകർ നടത്തുന്ന സമരം ഐതിഹാസികമായി മാറുകയാണ് എന്നതിൽ തർക്കമില്ല . എന്നാൽ അടുത്തകാലത്ത് വലിയ തോതിൽ ഉള്ള ജനക്കൂട്ട പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ പതിവാകുകയാണ് . കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ആരംഭിച്ചു ആഴ്ചകൾ ഡൽഹിയെ മുൾമുനയിൽ നിർത്തിയ പൗരത്വ ബിൽ പ്രക്ഷോഭം അടക്കമുള്ളവയിൽ ഇന്ത്യയെ ദുര്‍ബലമാക്കാൻ വിദേശ ശക്തികൾ പണം ഇറക്കുന്നതായി സംശയിക്കണം എന്നാണ് ഇന്ത്യൻ ഭരണകർത്താക്കൾ മറയില്ലാതെ പറയുന്നത് . ഇതേ വാദം കർഷക സമരത്തിലും ഉയർന്നു കഴിഞ്ഞു . സമരത്തിന്റെ മുന്നണിയിൽ നിൽക്കുന്നത് പഞ്ചാബി കർഷകർ ആയതിനാൽ അവർക്കു കാനഡയിലും ബ്രിട്ടനിലും ശക്തമായ ഖാലിസ്ഥാൻ വാദികളിൽ നിന്നും ധനസഹായം എത്തുന്നു എന്നതായിരുന്നു മോദി അനുകൂലികളുടെ പ്രധാന ആരോപണം .
ഇതിനു ഊർജം പകരാൻ എന്നോണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ് ഇന്ത്യൻ കർഷകർക്ക് അഭിവാദ്യം നേരുന്ന വിധം പ്രസ്താവന നടത്തി എന്നതാണ് സമരത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ എത്തിയ വാർത്ത . പലപ്പോഴും അന്താരാഷ്ട്ര വിഷയങ്ങളിൽ അദ്ദേഹം നിലപാടുകൾ പറയുന്നതിനാൽ സോഷ്യൽ മീഡിയ ശരിക്കും ആഘോഷിക്കുക ആയിരുന്നു ആ വാക്കുകൾ . വിഷയത്തിൽ ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി കാനഡയെ അതൃപ്തി അറിയിക്കുന്നിടം വരെയെത്തി കാര്യങ്ങൾ . എന്നാൽ ഇവിടം കൊണ്ടും കാര്യങ്ങൾ തീർന്നില്ല . സമര അനുകൂലികൾ ജസ്റ്റിൻ സിഖുകാർക്കു ഒപ്പം ഇരുന്നു ഇന്ത്യക്കെതിരെ തുറന്ന യുദ്ധം ആരംഭിച്ചിരിക്കുന്നു എന്ന മട്ടിൽ ചിത്രം സഹിതം പ്രചാരണം ആരംഭിച്ചു . എന്നാൽ ഇതൊരു തട്ടിപ്പു പ്രചാരണം ആണെന്നാണ് ബിബിസിയുടെ കണ്ടെത്തൽ . പഴയൊരു ചിത്രം വച്ചാണ് സമരക്കാർ കനേഡിയൻ പ്രധാനമന്ത്രിയുടെ തുറന്ന പിന്തുണ അവകാശപ്പെടുന്നത് എന്നും ബിബിസി പറയുന്നു .
ഒബാമയില്ലാതെ എന്ത് മനുഷ്യാവകാശം ?
അടുത്തതായി സമര അനുകൂലികൾ ഏറ്റെടുത്തത് മുൻ അമേരിക്കൻ പ്രസിഡന്റ്് ബാരാക് ഒബാമയെയാണ് . ഡിസംബർ അഞ്ചിന് ഒബാമ നടത്തിയ ട്വീറ്റിൽ മോദിയുടെ ചിത്രം സഹിതമാണ് നൽകിയിരുന്നത് . ഇതിൽ മോദിക്ക് ഷേക്ക് ഹാൻഡ് നൽകിയതിൽ ലജ്ജിക്കുന്നു എന്നാണ് പോസ്റ്റ് ചെയ്തിരുന്നത് . എന്നാൽ ഒബാമയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ പ്രൊഫൈലിൽ നിന്നാണ് ആ ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് ബിബിസിയുടെ കണ്ടെത്തൽ . എന്നാൽ ആറുവർഷം മുൻപ് മോദി അമേരിക്കയിൽ എത്തിയപ്പോൾ വൈറ്റ് ഹൗസിൽ വച്ചെടുത്ത ചിത്രമാണ് സമരക്കാർ ആയുധമാക്കിയത് . മാത്രമല്ല പോസ്റ്റിൽ സ്പെല്ലിങ് മിസ്റ്റേക്ക് കടന്നു കൂടിയതും വ്യാജനെ കണ്ടെത്താൻ വേഗത്തിൽ സഹായകമായി . മാത്രമല്ല സമരം തുടങ്ങിയ ശേഷം ഒബാമയുടെ ട്വിറ്ററിൽ നിന്നും കാര്യമായ പോസ്റ്റുകൾ ഒന്നും പുറത്തു വന്നിട്ടില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു . ലോകത്തെ മനുഷ്യാവകാശ ധ്വംസനങ്ങളിൽ അമേരിക്കയുടെ ശബ്ദം ശ്രദ്ധിക്കപ്പെടും എന്ന ധാരണയിലാകും സമര പ്രചാരകർ ഈ സാഹസത്തിനു മുതിർന്നത് . എന്നാൽ ഇത്തരം വ്യാജ പ്രചാരണം വാസ്തവത്തിൽ സമരത്തെ തളർത്താനുള്ള എതിർ ശബ്ദമായി രൂപപ്പെടും എന്നതൊന്നും സോഷ്യൽ മീഡിയ പ്രചാരകർ ഓർത്തിരിക്കില്ല .
ബിജെപിയിൽ പാളയത്തിൽ പടയോ ?
സമര രംഗത്ത് കത്തിപ്പടരുന്ന മറ്റൊരു പ്രചാരണ ആയുധമാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസംഗം . അദ്ദേഹം കർഷകർക്ക് അഭിവാദ്യം അർപ്പിക്കുന്ന തരത്തിലാണ് പ്രസംഗ ഭാഷ . സ്വാഭാവികമായും വീഡിയോ വൈറൽ ആയി ലോകമെങ്ങും പറന്നു . ഒടുവിൽ ഇതും പഴയ ഒരു പ്രസംഗത്തിൽ നിന്നും അടർത്തി എടുത്തതാണെന്നു വക്തമാകുക ആയിരുന്നു . രാജ്നാഥ് സിംഗിന്റെ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആയിരുന്നു സമര അനുകൂലികൾ പ്രചാരണ ആയുധമാക്കിയത് . സമരത്തെ കുറിച്ച് ഞാൻ നേരത്തെ അറിഞ്ഞിരുന്നെകിൽ തുടക്ക ദിവസം മുതൽ നിങ്ങളോടപ്പം ഉണ്ടായേനെ എന്ന വാക്കുകളാണ് സമരക്കാരെ ആവേശം കൊള്ളിച്ചത് . ഇതോടെ ബിജെപിയിൽ വലിയ വിള്ളൽ എന്ന മട്ടിലും വാർത്തകൾ പറന്നു . എന്നാൽ ഏഴു വര്‍ഷം മുൻപ് രാജ്നാഥ് സിങ് പ്രതിപക്ഷത്തുള്ളപ്പോൾ കോൺഗ്രസ് മന്ത്രിസഭക്ക് എതിരെ ഉപയോഗിച്ച വാക്കുകളാണ് ഇപ്പോൾ അദ്ദേഹത്തിന് തന്നെ പാരയായി സമരക്കാർ ഉപയോഗിച്ചത് . രാജ്നാഥ് സിങ് മുൻപ് കൃഷി മന്ത്രി ആയിരുന്നതും കാർഷിക പാരമ്പര്യം ഉള്ളതും എഡിറ്റ് ചെയ്ത വീഡിയോക്ക് കൂടുതൽ വിശ്വാസ്യത നൽകുവാനും കാരണമായി .
പഞ്ചാബ് മുഖ്യമന്ത്രിയും കർഷകരെ വഞ്ചിക്കുക ആയിരുന്നോ ?
ഏറ്റവും ഒടുവിൽ കർഷക പ്രക്ഷഭവുമായി ബന്ധപ്പെട്ടു സമര വിരുദ്ധ വിഭാഗം പ്രചാരണ ആയുധമാക്കിയത് മറ്റൊരു പഴയ ചിത്രമാണ് . കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയും ആയ അമരീന്ദർ സിങ് കർഷകരുടെ പ്രധാന നോട്ടപ്പുള്ളി ആയ റിലയൻസ് മേധാവി മുകേഷ് അംബാനിയും ഒത്തു ചിരിച്ചു കളിച്ചു നിൽക്കുന്ന രംഗമാണ് സമര വിരുദ്ധർ കർഷകരെ ഇളക്കാൻ ഉപയോഗിച്ചത് . ഒരു വശത്തു ഇരയ്ക്കൊപ്പവും മറുഭാവത്ത് വേട്ടക്കാരന് ഒപ്പവും ഓടുന്ന ഇരുതല പ്രയോഗമാണ് പഞ്ചാബ് മുഖ്യമന്ത്രി നടത്തുന്നത് എന്നതായിരുന്നു ഈ ചിത്രം പ്രചരിപ്പിച്ചവർ പറഞ്ഞത് . കോൺഗ്രസ് സമരകരോട് ചെയ്യുന്നത് നീതിയോ അനീതിയോ എന്ന മട്ടിൽ ഈ ചിത്രത്തെ പറ്റി ഇരുപക്ഷവും ഏറ്റുമുട്ടൽ ആരംഭിച്ചു . എന്നാൽ വാസ്തവത്തിൽ മൂന്നു വര്‍ഷം മുൻപ് എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിൽ ദുരുപയോഗം ചെയ്തത് . തുടക്കം മുതൽ കേന്ദ്ര നിയമം റദ്ദാക്കപ്പെടണം എന്ന പക്ഷക്കാരനുമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്.
സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഏതു കാര്യവും ഇത്തരത്തിലാണെന്നാണ് വാസ്തവം അംനൗഷിച്ചിറങ്ങിയ ബിബിസി സമർത്ഥിക്കാൻ ശ്രമിക്കുന്നത് . ബിബിസി യുടെ റിയാലിറ്റി ചെക് വിഭാഗമാണ് ഇന്ത്യയിലെ കർഷക സമരവുമായി ബന്ധപ്പെട്ട അയഥാർത്ഥ വാർത്തകളുടെ ഉറവിടം തേടി ഇറങ്ങിയത് . സോഷ്യൽ മീഡിയയിൽ കാണുന്നതും കേൾക്കുന്നതും കണ്ണടച്ച് വിശ്വസിക്കേണ്ട എന്ന സന്ദേശം കൂടിയാണ് ഇന്ത്യാക്കാർക്കു ബിബിസി നൽകുന്നതും .
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍