പ്രതിസന്ധികളിൽ ഖത്തറിനെ കരുതലോടെ ചേർത്ത് പിടിച്ച ഭരണാധികാരി; ഗൾഫിന്റെ ഐക്യം ആഗ്രഹിച്ച വ്യക്തിത്വം; കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തമാക്കിയ നേതാവ്; കുവൈത്ത് മുൻസിപ്പാലിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുകയും ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിക്കുകയും ചെയ്ത രാഷ്ട്ര തലവൻ: അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് സമാനതകളില്ലാത്ത വ്യക്തിത്വം

മറുനാടൻ ഡെസ്ക്
കുവൈത്ത് സിറ്റി: കുവൈറ്റിനെ വികസനത്തിന്റെ പാതയിൽ കൂടുതൽ ഉന്നതിയിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ്. വികസനത്തിന്റെ പുതുയുഗ പിറവിക്കായി പാരമ്പര്യത്തെയും ആധുനികതയെയും ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയായി ശൈഖ് സബാഹ് നിലകൊണ്ടപ്പോൾ ശക്തമായ പിൻബലം നൽകി കുവൈറ്റ് ജനതയും അദ്ദേഹത്തിന് ഒപ്പം നിന്നു. അടിസ്ഥാന നയങ്ങളിൽ മാറ്റമില്ലാതെ കുവൈത്ത് സമൂഹത്തെ ആധുനിക വത്കരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ മേലുള്ള നിയമങ്ങൾക്ക് അയവു വരുത്തിയ അദ്ദേഹം വിവിധ തസതികകളിൽ സ്ത്രീകളെ ജോലിക്ക് നിയമിച്ചും ആദരണീയനായി. കുവൈത്ത് മുൻസിപ്പാലിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകിയ അദ്ദേഹത്തിന്റെ കാലത്താണ് ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിക്കുകയും ചെയ്തത്.
അത്രമേൽ പ്രായോഗിക രാഷ്ട്രീയവും ദീർഘ വീക്ഷണവുമുള്ള കരുത്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നയതന്ത്ര രംഗത്തും സാമ്പത്തിക ആസൂത്രണ മേഖലയിലും വിശാലമായ കാഴ്ചപ്പാടും, നിശ്ചയദാർഢ്യത്തിന്റെ പ്രതീകവുമായിരുന്നു. രാജ്യ്തതിന്റെ സാമ്പത്തിക മുന്നേറ്റത്തിനും സാമൂഹിക സാംസ്കാരിക വികസനത്തിനും, വിദ്യാഭ്യാസ ആരോഗ്യ പുരോഗതിക്കും അദ്ദേഹം മുൻതൂക്കം നൽകി. വിദേശ രാജ്യങ്ങളുമായി ശക്തമായ സൗഹൃദം നിലനിർത്തിയിരുന്ന അദ്ദേഹം നിരവധി അന്താരാഷ്ട്ര സംഘടനകളിൽ കുവൈത്തിന്റെ പങ്കാളിത്തം ഉറപ്പിച്ചു.
1963 ൽ കുവൈത്ത് ആദ്യമായി യു എൻ പൊതുസഭയിൽ അംഗമായി, തുടർന്ന് നീണ്ട 40 വർഷം യു എൻ പൊതുസഭയിൽ ശൈഖ് സബാഹിന്റെ ശക്തമായ സാന്നിധ്യം നിലനിർത്തി. അന്താരാഷ്ട്ര സമിതികളിൽ അംഗത്വം നേടുകയും ലോക ആരോഗ്യ സംഘടന, ലോക തൊഴിൽ സംഘടനയിലും, 1967 ൽ അന്താരാഷ്ട്ര സാമ്പത്തിക സമിതിയിലും, യൂ എൻ സാംസ്കാരിക സമിതികളിലും കുവൈത്ത് അംഗമായി. 2003 ൽ പ്രധാന മന്ത്രിയായതിനെ തുടർന്ന് 58-ാമത് യുഎൻ പൊതുസഭയിൽ ശൈഖ് സബാഹ് പ്രമേയം അവതരിപ്പിച്ചു അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റി.
ഊഷ്മളമായ അന്താരാഷ്ട്ര പങ്കാളിത്തം വഴി വിദേശ രാജ്യങ്ങളുമായി ശക്തമായ സൗഹൃദം നിലനിർത്തുകയുമായിരിന്നു ഭരണാധികാരിയെന്ന നിലയിൽ ശൈഖ് സബാഹ്. 1957ൽ കുവൈറ്റ് ഭരണത്തിന്റെ മുൻ നിരയിലേക്ക് കടന്നു വന്ന അദ്ദേഹം നിരവധി സർക്കാർ വകുപ്പുകൾ കൈകാര്യം ചെയ്തു. വിദേശ കാര്യ മന്ത്രിയായി 40 വർഷക്കാലത്തെ മികച്ച വിദേശ നയം ലോക രാഷ്ട്രങ്ങൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റി. സമാധാനത്തിന്റെയും യുദ്ധ വിരുദ്ധ പ്രഖ്യാപനത്തിന്റെയും, അടിസ്ഥാന മനുഷ്യാവകാശങ്ങളെ ആദരിക്കുന്ന സാംസകാരിക സഹിഷ്ണുതയുള്ള രാജ്യമായി കുവൈത്തിനെ ഉയർത്തുന്നതിനും അദ്ദേഹത്തിന്റെ വിദേശ നയം സഹായിച്ചു.
2005 ജൂലൈയിൽ ജോർജ് വാഷിങ്ടൺ സർവകലാശാല ഹോണററി ഡോക്ടർ ഓഫ് ലാസ് ഡിഗ്രി നൽകി സബാഹിനെ ആദരിച്ചു. വിദേശ നിക്ഷേപത്തിലൂടെ സാമ്പത്തിക മുന്നേറ്റം എന്ന ആശയത്തിലൂന്നി രാജ്യത്തെ വമ്പിച്ച പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു ശൈഖ് സബാഹ്. വിദേശ നിക്ഷേപം ലക്ഷ്യമാക്കി സാമ്പത്തിക പരിഷ്ക്കാരങ്ങൾക്ക് തുടക്കം കുറിച്ചു. വിദേശ ബാങ്കിങ് സ്ഥാപനങ്ങളുടെ ശാഖകൾ കുവൈത്തിൽ ആരംഭിച്ചു.
രാജ്യത്ത് വികാസനോന്മുഖമായ പദ്ധതികൾ നടപ്പിലാക്കിയ നയതന്ത്രജ്ഞൻ
നികുതി നിയമത്തിൽ ഭേദഗതി വരുത്തി വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിപ്പിക്കുന്നതിന് ഉന്നത സമിതിക്ക് രൂപം നൽകി. അന്താരാഷ്ട്ര കമ്പനികൾ എത്തിയതോടെ ഗൾഫ് മേഖലയിൽ കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റ് സൂചിക കുതിച്ചുയർന്നു. രാജ്യത്ത് വികാസനോന്മുഖമായ പദ്ധതികൾ നടപ്പിലാക്കി. വിദേശ സർവകലാശാലകളും കുവൈത്തിൽ പ്രവർത്തനം ആരംഭിച്ചു.
വനിതകൽക്ക് വോട്ടവകാശം നേടിക്കൊടുത്ത ജനാധിപത്യ സ്നേഹി
രാജ്യത്തെ വനിതകൾ ദീർഘ കാലമായി ആവശ്യപ്പെടുന്ന വോട്ടവകാശവും രാഷ്ട്രീയ സ്വാതന്ത്ര്യവും അനുവദിക്കുന്നതിന് പിന്നിൽ പ്രധാന ശക്തിയായി ശൈഖ് സബാഹ്. പലതവണ പാർലമെന്റിൽ അവതരിപ്പിച്ചു പരാജയപ്പെട്ട ബിൽ വീണ്ടും വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കുകയും 2005 ൽ കുവൈത്ത് ജനാധിപത്യ ചരിത്രം തിരുത്തിയെഴുതി. ചരിത്ര താളുകളിൽ വനിതകളുടെ വോട്ടവകാശം ഇടം തേടി.
ജനാതിപത്യ പരിഷ്കർത്താവ് എന്ന നിലയിൽ 2005 ൽ ആദ്യമായി കുവൈത്ത് മുൻസിപ്പാലിറ്റിയിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകി. കൂടാതെ ആസൂത്രണ വകുപ്പ് മന്ത്രിയായി ആദ്യമായി ഒരു വനിതയെ നിയമിച്ചു. കുവൈത്ത് സർവകലാശാലയിലെ ഡോക്ടർ മാസുമാ അൽ മുബാറക്കിനെ ആസൂത്രണ മന്ത്രിയാക്കി തന്റെ മന്ത്രിസഭ വികസിപ്പിച്ചു അന്നത്തെ കുവൈത്ത് പ്രധാനമന്ത്രിയായിരുന്ന സബാഹ്. ജനാതിപത്യ പ്രക്രിയയിൽ അദ്ദേഹം വരുത്തിയ ഭരണ പരിഷ്കരമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി.
മനുഷ്യാവകാശങ്ങൾക്ക് പ്രാധാന്യം നൽകി
സ്വദേശികളുടെയും വിദേശികളുടെയും ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും വിദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും തയ്യാറായി. തൊഴിൽ അവസരങ്ങൾക്കനുസൃതമായി നിയമ പരമായ സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനു തൊഴിൽ നിയമ ഭേദഗതി വരുത്തി. അന്താരാഷ്ട്ര തൊഴിൽ സംഘടനകളുടെ നിലവാരത്തിൽ പുതിയൊരു തൊഴിൽ സംസ്കാരത്തിന് രൂപം നൽകി. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന പുതിയ തൊഴിൽ നിയമം അന്താരാഷ്ട്ര നിലവാരത്തിൽ രാജ്യത്ത് നടപ്പിലാക്കി.
കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തമാക്കി
കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തമായത് ഇദ്ദേഹത്തിന്റെ കാലത്താണ്. 2006ലാണ് കുവൈത്ത് അമീർ പദവിയിലെത്തിയ ശേഷം ഇന്ത്യയിൽ ഒരാഴ്ച നീണ്ട സന്ദർശനം നടത്തിയത്. ഇന്ത്യൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച്ച നടത്തി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുന്നതിനും, ഇന്ത്യയുമായി വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും സാധ്യതകൾ തെളിഞ്ഞു. വ്യാപാര വാണിജ്യ സാമ്പത്തിക മേഖലകളിൽ കുവൈത്ത് ഇന്ത്യ സഹകരണം കൂടുതൽ ശക്തമായി.
തൊഴിൽ റിക്രൂട്ടിങ് സംബന്ധിച്ചു ഇരു രാജ്യങ്ങളും പരസ്പരം ഒപ്പു വച്ച ധാരണ പത്രം ഉൾപ്പെടയുള്ള സുപ്രധാന കരാറുകളുടെ തുടക്കത്തിന് അമീറിന്റെ ഇന്ത്യ സന്ദർശനം ഇടയാക്കി. തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നുള്ള ഉന്നത തല പ്രധിനിധി സംഘങ്ങൾ സന്ദർശനം നടത്തി പുതിയ നിരവധി പദ്ധതികൾക്കു തുടക്കം കുറിച്ചു. കുവൈത്ത് ഇന്ത്യ ബന്ധം കൂടുതൽ ശക്തിയാർജിച്ചു വിദേശ ജനസംഖ്യയിൽ ഇന്ത്യ മുൻ പന്തിയിലെത്തി. ഇന്ത്യൻ സമൂഹത്തോടും ഇന്ത്യയോടും പ്രത്യേക പരിഗണന നൽകിയ ഭരണാധികാരിയായിരുന്നു അമീർ ശൈഖ് സബാഹ്. കുവൈത്ത് ഇന്ത്യ ബന്ധം പൂർവാധികം ശക്തമാവുകയും ഇന്ത്യക്കാർ ശക്തമായ സാന്നിധ്യമായി 10 ലക്ഷം കവിഞ്ഞു.
പ്രതിസന്ധികളിൽ ഖത്തറിനെ കരുതലോടെ ചേർത്ത് പിടിച്ച ഭരണാധികാരി
കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ വേർപാടിലൂടെ പ്രതിസന്ധികളിൽ ഖത്തറിനെ കരുതലോടെ ചേർത്ത് പിടിച്ച ഭരണാധികാരിയെയാണ് നഷ്ടമായത്. ഖത്തറിലെ സ്വദേശികൾക്ക് മാത്രമല്ല പ്രവാസികൾക്കും ഏറെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു അദ്ദേഹം. അയൽ രാജ്യമെന്നതിനേക്കാൾ ഉപരി ഖത്തറിന്റെ സഹോദര രാജ്യവും ശക്തികേന്ദ്രവും കൂടിയാണ് കുവൈത്ത്. ഗൾഫിന്റെ ഐക്യം ഏറെ ആഗ്രഹിച്ച ഭരണാധികാരി. സൗദി സഖ്യം ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയ നിമിഷം മുതൽ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം വഹിച്ചു. ഉപരോധ പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത നിമിഷം മുതൽ തന്നെ ഖത്തറിലെ ജനതയ്ക്ക് ആവശ്യമായ ഭക്ഷ്യ,ഭക്ഷ്യേതര സാധനങ്ങൾ എത്തിച്ച് ഭരണനേതൃത്വത്തിന് വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തേകി ഒപ്പം നിന്നു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിനൊപ്പമുള്ള ചിത്രം. 2019 മേയിൽ ഖത്തർ അമീർ കുവൈത്തിൽ നടത്തിയ സന്ദർശനത്തിനിടെ.(ഫയൽ ചിത്രം-അമീരി ദിവാൻ, ഖത്തർ). 019 മെയ് 19 നായിരുന്നു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഔദ്യോഗിക കുവൈത്ത് സന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര, സൗഹൃദ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തിയാണ് ഓരോ കൂടിക്കാഴ്കളും അവസാനിച്ചിരുന്നത്. ഖത്തർ അമീറിനോട് ഏറെ വാൽസല്യവും സ്നേഹവും പ്രകടമാക്കിയിരുന്ന ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. ഇരുവരും തമ്മിൽ അഭേദ്യമായ ആത്മബന്ധവും ഉണ്ടായിരുന്നു. യുഎസിലെ ചികിത്സക്കിടയിലും കുവൈത്ത് അമീറുമായി അദ്ദേഹം നിരന്തര സമ്പർക്കം പുലർത്തിയിരുന്നു. കുവൈത്ത് അമീറിന്റെ വേർപാടിൽ മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് ഖത്തർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഷെയ്ഖ് നവാഫ് അൽ അഹ് മദ് അൽ സബാഹ് അടുത്ത അമീറായേക്കും
കുവൈത്ത് കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് നവാഫ് അൽ അഹ് മദ് അൽ സബാഹ് അടുത്ത അമീറാകുമെന്ന് പ്രതീക്ഷ. അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 83കാരനായ ഇദ്ദേഹം ജുലൈ 18 മുതൽ ഭരണാധികാരിയുടെ ചില ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നു.
കുവൈത്ത് നിയമമനുസരിച്ച് ഭരണാധികാരിയുടെ അഭാവത്തിൽ കിരീടാവകാശി ആക്ടിങ് ഭരണാധികാരിയായി ചുമതലയേൽക്കും. 2006ലാണ് ഷെയ്ഖ് സബാഹ് അമീറായി സ്ഥാനമേറ്റ ശേഷം ഷെയ്ഖ് നവാഫ് കിരീടാവകാശിയായി നിയമിതനായത്. അമീറിന്റെ അർധ സഹോദരനായ ഇദ്ദേഹം നേരത്തെ പ്രതിരോധആഭ്യന്തര മന്ത്രിയായിരുന്നു.
1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഷെയ്ഖ് നവാഫ് തൊഴിൽസാമൂഹിക കാര്യ മന്ത്രിയായി. 1992 വരെ ഈ ചുമതലകളാണ് വഹിച്ചത്. 1994നും 2003 നുമിടയിൽ ഷെയ്ഖ് നവാഫിനെ ദേശീയ സുരക്ഷാ ഗാർഡിന്റെ ഉപ മേധാവിയായി നിയോഗിച്ചു. ഗൾഫ് സുസ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിന് വേണ്ടി പ്രധാന പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം ഗൾഫ് കൊ ഓപറേഷൻ കൗൺസിൽ(ജിസിസി) സമ്മേളനങ്ങളിൽ നിർണായകമായ റോൾ കൈകാര്യം ചെയ്തു. നിലവിൽ ലോകത്തെ ഏറ്റവും പ്രായം കൂടിയ കിരീടാവകാശിയാണ് ഷെയ്ഖ് നവാഫ്.
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
- ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
- 89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
- സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
- അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
- കേസിൽ കുടുങ്ങി നാടുവിട്ട കുന്ദംകുളത്തെ പൊലീസുകാരന്റെ മകൻ; ബോംബേയിൽ നിന്ന് കുവൈറ്റ് വഴി കഞ്ചിക്കോട്ടെത്തിയ സിപിഎമ്മുകാരൻ; സോളാറിൽ വിഐപി ഫോൺ വിളി പുറത്താക്കി; ബാർ കോഴയിലും മലബാർ സിമൻസിലും പോരാട്ടങ്ങൾ; ബിഷപ്പ് കത്തെഴുതിയത് ഈ ഐസക് വർഗ്ഗീസിന് വേണ്ടി; മണ്ണാർക്കാട് സിപിഐയുടെ സ്ഥാനാർത്ഥിയാകാൻ കൊതിക്കുന്ന ബിസിനസ്സുകാരന്റെ കഥ
- വി ടി ബൽറാമിനെതിരെ മത്സരിക്കാൻ മുട്ടിടിച്ച് സിപിഎമ്മിലെ യുവകേസരികൾ! തൃത്താല തിരിച്ചു പിടിക്കാൻ എം സ്വരാജ് വേണമെന്ന ആവശ്യം തള്ളി; സ്വന്തം നാടായാ നിലമ്പൂരിലും മത്സരിക്കാൻ മടി; സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ തന്നെ മത്സരിക്കാൻ താൽപ്പര്യം; അല്ലാത്ത പക്ഷം ഉറച്ച സിപിഎം സീറ്റുകളിലും കണ്ണുവെച്ച് സ്വരാജ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്