Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോവിഡ് വ്യാപനത്തിനിടയിലും ലോകർക്ക് പ്രത്യാശ നൽകാൻ സിഡ്നിയിലെ പുതുവത്സരാഘോഷം ഗംഭീരമാക്കും; ലോക്ക്ഡൗണില്ലാതെ കൊറോണയെ കീഴടക്കിയ സ്വീഡൻ പ്രാദേശിക ലോക്ക്ഡൗണുകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നു; പത്രപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടി ട്രംപ്; സമുദ്രാർത്തി ലംഘിച്ച ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് മൃതദേഹം കത്തിച്ച് ഉത്തരകൊറിയൻ സൈന്യം; ആസ്ട്രേലിയയിലെ സീരിയൽ കില്ലർ പിടിയിൽ; ചില ലോകവിശേഷങ്ങൾ ഒറ്റനോട്ടത്തിൽ

കോവിഡ് വ്യാപനത്തിനിടയിലും ലോകർക്ക് പ്രത്യാശ നൽകാൻ സിഡ്നിയിലെ പുതുവത്സരാഘോഷം ഗംഭീരമാക്കും; ലോക്ക്ഡൗണില്ലാതെ കൊറോണയെ കീഴടക്കിയ സ്വീഡൻ പ്രാദേശിക ലോക്ക്ഡൗണുകൾ പ്രഖ്യാപിക്കാനൊരുങ്ങുന്നു; പത്രപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടി ട്രംപ്; സമുദ്രാർത്തി ലംഘിച്ച ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് മൃതദേഹം കത്തിച്ച് ഉത്തരകൊറിയൻ സൈന്യം; ആസ്ട്രേലിയയിലെ സീരിയൽ കില്ലർ പിടിയിൽ; ചില ലോകവിശേഷങ്ങൾ ഒറ്റനോട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തീർത്തും വിചിത്രമായ കാര്യങ്ങളായിരിക്കും പലപ്പോഴും നമുക്കുചുറ്റും സംഭവിക്കുക. ചിലപ്പോൾ പ്രതീക്ഷക്കൊത്തവണ്ണമുള്ള കാര്യങ്ങളും. നമുക്കു ചുറ്റുംസംഭവിച്ച ചില കാര്യങ്ങൾ ഒറ്റനോട്ടത്തിൽ

പുതുവത്സര വെടിക്കെട്ട് ഒഴിവാക്കാതെ സിഡ്നി

ലോകം മുഴുവൻ കോവിഡ് ഭീതിയിൽ വിറകൊള്ളുമ്പോഴും എല്ലാവർഷത്തേയും പോലെ ഈ വർഷവും സിഡ്നിയിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം ഉജ്ജ്വലമാക്കണമെന്നാണ് ന്യു സൗത്ത് വെയിൽസ് പ്രീമിയർ പറയുന്നത്. ഇതിന് തയ്യാറായി സിഡ്നി നഗര കൗൺസിൽ മുന്നോട്ട് വരുകയാണെങ്കിൽ ഇതിനുള്ള ചെലവ് മുഴുവൻ സംസ്ഥാനം വഹിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ ഇത്തരത്തിലൊരു ആഘോഷം വലിയ ആൾക്കൂട്ടത്തെ തന്നെ ആകർഷിക്കുമെന്നും കോവിഡ് പ്രോട്ടോക്കോൾ താറുമാറിലാകുമെന്നാണ് നഗര കൗൺസിൽ പറയുന്നത്.

പുതുവത്സരദിനത്തിൽ പ്രത്യാശ നൽകുന്ന ഒന്നാണ് ഈ കരിമരുന്ന് പ്രയോഗം എന്നാണ് ന്യുസൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറേജികിലൻ പറയുന്നത്. ഓരോ വർഷവും തികച്ചും പുതുമയുള്ളതായിരിക്കും ഈ കരിമരുന്ന് പ്രയോഗം. നമ്മിൽ ഭൂരിഭാഗവും ഇത് കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വീടുകളിലിരുന്ന് ആസ്വദിക്കാറുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.സിഡ്നി നഗര കൗൺസിൽ, പൊലീസ്, ആരോഗ്യ വകുപ്പ് , ഗതാഗത വകുപ്പ് എന്നിവരുമായി, ഈ കരിമരുന്ന് പ്രയോഗം കോവിഡ് കാലത്ത് എങ്ങനെ സുരക്ഷിതമായി നടത്താം എന്നതിനെ കുറിച്ച് സംസ്ഥാന സർക്കാർ ചർച്ച ചെയ്തു വരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

പ്രാദേശിക ലോക്ക്ഡൗണുമായി സ്വീഡൻ

ലോക്ക്ഡൗൺ ഇല്ലാതെ കോവിഡ് ഭീഷണിയേ നേരിട്ട സ്വീഡനിൽ വീണ്ടും രോഗവ്യാപനം ശക്തമാകുമ്പോൾ ഇക്കുറി പ്രാദേശിക ലോക്ക്ഡൗണുകളെ കുറിച്ച് ചിന്തിക്കുകയാണ് അധികാരികൾ. നേരത്തേ പിന്തുടർന്നിരുന്ന നയത്തിൽ നിന്നും വ്യത്യസ്തമായി രോഗവ്യാപനം വർദ്ധിച്ച സ്റ്റോക്ക്ഹോം നഗരത്തിന്റെ ചിലഭാഗങ്ങളിൽ പ്രാദേശിക ലോക്ക്ഡൗണുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ഭരണകൂടം. എന്നാൽ, ഇതൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കില്ലെന്നും, രോഗവ്യാപനത്തിന്റെ ശൃംഖല പൊട്ടിക്കാൻ ഉതകുന്ന ചില ചെറിയ നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകൂ എന്നുമാണ് അധികൃതർ പറയുന്നത്.

ഈ നിയന്ത്രണങ്ങൾ തീർത്തും പ്രാദേശികമായിരിക്കും, ചിലപ്പോൾ ഒരു നഗരമോ മറ്റു ചിലപ്പോൾ ഒരു സ്ഥാപനം മാത്രമോ ആയിരിക്കും ഇത്തരം നിയന്ത്രണങ്ങൾക്ക് കീഴിൽ വരിക. ഈ നയമാറ്റം, സ്വീഡൻ കോവിഡിനെതിരെ എടുത്ത സമീപനത്തെ വിമർശിക്കുന്നവർക്ക് സന്തോഷം പകരുന്നതാണെങ്കിലും മറ്റു പല യൂറോപുൻ രാഷ്ട്രങ്ങളേയും അപേക്ഷിച്ച് രോഗവ്യാപന തോത് സ്വീഡനിൽ വളരെ കുറവാണെന്നുള്ളതാണ് സത്യം.

മാധ്യമങ്ങളിൽ നിന്നും ഒളിച്ചോട് ട്രംപ്

പത്രസമ്മേളനങ്ങളിൽ ഉത്തരം മുട്ടുമ്പോൾ കടക്കു പുറത്തെന്ന് പറയുന്നതും, ഇറങ്ങിപ്പോകുന്നതുമെല്ലാം ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാരുടെ പതിവാണ്. ഇവിടെ അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ്ട്രംപും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ മാർച്ച് മാസത്തിൽ കറുത്ത വർഗ്ഗക്കാരിയായ ആരോഗ്യ പ്രവർത്തക ബ്രിയോണ ടെയ്ലറെ വെടിവെച്ചുകൊന്ന മൂന്ന് പൊലീസുകാർക്കെതിരെ കേസെടുക്കേണ്ടന്ന തീരുമാനത്തെ കുറിച്ചുള്ള ചോദ്യമാണ് ട്രംപിനെ വിഷമിപ്പിച്ചത്.

ആദ്യം ചോദ്യം കേൾക്കാത്ത ഭാവത്തിലിരുന്ന ട്രംപ് ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ തനിക്കൊരു എമർജൻസി കോൾ ഉണ്ടെന്നും അത് അറ്റൻഡ് ചെയ്യുവാൻ പോവുകയാണെന്നും , നാളെ വീണ്ടും കാണാമെന്നും പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. മാർച്ച് 13 ന് ടെയ്ലറുടെ വീട്ടിൽ കയറി അവരെ വെടിവച്ചുകൊന്ന സംഭവം ഏറെ വിവാദമുയർത്തിയിരുന്നു. എന്നാൽ , ഇതിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്നാണ് ഇന്നലെ തീരുമാനിച്ചത്. ഇത് അമേരിക്കയിൽ വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ കൊന്ന് ഉത്തരകൊറിയൻ സൈന്യം

ഉത്തര ദക്ഷിണ കൊറിയകൾ തമ്മിലുള്ള ശത്രുത ഏറ്റക്കുറച്ചിലുകളോടെ തുടരുന്നതിനിടയിലാണ് ഏറ്റവും പുതിയ സംഭവവികാസം ഉണ്ടായിരിക്കുന്നത്. ഉത്തര കൊറിയയുടെ സമുദ്രാർത്ഥി ലംഘിച്ചു എന്നാരോപിച്ച് ദക്ഷിണ കൊറിയ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിലെ ഉയർന്ന ഉദ്യോഗസ്ഥൻ യോംഗ്പിയോംഗ് ദ്വീപിൽ നിന്നും 1.9 കിലോമീറ്റർ മാറി സമുദ്രത്തിൽ കാണാതെയായി. ഉത്തര- ദക്ഷിണ കൊറിയകൾക്കിടയിലെ സമുദ്രാതിർത്തിയോട് ചേർന്നാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

അബദ്ധത്തിൽ അതിർത്തി ലംഘിച്ച ഈ ഉദ്യോഗസ്ഥനെ യാതോരു പ്രകോപനവും കൂടാതെ ഉത്തരകൊറിയൻ സൈനികർ വെടിവച്ചു കൊല്ലുകയായിരുന്നു എന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു. കൊല്ലുക മാത്രമല്ല, മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു. ഈ നിഷ്ഠൂര കൃത്യത്തിനെ ശക്തിയായി അപലപിച്ച ദക്ഷിണ കൊറിയ കുറ്റക്കാർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം സീരിയൽ കില്ലർ പിടിയിലാകുമ്പോൾ

ആസ്ട്രേലിയയിലെ തന്നെ ഏറ്റവും വിവാദമായ കൊലപാതക കേസുകളായിരുന്നു ക്ലെയർമോണ്ട് കൊലപാതകങ്ങൾ എന്നപേരിൽ 20 വർഷം മുൻപ് നടന്ന കൊലപാതകങ്ങൾ. ജെയ്ൻ റിമ്മർ എന്ന 23 കാരി, സിയാറ ഗ്ലെനോൺ എന്ന 27 കാരി, സാറാ സ്പയേഴ്സ് എന്ന 18 കാരി എന്നിവരായിരുന്നു പെർത്തിൽ കൊല്ലപ്പെട്ടത്. 1996 ലും 1997 ലുമായി ഇവർ വ്യത്യസ്ത സമയങ്ങളിൽ പെർത്തിന്റെ പ്രാന്തപ്രദേശമായ ക്ലെയർമോണ്ടിൽ നിന്നും ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമാവുകയായിരുന്നു.

ഇതിൽ സാറാ സ്പയേഴ്സിന്റെ ഒഴിച്ച് മറ്റു രണ്ടുപേരുടേയും മൃതദേഹങ്ങൾ കുറച്ചു ദിവസങ്ങൾക്കകം ലഭിച്ചു. അന്നു തുടങ്ങിയ അന്വേഷണത്തിനാണ് ഇരുപത് വർഷങ്ങൾക്കിപ്പുറം അവസാനമായത്. ബ്രാഡ്ലി റോബർട്ട് എഡ്വേർഡ്സ് എന്ന 51 കാരനായിരുന്നു ഇവരുടെ കൊലക്ക് പിന്നെലെന്ന് പൊലീസ് കണ്ടെത്തിൽ ഇതിൽജെയ്ൻ റിമ്മർ, സിയാറ ഗ്ലെനോൺ എന്നിവരുടെ കൊലപാതകം നടത്തിയത് ബ്രാഡ്ലിയായിരുന്നെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യുഷൻ കഴിഞ്ഞു. എന്നാൽ സ്പയേഴ്സിന്റെ കൊലപാതകം തെളിയിക്കാൻ ആയില്ല.

രണ്ടു യുവതികളെ ക്രൂരമായ ബലാത്സംഗത്തിന് വിധേയരാക്കി കൊന്ന കേസിൽ ഇയാളുടെ വിചാരണ ഏഴ് മാസത്തോളം നീണ്ടു. 200 ൽ അധികം സാക്ഷികളെ വിസ്തരിച്ച കേസ് ആസ്ട്രേലിയയിലെ ഏറ്റവും കാലം അന്വേഷണം നീണ്ടുനിന്ന കേസാണ്. ഏറ്റവുമധികം പണം ചലവായ അന്വേഷണവും ഈ കേസിലേതാണ്. രണ്ട് കൊലപാതകങ്ങളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അടുത്തമാസം ഇയാള്ക്കുള്ള ശിക്ഷ വിധിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP