യേശു ക്രിസ്തുവിനെ പൊക്കിയെടുത്ത് പൊലീസ് ഹെലികോപ്റ്റർ പറന്നു; രക്ഷകനെ കാണാനാകാതെ കണ്ണീരോടെ അനുയായികൾ; യേശു ക്രിസ്തുവിന്റെ പുനർജന്മം എന്നവകാശപ്പെട്ട് ജീവിച്ച സൈബീരിയയിലെ കൾട്ട് ലീഡറേ റഷ്യൻ പൊലീസ് പൊക്കിയത് പ്രത്യേക ഓപ്പറേഷനിലൂടെ
മറുനാടൻ മലയാളി ബ്യൂറോ
ശാസ്ത്രവും സാങ്കേതികവിദ്യയും വളരുന്നതിനൊപ്പം ലോകത്ത് അന്ധവിശ്വാസവും വളരുകയാണ്. ഏറ്റവും സങ്കടകരമായ കാര്യം, വിദ്യാഭ്യാസമുണ്ടെന്ന് അവകാശപ്പെടുന്നവരാണ് ഇത്തരത്തിൽ അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടുന്നത് എന്നതാണ്. ഇന്ന് മേലനങ്ങി ജോലിചെയ്യാതെ സുഖമായി ജീവിക്കാനുള്ള ഒരു ഉപാധിയായി മാറിയിരിക്കുകയാണ് ആത്മീയത. ഇത്തരം തട്ടിപ്പ് ആത്മീയവാദികൾക്ക് ഏറ്റവും പുതിയ ഉദാഹരണമാണ് യേശു ക്രിസ്തുവിന്റെ പുനർജന്മമാണെന്ന് വിശ്വസിപ്പിച്ച് അനുയായികളെ കൂട്ടി ജീവിക്കുന്ന സൈബീരിയയിലെ ഒരു മുൻ പൊലീസ് കോൺസ്റ്റബിൾ.
ആത്മീയത വിറ്റു ജീവിച്ചുവന്നിരുന്ന മുൻ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ, വിസാരിയോൺ എന്ന് വിളിക്കപ്പെടുന്ന സെർജി ടൊറൊപോ, അയാളുടെ ഉറ്റ അനുയായിയും റോക്ക് സംഗീതജ്ഞനുമായ വാഡിം റെഡ്കിൻ എന്നിവരെ ഒരു പ്രത്യേക ഓപ്പറേഷനിലൂടെ റഷ്യൻ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തു.ചെയ്ത ഉടനെ അവരെ പൊലീസ് ഹെലികോപറ്ററിലേറ്റി കൊണ്ടുപോവുകയും ചെയ്തു. 59 വയസ്സുള്ള ഈ മുൻ പൊലീസ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടിരുന്നത് 1990-ൽ താൻ യേശുക്രിസ്തുവിന്റെ പുനർജന്മമായി പുനർജനിച്ചു എന്നായിരുന്നു.
വ്ളാഡിമിർ പുട്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള റഷ്യൻ നാഷണൽ ഗാർഡ്, എഫ് എസ് ബി സെക്യുരിറ്റി സർവ്വീസ് എന്നിവർ ചേർന്ന് സംയുക്തമായിട്ടായിരുന്നു ഈ ഓപ്പറേഷൻ നടത്തിയത്. ഒരു സൈനിക ഓപ്പറേഷന് സമാനമായി നാല് ഹെലികോപ്റ്ററുകളിലായി ഡസൻ കണക്കിന് ആയുധധാരികളായ സൈനികരാണ് ഇതിൽ പങ്കെടുത്തത്. ജനവാസമില്ലാത്ത സ്ഥലത്തുള്ള സൺ സിറ്റി എന്ന കോമ്പൗണ്ടിലേക്ക് ഇരച്ചുകയറിയായിരുന്നു ഈ അഭിനവ ആൾദൈവത്തെ അറസ്റ്റ് ചെയ്തത്.
മാനസികമായ ആക്രമണങ്ങൾ അഴിച്ചുവിട്ട് അനുയായികളിൽ ചിലരുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഈ സെക്ട് ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി ആരോപിച്ചത്. ടൊറോപ്പിനൊപ്പം , സെക്ടിന്റെ മറ്റ് രണ്ട് നേതാക്കളായ വാഡിം റെഡ്കിൻ, വ്ളാഡിമിർ വെഡെർനിക്കോവ് എന്നിവരേയും അറസ്റ്റുചെയ്തിട്ടുണ്ട്. രണ്ടോ അതിലധികമോ വ്യക്തികൾക്ക് ശരീരത്തിൽ ഗുരുതരമായ പരിക്കേൽപിച്ചു എന്ന പരാതിയിലും ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
സൈബീരിയയിലെ ക്രാസ്നോയാഴ്സ്ക് മേഖലയിലെ അധികം വികസനം എത്തിനോക്കാത്ത കുറാഗിൻസ്കി ജില്ലയിലാണ് ഈ കൾട്ടിന്റെ ആസ്ഥാനം. നാല് ഹെലികോപറ്ററുകൾക്കൊപ്പം 50 ബസ്സുകൾ, ഒരു ആംബുലൻസ്, മെഡിക്കൽ വർക്കർമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഒരു വലിയ സംഘം സൈനികർ തന്നെയാണ് ഓപ്പറേഷനായി എത്തിയിരുന്നത്. അറസ്റ്റിനു ശേഷം ടൊറൊപ്പിനേയും റെഡ്കിനിനേയും ഹെലികോപ്റ്ററിൽ കയറ്റി ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
പുകവലി, മദ്യപാനം എന്നിവ കർശനമായി നിരോധിക്കപ്പെട്ടിരിക്കുന്ന ഈ കൾട്ട് നിരവധി വർഷങ്ങളായി സൈബീരിയയിൽ നിലനിൽക്കുന്നു. ഇപ്പോൾ ഇത്ര ധൃതിപിടിച്ച്, അതിരാവിലേയുള്ള ഒരു ഓപ്പറേഷനിലൂടെ ഇതിന്റെ നേതാക്കളെ അറസ്റ്റുചെയ്യുവാനുള്ള കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഏകദേശം 5000 ത്തോളം അംഗങ്ങളാണ് ഈ കൾട്ടിൽ ഉള്ളത്. അവരിൽ പകുതിയിലധികം പേരും അവരുടെ ആസ്ഥാനമായ സൺസിറ്റി കോമ്പൗണ്ടിൽ മരംകൊണ്ടുണ്ടാക്കിയ കുടിലുകളിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവർ അടുത്തുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നു.
ചർച്ച് ഓഫ് ലാസ്റ്റ് ടെസ്റ്റമെന്റ് എന്നറിയപ്പെടുന്ന ഈ കൾട്ടിന്റെ ആത്മീയ നേതാവായ ടൊറോപ് പത്ത് വോള്യങ്ങളിലായി ബൈബിളിന് ഒരു തുടർച്ചയും രചിച്ചിട്ടുണ്ട്. കുലീനരായ കന്യകകൾക്കായി തങ്ങൾ ഒരു സ്കൂളും നടത്തുന്നു എന്ന് കഴിഞ്ഞവർഷം ഇയാൾ ബി ബി സി ന്യുസിനോട് പറഞ്ഞിരുന്നു. കുലീനരായ പുരുഷന്മാരുടെ ഭാവി വധുക്കളാകാനുള്ള പരിശീലനമാണ് ഇവിടെ നൽകുന്നതെന്നും അയാൾ വ്യക്തമാക്കിയിരുന്നു. പുരുഷനു മേൽ ആധിപത്യം സ്ഥാപിക്കാനോ സ്വന്തം സ്വാതന്ത്ര്യം ഉദ്ഘോഷിക്കാനോ അല്ല ഒരു സ്ത്രീ മുതിരേണ്ടതെന്നും മറിച്ച് ലജ്ജാവതിയും ദുർബലയും, എന്നും ഭർത്താവിന്റെ തണലിൽ ജീവിക്കുന്ന ഭാര്യയുമാകാനാണ് ഒരു സ്ത്രീ ശ്രമിക്കേണ്ടതെന്നും അയാൾ പറഞ്ഞിരുന്നു.
അനുയായികൾക്കിടയിൽ വിസാരിയോൺ എന്ന് അറിയപ്പെടുന്ന ഇയാൾക്ക് രണ്ട് ഭാര്യമാരും ആറ് കുട്ടികളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതിനിടയിൽ ഏഴു വയസ്സുമുതൽ അയാളോടൊപ്പം ജീവിക്കുന്ന ഒരു 19 വയസ്സുകാരിയെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. ആഡംബരങ്ങളും സൗകര്യങ്ങളും നിറഞ്ഞ ഒരു ബംഗ്ലാവിലാണ് ഇയാൾ താമസിക്കുന്നത്. അതേ സമയം ഇയാളുടെ അനുയായികൾ താമസിക്കുന്നത് മരം കൊണ്ടുണ്ടാക്കിയ കുടിലുകളിലും, അതും ലോകത്തിലെ തന്നെ ഏറ്റവും ശൈത്യമേറിയ ഒരു മേഖലയിൽ.
സൈബീരിയൻ പട്ടണമായ മിനുസിൻസ്കിൽ ഒരു രാത്രികാല ട്രാഫിക് കോൺസ്റ്റബിളായിരുന്ന ഇയാളെ പിന്നീട് ജോലിയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇതിനു ശേഷമാണത്രെ ഇയാൾക്ക് വെളിപാടുണ്ടാകുന്നത്. പ്രകൃതിയെ നശിപ്പിക്കാനുള്ള ഉദ്യമങ്ങളിൽ നിന്നും മനുഷ്യ രാശിയെ പിൻതിരിപ്പിക്കാനും യുദ്ധത്തിന്റെ തിന്മകൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനുമായി ദൈവം തന്നെ ഇങ്ങോട്ട് അയച്ചതാണെന്നാണ് ഇയാൾ പറയുന്നത്.
ക്രിസ്ത്മസ്സ് ആഘോഷങ്ങൾ നിരോധിച്ച ഈ ആത്മീയനേതാവ് തന്റെ ആദ്യകുർബാന ദിവസമായ ഓഗസ്റ്റ് 18 ആണ് അനുയായികൾക്ക് ആഘോഷിക്കുവാനുള്ള ദിവസമായി നിശ്ചയിച്ചത്. ക്രിസ്തുവിന്റെ മാതാവായ മേരി തന്റെ സ്വന്തം അമ്മയാണെന്നും അയാൾ അവകാശപ്പെടുന്നു. ഔദ്യോഗിക രേഖകളിൽ ഇയാളുടെ മാതാവിന്റെ പേര് പക്ഷെ നാദിയേസ്ഡ എന്നാണ്. ജർമ്മനിയിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും ഇയാൾക്ക് അനുയായികളുണ്ട്.
അനുയായികൾക്കെതിരെ മാനസിക പീഡനം നടത്തി, രണ്ടോ അതിലധികമോ പേർക്ക് ശാരീരികമായ പരിക്കുകൾ ഉണ്ടാക്കി എന്നിവയാണ് ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ. കൂടുതൽ വിശദാംശങ്ങൾ വെളിവായിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരിയിലെ വയോധികയായ അതിജീവിത; വീരപ്പൻ റഹിമിന്റെ പഴയ കൂട്ടാളിക്ക് കഞ്ചാവ് കേസും; 55 കേസുള്ള ആ ക്രൂരനെ ഇനിയെങ്കിലും സ്ഥിരമായി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യം; കൂടുതൽ കൊല നടത്താനും സാധ്യത
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍