യുകെയിലേക്കുള്ള ഒഴുക്ക് കൂടിയതോടെ കേരളമടക്കം ഇന്ത്യയിലെങ്ങും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആൾ ക്ഷാമം കനക്കുമെന്നു ബ്രിട്ടീഷ് പത്രങ്ങൾ; കേരളത്തിൽ അടുത്തിടെ ജോലി ലഭിച്ച ഡോക്ടർമാരിൽ 1080 പേരിൽ 900 പേരും വിദേശത്തേക്ക് കടന്നു; ഇന്ത്യ നേരിടുന്നത് ആറു ലക്ഷം ഡോക്ടർമാരുടെയും 20 ലക്ഷം നഴ്സുമാരുടെയും കുറവ്; ഇക്കണക്കിനു കേരളത്തിലെ ആശുപത്രികൾ നടത്താനും അതിഥി നഴ്സുമാരെ ആശ്രയിക്കേണ്ടി വന്നേക്കാം; കേരള സർക്കാരിനെ വിമർശിച്ചു 'ദി ടെലിഗ്രാഫ് '
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളത്തിൽ നിന്നുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കുമായി വിദേശത്തു മാത്രമല്ല ഇന്ത്യയിൽ തന്നെ പിടിച്ചു പറിയാണെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രം ടെലിഗ്രാഫിന്റെ റിപ്പോർട്ട്. കോവിഡ് ഇന്ത്യയിലും കനത്തതോടെ ജോലിയിൽ പ്രത്യേക 'സ്കിൽ' പ്രകടിപ്പിക്കുന്ന മലയാളി ഡോക്ടർമാർക്കും നഴ്സുമാർക്കും വിദേശത്തു മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വലിയ ഡിമാൻഡ് ആണെന്നാണ് വിദേശ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
കേരളം കോവിഡ് കൈകാര്യം ചെയ്ത രീതിയെ കുറിച്ച് വിദേശ മാധ്യമങ്ങൾ നല്ലതു പറയുമ്പോൾ തന്നെ ഒട്ടും ആകർഷകമല്ലാത്ത ശമ്പളമാണ് കേരളം അടക്കമുള്ള സ്ഥലങ്ങളിൽ നൽകുന്നത് എന്നതാണ് ഈ ഒഴുക്കിന്റെ പ്രധാന കാരണമായി മാധ്യമ റിപ്പോർട്ടുകൾ എടുത്തു കാട്ടുന്നതും. ഡോക്ടർമാർക്കും നഴ്സുമാർക്കും ആവശ്യം ഉയർന്നതോടെ ലോകത്തു മിക്കയിടത്തും കൂടുതൽ ശമ്പളം നൽകാൻ ആരോഗ്യ മേഖല തയ്യാറാകുന്നത് കേരളത്തിന്റെ ആരോഗ്യ രംഗത്തിനും വലിയ ഭീഷണി ആയി മാറിയേക്കും എന്ന മുന്നറിയിപ്പും റിപ്പോർട്ടുകൾ എടുത്തുകാട്ടുന്നു.
അടുത്തിടെ കേരളത്തിൽ തൊഴിൽ പരിശീലനം പൂർത്തിയാക്കിയ 1080 ഡോക്ടർമാരിൽ 900 പേരും വിദേശത്തേക്ക് കടന്നത് ഒരു സൂചനയായി കേരളം കണ്ടില്ലെങ്കിൽ കനത്ത വെല്ലുവിളിയെ നേരിടേണ്ടി വരും. കോവിഡ് ആശുപത്രികളായി മാറിയടത്തു ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണ് കയ്യോടെ ജോലി ഉപേക്ഷിക്കാൻ തയ്യാറായതും. മറ്റു മാർഗം മുന്നിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടി ഇവരുടെ വേതനം 42000 രൂപയിൽ നിന്നും 27000 ആയി വെട്ടികുറച്ചതാണു ഉടൻ പ്രകോപനത്തിന് കാരണമായി മാറിയതെന്ന് മിനിഞ്ഞാന്ന് പുറത്തുവന്ന ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
പൊടുന്നനെ ശമ്പളം വെട്ടികുറച്ചതിനു ഇനിയും ഔദ്യോഗിക ഭാക്ഷ്യം പുറത്തുവന്നിട്ടില്ല. എന്നാൽ പ്രവർത്തന ചെലവ് വല്ലാതെ അധികരിക്കുന്നു എന്നാണ് ഇതിനു ലഭിക്കുന്ന അനൗദ്യോഗിക വിശദീകരണം. ഇക്കാര്യത്തിൽ മറുപടി തേടി കേരള സർക്കാരിനെ സമീപിച്ചെങ്കിലും മൗനമാണ് ഉത്തരമായി ലഭിച്ചതെന്നും ടെലിഗ്രാഫ് റിപ്പോർട്ട് തുടരുന്നു.
കൂടുതൽ മികച്ച ശമ്പളം നൽകുക എന്ന ഒറ്റമൂലി മാത്രമാണ് ഇവിടെ പരിഹാരമായി നിർദ്ദേശിക്കാൻ ബാക്കിയാകുന്നത്. നിലവിൽ ഒരു സാഹചര്യത്തിലും വീട്ടിൽ നിന്നും മാറിനിൽക്കാൻ കഴിയാത്തവർ മാത്രമാണ് വിദേശത്തും അന്യ സംസ്ഥാനത്തും തൊഴിൽ തേടി യാത്രയാകാത്തത് എന്നതും കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിന്നുള്ള ട്രെന്റ് ആയി മാറുകയാണ്.
കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ഒഴുക്ക് ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ ആശുപത്രികളും മറ്റും പ്രവർത്തിപ്പിക്കാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നും അതിഥി തൊഴിലാളികൾ എത്തിയത് പോലെ നഴ്സുമാരും മറ്റും എത്തുന്ന കാലം വിദൂരമായിരിക്കില്ല എന്ന സൂചനയും ഈ രംഗത്തെ വിദഗ്ദ്ധർ പങ്കുവയ്ക്കുന്നുണ്ട്.
അടുത്തിടെ ഒരു മെഡിക്കൽ ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയിൽ നിന്നും 80 ശതമാനം ഡോക്ടർമാരും വിദേശത്തെത്താൻ കാരണം കുറഞ്ഞ വേതനമാണെന്നു വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യക്കു ആറു ലക്ഷം ഡോക്ടർമാരെയും 20 ലക്ഷം നഴ്സുമാരെയും ആവശ്യമുള്ള സമയത്താണ് ഈ കൊഴിഞ്ഞു പോക്ക് എന്നതാണ് ശ്രദ്ധേയം. ആരോഗ്യ രംഗത്ത് ഉടൻ വേതന വർധന നടപ്പിലാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകാൾ തയ്യാറായില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമാകാൻ സാധ്യത ഏറെ.
എന്നാൽ സർക്കാരുകൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. നിരവധി കോടതി വിധികൾ ഉണ്ടായതിനെ തുടർന്ന് അടുത്ത കാലത്ത് അൽപം വേതന വർധന ഉണ്ടായെങ്കിലും കോവിഡ് എത്തിയതോടെ ലോകമെങ്ങും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആവശ്യം ഉയർന്നതോടെ ഈ രംഗത്ത് വിദഗ്ധരായവരുടെ സേവനം ഉറപ്പാക്കാൻ കേരളം ഏറെ പ്രയാസപ്പെടും എന്ന മുന്നറിയിപ്പും ആരോഗ്യ മേഖലയിലെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ഡോക്ടർമാരുടെയും നഴ്സുമാരുടെയും വേതനം വെട്ടികുറയ്ക്കുന്ന നിലപാടാണ് ഇന്ത്യയിൽ ഇപ്പോൾ പല സ്ഥലത്തും നടപ്പാക്കുന്നത്. ഇത് വിദേശ രാജ്യത്ത് എങ്ങനെയും ജോലി സംഘടിപ്പിക്കാൻ ആരോഗ്യ മേഖലയിൽ ഉള്ളവരെ പ്രേരിപ്പിക്കുന്ന പ്രധാന കാരണമായി മാറുന്നുണ്ട്. മാത്രമല്ല ഇന്ത്യയിൽ പലയിടത്തും ആരോഗ്യപ്രവർത്തകർക്കു പ്രതിമാസം ശമ്പളം കൈപ്പറ്റുന്നത്തിന് കഴിയുന്നില്ല എന്നും വിദേശ മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടുന്നു.
ഇതടക്കമുള്ള കാരണത്താൽ യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും ഒരു ലക്ഷത്തോളം ഡോക്ടർമാർ ആണ് അടുത്ത കാലത്തായി കുടിയേറ്റം നടത്തിയിരിക്കുന്നത്. ഈ ട്രെന്റ് ഇപ്പോൾ കൂടുതൽ വേഗത്തിൽ ആയിട്ടുണ്ട്. ഒരു ഡോക്ടർ ദിവസം ഗുരുതര നിലയിൽ ഉള്ള 30 കോവിഡ് രോഗികളെ ചികിൽസിക്കേണ്ട ഗതികേടിൽ ആണെന്ന് സൂറത്തിൽ നിന്നുള്ള ഡോക്ടറെ ഉദ്ധരിച്ചു ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരം കടുത്ത പരീക്ഷണത്തിൽ അധിക കാലം ഒരാൾക്കും ജോലി ചെയ്യാനാകില്ല. ഇതോടൊപ്പം പലയിടത്തും പി പി ഇ സൗകര്യം പോലും ഇല്ലാത്തതും സ്ഥിതി വഷളാക്കുന്നു. മാത്രമല്ല രോഗികളാകുന്നവരും തുടർന്ന് മരിക്കുകയും ചെയ്യുന്ന മുതിർന്ന ഡോക്ടർമാർ അടക്കം ഉള്ളവരുടെ അവസ്ഥ തികച്ചും മനം മടുപ്പിക്കാൻ കാരണമാണെന്ന് പൂണെയിൽ നിന്നുള്ള ഡോ രാജ ദേശ്പാണ്ഡെ നൽകിയ അഭിമുഖത്തിൽ തുറന്നടിക്കുന്നു. ഇത് ഒറ്റപ്പെട്ട ശബ്ദം അല്ലെന്നും പൊതുവിൽ ഇതാണ് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥയെന്നും അദ്ദേഹം തുടരുന്നു.
യുകെയിൽ ഡോക്ടർമാർക്ക് 2.8 ശതമാനം വേതന വർധന നടപ്പിൽ വന്നതും ഫ്രാൻസ് വേതന വർധനയ്ക്കായി എട്ടു ബില്യൺ യൂറോയുടെ പദ്ധതി പുറത്തു വിട്ടതും യൂറോപ്പിൽ എത്താൻ ഇന്ത്യൻ ഡോക്ടർമാർക്ക് ആവശ്യത്തിൽ അധികം പ്രചോദനമായി മാറുന്നുണ്ട്. ബാലികേറാ മലയായി കരുതപ്പെട്ടിരുന്ന ഐഇഎൽടിഎസിനു ബദലായി ഓഇടി എന്ന ലളിതമായ ടെസ്റ്റ് നടപ്പാക്കുക വഴി ആയിരക്കണക്കിന് മലയാളി നഴ്സുമാരാണ് ഇപ്പോൾ യുകെയിൽ എത്തികൊണ്ടിരിക്കുന്നത്.
Stories you may Like
- ബ്രിട്ടണിലെ കുടിയേറ്റ നിരക്ക് കുറയ്ക്കാൻ കടുംവെട്ടിനു തയ്യാറായി ഋഷിയും സ്യുവേലയും
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- രാജ്യ സുരക്ഷയ്ക്കായി ഇനി ഫോൺ നിരീക്ഷിക്കാം;
- കെയർ വിസ തട്ടിപ്പിന്റെ ഉള്ളുകള്ളികൾ ചികഞ്ഞു ബിബിസി പനോരമ
- ലണ്ടൻ മേയർ തെരഞ്ഞെടുപ്പിന് ലൈംഗിക വിവാദം കൊഴുക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍