Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി യുവതി കൊല്ലത്തെത്തിയത് പാലക്കാട്ടു നിന്നും; വീട്ടിൽ കയറുന്നത് യുവാവിന്റെ മാതാപിതാക്കൾ വിലക്കിയപ്പോൾ പഞ്ചായത്ത് കിണറിന് അരികിൽ ഇരുന്നു നേരം വെളുപ്പിച്ച് കാമുകിയും കാമുകനും; ഭാര്യയും കുഞ്ഞുമുള്ള യുവാവ് സോഷ്യൽ മീഡിയയിലൂടെ പാലക്കാട്ടുകാരിയുടെ മനം കവർന്നത് ഒന്നര വർഷം മുമ്പ്: വീട്ടുകാർ കയ്യൊഴിഞ്ഞതോടെ യുവതിയെ തിരികെ ഏൽപ്പിക്കാൻ ഭർത്താവിന്റെ അടുത്തേക്ക് വെച്ചു പിടിച്ച് കാമുകിയും കാമുകനും

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി യുവതി കൊല്ലത്തെത്തിയത് പാലക്കാട്ടു നിന്നും; വീട്ടിൽ കയറുന്നത് യുവാവിന്റെ മാതാപിതാക്കൾ വിലക്കിയപ്പോൾ പഞ്ചായത്ത് കിണറിന് അരികിൽ ഇരുന്നു നേരം വെളുപ്പിച്ച് കാമുകിയും കാമുകനും; ഭാര്യയും കുഞ്ഞുമുള്ള യുവാവ് സോഷ്യൽ മീഡിയയിലൂടെ പാലക്കാട്ടുകാരിയുടെ മനം കവർന്നത് ഒന്നര വർഷം മുമ്പ്: വീട്ടുകാർ കയ്യൊഴിഞ്ഞതോടെ യുവതിയെ തിരികെ ഏൽപ്പിക്കാൻ ഭർത്താവിന്റെ അടുത്തേക്ക് വെച്ചു പിടിച്ച് കാമുകിയും കാമുകനും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഭർത്താവിനെ ഉപേക്ഷിച്ച് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനെ തേടി യുവതി പാലക്കാട്ട് നെന്മാറയിൽ നിന്നും കൊല്ലം കല്ലുവാതുക്കലിൽ എത്തി. ഭാര്യയും കുഞ്ഞുമുള്ള കാമുകന്റെ വീട്ടിൽ യുവതി കയറുന്നതിന് യുവാവിന്റെ മാതാപിതാക്കൾ തടസ,,്‌സം നിന്നതോടെ കാമുകിയും കാമുകനും വെട്ടിലായി. ഒടുവിൽ രാത്രി മുഴുവനും പഞ്ചായത്ത് കിണറിന് അരികിൽ ഇരുന്നാണ് കാമുകിയും കാമുകനും നേരം വെളുപ്പിച്ചത്.

യുവതിയെ മടക്കി അയയ്ക്കാൻ ശ്രമിച്ചെങ്കിലും യുവാവിന്റെ വീട്ടുകാർക്ക് പിന്നാലെ യുവതിയുടെ ഭർത്താവും ബന്ധുക്കളും കൂടി യുവതിയെ കയ്യൊഴിഞ്ഞതോടെ പൊലീസ് പൊല്ലാപ്പിലായി. യുവതിയെ എന്തു ചെയ്യണമെന്ന് അറിയാതെ കാമുകനും കുഴങ്ങി. കോൺക്രീറ്റ് ജോലിക്ക് പോകുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയും പിണങ്ങി കഴിയുകയാണ്. കൊല്ലം സ്വദേശിയായ യുവതി ഭർത്താവിന് ഒപ്പം രണ്ട് വർഷമായി പാലക്കാട് നെന്മാറയിൽ താമസിക്കുകയാണ്. ഒന്നര വർഷം മുൻപ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണു ചൊവ്വാഴ്ച രാത്രി സംഭവ ബഹുലമായി നടന്നത്.

ഭർത്താവിനെ ഉപേക്ഷിച്ചു സഹോദരന്റെ സമീപത്തേയ്ക്ക് പോകുന്നെന്നു പറഞ്ഞാണു യുവതി പാലക്കാട്ടു നിന്നും കൊല്ലത്തേക്കു യാത്ര തിരിച്ചത്. കായംകുളത്ത് ബസിൽ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോയിൽ രാത്രി പത്തോടെ യുവാവിന്റെ വീട്ടിൽ എത്തുകയും ചെയ്തു. എന്നാൽ കാമുകിയുമായി വീടിനകത്തേക്ക് കയറാൻ യുവാവിന്റെ മാതാപിതാക്കൾ സമ്മതിച്ചില്ല. അതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സമൂഹമാധ്യമത്തിലൂടെയുള്ള ബന്ധം ദൃഢമായതോടെ യുവതിക്കു യുവാവ് മുടങ്ങാതെ പണം അയച്ചു കൊടുത്തിരുന്നതായി പറയുന്നു. ഭർത്താവ് ഉപദ്രവിക്കുന്നെന്നു പറഞ്ഞു യുവതി പാലക്കാട് പൊലീസിൽ പരാതി നൽകിയ ശേഷമാണ് കൊല്ലത്തേക്ക് തിരിച്ചത്.

രാത്രി മുഴുവൻ കിണറ്റുകരയിൽ ഇരുന്നു നേരം വെളുപ്പിച്ചതിന് പിന്നാലെ പൊലീസ് കേസും പിന്നാലെ എത്തി. രാവിലെ ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഇരുവരെയും പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാക്കി. പൊലീസ് ബന്ധപ്പെട്ടെങ്കിലും ഭർത്താവും യുവതിയുടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. വീട്ടിൽ താമസിക്കാൻ അനുവദിച്ചില്ലെങ്കിൽ ഭർത്താവിന്റെ സമീപത്ത് എത്തിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ യുവതിയേയും കൂട്ടി യുവാവ് സന്ധ്യയോടെ പാലക്കാട്ടേക്കു തിരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP