കത്തിനശിച്ചാലും വേണ്ടില്ല, നീതി ലഭിക്കട്ടെ! യന്ത്ര തോക്കുകളേന്തി അനേകം പൊലീസുകാർ നഗരങ്ങൾ വളഞ്ഞു; എന്തിനും തയ്യാറായി പട്ടാളവും നിലയുറപ്പിച്ചു; പ്രതിഷേധക്കാരെ ചുട്ടെരിക്കുമെന്ന ഭീഷണി ഉയർത്തി ട്രംപും രംഗത്ത്; റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതക പ്രയോഗവുമായുള്ള നേരിടൽ തൽക്കാലത്തേക്ക്; ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ ഇളകി മറിഞ്ഞ് അമേരിക്കയിലെ കറുത്ത വർഗക്കാർ
മറുനാടൻ ഡെസ്ക്
ന്യുയോർക്ക്: യുഎസിൽ ആഫ്രിക്കൻ വംശജൻ ജോർജ് ഫ്ളോയ്ഡ് പൊലീസ് പീഡനത്തെ തുടർന്ന് മരണമടഞ്ഞ പ്രശ്നത്തിൽ അമേരിക്കയിലാരംഭിച്ച പ്രതിഷേധം നാൾക്ക് നാൾ കൂടുതൽ രൂക്ഷമായി വർധിച്ച് കൊണ്ടിരിക്കുന്ന ജനപങ്കാളിത്തതോടെ കാട്ട് തീ പോലെ കത്തിപ്പടർന്ന് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കറുത്ത വർഗക്കാരായ പ്രതിഷേധക്കാരെ നേരിടാനായി യന്ത്രത്തോക്കുകളേന്തി അനേകം പൊലീസുകാർ യുഎസിലെ വിവിധ നഗരങ്ങൾ വളഞ്ഞിട്ടുണ്ട്. എന്തിനും തയ്യാറായി പട്ടാളവും നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ ചുട്ടെരിക്കുമെന്ന ഭീഷണി ഉയർത്തി ട്രംപും രംഗത്തെത്തിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
പ്രതിഷേധക്കാരെ റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതക പ്രയോഗവുമായുള്ള നേരിടാനാണ് തൽക്കാലം പൊലീസ് തീരുമാനിച്ചിരിക്കുന്നതെങ്കിലും കലാപം അടിച്ചമർത്താൻ ഏതറ്റം വരെ പോകാനും സർക്കാർ ഒരുങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ ഇളകി മറിഞ്ഞ് എന്തും ചെയ്യാൻ തയ്യാറായാണ് അമേരിക്കയിലെ കറുത്ത വർഗക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്. ഇന്നലെ ഇന്ത്യാനപ്പിലിസിൽ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവയ്പിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്.
പൊലീസ് വാഹനങ്ങളുടെ കച്ചവട സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയ പ്രതിഷേധക്കാർ വെർജീനിയ, മിസിസിപ്പി, തുടങ്ങിയ പട്ടണങ്ങളിലെ യുദ്ധസ്മാരകങ്ങൾ വരെ നശിപ്പിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ ലഹളക്കാർക്ക് നേരെ ട്രക്ക് ഓടിച്ച് കയറ്റിയ സംഭവത്തിൽ ഡ്രൈവറെ പൊലീസ് പിടികൂടിയിട്ടുണ്ട്. ലോസ്ഏയ്ജൽസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നഗരങ്ങളിൽ ആക്രമണത്തിന് തടയിടാനായി നാഷണൽ ഗാർഡ് അരയും തലയും മുറുക്കിയിറങ്ങിയിട്ടുണ്ട്. യുഎസിലെ 22 നഗരങ്ങളിലായി നാല് ദിവസത്തിനിടെ 1669 പ്രതിഷേധക്കാരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.
ആക്രമണങ്ങളെ തുടർന്ന് കൂടുതൽ പേർ അറസ്റ്റിലായത് ലോസ് ഏയ്ജൽസിലാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവിടെ 10,000ത്തോളം വരുന്ന പൊലീസ് സേനാംഗങ്ങളാണ് തെരുവുകളിലിറങ്ങിയിരിക്കുന്നത്. മിനിയപ്പലിസിൽ മാത്രം 4000 സുരക്ഷാ ഭടന്മാർ രംഗത്തെത്തിയിട്ടുണ്ട്. 11,000 പേരെ ഇവിടെ അണിനിരത്താനാണ് സർക്കാർ ഒരുങ്ങുന്നത്. സംഭവബഹുലമായ നീക്കങ്ങൾക്കിടെ മിനിയപ്പലിസ് പൊലീസിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്.
ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തിൽ ഇന്നലെ വൻ ജനപങ്കാളിത്തമായിരുന്നു ദൃശ്യമായിരുന്നത്. തുടക്കത്തിൽ തികച്ചും സമാധാപരമായി അരങ്ങേറിയ റാലികൾ ചില പ്രദേശങ്ങളിൽ ആക്രണത്തിന് വഴിമാറിയത് വൻ പ്രശ്നങ്ങളാണുണ്ടാക്കിയത്. ഇന്ത്യാനപ്പലിസിൽ പ്രതിഷേധക്കാർക്ക് നേരെ നിരവധി വട്ടം നിറയൊഴിക്കപ്പെട്ടുവെങ്കിലും ഭാഗ്യത്തിന് ഒരാൾക്ക് മാത്രമേ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളൂ.ഇതിന് മുമ്പ് ഡെട്രോയിറ്റിലും ഒരാൾ വെടിവയ്പിൽ മരിച്ചിരുന്നു.പ്രതിഷേധത്തിന്റെ ഉത്ഭവകേന്ദ്രങ്ങളായ മിനിയപ്പലിസ് അടക്കമുള്ള 12ഓളം പ്രധാനപ്പെട്ട നഗരങ്ങളിൽ ഇന്നലെ നിശാനിയമം നടപ്പിലാക്കിയിരുന്നു.
മിനിയപ്പലിസിൽ ലഹളക്കാർ ഇന്ത്യൻ റസ്റ്റോറന്റായ ഗാന്ധിമഹൽ അഗ്നിക്കിരയാക്കിയിരുന്നു. ഇവിടുത്തെ പൊലീസ് ഹെഡ്ക്വാർട്ടേസിന് തൊട്ടടുത്തുള്ള റസ്റ്റോറന്റാണ് തീവച്ച് നശിപ്പിച്ചത്.ഫിലാദൽഫിയയിൽ 13 പൊലീസുകാരെ പ്രതിഷേധക്കാർ ആക്രമിച്ച് പരുക്കേൽപ്പിച്ചുവെന്ന് റിപ്പോർട്ടുണ്ട്. ന്യൂയോർക്കിലും പ്രതിഷേധക്കാരും പൊലീസും പരസ്പരം ആക്രമിച്ചിരുന്നു. മിയാമിയിൽ ലഹളക്കാരെ പിരിച്ച് വിടാൻ പൊലീസ് നിരവധി വട്ടം ടിയർഗ്യാസ് പ്രയോഗിക്കുകയും ദേശീയ പാതയിൽ ഗതാഗതം തടയുകയും ചെയ്തിരുന്നു.
വൈറ്റ്ഹൗസിന് മുന്നിൽ കറുത്ത വർഗക്കാർ തടിച്ച് കൂടി നടത്തിയ പ്രതിഷേധം ആക്രമണത്തിൽ കലാശിക്കുമെന്ന ആശങ്ക കനത്തതോടെ ട്രംപിനെ വരെ വെള്ളിയാഴ്ച ഒരു മണിക്കൂർ സുരക്ഷാ ബങ്കറിലേക്ക് മാറ്റിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. വൈറ്റ് ഹൗസിന് മുന്നിൽ രാത്രിയിലും നൂറ് കണക്കിന് പേർ എന്തിനും തയ്യാറായി ഒത്ത് കൂടിയതോടെയാണ് ട്രംപിനെ സുരക്ഷിത സ്ഥാനമായ ബങ്കറിലേക്ക് മാറ്റാൻ നിർബന്ധിതമായത്. തനിക്ക് സുരക്ഷാ ആശങ്കയുണ്ടെന്ന് പ്രസിഡന്റ് തന്നെ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതിനെ തുടർന്നാണ് അസാധാരണ നീക്കമുണ്ടായിരിക്കുന്നത്.
കറുത്ത വർഗക്കാരുടെ പ്രതിഷേധം അതിര് വിട്ടതോടെ രാജ്യത്തെ 140 നഗരങ്ങളിൽ കടുത്ത പ്രതിഷേധങ്ങളും ആക്രമണങ്ങളും അരങ്ങേറുന്നനുണ്ട്. 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുമുണ്ട്. 20 സ്റ്റേറ്റുകളിലാണ് ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്.വാഷിങ്ടന്റെ മറ്റ് പ്രദേശങ്ങളിലും കടുത്ത പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റുമാർ പ്രാർത്ഥനക്കെത്താറുള്ള സെന്റ് ജോൺസ് പള്ളിയുടെ ചില ഭാഗങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിട്ടുണ്ട്. കള്ളനോട്ട് കൈവശം വച്ചുവെന്നാരോപിച്ച് തിങ്കളാഴ്ചയാണ് തെക്കൻ മിനിയപ്പലിസിൽ പൊലീസ് പീഡനത്തിൽ ഫ്ളോയ്ഡ് കൊല്ലപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ ഫ്ളോയ്ഡിനെ ചൗവിൻ നിലത്തേക്ക് തള്ളിയിട്ട് കാൽമുട്ടുകൾ കൊണ്ട് കഴുത്തിൽ അമർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പൊലീസ് വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തീവച്ച പ്രതിഷേധക്കാർ വെർജീനിയ, മിസിസിപ്പി തുടങ്ങിയ നഗരങ്ങളിലെ യുദ്ധസ്മാരകങ്ങളും നശിപ്പിച്ചു. വൈറ്റ്ഹൗസിനു മുന്നിലും അക്രമം അരങ്ങേറി. ഫ്ളോറിഡയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ ഡ്രൈവർ അറസ്റ്റിലായി. ലൊസാഞ്ചലസ് ഉൾപ്പെടെ പലയിടത്തും അക്രമം തടയാൻ നാഷനൽ ഗാർഡ് രംഗത്തിറങ്ങി. 22 നഗരങ്ങളിലായി 4 ദിവസത്തിനകം 1,669 പേരാണ് അറസ്റ്റിലായത്. സമാധാനപരമായി നടന്ന റാലികൾ ചിലയിടത്ത് അക്രമത്തിലേക്കു തിരിയുകയായിരുന്നു. ഇന്ത്യാനപ്പലിസിൽ പലതവണ വെടിവയ്പുണ്ടായെങ്കിലും ഒരു മരണമേ സ്ഥിരീകരിച്ചിട്ടുള്ളൂ. കഴിഞ്ഞദിവസം ഡെട്രോയിറ്റിലും ഒരാൾ വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.
പ്രതിഷേധത്തിനു തുടക്കമിട്ട മിനയപ്പലിസ് ഉൾപ്പെടെ ഒരു ഡസനിലധികം പ്രധാന നഗരങ്ങളിൽ ഇന്നലെ നിശാനിയമം പ്രഖ്യാപിച്ചിരുന്നു. ഫിലഡൽഫിയയിൽ 13 പൊലീസുകാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. മിയാമിയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പലതവണ കണ്ണീർവാതകം പ്രയോഗിക്കുകയും ദേശീയപാത അടച്ചിടുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിലും ഏറ്റുമുട്ടലുണ്ടായി. അക്രമസംഭവങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലായത് ലൊസാഞ്ചലസിലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവിടെ 10,000 ഓളം പൊലീസ് രംഗത്തെത്തി. മിനിയപ്പലിസിൽ മാത്രം 4000 സുരക്ഷാഭടന്മാർ അണിനിരന്നിട്ടുണ്ട്.11,000 പേരെ രംഗത്തിറക്കാനാണു ശ്രമം. ഇതിനിടെ, മിനിയപ്പലിസ് പൊലീസിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടു.
'കത്തിനശിച്ചാലും വേണ്ടില്ല, നീതി ലഭിക്കട്ടെ'
''എന്റെ സ്ഥാപനം കത്തിനശിച്ചാലും വേണ്ടില്ല, നീതി നടപ്പാവണം''-മിനിയപ്പലിസിൽ പ്രതിഷേധക്കാർ തീവച്ച ഇന്ത്യൻ റസ്റ്ററന്റിന്റെ ഉടമ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പൊലീസ് ആസ്ഥാനത്തുനിന്ന് ഏതാനും വാരമാത്രം അകലെയാണ് ബംഗ്ലാദേശുകാരനായ റുഹെലിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിമഹൽ റസ്റ്ററന്റ് കത്തിനശിച്ചത്. മഹാത്മാഗന്ധിയുടെ സ്മരണയിലാണ് റുഹെൽ തന്റെ സ്ഥാപനത്തിനു പേരിട്ടത്. ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ ജയിലിൽ അടയ്ക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചും റുഹെലിന്റെ പതിനെട്ടുകാരിയായ മകൾ ഹഫ്സ കുറിച്ച ഫേസ്ബുക് പോസ്റ്റും വൈറലായി. കൊല്ലപ്പെട്ട ജോർജ് ഫ്ളോയ്ഡും ഒരു ഭക്ഷണശാലയിലെ ജീവനക്കാരനായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്