Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കത്തിനശിച്ചാലും വേണ്ടില്ല, നീതി ലഭിക്കട്ടെ! യന്ത്ര തോക്കുകളേന്തി അനേകം പൊലീസുകാർ നഗരങ്ങൾ വളഞ്ഞു; എന്തിനും തയ്യാറായി പട്ടാളവും നിലയുറപ്പിച്ചു; പ്രതിഷേധക്കാരെ ചുട്ടെരിക്കുമെന്ന ഭീഷണി ഉയർത്തി ട്രംപും രംഗത്ത്; റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതക പ്രയോഗവുമായുള്ള നേരിടൽ തൽക്കാലത്തേക്ക്; ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ ഇളകി മറിഞ്ഞ് അമേരിക്കയിലെ കറുത്ത വർഗക്കാർ

കത്തിനശിച്ചാലും വേണ്ടില്ല, നീതി ലഭിക്കട്ടെ! യന്ത്ര തോക്കുകളേന്തി അനേകം പൊലീസുകാർ നഗരങ്ങൾ വളഞ്ഞു; എന്തിനും തയ്യാറായി പട്ടാളവും നിലയുറപ്പിച്ചു; പ്രതിഷേധക്കാരെ ചുട്ടെരിക്കുമെന്ന ഭീഷണി ഉയർത്തി ട്രംപും രംഗത്ത്; റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതക പ്രയോഗവുമായുള്ള നേരിടൽ തൽക്കാലത്തേക്ക്; ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ ഇളകി മറിഞ്ഞ് അമേരിക്കയിലെ കറുത്ത വർഗക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യുയോർക്ക്: യുഎസിൽ ആഫ്രിക്കൻ വംശജൻ ജോർജ് ഫ്‌ളോയ്ഡ് പൊലീസ് പീഡനത്തെ തുടർന്ന് മരണമടഞ്ഞ പ്രശ്‌നത്തിൽ അമേരിക്കയിലാരംഭിച്ച പ്രതിഷേധം നാൾക്ക് നാൾ കൂടുതൽ രൂക്ഷമായി വർധിച്ച് കൊണ്ടിരിക്കുന്ന ജനപങ്കാളിത്തതോടെ കാട്ട് തീ പോലെ കത്തിപ്പടർന്ന് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കറുത്ത വർഗക്കാരായ പ്രതിഷേധക്കാരെ നേരിടാനായി യന്ത്രത്തോക്കുകളേന്തി അനേകം പൊലീസുകാർ യുഎസിലെ വിവിധ നഗരങ്ങൾ വളഞ്ഞിട്ടുണ്ട്. എന്തിനും തയ്യാറായി പട്ടാളവും നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ ചുട്ടെരിക്കുമെന്ന ഭീഷണി ഉയർത്തി ട്രംപും രംഗത്തെത്തിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

പ്രതിഷേധക്കാരെ റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതക പ്രയോഗവുമായുള്ള നേരിടാനാണ് തൽക്കാലം പൊലീസ് തീരുമാനിച്ചിരിക്കുന്നതെങ്കിലും കലാപം അടിച്ചമർത്താൻ ഏതറ്റം വരെ പോകാനും സർക്കാർ ഒരുങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ ഇളകി മറിഞ്ഞ് എന്തും ചെയ്യാൻ തയ്യാറായാണ് അമേരിക്കയിലെ കറുത്ത വർഗക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്. ഇന്നലെ ഇന്ത്യാനപ്പിലിസിൽ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവയ്പിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്.

പൊലീസ് വാഹനങ്ങളുടെ കച്ചവട സ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കിയ പ്രതിഷേധക്കാർ വെർജീനിയ, മിസിസിപ്പി, തുടങ്ങിയ പട്ടണങ്ങളിലെ യുദ്ധസ്മാരകങ്ങൾ വരെ നശിപ്പിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ ലഹളക്കാർക്ക് നേരെ ട്രക്ക് ഓടിച്ച് കയറ്റിയ സംഭവത്തിൽ ഡ്രൈവറെ പൊലീസ് പിടികൂടിയിട്ടുണ്ട്. ലോസ്ഏയ്ജൽസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നഗരങ്ങളിൽ ആക്രമണത്തിന് തടയിടാനായി നാഷണൽ ഗാർഡ് അരയും തലയും മുറുക്കിയിറങ്ങിയിട്ടുണ്ട്. യുഎസിലെ 22 നഗരങ്ങളിലായി നാല് ദിവസത്തിനിടെ 1669 പ്രതിഷേധക്കാരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.

ആക്രമണങ്ങളെ തുടർന്ന് കൂടുതൽ പേർ അറസ്റ്റിലായത് ലോസ് ഏയ്ജൽസിലാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവിടെ 10,000ത്തോളം വരുന്ന പൊലീസ് സേനാംഗങ്ങളാണ് തെരുവുകളിലിറങ്ങിയിരിക്കുന്നത്. മിനിയപ്പലിസിൽ മാത്രം 4000 സുരക്ഷാ ഭടന്മാർ രംഗത്തെത്തിയിട്ടുണ്ട്. 11,000 പേരെ ഇവിടെ അണിനിരത്താനാണ് സർക്കാർ ഒരുങ്ങുന്നത്. സംഭവബഹുലമായ നീക്കങ്ങൾക്കിടെ മിനിയപ്പലിസ് പൊലീസിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്.

ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തിൽ ഇന്നലെ വൻ ജനപങ്കാളിത്തമായിരുന്നു ദൃശ്യമായിരുന്നത്. തുടക്കത്തിൽ തികച്ചും സമാധാപരമായി അരങ്ങേറിയ റാലികൾ ചില പ്രദേശങ്ങളിൽ ആക്രണത്തിന് വഴിമാറിയത് വൻ പ്രശ്നങ്ങളാണുണ്ടാക്കിയത്. ഇന്ത്യാനപ്പലിസിൽ പ്രതിഷേധക്കാർക്ക് നേരെ നിരവധി വട്ടം നിറയൊഴിക്കപ്പെട്ടുവെങ്കിലും ഭാഗ്യത്തിന് ഒരാൾക്ക് മാത്രമേ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളൂ.ഇതിന് മുമ്പ് ഡെട്രോയിറ്റിലും ഒരാൾ വെടിവയ്പിൽ മരിച്ചിരുന്നു.പ്രതിഷേധത്തിന്റെ ഉത്ഭവകേന്ദ്രങ്ങളായ മിനിയപ്പലിസ് അടക്കമുള്ള 12ഓളം പ്രധാനപ്പെട്ട നഗരങ്ങളിൽ ഇന്നലെ നിശാനിയമം നടപ്പിലാക്കിയിരുന്നു.

മിനിയപ്പലിസിൽ ലഹളക്കാർ ഇന്ത്യൻ റസ്റ്റോറന്റായ ഗാന്ധിമഹൽ അഗ്‌നിക്കിരയാക്കിയിരുന്നു. ഇവിടുത്തെ പൊലീസ് ഹെഡ്ക്വാർട്ടേസിന് തൊട്ടടുത്തുള്ള റസ്റ്റോറന്റാണ് തീവച്ച് നശിപ്പിച്ചത്.ഫിലാദൽഫിയയിൽ 13 പൊലീസുകാരെ പ്രതിഷേധക്കാർ ആക്രമിച്ച് പരുക്കേൽപ്പിച്ചുവെന്ന് റിപ്പോർട്ടുണ്ട്. ന്യൂയോർക്കിലും പ്രതിഷേധക്കാരും പൊലീസും പരസ്പരം ആക്രമിച്ചിരുന്നു. മിയാമിയിൽ ലഹളക്കാരെ പിരിച്ച് വിടാൻ പൊലീസ് നിരവധി വട്ടം ടിയർഗ്യാസ് പ്രയോഗിക്കുകയും ദേശീയ പാതയിൽ ഗതാഗതം തടയുകയും ചെയ്തിരുന്നു.

വൈറ്റ്ഹൗസിന് മുന്നിൽ കറുത്ത വർഗക്കാർ തടിച്ച് കൂടി നടത്തിയ പ്രതിഷേധം ആക്രമണത്തിൽ കലാശിക്കുമെന്ന ആശങ്ക കനത്തതോടെ ട്രംപിനെ വരെ വെള്ളിയാഴ്ച ഒരു മണിക്കൂർ സുരക്ഷാ ബങ്കറിലേക്ക് മാറ്റിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. വൈറ്റ് ഹൗസിന് മുന്നിൽ രാത്രിയിലും നൂറ് കണക്കിന് പേർ എന്തിനും തയ്യാറായി ഒത്ത് കൂടിയതോടെയാണ് ട്രംപിനെ സുരക്ഷിത സ്ഥാനമായ ബങ്കറിലേക്ക് മാറ്റാൻ നിർബന്ധിതമായത്. തനിക്ക് സുരക്ഷാ ആശങ്കയുണ്ടെന്ന് പ്രസിഡന്റ് തന്നെ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതിനെ തുടർന്നാണ് അസാധാരണ നീക്കമുണ്ടായിരിക്കുന്നത്.

കറുത്ത വർഗക്കാരുടെ പ്രതിഷേധം അതിര് വിട്ടതോടെ രാജ്യത്തെ 140 നഗരങ്ങളിൽ കടുത്ത പ്രതിഷേധങ്ങളും ആക്രമണങ്ങളും അരങ്ങേറുന്നനുണ്ട്. 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുമുണ്ട്. 20 സ്റ്റേറ്റുകളിലാണ് ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്.വാഷിങ്ടന്റെ മറ്റ് പ്രദേശങ്ങളിലും കടുത്ത പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റുമാർ പ്രാർത്ഥനക്കെത്താറുള്ള സെന്റ് ജോൺസ് പള്ളിയുടെ ചില ഭാഗങ്ങൾ പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. കള്ളനോട്ട് കൈവശം വച്ചുവെന്നാരോപിച്ച് തിങ്കളാഴ്ചയാണ് തെക്കൻ മിനിയപ്പലിസിൽ പൊലീസ് പീഡനത്തിൽ ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ ഫ്‌ളോയ്ഡിനെ ചൗവിൻ നിലത്തേക്ക് തള്ളിയിട്ട് കാൽമുട്ടുകൾ കൊണ്ട് കഴുത്തിൽ അമർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

പൊലീസ് വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തീവച്ച പ്രതിഷേധക്കാർ വെർജീനിയ, മിസിസിപ്പി തുടങ്ങിയ നഗരങ്ങളിലെ യുദ്ധസ്മാരകങ്ങളും നശിപ്പിച്ചു. വൈറ്റ്ഹൗസിനു മുന്നിലും അക്രമം അരങ്ങേറി. ഫ്‌ളോറിഡയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ ഡ്രൈവർ അറസ്റ്റിലായി. ലൊസാഞ്ചലസ് ഉൾപ്പെടെ പലയിടത്തും അക്രമം തടയാൻ നാഷനൽ ഗാർഡ് രംഗത്തിറങ്ങി. 22 നഗരങ്ങളിലായി 4 ദിവസത്തിനകം 1,669 പേരാണ് അറസ്റ്റിലായത്. സമാധാനപരമായി നടന്ന റാലികൾ ചിലയിടത്ത് അക്രമത്തിലേക്കു തിരിയുകയായിരുന്നു. ഇന്ത്യാനപ്പലിസിൽ പലതവണ വെടിവയ്പുണ്ടായെങ്കിലും ഒരു മരണമേ സ്ഥിരീകരിച്ചിട്ടുള്ളൂ. കഴിഞ്ഞദിവസം ഡെട്രോയിറ്റിലും ഒരാൾ വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.

പ്രതിഷേധത്തിനു തുടക്കമിട്ട മിനയപ്പലിസ് ഉൾപ്പെടെ ഒരു ഡസനിലധികം പ്രധാന നഗരങ്ങളിൽ ഇന്നലെ നിശാനിയമം പ്രഖ്യാപിച്ചിരുന്നു. ഫിലഡൽഫിയയിൽ 13 പൊലീസുകാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. മിയാമിയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പലതവണ കണ്ണീർവാതകം പ്രയോഗിക്കുകയും ദേശീയപാത അടച്ചിടുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിലും ഏറ്റുമുട്ടലുണ്ടായി. അക്രമസംഭവങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലായത് ലൊസാഞ്ചലസിലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവിടെ 10,000 ഓളം പൊലീസ് രംഗത്തെത്തി. മിനിയപ്പലിസിൽ മാത്രം 4000 സുരക്ഷാഭടന്മാർ അണിനിരന്നിട്ടുണ്ട്.11,000 പേരെ രംഗത്തിറക്കാനാണു ശ്രമം. ഇതിനിടെ, മിനിയപ്പലിസ് പൊലീസിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്യപ്പെട്ടു.

'കത്തിനശിച്ചാലും വേണ്ടില്ല, നീതി ലഭിക്കട്ടെ'

''എന്റെ സ്ഥാപനം കത്തിനശിച്ചാലും വേണ്ടില്ല, നീതി നടപ്പാവണം''-മിനിയപ്പലിസിൽ പ്രതിഷേധക്കാർ തീവച്ച ഇന്ത്യൻ റസ്റ്ററന്റിന്റെ ഉടമ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പൊലീസ് ആസ്ഥാനത്തുനിന്ന് ഏതാനും വാരമാത്രം അകലെയാണ് ബംഗ്ലാദേശുകാരനായ റുഹെലിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിമഹൽ റസ്റ്ററന്റ് കത്തിനശിച്ചത്. മഹാത്മാഗന്ധിയുടെ സ്മരണയിലാണ് റുഹെൽ തന്റെ സ്ഥാപനത്തിനു പേരിട്ടത്. ജോർജ് ഫ്‌ളോയ്ഡിന്റെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ ജയിലിൽ അടയ്ക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചും റുഹെലിന്റെ പതിനെട്ടുകാരിയായ മകൾ ഹഫ്‌സ കുറിച്ച ഫേസ്‌ബുക് പോസ്റ്റും വൈറലായി. കൊല്ലപ്പെട്ട ജോർജ് ഫ്‌ളോയ്ഡും ഒരു ഭക്ഷണശാലയിലെ ജീവനക്കാരനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP