കഞ്ഞി കുടിക്കാൻ നിവർത്തിയില്ലാതെ ലോകം കരയുമ്പോഴും തൂക്കിവിറ്റും മുയലുകളെ ചോരയൊലികുന്ന നിലത്ത് കശാപ്പ് ചെയ്തും ക്ഷുദ്രജീവികളെ മറയില്ലാതെ ശാപ്പിട്ടും ചൈനാക്കാർ വിജയമാഘോഷിക്കുന്നു; കൊറോണയെ തുരത്തിയതിന്റെ അഘോഷം വിനയാകുമ്പോൾ എന്നു നന്നാകും ചൈനാക്കാരേ നിങ്ങൾ എന്ന് ചോദിച്ചു ലോകം
മറുനാടൻ ഡെസ്ക്
സിയോൾ: ഞങ്ങളെ തല്ലണ്ട മാളോരേ ഞങ്ങൾ നന്നാവില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണോ, ലോകത്തിന് കൊറോണയെന്ന മഹാമാരി സമ്മാനിച്ച ചൈനാക്കാർ? കൊറോണയെ തുരത്തിയതിന്റെ സന്തോഷം അവർ ആഘോഷിക്കുന്നത് കാണുമ്പോൾ ലോകം മുഴുവൻ ചോദിക്കുന്ന ചോദ്യമാണിത്. വർഷങ്ങളായി വന്യമൃഗങ്ങൾക്കുള്ളിൽ കുടിയിരിക്കുന്ന വൈറസുകൾ മ്യൂട്ടേഷൻ സംഭവിച്ച് പലവിധത്തിൽ സമ്പർക്കത്തിൽ വരുന്ന മനുഷ്യ ശരീരത്തിലേക്ക് കുടിയേറുകയാണ് എന്ന് തെളിഞ്ഞിട്ടും ചൊട്ടയിലെ അളിഞ്ഞ ശീലം ഉപേക്ഷിക്കാതെ ആനന്ദസാഗരത്തിൽ ആറാടുകയാണ് ചൈനാക്കാർ.
കൊറോണയെ തുടർന്ന് മാസങ്ങളോളം അടച്ചുപൂട്ടിയിരുന്ന വന്യജീവി മാർക്കറ്റ് ഇന്നലെ തുടർന്നപ്പോൾ ചൈനാക്കാർ അത് ആഘോഷമാക്കുന്നതിന്റെ വിവിധ ചിത്രങ്ങൾ ഇന്ന് പല പാശ്ചാത്യ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഗുലിൻ മാർക്കറ്റിൽ വിവിധ ഇനത്തിൽ പെടുന്ന ജീവികളെ കുത്തിനിറച്ച കൂടുകൾ ഒന്നിനുമീതെ ഒന്നായി അടുക്കിവച്ചിരിക്കുന്ന ദൃശ്യമായിരുന്നു മെയിൽ ഓൺ സൻഡെയുടെ കറസ്പോണ്ടന്റ് ചിത്രീകരിച്ചത്. തെക്കൻ ചൈനയിലെ ഡോൺഗുവാനിൽ നിന്നും മറ്റൊരു കറസ്പോണ്ടന്റ് ചിത്രീകരിച്ചത്, കൊറോണാ ബാധക്ക് കാരണക്കാരൻ എന്ന് സംശയിക്കപ്പെടുന്ന വവ്വാലുകൾക്കൊപ്പം, തേളുകളേയും മറ്റു ജീവികളേയും മരുന്നെന്ന പേരിൽ വിൽക്കുന്ന ഒരു തെരുവുകച്ചവടക്കാരന്റെ ദൃശ്യമായിരുന്നു.
നീണ്ട കാലത്തെ ലോക്ക്ഡൗൺ നീക്കിയപ്പോൾ ചൈന സാധാരണ നിലയിലേക്ക് വരുന്ന ദൃശ്യങ്ങളാണ് ഇതൊക്കെ. ചൈനാക്കാരുടെ പ്രിയപ്പെട്ട ശീതകാല ഭക്ഷണമായ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും ഇന്നലെ ഗുലിൻ മാർക്കറ്റിൽ സുലഭമായിരുന്നു. ചൈന കൊറോണാ ഭീതിയിൽ നിന്നും മുക്തമായി എന്നും ഇനി അത് വിദേശ രാജ്യങ്ങളുടെ മാത്രം പ്രശ്നമാണെന്നുമാണ് ഇപ്പോൾ മിക്ക ചൈനാക്കാരും വിശ്വസിക്കുന്നതെന്നാണ് ഈ കറസ്പോണ്ടന്റ് പറയുന്നത്. മാർക്കറ്റുകളെല്ലാം പഴയതുപോലെത്തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഒരേയൊരു വ്യത്യാസം, ആരെങ്കിലും ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ തടയുവാൻ സെക്യൂരിറ്റി ഗാർഡുകൾ ഉണ്ടെന്നുള്ളത് മാത്രമാണെന്നും അദ്ദേഹം പറയുന്നു.
വുഹാനിലെ മാർക്കറ്റിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. നാളുകളോളം അത് മൂടിവയ്ക്കുകയും അത് പുറത്ത്കൊണ്ടുവരാൻ ശ്രമിച്ച ഡോ. ഡി വെൻലിയാംഗിനെ പോലെയുള്ളവരെ നിശബ്ദരാക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് കൊറോണാ ബാധമൂലം മരണമടയുകയാണ് ഉണ്ടായത്. കൊറോണാ ഭീഷണി താത്ക്കാലികമായെങ്കിലും നീങ്ങിയ സാഹചര്യത്തിൽ ഈ രോഗം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലല്ലെന്നും നവംബറിൽ ഇറ്റലിയിൽ ആയിരുന്നു എന്നുമുള്ള പുതിയ സിദ്ധാന്തമാണ് ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയായ വെബോയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. നേരത്തേ അമേരിക്കൻ സൈനികരാണ് വുഹാനിൽ കൊറോണ പരത്തിയതെന്ന സിദ്ധാന്തവും ചൈന പ്രചരിപ്പിച്ചിരുന്നു.
ഇന്ന് വുഹാനിൽ മാത്രമാണ് ലോക്ക്ഡൗൺ നിലവിലുള്ളത്. അവിടെപ്പോലും പലപല നിയന്ത്രണങ്ങളും മാറ്റിക്കൊണ്ടിരിക്കുകയാണ്. മറ്റെല്ലായിടത്തുമുള്ള മാർക്കറ്റുകളിലെ, കരിങ്കൽ പാകിയ വൃത്തിഹീനമായ നിലങ്ങളീൽ മുയലുകളും മറ്റ് അനേകം ജീവികളുമെല്ലാം തികച്ചും അനാരോഗ്യകരമായ സാഹചര്യത്തിൽ കശാപ്പ് ചെയ്യപ്പെടുകയാണ്, ലോകത്തിനു മുന്നിൽ മറ്റൊരു ഭീഷണിയായി. വുഹാനിലെ നിയന്ത്രണങ്ങളും ഭാഗികമായി നീക്കി തുടങ്ങി. മാസങ്ങളുടെ ഐസൊലേഷനു ശേഷമാണ് നഗരം വീണ്ടും തിരക്കുകളിലേക്ക് മടങ്ങുന്നത്. ശനിയാഴ്ച മുതൽ ട്രെയ്നുകൾ സർവീസ് ആരംഭിച്ചു. വുഹാൻ റെയ്ൽവെ സ്റ്റേഷനിലേക്ക് യാത്രക്കാർ വന്നിറങ്ങി.
നഗരത്തിലേക്ക് വരാൻ അനുവാദമുണ്ടെങ്കിലും ഇവിടെ നിന്നും പുറത്തേക്ക് പോകാൻ ഇപ്പോഴും നിയന്ത്രണമുണ്ട്. 50,000 ൽ അധികം കൊറോണ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഹുബൈയിൽ മൂവായിരം പേരെങ്കിലും രോഗം ബാധിച്ച് മരിച്ചു. എന്നാൽ ഏതാനും ദിവസങ്ങളായി വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. ശനിയാഴ്ച പുതിയതായി 50 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി പകുതിയോടെയാണ് വുഹാൻ നഗരം അടച്ചത്. അതിർത്തികളിലെ റോഡുകളെല്ലാം അടച്ചു. യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ റോഡുകളെല്ലാം തുറന്നു. ആഭ്യന്തര വിമാനങ്ങളുടെ വിലക്ക് നീക്കിയേക്കുമെന്ന് കരുതുന്ന ഏപ്രിൽ എട്ട് മുതൽ വുഹാനിൽ നിന്ന് ആളുകൾക്ക് പുറത്തേക്ക് പോകാനുള്ള നിയന്ത്രണങ്ങൾ നീക്കും.
ലോകത്താകെ 199 രാജ്യങ്ങളിലായി ആറര ലക്ഷത്തിലേറെ ആളുകൾക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 30,000ത്തിലധികം ആളുകൾ മരിച്ചു. ഇന്ത്യയിൽ 900ലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 27 പേരാണ് മരിച്ചത്.ചൈനയിൽ കൊവിഡ് ബാധിച്ച് ശനിയാഴ്ച അഞ്ചുപേർ മരിച്ചു. ഇതോടെ മരണസംഖ്യ 3300 ആയി. വിദേശത്ത് നിന്നെത്തിയ 45 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതായി ചൈന നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. അതിനിടെ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ മാസിക 'നാഷണൽ റിവ്യൂ'രംഗത്തു വന്നു. കൃത്യമായ വിവരങ്ങൾ ചൈന പുറത്തു വിട്ടില്ലെന്നും തുടക്കത്തിൽ തന്നെ ചൈന കൂടുതൽ സുതാര്യമായിരുന്നെങ്കിൽ പ്രത്യാഘാതം കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഹുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ഹ്വാനാൻ മാർക്കറ്റിൽനിന്നാണ് മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് ആദ്യമായി കോവിഡ് ബാധ ഉണ്ടായതെന്നാണു നിഗമനം. തുടർന്ന് വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായെന്ന കാര്യം ഏതൊക്കെ തരത്തിലാണു മൂടിവച്ചതെന്നു റിപ്പോർട്ട് വിശദീകരിക്കുന്നു. വൈറസ് മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരുമെന്ന കാര്യം സ്ഥിരീകരിക്കാൻ ചൈന തയാറായത് ആദ്യം രോഗം റിപ്പോർട്ട് ചെയ്ത് രണ്ടു മാസത്തിനുശേഷം മാത്രമാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഈ സമയത്തിനുള്ളിൽ ആയിരക്കണക്കിനു ചൈനക്കാർ രോഗവും വഹിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.
ഡിസംബർ ഒന്നിനാണ് ആദ്യമായി ഒരാൾക്കു രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്. അഞ്ചു ദിവസത്തിനുശേഷം രോഗിയുടെ മാർക്കറ്റുമായി യാതൊരു സമ്പർക്കവും പുലർത്താത്ത 53 വയസുള്ള ഭാര്യയ്ക്കു ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡിസംബർ രണ്ടാം ആഴ്ച വരെ ഒരാളിൽനിന്നു മറ്റൊരാളിലേക്കു രോഗം പടർന്ന സംഭവങ്ങൾ ഡോക്ടർമാരുടെ ശ്രദ്ധയിൽ പെട്ടില്ല. ഡിസംബർ 25ന് വുഹാനിലെ രണ്ടു ആശുപത്രികളിലെ ആരോഗ്യ ജീവനക്കാർക്ക് വൈറൽ ന്യുമോണിയ കണ്ടെത്തി ഇവരെ ക്വാറന്റീൻ ചെയ്തു. വളരെ പെട്ടെന്നു തന്നെ വുഹാനിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നു. ഹ്വാനൻ മാർക്കറ്റുമായി ബന്ധപ്പെടാത്തവരായിരുന്നു ഭൂരിപക്ഷം.
സാർസിനു സമാനമായ പകർച്ചവ്യാധിയുടെ തുടക്കമാണെന്ന് ഡോ. ലീ വെൻലിയാങ് മറ്റു ഡോക്ടർമാർക്കു മുന്നറിയിപ്പു നൽകി. ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ രോഗവ്യാപനത്തിന്റെ ലക്ഷണമൊന്നുമില്ലെന്നു വുഹാൻ മുൻസിപ്പൽ ഹെൽത്ത് കമ്മിഷൻ ഡിസംബർ 31ന് പ്രഖ്യാപിച്ചു. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് മൂന്നാഴ്ചയ്ക്കു ശേഷമാണ് ചൈന, ലോക ആരോഗ്യസംഘടനയെ സമീപിക്കുന്നത്. അഭ്യൂഹങ്ങൾ പടർത്തുന്നുവെന്നു കാട്ടി ഡോ. ലീയ്ക്ക് അധികൃതർ സമൻസ് അയച്ചു. ഇത്തരം 'നിയമവിരുദ്ധ' പ്രവർത്തനങ്ങൾ നടത്തില്ലെന്ന് ജനുവരി മൂന്നിന് ഡോ. ലീ പൊലീസ് സ്റ്റേഷനിൽ സത്യവാങ്മൂലം സമർപ്പിച്ചു. അജ്ഞാത രോഗത്തെക്കുറിച്ച് യാതൊരു വാർത്തകളും പ്രസിദ്ധീകരിക്കരുതെന്നു ദേശീയ ആരോഗ്യ കമ്മിഷൻ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഇതെല്ലാമാണ് വിവാദത്തിന് കാരണം.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്