പതിവ് തെറ്റിക്കാതെ ന്യൂസിലണ്ടും ഓസ്ട്രേലിയയും; യൂറോപ്പിനെ ആവേശത്തിലാക്കി ലണ്ടൻ; ലണ്ടൻ ഐയും ബിഗ്ബെന്നും അത്ഭുതമായി; എമ്പാടും കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്ച്ച ഒരുക്കിയ കരിമരുന്ന് പ്രയോഗങ്ങൾ; അത്ഭുത വിസ്മയം ഒരുക്കി ബുർജ് ഖലീഫ; കണ്ണടയ്ക്കാതെ നമ്മുടെ കൊച്ചിയും കോവളവും കോഴിക്കോടും; പാപ്പാഞ്ഞിയെ കത്തിച്ച് ഫോർട്ട് കൊച്ചി; ബൈ ബൈ 2019... വെൽകം ട്വന്റി 20! ലോകം പുതുവർഷത്തെ വരവേൽക്കുമ്പോൾ
മറുനാടൻ ഡെസ്ക്
2020നെ വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും തികഞ്ഞ ഉത്സവാന്തരീക്ഷത്തിൽ വരവേറ്റ് ലോകം. ആദ്യം പുതുവർഷത്തെ വരവേറ്റത് മൂന്നു രാജ്യങ്ങൾ സമോവ, കിരിബാത്തി, ടോംഗ. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.25 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കിൽ 2020ന്റെ പൊൻപുലരി തെളിഞ്ഞിരുന്നു. പിന്നീട് ന്യൂസിലണ്ടിൽ. പിന്നീട് ഓസ്ട്രേലിയ നവവത്സരത്തെ സ്വാഗതം ചെയ്തു. ബുർജ് ഖലീഫയെ സുന്ദരിയാക്കി ദുബായ് 2020ന് സ്വാഗതമോതി. ക്രെംലിനിൽ അസ്തമിക്കാത്ത ആഘോഷത്തോടെയായിരുന്നു പുതിയ വർഷത്തിലേക്ക് കാലെടുത്ത് വച്ചത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും പുതുവൽസരാഘോഷം പൂർവാധികം ഭംഗിയോടെ അരങ്ങേറിയിരുന്നു. കേരളത്തിൽ കോവളവും കൊച്ചിയും നിശാപാർട്ടികളുമായി പുതുവർഷത്തെ വരവേറ്റു.
ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.25 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കിൽ 2020ന്റെ പൊൻപുലരി തെളിഞ്ഞിരുന്നു. ഇതോടെ ലോകം പുതുദശാബ്ദത്തിന്റെ ആഘോഷങ്ങളും ആരംഭിച്ചു. സമോവയുടെ തലസ്ഥാനമായ ഏപിയയിലും സമീപപ്രദേശങ്ങളിലും കരിമരുന്നു പ്രയോഗങ്ങളോടെയാണു ജനം സന്തോഷം പ്രകടിപ്പിച്ചത്.വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയും ന്യൂസിലൻഡും പുതുവർഷത്തെ വരവേറ്റു. ഓക്ലൻഡ് നഗരഹൃദയത്തിലെ സ്കൈ ടവറിലും കരിമരുന്ന് കലാപ്രകടനം നടന്നു. പിന്നീട് ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു പുതുവർഷപ്പിറവി. ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ എല്ലാ രാജ്യങ്ങളും പുതുവർഷത്തിലേക്കു കണ്ണു തുറന്നു. ലോകമാകമാനമുള്ള വിവിധ ഇടങ്ങളിൽ വിസ്മയിപ്പിക്കുന്ന വെടിക്കെട്ട് പരിപാടികൾ പുതുവൽസരാഘോഷത്തോട് അനുബന്ധിച്ച് അരങ്ങേറിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാന നഗരികളിൽ വമ്പിച്ച കരിമരുന്ന് പ്രയോഗങ്ങളാണുണ്ടായിരുന്നത്. ഏഥൻസ്, ബെർലിൻ, പാരീസ്, റോം എന്നിവിടങ്ങളിലെ ഫയർവർക്സുകൾ എടുത്ത് പറയേണ്ടവയാണ്. യൂറോപ്പിൽ ആദ്യമായി പുതുവർഷത്തെ വരവേറ്റത് ഗ്രീസാണ്. ന്യൂസിലാൻഡിലെ ഓക്ക്ലാൻഡിലായിരുന്നു ആദ്യത്തെ ന്യൂ ഇയർ പാർട്ടികൾ ആരംഭിച്ചിരുന്നത്. തുടർന്ന് സിഡ്നിയിലും ഇത്തരം പരിപാടികൾ ആരംഭിച്ചു.
ബുർജ് ഖലീഫ ഉൾപ്പെടെ 25 സ്ഥലങ്ങളിലാണ് യുഎഇയിൽ ആഘോഷം നടന്നത്. 20 ലക്ഷത്തോളം പേർ പുതുവർഷപ്പിറവി ആഘോഷിക്കാൻ ദുബായിൽ ഒത്തുചേർന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് അധികൃതർ നടത്തിയത്. ബുർജ് ഖലീഫയിൽ രാത്രി 11.57 മുതൽ തുടങ്ങിയ കരിമരുന്ന് പ്രയോഗം എട്ട് മിനിറ്റ് നീണ്ടുനിന്നു. ഉമ്മു റമൂൽ, മനാര, ദേറ, ബർഷ, കഫാഫ് സ്മാർട്ട് കേന്ദ്രങ്ങൾ മുഴുവൻ സമയവും പ്രവർത്തിച്ചു. ബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷൻ ചൊവ്വാഴ്ച രാത്രി 10 മുതൽ ബുധനാഴ്ച രാവിലെ ആറുമണി വരെ അടച്ചിട്ടു. ഫിനാൻഷ്യൽ സെന്റർ, ബിസിനസ് ബേ എന്നിവയുൾപ്പെടെയുള്ള ചുറ്റുമുള്ള സ്റ്റേഷനുകൾ പ്രവർത്തിച്ചു. മെട്രോ റെഡ് ലൈനും ഗ്രീൻ ലൈനുകളും ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മുതൽ ജനുവരി രണ്ടിന് അർധരാത്രി വരെ 43 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചു. ദുബായ് ട്രാം ചൊവ്വാഴ്ച രാവിലെ ആറു മുതൽ രണ്ടിന് പുലർച്ചെ ഒന്നു വരെ സർവീസ് നടത്തിയതും പുതുവർഷ ആഘോഷക്കാർക്ക് വേണ്ടിയായിരുന്നു.
ബുർജ് ഖലീഫയിൽ ഫൗണ്ടൻ ഷോ, അനിമേഷൻ ഷോ എന്നിവയും സംഗീത-നൃത്തപരിപാടികളും ഉണ്ടിയിരുന്നു. ക്രീക്ക്, ഗ്ലോബൽ വില്ലേജ്, ബുർജ് അൽ അറബ്, ലാമെർ ഉൾപ്പെടെ 25 ഇടങ്ങളിലാണ് കരിമരുന്നു പ്രയോഗം ശ്രദ്ധേയമായി. ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ടിൽ 10 മിനിറ്റ് നീളുന്ന ഗംഭീര കരിമരുന്നു പ്രയോഗമുണ്ടായി. 16 ബാർജുകളിൽ നിന്നായി ഖാലിദ് തടാകത്തിന്റെ ആകാശത്ത് വർണവിസ്മയം തീർത്തു. വാട്ടർ ഫ്രണ്ടിലെ 'ഷാർജ ജലധാര'യും കൂടുതൽ വർണാഭമായി. ഷാർജ അൽ നൂർ ദ്വീപിന്റെ കരയിൽ പ്രത്യേക വിരുന്ന് നടന്നു. റാസൽഖൈമയിൽ കരിമരുന്നു പ്രയോഗവും ലേസർ ഷോയും മാറ്റ് കൂട്ടി. പർവതങ്ങളും താഴ്വാരങ്ങളും മിന്നിമറയുന്ന അപൂർവ ദൃശ്യാനുഭവമാണു ലേസർ ഷോയിൽ ദൃശ്യമായി. യുഎയിൽ സുരക്ഷാ നടപടികൾക്ക് 3,000 പൊലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകി.
നാടും നഗരവും ഉറങ്ങാത്ത രാവായിരുന്നു കടന്നുപോയത്. പുതുവർഷത്തെ സ്വാഗതം ചെയ്യാൻ അത്ഭുതങ്ങൾ ഒരുക്കിവെച്ച് ലോകത്തെ മിക്ക നഗരങ്ങളും കാത്തിരുന്നു. സിംഗപ്പുരും മലേഷ്യയും ഓസ്ട്രേലിയയുമൊക്കെ മറ്റുള്ളവരെക്കാൾ നേരത്തെ പുതുവർഷത്തെ സ്വാഗതം ചെയ്തു. പതിവുപോലെ വിസ്മയവെളിച്ചമൊരുക്കി ദുബായിയിലെ ബുർജ് ഖലീഫയും പുതുവർഷത്തെ സ്വാഗതം ചെയ്തു. ലണ്ടനിൽ ലണ്ടൻ ഐയും ബിഗ് ബെന്നുമായിരുന്നു ആകർഷണങ്ങൾ. പാരീസിൽ ചാംസ് എലീസിലെ ആർക്ക് ഡി ട്രയംഫും പുതുവർഷത്തിനായി മിന്നിത്തിളങ്ങി. സിഡ്നിയിലും മെൽബണിലും ഓക്ക്ലൻഡിലും നേപ്പിയറിലുമൊക്കെ രാവേറെച്ചെല്ലുവോളം ആഘോഷങ്ങൾ പൊടിപൊടിച്ചു. ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയുമൊക്കെ പ്രധാന നഗരങ്ങളിൽ പുതുവർഷം സാഘോഷം കൊണ്ടാടി.
ബ്രിട്ടനിൽ ലക്ഷക്കണക്കിനാളുകളാണ് പുതുവത്സരാഘോഷത്തിനായി തെരുവിൽ ഉറങ്ങാതെ കാത്തിരുന്നു. ഒരുവർഷത്തിലേറെയായി പ്രവർത്തനരഹിതമായിരുന്ന ലണ്ടന്റെ മുഖമുദ്രയായ ആ വലിയ ക്ലോക്കിൽത്തന്നെയായിരുന്നു ആയിരങ്ങൾ മിഴിനട്ടുനിന്നിരുന്നത്. കരിമരുന്ന് പ്രയോഗങ്ങളും വിസ്മയവെളിച്ചങ്ങളും ലണ്ടൻ ഐയെയും ബിഗ്ബെന്നിനെയും പുതുവർഷത്തിൽ അത്യാകർഷകമാക്കി.
കണ്ണടക്കാതെ കോവളവും ഫോർട്ടുകൊച്ചിയും
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ മുറുവുകൾ നൽകിയ വർഷമാണ് കടന്നുപോയത്. എങ്കിലും പുതുവർഷത്തെ ആഘോഷപൂർവം തന്നെ കേരളം വരവേറ്റു. കോവളത്തു ഫോർട്ടു കൊച്ചിയിലും വലിയ ആഘോഷങ്ങൾ നടന്നു. ഫോർട്ടുകൊച്ചിയിൽ പാപാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് പുതുവർഷത്തെ വരവേറ്റത്.
കാച്ചി നഗരത്തിലെ വിവിധ സ്വകാര്യ ഹോട്ടലുകളിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളത്തും വർക്കലയിലും വിദേശികളടക്കം നിരവധിപേർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഡി ജെ പാർട്ടികളും ആഘോഷങ്ങൾക്ക് മിഴിവേകി. പ്രളയ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. കനത്ത സുരക്ഷയിലായിരുന്നു തലസ്ഥാനം. പുതുവർഷ പാർട്ടികളിൽ എക്സൈസ് പൊലീസ് സംഘത്തിന്റെ നിരീക്ഷണം ഉണ്ടായിരുന്നു. കോഴിക്കോട് കടപ്പുറത്ത് പുതുവത്സരത്തെ വരവേൽക്കാൻ നിരവധി പേരെത്തി.
ഇന്ത്യയിലും പുതുവർഷ ആഘോഷങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. പനാജി, മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങിയ രാജ്യത്തിലെ പ്രധാനനഗരങ്ങളിലെല്ലാം പുതുവർഷത്തോട് അനുബന്ധിച്ച് വൻ ആഘോഷങ്ങൾ നടന്നു. നഗരങ്ങളിൽ കനത്ത സുരക്ഷയിലാണ് ആഘോഷങ്ങൾ നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍