കാഴ്ചശക്തി കുറവായതിനാൽ സൈന്യത്തിൽ ചേരാൻ പറ്റാത്തതിന്റെ വേദനയുമായെത്തിയത് ഭീകര സംഘടനയിൽ; സംഘടനയുടെ തലവനയായത് പടിപടിയായി ഉയർന്ന്; വാണത് വടക്കൻ സിറിയ മുതൽ ബഗ്ദാദ് വരെ 34,000 ചതുരശ്ര മൈൽ പ്രദേശത്തിന്റെ അധിപനായി; ഇറാഖിലെയും സിറിയയിലെയും പ്രധാന പ്രദേശങ്ങളെല്ലാം കീഴടക്കി അതിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചതോടെ അമേരിക്കയുടെ നോട്ട പുള്ളിയായി; ഒളിവിൽക്കഴിഞ്ഞത് വ്യാപാരിയെന്ന പേരിൽ; ബാഗ്ദാദിയെ കൊന്നതും ലാദന്റെ വഴിയേ
മറുനാടൻ മലയാളി ബ്യൂറോ
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിയിടത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ അമേരിക്കൻ സേനയ്ക്ക് കൈമാറിയത് ഇറാഖ് രഹസ്യാന്വേഷണ ഏജൻസിയാണ്. ബാഗ്ദാദിയെ കണ്ടെത്താൻ ഒരു വർഷമായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചിരുന്നു. ഈ സംഘങ്ങൾ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കൻ കമാൻഡോകൾ ഒളിയിടം കണ്ടെത്തിയതും ആക്രമണം നടത്തിയതും. എട്ടു വർഷം മുൻപ് ഉസാമ ബിൻ ലാദനെ ഉന്മൂലനം ചെയ്യാൻ യുഎസ് സൈന്യം നടപ്പാക്കിയ 'ഓപ്പറേഷൻ ജെറോനിമോ'യെ ഓർമിപ്പിച്ചു സിറിയയിലെ ആക്രമണവും. അമേരിക്കയുടെ ഓപ്പറേഷൻ ഒബ്ളിട്രേഷൻ ഒടുവിൽ ബാഗ്ദാദിയേയും തീർത്തു.
വടക്കൻ സിറിയ മുതൽ ഇറാഖിലെ മൊസൂൾ വരെ നീളുന്ന ടൈഗ്രിസ്, യൂഫ്രട്ടിസ് നദീതടത്തിലാണ് ഐഎസിന്റെ ഭീകരത പടർന്നു പന്തലിച്ചത്. ഈ പ്രദേശത്തെ ലക്ഷക്കണക്കിനു ജനങ്ങളെ ഐഎസിന്റെ തടവിലാക്കിയാണ് 2014ൽ അബൂബക്കർ അൽ ബഗ്ദാദി തന്റെ ഭരണകൂടം പ്രഖ്യാപിച്ചത്. ഏറ്റവും ശക്തിയാർജിച്ച സമയം ഐഎസിന്റെ നിയന്ത്രണം ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനു സമീപം വരെയെത്തി. 34,000 ചതുരശ്ര മൈൽ വിസ്തീർണമുള്ള പ്രദേശത്ത് പൂർണ നിയന്ത്രണം. ഇതിനൊപ്പം അനുഭാവികളും സ്ലീപ്പർ സെല്ലുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഐഎസ് വല നീണ്ടു. ഇത് ഇറാഖിനും ഭീതിയായി. ഇത് മനസ്സിലാക്കിയാണ് ഇറാഖും അമേരിക്കയ്ക്ക് ഒപ്പം ചേർന്നത്. ഇങ്ങനെ ഇറാഖിൽ ജനിച്ച ബാഗ്ദാദിയെ ഇല്ലാതാക്കാനുള്ള യുദ്ധത്തിൽ ഇറാഖും നിർണ്ണായക പങ്കുവഹിച്ചു. ഇറാഖിലെ ഭരണമാണ് ഐഎസിലൂടെ ബാഗ്ദാദി ലക്ഷ്യമിടുന്നതെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണവും.
കാഴ്ചശക്തി കുറവായതിനാൽ സൈന്യത്തിൽ ചേരാൻ പറ്റാതിരുന്ന അബൂബക്കർ അൽ ബഗ്ദാദി പിന്നീട് അൽ ഖായിദയിൽ ചേർന്നു. ഒടുവിൽ അൽ ഖായിദയേക്കാൾ ലോകത്തെ ഭയപ്പെടുത്തിയ ഐഎസിനു രൂപം നൽകി. ഇറാഖിലെയും സിറിയയിലെയും പ്രധാന പ്രദേശങ്ങളെല്ലാം കീഴടക്കി അതിന്റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു. 1971ൽ ഇറാഖിലെ സമാരയിലായിരുന്നു ജനനം. യുഎസിന്റെ ഇറാഖ് അധിനിവേശകാലത്ത് 2003ൽ ബഗ്ദാദി പിടിയിലായതായിരുന്നു. എന്നാൽ ഒരു വർഷത്തിനു ശേഷം മോചിതനായി. ബഗ്ദാദി പടിപടിയായി വളർന്ന് 2010ൽ അൽ ഖായിദയുടെ ഇറാഖ് മേഖലാ കമാൻഡറായി. അൽ ഖായിദയുടെ ഈ വിഭാഗമാണു പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐഎസ്ഐഎസ്) ആയി വളർന്നത്. യുഎസ് 2011ൽ ബഗ്ദാദിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ജീവനോടെയോ അല്ലാതെയോ പിടികൂടിയാൽ ഒരു കോടി ഡോളറും വാഗ്ദാനം ചെയ്തു. 2016ൽ തുക രണ്ടരക്കോടി ഡോളറായി (177 കോടി ഡോളർ) വർധിപ്പിച്ചു. ലാദൻ, പിൻഗാമി അയ്മൻ അൽ സവാഹിരി എന്നിവരുടെ തലയ്ക്കിട്ട അതേ വില.
പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലാദനെ 2011 മെയ് രണ്ടിനു പുലർച്ചെ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ നിന്ന് പറന്നെത്തിയ യുഎസിന്റെ 'സീൽസ്' കമാൻഡോ സംഘമാണു കൊലപ്പെടുത്തിയത്. 23 കമാൻഡോകൾ ലാദൻ ഒളിവിൽ കഴിഞ്ഞ കോട്ടയ്ക്കു തുല്യമായ വസതി വളഞ്ഞു. മൂന്നാം നിലയിൽ ലാദനെ കണ്ടു. ഏറ്റുമുട്ടലിനൊടുവിൽ വധിച്ചു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽനിന്ന് 65 കിലോമീറ്ററകലെ ഹരിപുരിലായിരുന്നു ആദ്യം താമസം. 2005ലാണ് അബട്ടാബാദിലെത്തിയത്. ഇവിടെ അമേരിക്ക നടത്തിയത് വീണ്ടും ആവർത്തിക്കപ്പെട്ടു.
ആഗ്രഹിച്ചത് മൊസുൾ തലസ്ഥാനമായി ഭരണം
ഇറാഖിൽനിന്നുള്ള യുഎസ് പിന്മാറ്റത്തിനു ശേഷമാണ് ഐഎസ് ഈ മേഖലയിൽ പിടിമുറുക്കിയത്. 2014 ൽ ഇറാഖിന്റെ നാലിലൊന്നു ഭാഗവും സിറിയയുടെ ഗണ്യമായ ഭാഗവും ചേർത്ത് സ്വന്തം ഭരണകൂടം പ്രഖ്യാപിച്ചു; അതിന്റെ പരമാധികാരിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ലോകശ്രദ്ധയിൽ വന്നശേഷം ബഗ്ദാദി ജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ട ഏക സന്ദർഭം ഇറാഖിലെ മൊസൂളിൽ നടത്തിയ രാഷ്ട്ര പ്രഖ്യാപനവേളയിലായിരുന്നു.
മൊസൂൾ തലസ്ഥാനമാക്കിയായിരുന്നു ബഗ്ദാദിയുടെ 'ഭരണം'. ഇറാഖിലും സിറിയയിലും കൂട്ടുക്കുരുതികളുടെയും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഐഎസ് ഭീകരാക്രമണങ്ങളുടെയും കാലം. എന്നാൽ ഇറാഖിലെയും സിറിയയിലെയും ഐഎസ് വിരുദ്ധ ശക്തികളും യുഎസ് സഖ്യസേനയും രംഗത്തിറങ്ങിയതോടെ ഐഎസിന്റെ ശക്തി ക്ഷയിച്ചു. അധീന മേഖലകൾ പലതും നഷ്ടമായി. ഐഎസിന്റെ മുതിർന്ന നേതാക്കളേറെയും കൊല്ലപ്പെട്ടു. 2018 ജൂലൈയിൽ ബഗ്ദാദിയുടെ മകൻ ഹുദൈഫ അൽ ബദ്രി സിറിയയിൽ പ്രസിഡന്റ് അൽ അസദിന്റെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ബഗ്ദാദി കൊല്ലപ്പെട്ടെന്ന് പലതവണ വാർത്തകൾ വന്നു. എന്നാൽ അത്തരം വാർത്തകളെല്ലാം തെറ്റെന്നു തെളിയിച്ച് കഴിഞ്ഞ ഏപ്രിലിൽ 30 മിനിറ്റ് വിഡിയോയിലൂടെ പ്രത്യക്ഷപ്പെട്ടു. 5 വർഷത്തിനിടെ ബഗ്ദാദിയുടെ മുഖം ലോകം കാണുന്നത് അന്നാദ്യം. ആറുമാസത്തിനു ശേഷം ഇപ്പോഴിതാ യുഎസ് പ്രസിഡന്റിന്റെ സ്ഥിരീകരണം. ലോകത്ത് ഒട്ടേറെ സ്ഥലങ്ങളിൽനടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിരുന്നു. പാരിസ്, നീസ്, ഓർലൻ!!ോ, സൗദി അറേബ്യ, ഈജിപ്ത്, മാലി എന്നിവിടങ്ങൾ കൂടാതെ ശ്രീലങ്കയിൽ കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 260 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിലും സംഘടന ഉത്തരവാദിത്തമേറ്റു.
ഉത്തര ആഫ്രിക്കൻ രാജ്യങ്ങൾ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യങ്ങളിൽ ഐഎസ് അനുഭാവമുള്ള ഭീകരസംഘടനകൾ സജീവമാണ്. ഐഎസുമായി നേരിട്ടു ബന്ധമില്ലെങ്കിലും ഭീകരതയിൽ പ്രചോദനം ഉൾക്കൊണ്ടു ചാവേറുകളായി മാറിയവരെയും ലോകം കണ്ടു. ഇറാഖിലെ ഐഎസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായിരുന്ന മൊസൂൾ 2017ൽ യുഎസ് പിന്തുണയോടെ ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു. മൊസൂൾ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ബഗ്ദാദി ഇതോടെ പുതിയ കേന്ദ്രത്തിലേക്കു മാറി. ഇപ്പോഴും 2000ലേറെ ഐഎസ് ഭീകരർ ഇറാഖിൽ സജീവമാണെന്നാണ് യുഎസ് നിഗമനം.
സിറിയ നിർണ്ണായകമായി
സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് നടത്തിയ ശക്തമായ ആക്രമണങ്ങളാണു ഐഎസിന്റെ പിടി അയച്ചത്. ഒട്ടേറെ ഐഎസ് പ്രവർത്തകരെ ഇവർ തടവിലാക്കി. കുർദുകൾക്കെതിരെ തുർക്കിയുടെ ആക്രമണത്തെത്തുടർന്ന് ഐഎസ് തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇപ്പോഴും സിറിയയുടെ ചില മേഖലകളിൽ ഗണ്യമായ സ്വാധീനം ഐഎസിനുണ്ട്.
2015ൽ ഐഎസ് ആധിപത്യകാലത്ത് സിറിയയിലും ഇറാഖിലുമായി 3500 ലേറെപ്പേരെ അടിമകളാക്കിയെന്നാണ് യുഎൻ റിപ്പോർട്ട്. ഇതിലേറെയും യസീദി വിഭാഗത്തിലെ സ്ത്രീകളും കുട്ടികളുമായിരുന്നു. ഇവരെ ലൈംഗിക അടിമകളാക്കി പീഡിപ്പിച്ചതിന്റെ കഥകൾ പിന്നീടു ലോകം ഞെട്ടലോടെ കേട്ടു. ഇറാഖിൽ പിടിച്ചെടുത്ത എണ്ണപ്പാടങ്ങളിൽ നിന്നുള്ള എണ്ണവിൽപനയാണു സംഘടനയുടെ പ്രധാന വരുമാനം. ഇതിനൊപ്പം തട്ടിക്കൊണ്ടുപോയവരിൽനിന്നു ലഭിച്ച മോചനദ്രവ്യം, നികുതികൾ, കൊള്ളയടിച്ച അമൂല്യ കലാവസ്തുക്കൾ വിറ്റുകിട്ടുന്ന പണം തുടങ്ങിയവയും സാമ്പത്തികസ്രോതസ്സായി.
വ്യാപാരിയെ കുറിച്ച് അറിഞ്ഞ് നടുക്ക മാറാതെ നാട്ടുകാർ
ബാഗ്ദാദിയെ വധിക്കാൻ യു.എസ്. പ്രത്യേക കമാൻഡോകൾ നടത്തിയ ഓപ്പറേഷന്റെ നടുക്കത്തിലാണ് സമീപത്ത് താമസിക്കുന്നവർ. രാത്രിയോടെയാണ് യു.എസ്. കമാൻഡോവിഭാഗം ഓപ്പറേഷൻ ആരംഭിച്ചത്. 'വിദേശ ഭാഷ സംസാരിക്കുന്ന സൈനികരെ' വീടിനുസമീപത്ത് കണ്ടതായി പ്രദേശവാസിയായ അബു അഹമ്മദ് പറഞ്ഞു.
അദ്ദേഹത്തിന്റെ അയൽവീടിന് നേരെയായിരുന്നു ആക്രമണം. അയൽവീട്ടുകാർ ആരെന്ന് അറിയില്ലായിരുന്നു. കാണുമ്പോൾ ആശംസകൾ കൈമാറുകയല്ലാതെ മറ്റൊന്നും ബാഗ്ദാദി സംസാരിച്ചിരുന്നില്ല. രാവിലെ വീട്ടിൽനിന്ന് പോയാൽ രാത്രിയാണ് എത്തുക. അലേപോ പ്രവിശ്യയിലെ വ്യാപാരിയാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഒഴിഞ്ഞുമാറും -അബു അഹമ്മദ് പറഞ്ഞു.
ആക്രമണശബ്ദം കേട്ടാണ് സ്ഥലത്ത് ആളുകൂടിയത്. ഹെലികോപ്റ്ററിൽ വീടും പുറത്തുണ്ടായിരുന്ന കാറും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. മൂന്നു മണിക്കൂറോളം നീണ്ടു. മൃതദേങ്ങൾ വീട്ടിനുള്ളിലും കാറിലും കണ്ടതായി അയൽവാസിയായ അബേൽ ഹമീദ് പറഞ്ഞു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് സമീപത്ത് രഹസ്യമായി താമസിച്ചത് ബാഗ്ദാദിയാണെന്ന് അറിയുന്നത്. ഹയാത്ത് തഹ്രിൽ അൽ-ഷാം എന്ന വിഭാഗത്തിന്റെ കീഴിലാണ് ആക്രമണം നടന്ന ഇദ്ലിബ് എന്ന പ്രദേശം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്