`ഞാനും എന്റെ മക്കളും പെരുവഴിയിലാണ്`; കിടപ്പാടം പോലുമില്ലാത്ത ഞങ്ങൾക്ക് എങ്ങോട്ട് പോകണമെന്ന് പോലും അറിയില്ല; നിയമവിരുദ്ധമായി തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭർത്താവിന്റെ വീടിന് മുന്നിൽ ഫാത്തിമ ജുവൈരിയയുടെ സമരം ഒരാഴ്ച പിന്നിടുന്നു; യുവാവിന്റെ ധൈര്യം സിപിഎം നേതാക്കളുടെ പിന്തുണയെന്ന് ലീഗ്; അടിസ്ഥാനരഹിതമെന്ന് സിപിഎം; പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും തെരുവിലിട്ട് നീതിക്കായി ഇരുപത്തിനാലുകാരിയുടെ പോരാട്ടം
കെ വി നിരഞ്ജൻ
കോഴിക്കോട്: നിയമങ്ങൾ ശക്തമാകുമ്പോഴും സ്ത്രീകൾ ഇരകളാക്കപ്പടുന്നത് തുടർക്കഥയാകുന്നു. കോഴിക്കോട് നാദാപുരത്തിനടുത്ത് വാണിമേലിൽ ഫാത്തിമ ജുവൈരിയ എന്ന ഇരുപത്തിനാലുകാരിയുടെ സമരം ഒരാഴ്ചയായി തുടരുകയാണ്. ഭർത്താവ് നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയതോടെ മറ്റൊരു വഴിയുമില്ലാതെയാണ് തനിക്കു കൂടി അവകാശപ്പെട്ട ഭർത്താവിന്റെ വീട്ടുപരിസരത്ത് ജുവൈരിയയും മക്കളായ ഫാത്തിമ മഹറിനും മുഹമ്മദും സമരമിരിക്കുന്നത്. സമരത്തെച്ചൊല്ലി പ്രദേശത്തെ പ്രബല രാഷ്ട്രീയകക്ഷികളായ മുസ്ലിം ലീഗും സി പി എമ്മും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ട്പോകുമ്പോൾ ഫാത്തിമയുടെ പോരാട്ടം തുടരുകയാണ്.
'ഞാനും എന്റെ മക്കളും പെരുവഴിയിലാണ്.. ഈ ചെറിയ കുട്ടികളെയും കൊണ്ട് എങ്ങോട്ടുപോവും എന്ന് എനിക്കറിയില്ല.. കയറിച്ചെല്ലാൻ വീടുപോലുമില്ലാത്ത അവസ്ഥ' - വേദനയോടെയാണ് ഫാത്തിമ ജുവൈരിയ സംസാരിക്കുന്നത്. മുമ്പിൽ വഴികളൊന്നും ഇല്ലാത്തതുകൊണ്ട് തന്നെ സമരം മാത്രമെ തനിക്ക് മുമ്പിലുള്ളുവെന്ന് ഈ യുവതി പറയുന്നു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാർലമെന്റ് പാസ്സാക്കിയിട്ടും കാര്യങ്ങൾക്കൊന്നും മാറ്റമില്ലെന്നതാണ് രാജ്യത്തെ അവസ്ഥ. കോഴിക്കോട് നേരത്തെ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയ മുക്കം ചുള്ളിക്കാപറമ്പിൽ ഇ കെ ഉസാമിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ സമാനമായ മറ്റൊരു സംഭവവുമുണ്ടായി. അതിന് ശേഷമുണ്ടാകുന്ന മുത്തലാഖ് കേസാണ് ഫാത്തിമ ജുവൈരിയയുടേത്.
നാദാപുരം വാണിമേൽ മുളിവയലിൽ ഫാത്തിമ ജുബൈരിയയെ 2013 ഓഗസ്റ്റ് പതിനെട്ടിനാണ് വാണിമേൽ മാമ്പിലാക്കൂൽ അച്ചാർകണ്ടി സമീർ വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ടായി. വിവാഹം കഴിഞ്ഞ് കുറേ നാൾ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പിന്നീട് എങ്ങിനെയെങ്കിലും ഫാത്തിമയെ ഒഴിവാക്കണമെന്ന നിലപാടിലായി സമീർ. പിന്നെ ഫാത്തിമയെ വീട്ടിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ. ഭർത്താവും കുടുംബാംഗങ്ങളും പരമാവധി തന്നെ ഉപദ്രവിച്ചുവെന്ന് ഫാത്തിമ പറയുന്നു. പിന്നീട് കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഫാത്തിമയെ വീടിന് പുറത്താക്കുകയും ചെയ്തു. പിന്നീട് കുറേക്കാലം ഫാത്തിമ സ്വന്തം വീട്ടിലായിരുന്നു താമസം.
ഇതിനിടയിൽ തന്റെ പേരിലുണ്ടായിരുന്ന വീട് സമീർ സഹോദരന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റി. ഫാത്തിമയുടെ സ്വർണം ഉൾപ്പെടെ വിറ്റ കാശുകൊണ്ട് നിർമ്മിച്ച വീടാണ് വിവാഹബന്ധം വേർപെടുത്തിയാൽ ഫാത്തിമ അവകാശം ചോദിച്ചെത്തുമോ എന്ന് ഭയന്ന് ജ്യേഷ്ഠന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റുന്നത്. തുടർന്ന് തങ്ങളുടെ പേരിലുള്ള വീട്ടിൽ ഫാത്തിമ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമീറിന്റെ സഹോദരൻ നൽകിയ ഹരജിയിൽ ഫാത്തിമ വീട്ടിൽ പ്രവേശിക്കുന്നത് കോടതി വിലക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബർ 24 ന് സമീർ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധവും വേർപെടുത്തി. ഖത്തറിലായിരുന്ന സമീർ നാട്ടിലെത്തിയെന്ന വിവരം അറിഞ്ഞാണ് ഫാത്തിമ തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വന്നത്. എന്നാൽ സമീർ അപ്പോഴേക്കും മറ്റൊരു യുവതിയെ നിക്കാഹ് ചെയ്തിരുന്നു.
'പത്ത് ദിവസത്തെ അവധിക്കാണ് ഭർത്താവ് നാട്ടിൽ വന്നത്. ദൂരെയുള്ള മഹല്ലിൽ വെച്ച് നിക്കാഹ് നടത്തിയെന്നാണ് അറിഞ്ഞത്. നിക്കാഹ് കഴിഞ്ഞ് അദ്ദേഹം ഖത്തറിലേക്ക് തിരിച്ചുപോവുകയും ചെയ്തു. അദ്ദേഹം ഉണ്ടാക്കിയ വീട് ജ്യേഷ്ഠന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റിയതോടെ തനിക്കും മക്കൾക്കും അവിടെ കയറിക്കിടക്കാൻ പോലും കഴിയില്ല. മക്കൾക്ക് വേണ്ടിയാണ്.. അവരുടെ ഭാവിക്ക് വേണ്ടിയാണ് ഞാനിങ്ങനെ ഈ വഴിയിൽ കിടക്കുന്നത്... ' ഫാത്തിമ വ്യക്തമാക്കുന്നു.
ഫാത്തിമയുടെ പരാതിയെതുടർന്ന് സമീറിനെതിരെ വളയം പൊലീസ് കേസെടുത്തിട്ടുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ യഥാർത്ഥ വസ്തുത അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഒരാഴ്ചയായി ഫാത്തിമ സമരം തുടങ്ങിയിട്ട്. പ്രധാന പാർട്ടികളായ സി പി എമ്മും മുസ്ലിം ലീഗും ഈ പേരിൽ പരസ്പരം ഏറ്റുമുട്ടുകയാണ്. സമീർ സി പി എം അനുഭാവിയാണ്. പ്രദേശത്തെ പ്രാദേശിക സി പി എം നേതാക്കളെല്ലാം സമീറിനൊപ്പമാണ്. ഇത്തരം നേതാക്കളുടെ പിന്തുണയാണ് സമീറിന്റെ ധൈര്യമെന്നാണ് മുസ്ലിം ലീഗ് നേതാക്കൾ വ്യക്തമാക്കുന്നത്. ഫാത്തിമയെ നിയമവിരുദ്ധമായി മുത്തലാഖ് ചൊല്ലി സമീർ വിവാഹബന്ധം വേർപെടുത്തിയപ്പോൾ യുവതിയുടെ ബന്ധുക്കളും പരാതിയുമായി ആദ്യം സമീപിച്ചത് സി പി എം നേതൃത്വത്തെയായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് രാഷ്ട്രീയപാർട്ടികളൊന്നും തുടക്കത്തിൽ പ്രശ്നത്തിൽ ഇടപെട്ടില്ല.
സമീറിന്റെ സ്വാധീനം കാരണം യുവതിയെ സഹായിക്കാൻ തീരുമാനിച്ച അവിടുത്തെ സി പി എം നേതൃത്വം പിന്നീട് പ്രശ്നത്തിൽ നിന്ന് തലയൂരിയെന്നാണ് ലീഗ് പറയുന്നത്. മഹല്ല് കമ്മിറ്റി പ്രശ്നം തീർപ്പാക്കുന്നതിനിടയിലാണ് സി പി എം പ്രശ്നത്തിൽ ഇടപെട്ടത്. പിന്നീട് സി പി എമ്മുകാരനായ യുവതിയുടെ ഭർത്താവിന് വേണ്ടി സി പി എം യുവതിയെ കൈവിടുകയായിരുന്നുവെന്നും ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നു. സി പി എം ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും പ്രശ്നത്തിൽ വ്യത്യസ്ത നിലപാടുകളായിരുന്നു സ്വീകരിച്ചെതന്നും ലീഗ് നേതാക്കൾ ആക്ഷേപിക്കുന്നു. ഇതേ സമയം വിഷയത്തിൽ ഏറ്റവുമാദ്യം ഇടപെട്ട രാഷ്ട്രീയ പാർട്ടി സിപിഐ ആണെന്ന് സിപിഐ നേതാക്കൾ പറയുന്നു. യുവതിക്ക് നീതി ലഭിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ അവർക്കൊപ്പം പാർട്ടി ഉറച്ചു നിൽക്കുമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി ഗവാസ് പറയുന്നു.
വിഷയത്തിൽ സി പി എമ്മിനെതിരെ ലീഗ് നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സി പി എം വിശദീകരിക്കുന്നു. പ്രശ്നത്തിൽ ഏരിയാ കമ്മിറ്റി ഇടപെട്ടിട്ടില്ല. കുടുംബപ്രശ്നം പരിഹരിക്കാൻ ഇടപെട്ടത് സി പി എം ലോക്കൽ കമ്മിറ്റിയും മഹല്ല് കമ്മിറ്റിയുമാണ്. പൊലീസ് സാന്നിധ്യത്തിൽ മധ്യസ്ഥശ്രമം നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇതിനിടയിൽ സമീർ മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ പാർട്ടി അതിനോട് യോജിച്ചില്ല. പക്ഷെ ആരുമറിയാതെ സമീർ അയൽവാസിയായ യുവതിയെ വിവാഹം കഴിച്ചു. ഈ നടപടിയോട് പാർട്ടിക്ക് യോജിപ്പില്ല. ഫാത്തിമയ്ക്ക് നീതി ലഭിക്കണം. പ്രശ്നം പരിഹരിക്കാൻ സമീർ തയ്യാറാകണം. ഇതാണ് പാർട്ടി നിലപാടെന്നിരിക്കെ മുസ്ലിം ലീഗ് തെറ്റായ പ്രചരണങ്ങൾ അഴിച്ചുവിടുകയാണെന്നും സി പി എം നേതാക്കൾ വിശദീകരിക്കുന്നു. വാദങ്ങളെല്ലാം ഇങ്ങനെ തുടരുമ്പോഴും രണ്ട് ചെറിയ കുട്ടികളുമായി ഫാത്തിമ സമരം തുടരുകയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിനൊപ്പം രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ അണിചേർന്നുകൊണ്ടിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍