തട്ടിൽ എസ്റ്ററ്റേ് കുംഭകോണത്തിൽ കരുണാകരൻ പ്രതിയാണെന്ന് തെളിയിക്കുന്ന രേഖ മദ്യപിച്ച് അവശനാക്കി ജയറാം പടിക്കൽ തന്നെക്കൊണ്ട് തീറ്റിച്ചെന്ന് വെളിപ്പെടുത്തി; അഴീക്കോടൻ വധത്തിലും കരുണാകരന്റെ പങ്ക് തുറന്നടിച്ചു; അനീതിക്കെതിരെ കോടതി വ്യവഹാരങ്ങളിലൂടെ നിരന്തരം പോരാടി; മന്ത്രിമാരുടെയും അധികാരികളുടെയും കണ്ണിലെ കരടായി; സ്ഥിരമായി ഒരു വിലാസം പോലുമില്ലാതെ അവധൂതനെപ്പോലെ സഞ്ചരിച്ച് നീതിക്കായി പോരാടി; നവാബ് രാജേന്ദ്രൻ ഓർമ്മയായിട്ട് 16 വർഷം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാളികൾക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാൻ കഴിയാത്ത പേരാണ് നവാബ് രാജേന്ദ്രന്റെത്. വിവരാവകാശ നിയമമൊന്നും നിലവിലില്ലാതിരുന്നു ഒരു കാലത്ത് അഴിമതിക്കെതിരെ നിരന്തരം കോടതി വഴി പടവെട്ടിയ വ്യക്തിത്വമായിരുന്നു നവാബിന്റെത്.മലയാളികൾക്ക് അങ്ങനെയൊന്നും മറക്കാനാവാത്ത രൂപമാണ് നവാബ് രാജേന്ദ്രന്റേത്. നിലം മുട്ടുന്ന കാവിമുണ്ടും, ജുബ്ബയും തോൾസഞ്ചിയും നീട്ടി വളർത്തിയ താടിയും ചുണ്ടിൽ എരിയുന്ന സിഗരറ്റുമെല്ലാം നവാബ് രാജേന്ദ്രന്റെ അടയാളപ്പെടുത്തലുകളായിരുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലാണ് ടി.എ. രാജേന്ദ്രന്റെ ജനനം. മാധ്യമപ്രവർത്തകനായി ജീവിതം ആരംഭിച്ച അദ്ദേഹം തൃശൂരിൽ നവാബ് എന്ന പേരിൽ പത്രം ആരംഭിച്ചു. എല്ലാ ദിവസവും സർക്കാരിന്റെയും സർക്കാർ വകുപ്പുകളിലെ ചെറുതോ വലുതോ ആയ അഴിമതികളും മറ്റും അദ്ദേഹം തന്റെ പത്രത്തിലൂടെ പുറത്തുകൊണ്ടുവന്നു.
ഇത് അദ്ദേഹത്തിന് വളരെയേറെ ശത്രുക്കളെ സൃഷ്ടിച്ചു. ഒടുവിൽ പത്രം അടച്ചുപൂട്ടേണ്ടി വന്നു. പത്രം പൂട്ടിപ്പോയെങ്കിലും നവാബ് എന്ന പേര് അദ്ദേഹത്തെ വിട്ടുപോയില്ല. പിന്നീടങ്ങോട്ട് രാജേന്ദ്രൻ നവാബ് രാജേന്ദ്രൻ എന്ന പേരിൽ അറിയപ്പെട്ടു.ജയറാമിനെ നായകനാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത 'വക്കാലത്ത് നാരായണൻകുട്ടി' എന്ന സിനിമ നവാബ് രാജേന്ദ്രന്റെ ജീവിത കഥയിൽ നിന്നുണ്ടായതാണ്. നവാബ് രാജേന്ദ്രൻ ഓർമയായിട്ട് ഇന്നേക്ക് 16 വർഷം പിന്നിടുകയാണ്. ആരും അനുസ്മരണ സമ്മേളനങ്ങളും സെമിനാറുകളും ഒന്നും നടത്തിയില്ലെങ്കിലും മലയാളിയുടെ മനസ്സിൽ നവാബ് നിലനിൽക്കുമെന്ന് ഉറപ്പാണ്.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തട്ടിൽ കൊലക്കേസ് എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ് മാനേജരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നവാബ് രാജേന്ദ്രന്റെ പേര് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കൊലപാതകുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ ആദ്യമായി ലഭിച്ചത് നവാബ് രാജേന്ദ്രനാണെന്നാണ് പറയപ്പെടുന്നത്. ഈ തെളിവുകൾ കണ്ടെത്തുന്നതിനായി ജയാറാം പടിക്കലിന്റെ നേതൃത്വത്തലുള്ള പൊലീസ് നവാബ് രാജേന്ദ്രനെ പൊലീസ് കൊടിയ മർദനങ്ങൾക്ക് ഇരയാക്കി. തെളിവുകൾ കണ്ടെത്താനായി പൊലീസ് പല വഴികളും ഉപയോഗിച്ചു.
പൊലീസ് മർദനത്തെ തുടർന്ന് അദ്ദേഹത്തിന്റെ മുൻനിരയിലെ പല്ലുകൾ പോലും നഷ്ടപ്പെട്ടു. അന്ന് കരുണാകരൻ പ്രതിയാണെന്ന് തെളിയിക്കാനുള്ള രേഖ ജയറാംപടിക്കൽ മദ്യത്തോടൊപ്പം നൽകി തന്റെ ചിക്കൻ കറിയിൽ വിതറി തന്നെക്കൊണ്ടുതന്നെ തീറ്റിക്കുകയായിരുന്നെന്ന് പിൽക്കാലത്ത് പ്രശ്സത മാധ്യമ പ്രവർത്തകൻ കമൽറാം സജീവിന് നൽകിയ അഭിമുഖത്തിൽ നവാബ് വ്യക്തമാക്കിയിരുന്നു. ആദ്യമായി മദ്യപിച്ചത് ജയറാംപടിക്കലിന് ഒപ്പമായിരുന്നെന്നും നവാബ് വെളിപ്പെടുത്തിയിരുന്നു. അഴീക്കോടൻ രാഘവൻ വധിച്ചതിലും എം വി ആര്യൻ ഗ്രൂപ്പല്ല, കരുണാകരൻ തന്നെയാണെന്ന നവാബിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു.
പൊലീസിൽ നിന്നേറ്റ കൊടിയ മർദനങ്ങൾക്ക് പിന്നാലെ അനീതിക്ക് എതിരായി പോരാടിയത് നിയമങ്ങളിലൂടെയും കോടതികളിലൂടെയും ആയിരുന്നു. നവാബ് സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളിലും അനുകൂലമായ വിധിയുണ്ടായി. സർക്കാരിനും മന്ത്രിമാർക്കും മറ്റ് പ്രമുഖർക്കും എതിരെയുള്ളവയായിരുന്നു ഇവയിൽ പലതും. ഇതോടെ നവാബ് രാജേന്ദ്രന്റെ പരാതികൾ പരിഗണിക്കരുതെന്ന് കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കോടതിയുടെ വിലപ്പെട്ട സമയം വെറുതെ കളയുന്ന കേസുകളാണ് നവാബ് രാജേന്ദ്രൻ കൊണ്ടുവരുന്നതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ കോടതി ഈ വാദം തള്ളി. പ്രാധാന്യമുള്ള കേസുകളാണ് നവാബ് രാജേന്ദ്രൻ ശ്രദ്ധയിൽക്കൊണ്ടുവരുന്നതെന്നും സമൂഹത്തിന് ഇത്തരം ആളുകളുടെ ആവശ്യമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.
കേസുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും പുതിയ പ്രശ്നങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനുമായുള്ള യാത്രകളിലായിരുന്നു അദ്ദേഹം ഒട്ടുമിക്ക സമയങ്ങളിലും. എന്നിരുന്നാൽ പോലും അദ്ദേഹത്തിന് സ്ഥിരമായ ഒരു പോസ്റ്റൽ അഡ്രസ്സ് ഉണ്ടായിരുന്നുവെന്നത് വളരെ ശ്രദ്ധേയമാണ്. ഗവൺമെന്റ് ലോ കോളജിന്റെ സ്റ്റുഡന്റ് ഹോസ്റ്റലിലായിരുന്നു കൊച്ചിയിലുണ്ടായിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ താമസം. ആ സമയത്ത് വിദ്യാർത്ഥികൾ അദ്ദേഹത്തെ തങ്ങളുടെ നേതാവിനെപ്പോലെയാണ് കണ്ടിരുന്നത്. റൂമുകൾ നൽകിയും ഭക്ഷണം പങ്കുവച്ചും തങ്ങളിലൊരാളെപ്പോലെ വിദ്യാർത്ഥികൾ അദ്ദേഹത്തെ കണ്ടു.ഹോസ്റ്റൽ റൂമിൽ തങ്ങാൻ പറ്റാത്ത സാഹചര്യങ്ങളിൽ ബസ് സ്റ്റാൻഡുകളിലായിരുന്നു അദ്ദേഹം തങ്ങിയിരുന്നത്. ലോറിക്കാർക്കൊപ്പമായിരുന്നു കൂടുതൽ യാത്രകളും. തന്റെ സ്വന്തം നേട്ടങ്ങളിൽ പ്രശസ്തി നേടിയെടുക്കുന്നതിന് അദ്ദേഹം ഒരിക്കലും താത്പര്യപ്പെട്ടിരുന്നില്ല.
എറണാകുളം മഹാരാജാസ് കോളജിനു സമീപത്തുള്ള ഇന്ത്യൻ കോഫി ഹൗസായിരുന്നു ചർച്ചകൾക്കായി അദ്ദേഹം തെരഞ്ഞെടുത്തിരുന്ന സ്ഥലം. വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളും സമൂഹത്തിന്റ നാനാമേഖലകളിൽ നിന്നുള്ളവരും അടക്കം വലിയൊരു കൂട്ടം അവിടെ എത്തിച്ചേരുമായിരുന്നു.സമൂഹത്തിലെ തെറ്റുകൾക്കെതിരെ പോരാടാൻ എന്നും മുൻപിൽ നവാബ് രാജേന്ദ്രൻ ഉണ്ടായിരുന്നു. അഴിമതി ആയിരുന്നു അദ്ദേഹം എന്നും എതിർത്തിരുന്നത്. 1990 ൽ സമൂഹത്തിന് അദ്ദേഹം ചെയ്ത സേവനങ്ങളെ കണക്കിലെടുത്ത് ഒരു ട്രസ്റ്റ് രണ്ടു ലക്ഷം രൂപ അദ്ദേഹത്തിന് സമ്മാനിച്ചു. എന്നാൽ അദ്ദേഹം ആ തുക കൊച്ചി ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്യുകയാണുണ്ടായത്. ഇതിൽ നിന്നു തന്നെ പണത്തിന് അദ്ദേഹം ജീവിത്തിൽ വലിയ പ്രാധാനം നൽകിയിരുന്നില്ലെന്നത് വ്യക്തമാണ്. ഇതിനിടയിലാണ് കാൻസർ രോഗ ബാധിതനായതിനെ തുടർന്ന് 2003 ഒക്ടോബർ 10 ന് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍