ഓണമായതിനാൽ എല്ലാ ജീവനക്കാരും സെപ്റ്റംബർ എട്ടാം തീയതി ജോലിക്ക് എത്തണമെന്ന് ഡിജിപിയുടെ ഉത്തരവ്; ഇല്ലാത്ത കീഴ്വഴക്കം അംഗീകരിച്ച് കൊടുക്കേണ്ടെന്ന് തീരുമാനിച്ച് അനുസരിക്കാതെ പൊലീസ് അസോസിയേഷനിലെ ഇടത് വിഭാഗം; ബഹ്റയുടെ ഉത്തരവിനെ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂട്ടുപിടിച്ചും; പൊലീസ് മേധാവിയുടെ ഉത്തരവ് നടപ്പിലാക്കാത്തിൽ പ്രതിഷേധവുമായി മറുവിഭാഗവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ ഞായറാഴ്ച്ച പൊലീസ് ആസ്ഥാനത്തെ മുഴുവൻ ജീവനക്കാരും ഡ്യൂട്ടിക്ക് എത്തണമെന്ന ഡിജിപിയുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ട സംഭവത്തിൽ പൊലീസിൽ വിവാദം പുകയുന്നു. ഓണം പ്രമാണിച്ച് തിരക്കുള്ളതിനാൽ പൊലീസ് ആസ്ഥാനത്തെ മുഴുവൻ ജീവനക്കാരും എത്തണമെന്ന ഉത്തരവാണ് അട്ടിമറിക്കപ്പെട്ടത്.ഉത്തരവ് ഇറങ്ങിയിട്ടും ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന ഉത്തരവിൽ പറഞ്ഞവരിൽ മിക്കവരും ഞായറാഴ്ച്ച ഡ്യൂട്ടിക്ക് എത്തിയില്ല. ജീവനക്കാർ എത്താതിരുന്നപ്പോൾ ഉത്തരവ് അട്ടിമറിക്കപ്പെട്ട അവസ്ഥ നിലവിൽ വരുകയും ചെയ്തു. അച്ചടക്കത്തിന്റെ വാൾമുനയിൽ മുന്നോട്ടു പോകുന്ന പൊലീസിൽ നടാടെയാണ് ഡിജിപിയുടെ ഉത്തരവ് ഒരു ചലനങ്ങളും സൃഷ്ടിക്കാതെ കടന്നുപോയത്.
ഉത്തരവ് ഇറങ്ങിയപ്പോൾ തന്നെ പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ ഉത്തരവിനൊപ്പം അത് അട്ടിമറിക്കാനുള്ള നീക്കങ്ങളും വന്നു. പൊലീസ് ആസ്ഥാനത്തെ ഇടത് സംഘടനകൾ തന്നെയാണ് ഉത്തരവ് അട്ടിമറിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സാധാരണ ഓണ നാളുകളിൽ ഇത്തരം ഒരു ഓർഡർ ഒരു ഡിജിപിയും പുറപ്പെടുവിച്ചിട്ടില്ല. അതുകൊണ്ട് ഡിജിപി ലോക്നാഥ് ബഹ്റയുടെ ഓർഡർ ഇറങ്ങിയപ്പോൾ തന്നെ പ്രതിഷേധവും വന്നു. പൊലീസ് ആസ്ഥാനത്തെ ഇടത് സംഘടനകൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ശക്തമായ നീക്കങ്ങളും നടത്തി. പതിവില്ലാത്ത ഒരു രീതിക്ക് വഴങ്ങണ്ടതില്ലെന്നു ജീവനക്കാർ മൊത്തം തീരുമാനിച്ചപ്പോഴാണ് ഡിജിപിയുടെ ഉത്തരവ് ഒരു ചലനവും സൃഷ്ടിക്കാതെ കടലാസിൽ തന്നെ കിടന്നത്.
ഡിജിപിയുടെ ഉത്തരവ് നടപ്പിലാക്കാത്തതിൽ ഉന്നതതലത്തിൽ തന്നെ പ്രതിഷേധം ശക്തമാണ്. പൊലീസിലെ അച്ചടക്കത്തിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഉത്തരവ് ഒരു ചലനവും സൃഷ്ടിക്കാതെ കടലാസിൽ കിടന്നത് ഗൗരവകരമായി കണക്കാക്കപ്പെടുന്നത്. ഡിജിപി എന്ന നിലയിൽ ബഹ്റയ്ക്ക് ഉള്ള അപ്രമാദിത്വത്തിനുള്ള ഇളക്കം തട്ടലായാണ് സംഭവം വീക്ഷിക്കപ്പെടുന്നത്. ഓണത്തിനു മലയാളികൾ കൽപ്പിക്കുന്ന പ്രാധാന്യത്തിനു ഒരു വിലയും കൽപ്പിക്കാതെയുള്ള ഉത്തരവായതിനാലാണ് അത് അട്ടിമറിക്കപ്പെട്ടത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഞായറാഴ്ച ഡ്യൂട്ടിക്ക് എത്തണമെന്ന ഉത്തരവ് മുൻകൂട്ടി തന്നെ എല്ലാവർക്കും ലഭിച്ചിരുന്നു.
പക്ഷെ ഓണം ആയതിനാൽ എത്താൻ കഴിയില്ലെന്ന് തന്നെയാണ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ആസ്ഥാനത്തെ സംഘടനകളും ഈ ഉത്തരവ് ഗൗരവകരമായി കാണേണ്ടതില്ലെന്നു നിലപാട് എടുക്കുകയും ചെയ്തു. ഇടത് സംഘടനകൾ തന്നെ എതിർപ്പുമായി രംഗത്ത് വന്നതോടെ ഉത്തരവ് കടലാസിൽ കിടന്നു. ഉത്തരവ് നടപ്പാക്കപ്പെടുന്നില്ലെന്നു മനസിലായിട്ടും സാഹചര്യം മനസിലാക്കി ഡിജിപിയും മൗനം ദീക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് ഉത്തരവ് കടലാസിൽ തന്നെ കിടക്കുന്ന അവസ്ഥ വന്നത്.
എൻഐഎയിലെ പ്രവർത്തന പാടവമടക്കം വിരൽ ചൂണ്ടി മികച്ച കുറ്റാന്വേഷകൻ എന്ന നിലയിൽ പേരെടുത്ത ഓഫീസറാണ് ബഹ്റയെങ്കിലും അഡ്മിനിസ്ട്രെറ്റർ എന്ന നിലയിൽ ബഹ്റ ഒരു പരാജയമാണെന്ന് വിരൽ ചൂണ്ടപ്പെട്ടിരുന്നു. ഇത് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് ബഹ്റ ഡിജിപിയായ കാലയളവിൽ മുഴുവനും നടന്നത്. ഉന്നത ഉദ്യോഗസ്ഥർ തന്നെ ബഹ്റയ്ക്ക് വിലകല്പിക്കാത്തതും പൊലീസിൽ ചർച്ചയായിരുന്നു. ജിഷ്ണു പ്രണോയ്യുടെ മരണവുമായി ബന്ധപ്പെട്ടു നീതി തേടി അമ്മ മഹിജ പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാൻ വന്നപ്പോൾ പൊലീസ് ക്രൂരമായി നേരിട്ടത് ബഹ്റയുടെ വ്യക്തിപരമായ പരാജയം കൂടിയായിരുന്നു.
ബഹ്റയുടെ നടപടികൾക്കെതിരെ സിപിഎമ്മിലും കേരളത്തിലും പ്രതിഷേധത്തിര തന്നെ അലയടിച്ചിരുന്നു. പ്രശനം കൈകാര്യം ചെയ്യുന്നതിൽ ഡിജിപിഎന്ന നിലയിൽ ബഹ്റയുടെ പരാജയമായിരുന്നു ഇതെന്ന ആരോപണമാണ് ഉയർന്നത്. ഇതേ ദിവസം തന്നെ കെ.എം.ഷാജഹാൻ ഇതേ പ്രശ്നത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടതും വിവാദം സൃഷ്ടിച്ചു.സിപിഎമ്മിന്റെ പ്രതികാരത്തിനു ബഹ്റ ഷാജഹാനെ ഇരയാക്കുകയായിരുന്നു എന്ന ആരോപണമാണ് അന്ന് ഡിജിപിക്ക് എതിരെ ഉയർന്നത്. ഈ ആരോപണം ശരിവെച്ചുകൊണ്ട് ഷാജഹാൻ അറസ്റ്റ് ചെയ്യപ്പെട്ടിട്ടു രണ്ടു വർഷം കഴിഞ്ഞിട്ടും കുറ്റപത്രം കോടതിയിൽ എത്തുകയും ചെയ്തിട്ടില്ല. ഇത്തരം നടപടികൾ വഴി ബഹ്റ പൊലീസിന്റെ അന്തസ് തന്നെ ഇടിച്ചു താഴ്ത്തുകയാണ് എന്ന ആരോപണമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിന്നെതിരെ നിയമനടപടികൾക്ക് സർക്കാരിന്റെ അനുവാദം തേടിയതും രാഷ്ട്രീയക്കളിയിൽ ഡിജിപി കൂടി തന്റെ ഭാഗം കളിക്കുന്നു എന്ന ആരോപണം ഉയർത്തി. സംസ്ഥാന പൊലീസ് മേധാവി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നുവെന്ന പരാമർശം നടത്തിയതിനാണ് മുല്ലപ്പള്ളിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ലോക്നാഥ് ബഹ്റ സർക്കാരിനെ സമീപിച്ചത്. അനുമതി ലഭിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ കടുത്ത വിമർശനവുമായി ഡിജിപിക്ക് എതിരെ രംഗത്ത് വന്നിരുന്നു. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് ഡിജിപി ഇറക്കിയ ഉത്തരവ് പൊലീസ് ആസ്ഥാനത്തെ ജീവനക്കാർ തന്നെ ഉത്തരവ് അട്ടിമറിച്ച വാർത്ത പുറത്ത് വന്നിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍