ജനിച്ച് വീണത് കൈപ്പത്തിയുടെ അത്രയും വലിപ്പത്തിൽ; വളർച്ചയെത്താതെ അഞ്ചാംമാസത്തിൽ പിറന്ന കുഞ്ഞിന് തൂക്കം വെറും 380 ഗ്രാം; കാശ്വി പിറന്ന് വീണത് കേരളത്തിലെ ഏറ്റവും തൂക്കം കുറഞ്ഞ കുഞ്ഞായി; സ്വന്തമായി ശ്വാസം എടുക്കാൻ കഴിയാത്ത കുഞ്ഞ് ജീവിതത്തിലേക്ക് തിരച്ചുവന്നത് അത്ഭുദകരമായി; നീണ്ട നാളത്തെ ശ്രമത്തിലൂടെ കുഞ്ഞിന് പുതുജന്മം നൽകി ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ
സുവർണ്ണ പി എസ്
കൊച്ചി: ജനിച്ച് വീണത് ഒരു കൈപ്പത്തിയുടെ വലിപ്പത്തിൽ. അതും 23 ആഴ്ച്ചകൾ മാത്രം അമ്മയുടെ വയറ്റിൽ കിടന്ന വളർച്ചയെത്താത്ത കുഞ്ഞ്. വെറും 380 ഗ്രാം മാത്രം ഭാരവുമായി ജനിച്ച ആ കുഞ്ഞിനെ കാശ്വി എന്ന് വിളിച്ചു.... ഗുരുതരാവസ്ഥയിൽ ജനിച്ച് വീണ കുഞ്ഞിനെ തീവ്രമായ പരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ് ലൂർദ് ആശുപത്രിയിലെ നവജാത ശിശുരോഗവിദഗ്ദ്ധൻ ഡോ. റോജോ ജോയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം. കേരളത്തിലെ ഏറ്റവും ഭാരക്കുറവോടെ ജനിച്ച കുഞ്ഞ് ആശുപത്രി വിട്ടതായി ഡോക്ടർമാർ തന്നെയാണ് വാർത്താ സമ്മേളനം നടത്തി അറിയിച്ചത്.
അഞ്ചാം മാസം കടുത്ത വയറു വേദനയെ തുടർന്നാണ് മെയ് മാസം 1-ാം തീയതി ഉത്തർപ്രദേശ് സ്വദേശിയും ലൂർദ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ഡി.എൻ.ബി. മെഡിക്കൽ വിദ്യാർത്ഥികൂടിയായ ഡോ. ദിഗ് വിജയ്യുടെ ഭാര്യ ശിവാങ്കിയെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകാതെ തന്നെ കുഞ്ഞ് ജനിക്കുകയും ചെയ്തു. പൂർണ്ണവളർച്ചയെത്താതെ അഞ്ചാം മാസത്തിൽ ജനിച്ച കുഞ്ഞായതുകൊണ്ടുതന്നെ ജനിച്ചയുടനെ കുഞ്ഞിന് സ്വന്തമായി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കൃത്രിമ ശ്വാസം നൽകി. ഒപ്പം തന്നെ അത്യാധുനിക ചികിത്സ സംവിധാനങ്ങളുള്ള അഡ്വാൻസ്ഡ് സെന്റർ ഫോർ നിയോനേറ്റൽ കെയർ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
മാസം തികയാതെ ജനിച്ച കുഞ്ഞായതുകൊണ്ട് തന്നെ നൂതന ചികിത്സാമാർഗ്ഗത്തിലൂടെ രാവും പകലും അധ്വാനിച്ചാണ് കുഞ്ഞ് കാശ്വിക്ക് പുനർ ജന്മം നൽകിയത്. അതേസമയം മാസം തികയാതെ ജനിച്ചതിനാൽ തന്നെ , കാശ്വിയുടെ തലച്ചോറിന്റെ വളർച്ചയും ഹൃദയമിടിപ്പും ശ്വാസകോശത്തിന്റെയും മറ്റ് ആന്തരികാവയവങ്ങളുടെയും വളർച്ച വളരെ കൃത്യമായും സൂക്ഷ്മമായും നിരീക്ഷിച്ച് വിദഗ്ദ്ധ പരിചരണം നൽകി വൈകല്യങ്ങൾ കൂടാതെ തിരികെ കൊണ്ടുവരിക എന്നത് ഡോക്ടർമാർക്ക് കടുത്ത വെല്ലുവിളിയിയിരുന്നു. മാത്രമല്ല അഞ്ചാം മാസത്തിൽ ജനിച്ച കുഞ്ഞായതിനാൽ തന്നെ സാധാരണ ജനിച്ച് വീണ കുഞ്ഞുങ്ങൾക്ക് നൽകുന്ന ചികിത്സാരീതിയും കാശ്വിക്ക് നൽകാൻ കഴിയില്ല. അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷയാണ് ഇവിടെ കാശ്വിക്ക് വേണ്ടിയിരുന്നത്.
അതുകൊണ്ട് തന്നെ അമ്മയുടെ ഗർഭപാത്രത്തിലേതുപോലെയുള്ള ഈർപ്പവും ശരീരത്തിലെ ചൂടും നിലനിർത്തി അണുബാധയുണ്ടാകുവാൻ ഇടയുള്ള എല്ലാ സാഹചര്യങ്ങളെയും തരണം ചെയത് നവജാതശിശുരോഗ പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ നഴ്സുമാരുടെ സംഘം ഏറ്റവും കരുതലോടെ രാവെന്നോ പകലെന്നോ ഇല്ലാതെ കുഞ്ഞ് കാശ്വിക്ക് പരിചരണം നൽകുകയായിരുന്നു. അങ്ങനെ വളരെ ശ്രദ്ധാപൂർവ്വമുള്ള ചികിത്സയിലൂടെ കുഞ്ഞ് പതിയയെ സ്വയം ശ്വാസം എടുക്കാൻ തുടങ്ങി. അതും പതിനാറ് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ് ഗുരുതരാവസ്ഥയെ തരണം ചെയ്ത്.
കുഞ്ഞ് സ്വയം ശ്വാസം എടുക്കുന്നവെന്ന് ഉറപ്പായതോടെ നിയോനേറ്റൽ ഐ.സി.യുവിലെ ബബിൾസി-പാപ്പിലേക്ക് മാറ്റി. തുടർന്ന് രണ്ട് മാസത്തോളം നിയോനേറ്റൽ ഐ.സി.യുവിൽ ഇൻക്യൂബേറ്ററിൽ വിദഗ്ധ പരിചരണത്തിൽ കഴിഞ്ഞു. നൂട്രിഷണൽ തെറാപ്പി, ഡെവലപ്പ്മെന്റ് സപ്പോർട്ടീവ് കെയർ, കംഗാരു മദർ കെയർ എന്നീ നൂതന ചികിത്സാ മാർഗ്ഗങ്ങൾ ഉപയോഗിച്ചായിരുന്നു കുഞ്ഞ് കാശ്വിയെ ചികിത്സിച്ചത്. അതിനോടൊപ്പം തന്നെ പൂർണ്ണ വളർച്ചയെത്താത്ത ചില കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന നേത്ര സംബന്ധമായ അസുഖം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ചികിത്സയും കുഞ്ഞിന് നൽകിയിരുന്നു.
മുമ്പ് മൂന്നുതവണ ഗർഭ മലസിപ്പോയിട്ടുള്ളതിനാലും കാലങ്ങൾ കാത്തിരുന്ന് കിട്ടിയ കൺമണിയായതുകൊണ്ടും അപകടം കൂടാതെ ആ കുഞ്ഞിനെ മാതാപിതാക്കൾക്ക് വേണമായിരുന്നു. സങ്കീർണ്ണതകളുള്ള ഗർഭമായിരുന്നതിനാൽ തന്നെ അപകടം ഒന്നും കൂടാതെ കുഞ്ഞിനെ പുറത്തെടുക്കാൻ ലൂർദ് ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ബിനു സെബാസ്റ്റ്യന്റെ കീഴിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇതിനിടയിലാണ് പെട്ടെന്നുള്ള കുഞ്ഞിന്റെ ജനനം നടന്നത്. വളരെ വെല്ലുവിളികൾ നേരിട്ടിട്ടാണെങ്കിലും കുഞ്ഞ് കാശ്വിക്ക് പുതുജന്മം നൽകിയിരിക്കുകയാണ് ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ. ജനിച്ചപ്പോൾ 380 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോൾ 3 ഒന്നര കിലോയായി ഉയർന്നു. കേരളത്തിലെ ഏറ്റവും കുറവ് തൂക്കത്തോടെ ജനിച്ച ആദ്യത്തെ കുഞ്ഞായ കാശ്വി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രകാരം ദക്ഷിണേഷ്യയിൽ ജനിച്ചതിൽ ഏറ്റവും ഭാരം കുറഞ്ഞ രണ്ടാമത്തെ കുട്ടി കൂടിയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍