ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകനും ബ്രിട്ടീഷ് കാബിനറ്റിൽ; ജോലി തേടി ബ്രിട്ടനിൽപ്പോയി മൂർത്തിയുടെ മകളെ കെട്ടി അതിസമ്പന്നനായ റിഷി സുനകിന്റെ കഥ; ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും മന്ത്രിയാകാമെന്ന് തെളിയിച്ച് ശതകോടീശ്വരൻ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ട്രഷറി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ റിഷി സുനക് എന്ന ഇന്ത്യക്കാരൻ തുറന്നിടുന്നത് ബ്രിട്ടനിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് പുതിയൊരു പ്രതീക്ഷകൂടിയാണ്. ജോലി തേടി ബ്രിട്ടനിലെത്തുകയും വിവാഹത്തിലൂടെ ശതകോടീശ്വരനാവുകയും ചെയ്തയാളാണ് റിഷി. രാഷ്ട്രീയപ്രവർത്തനം തുടങ്ങുകയും കൺസർവേറ്റീവ് പാർട്ടിയുടെ ഉരുക്കുകോട്ടയായ റിച്ച്മണ്ട് സീറ്റിൽനിന്ന് പാർലമെന്റിലെത്തുകയും ചെയ്തു. ഇപ്പോൾ ബോറിസ് ജോൺസൺ സർക്കാരിൽ മന്ത്രിയും.
ഇൻഫോസിസ് സ്ഥാപകൻ എൻ. ആർ.നാരായണമൂർത്തിയുടെ മരുമകൻ എന്നതാകും ഇന്ത്യക്കാർക്ക് റിഷിയെ സുപരിചിതനാക്കുന്ന ഘടകം. അക്ഷത മൂർത്തിയുമായുള്ള പ്രണയവും വിവാഹവുമാണ് റിഷിയുടെ തലവര മാറ്റിമറിച്ചത്. ഭാവി മരുമകനിൽ ഒരുപാട് പ്രതീക്ഷ പുലർത്തിയ നാരായണ മൂർത്തിക്കും തെറ്റിയില്ല. കൃത്യമായ ആസൂത്രണം കരിയറിലും വരുത്തിയ റിഷി ആ പ്രതീക്ഷ തെറ്റിക്കാതെയാണ് ഖജനാവിന്റെ മുഖ്യ സൂക്ഷിപ്പുകാരനായ മന്ത്രിയായി ചുമതലയേൽക്കുന്നത്.
നോർത്ത് യോർക്ക്ഷയറിൽ 12 ഏക്കറിലായി പരന്നുകിടക്കുന്ന വലിയൊരു കൊട്ടാരത്തിലാണ് റിഷിയുടെയും അക്ഷതയുടെയും താമസം. 2015-ൽ 15 ലക്ഷം പൗണ്ട് ചെലവിട്ട് വാങ്ങിയ ഈ കൊട്ടാര സദൃശ്യമായ വീട്ടിൽ താമസിക്കുന്ന റിഷിയെ നാട്ടുകാർ വിശേഷിപ്പിക്കുന്നത് ഡെയ്ൽസിലെ മഹാരാജാവ് എന്നാണ്. കൺസർവേറ്റീവ് പാർട്ടി നേതാവ് വില്യം ഹേഗ് 25 വർഷത്തോളം പ്രതിനിധീകരിച്ച റിച്ച്മണ്ട് സീറ്റിലേക്ക് അദ്ദേഹം പരിഗണിക്കപ്പെട്ടതും ഈ ജനസ്വാധീനം കൊണ്ടുതന്നെ.
ധനമന്ത്രി അഥവാ ചാൻസലർ കഴിഞ്ഞാൽ, ധനവകുപ്പിലെ ഏറ്റവും മുതിർന്ന ചുമതലയാണ് ചീഫ് സെക്രട്ടറിയുടേത്. ആ ഉന്നതമായ പദവിയിലേക്ക് ഒരു ഇന്ത്യക്കാരനെ ബോറിസ് നിയോഗിച്ചതിലൂടെ, ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും ഏത് ഉയർന്ന പദവിയിലേക്കും എത്താമെന്നതിന്റെ തെളിവുകൂടിയായി അത്. സ്വന്തം നിലയിക്ക് റിഷിയുടെ വളർച്ച കൂടി പരിഗണിച്ചാണ് ബോറിസ് ഇത്രയും ഉത്തരവാദപ്പെട്ട പദവി അദ്ദേഹത്തിന് വെച്ചുനീട്ടിയതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. അക്ഷതയെ വിവാഹം കഴിച്ചതിലൂടെ ധനാഢ്യനായി മാറിയ റിഷി ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ എംപികൂടിയാണ്.
ബ്രിട്ടനിലേക്ക് കുടിയേറിയ ഇന്ത്യൻ കുടുംബത്തിലെ മൂന്നാംതലമുറയിൽപ്പെട്ടയാളാണ് റിഷി. എൻഎച്ച്എസിൽ ജിപിയായിരുന്നു റിഷിയുടെ അച്ഛൻ. അമ്മ ഒരു മരുന്നുകടയും നടത്തിയിരുന്നു. സതാംപ്ടണിൽ ജനിച്ച റിഷി ഓക്സ്ഫഡിലെ പഠനത്തിനുശേഷം കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ ചേർന്നപ്പോഴാണ് അക്ഷതയെ കണ്ടുമുട്ടിയത്. ആ പ്രണയം 2009-ൽ വിവാഹത്തിലേക്കെത്തി. ബെംഗളൂരുവിൽ രണ്ടുനാൾ നീണ്ടുനിന്ന വിവാഹച്ചടങ്ങായിരുന്നു ഇവരുടേത്.
നിക്ഷേപക രംഗത്ത് പ്രവർത്തിച്ചിരുന്ന റിഷി, വിവാഹത്തിനുശേഷം സ്വന്തം ബിസിനസിന് തുടക്കമിട്ടു. തെലീം പാർട്ണേഴ്സ് എന്ന സ്ഥാപനം 2010-ലാണ് തുടങ്ങിയത്. തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസമായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 700 മില്യൺ പൗണ്ട് മൂലധനവുമായി തുടങ്ങിയ തെലീം വളർന്ന് വികസിച്ചതോടെ, റിഷി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. ഇപ്പോൾ ഈ കമ്പനിയുടെ ചുമതല ഭാര്യ അക്ഷതയ്ക്കാണ്.
ഇൻഫോസിസിൽ 185 ദശലക്ഷം പൗണ്ടിന്റെ ഓഹരിയുള്ള അക്ഷതയും കഠിനാധ്വാനിയാണ്. അക്ഷത ഡിസൈൻസ് എന്ന പേരിൽ സ്വന്തമായൊരു ഫാഷൻ ബ്രാൻഡ് അവർക്കുണ്ട്. ഇതിന് പുറമെ, നാരായണമൂർത്തി 2010-ൽ സ്ഥാപിച്ച നിക്ഷേപ സ്ഥാപനത്തിന്റെ ഡയറക്ടർകൂടിയാണവർ.
വൈവിധ്യ സമ്പന്നം ബോറിസ് മന്ത്രിസഭ
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യപൂർണമായ മന്ത്രിസഭയൊരുക്കി ബോറിസ് ജോൺസന്റെ വേറിട്ട പാത. എന്തുവന്നാലും ഒക്ടോബർ 31നു തന്നെ യൂറോപ്യൻ യൂണിയൻ വിടുമെന്നു വ്യക്തമാക്കി പുതിയ പ്രധാനമന്ത്രി രൂപം നൽകിയ മന്ത്രിസഭയിൽ പ്രീതി പട്ടേൽ, ആലോക് ശർമ, ഋഷി സുനക് എന്നീ 3 ഇന്ത്യൻ വംശജരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടനിലേക്കു കുടിയേറിയ പാക്കിസ്ഥാൻകാരൻ ഡ്രൈവറുടെ മകനായി ജനിച്ച്, ഉന്നതനിലയിലെത്തിയ സാജിദ് ജാവിദിനെ ധനമന്ത്രിയാക്കിയതും ശ്രദ്ധേയമായി.
ആഭ്യന്തര മന്ത്രിയായി ബോറിസ് നിയോഗിച്ച പ്രീതി പട്ടേലി(47)ന്റെ നേട്ടം അത്യപൂർവമാണ്. ഇന്ത്യൻ വംശജരായ ആരും ഇതുവരെ ബ്രിട്ടിഷ് ആഭ്യന്തര മന്ത്രിയായിട്ടില്ല. ആലോക് ശർമ രാജ്യാന്തര വികസന മന്ത്രിയായപ്പോൾ ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയാണ്. ഗുജറാത്തിൽ നിന്നു കുടിയേറിയവരാണു പ്രീതിയുടെ മാതാപിതാക്കൾ. ജോലിക്കായോ, ബ്രിട്ടനിലുള്ള ബന്ധുക്കളെ കാണാനോ വീസയ്ക്കു ശ്രമിക്കുന്ന ഇന്ത്യക്കാരുൾപ്പെടെയുള്ളവർ യൂറോപ്യൻ യൂണിയന്റെ കർശന ചട്ടങ്ങൾ മൂലം ദുരിതം അനുഭവിക്കുന്ന കാര്യം ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന പ്രീതി ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്.
തെരേസ മേ മന്ത്രിസഭയിൽ തൊഴിൽമന്ത്രിയായിരുന്ന ആലോക് ശർമ(51)യെ രാജ്യാന്തര വികസന വകുപ്പിലേക്കാണു ബോറിസ് പറിച്ചുനട്ടിരിക്കുന്നത്. ആഗ്രയിൽ ജനിച്ച്, 5ാം വയസ്സിൽ മാതാപിതാക്കൾക്കൊപ്പം ബ്രിട്ടനിലേക്കു കുടിയേറിയതാണ് ആലോക്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണു ഋഷി സുനക് (39). നേരത്തേ, തെരേസ മേയുടെ മന്ത്രിസഭയിൽ ഭവന മന്ത്രാലയം സഹമന്ത്രിയായിരുന്ന ഋഷിക്കും ബ്രെക്സിറ്റ് അനുകൂല നിലപാടാണ്.
തുർക്കിയും ബ്രിട്ടനും തമ്മിലുള്ള ആധുനിക ബന്ധത്തിന്റെ പ്രതിരൂപമാവുകയാണു ബോറിസ് ജോൺസൻ. മധ്യതുർക്കിയിലെ കാങ്കിരി പ്രവിശ്യ 'തറവാട്'; ഓട്ടമൻ സാമ്രാജ്യത്തിന്റെ അവസാനത്തെ ആഭ്യന്തര മന്ത്രി അലി കമാൽ ബേ മുതുമുത്തച്ഛൻ. അക്കാലത്തു കുവൈത്തും ഖത്തറും ജോഹോറും പോലെ ബ്രിട്ടനുമായി തുർക്കിക്കും സംരക്ഷിതരാജ്യമെന്ന ബന്ധം വേണമെന്ന നിലപാടായിരുന്നു പത്രപ്രവർത്തനത്തിൽ നിന്നു രാജ്യഭരണത്തിലേക്കു ചുവടുമാറ്റിയ അലി കമാലിന്. 1922 ൽ, തുർക്കി രാഷ്ട്രം സ്ഥാപിക്കാനായുള്ള അത്താതുർക്കിന്റെ പോരാട്ടത്തിനിടെ അദ്ദേഹത്തിന്റെ അനുയായി ജനറൽ നൂറുദ്ദീൻ, അലി കമാലിനെ വധിച്ചു.
അലി കമാലിന്റെ ആദ്യഭാര്യ വിനിഫ്രെഡ് ജോൺസൻ പ്രസവത്തെ തുടർന്ന് ബ്രിട്ടനിൽ വച്ചു മരിച്ചു. അവരുടെ മകൻ ഉസ്മാൻ വിൽഫ്രഡ് കമാൽ പിന്നീടു പേരുമാറ്റി വിൽഫ്രഡ് ജോൺസനായി. അദ്ദേഹത്തിന്റെ മകൻ സ്റ്റാൻലി ജോൺസനാണ് ബോറിസിന്റെ പിതാവ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍