അച്ഛൻ എഞ്ചിനീയർ; സഹോദരൻ സർജനും; ബി ടെക് പഠനത്തിനിടെ കാടുകയറിയത് ഭീകരതയിലേക്ക്; തോക്കെടുത്തത് കലാപത്തിന്റെ ലക്ഷ്യം 'ഇസ്ലാമിക കാശ്മീർ' എന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ച്; മതേതര രാഷ്ട്രത്തിന് വാദിച്ച ഹിസ്ബുളുകാരുടെ തലയറുക്കാനൊരുങ്ങിയ വിഘടനവാദി; ഹിസ്ബുൾ വിട്ട് അൽഖ്വയിദയിലും ഐസിസിലും എത്തിയത് പോരാട്ടം അതിരൂക്ഷമാക്കാൻ; ഗോരക്ഷകർക്കെതിരെ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചും വില്ലനായി; സേന തീർത്തത് ബുർഹാൻ വാനിയുടെ പിൻഗാമിയെ; കാശ്മീരിൽ വീണ്ടും തെരുവുയുദ്ധം
മറുനാടൻ മലയാളി ബ്യൂറോ
ശ്രീനഗർ: അൽ ഖായിദ ബന്ധമുള്ള ഭീകരസംഘടനയായ അൻസാർ ഗസ്വത്തുൾ ഹിന്ദിന്റെ തലവൻ സാകിർ മൂസയെ (25) കൊന്നത് കാശ്മീരിലെ തീവ്രവാവദ വേട്ടയിലെ സുപ്രധാന ഏടെന്ന് സൈന്യം. പുൽവാമ ജില്ലയിലെ ത്രാലിലുള്ള ദാദ്‌സരയിൽ വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് രാജേഷ് കാലിയ അറിയിച്ചു. കൊല്ലപ്പെട്ടത് മൂസയാണെന്നു വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചറിഞ്ഞത്. ആറുവർഷത്തിനിടെ ഒട്ടേറെ കൊലപാതകങ്ങളും ഭീകരപ്രവർത്തനങ്ങളും നടത്തിയ മൂസയെ വധിക്കാനായത് സുരക്ഷാസേനകളുടെ വിജയമാണെന്ന് പൊലീസ് വക്താവും കൂട്ടിച്ചേർത്തു. 2013 മുതൽ ഒട്ടേറെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ് മൂസ. ആദ്യം ഹിസ്ബുൾ മുജാഹിദീനിലായിരുന്നു. പിന്നീട് അൻസാർ ഗസ്വത്തുൾ ഹിന്ദിൽ ചേർന്നു. സൂരക്ഷാസേനാ കേന്ദ്രങ്ങൾക്കും ജനവാസമേഖലകൾക്കും നേരെ ആക്രമണം നടത്തിയ േകസിൽ പ്രതിയാണ് മൂസ. ഹുറിയത്ത് കോൺഫ്രൻസ് കശ്മീരിൽ മതേതര സംസ്ഥാനത്തിനു ശ്രമിക്കുന്നുവെന്നാരോപിച്ച് നേതാക്കളെ വധിക്കുമെന്ന് 2017-ൽ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. മെയ് ആദ്യം ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതി മൂസ കുറ്റവാളയാണെന്നു വിധിച്ചിരുന്നു.
മൂസയുടെ മരണത്തോടെ കാശ്മീരികൾ വീണ്ടും തെരുവിൽ ഇറങ്ങി. ഇയാളുടെ സംസ്‌കാരത്തിന് നിരവധി പേരാണ് തടിച്ചു കൂടിയത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയർത്തി. ബുർഹാൻ വാനിയെ കൊലപ്പെടുത്തിയപ്പോൾ ഉണ്ടായിരുന്നതിന് സമാനമായ സഹാചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ 2016ൽ കൊലപ്പെടുത്തിയതിനെ തുടർന്ന് പിൻഗാമിയായി മൂസയെ ആയിരുന്ന തിരഞ്ഞെടുത്തിരുന്നത്. പിന്നീട് സംഘടനയിൽ നിന്ന് ഇദ്ദേഹം പിൻവാങ്ങി. തുടർന്ന് അൻസാർ ഗസ്വത്തിൽ ചേരുകയായിരുന്നു. സാകിർ റാഷിദ് ഭട്ട് എന്നാണ് ഇദ്ദേഹത്തിന്റെ യഥാർഥ പേര്. എൻജിനീയറിങ് വിദ്യാർത്ഥിയായ ഇദ്ദേഹം പഠനത്തിനിടെ 2013ൽ ആണ് തീവ്രവാദ സംഘടനയിൽ ചേർന്നത്. ത്രാലിലെ നൂർപോരിയിലാണ് ജനനം. ഏറ്റുമുട്ടൽ നടന്നിടത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പും കണ്ടെടുത്തു. ദാദ്‌സരയിലെ ഭീകരരുടെ താവളം വളഞ്ഞ് സേന തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭീകരർ സൈന്യത്തിനുനേരെ ഗ്രനേഡെറിഞ്ഞു. വ്യാഴാഴ്ച രാത്രിതന്നെ മൂസയ്ക്ക് അനുകൂലമായി ഷോപിയാൻ, പുൽവാമ, അവന്തിപോര, ശ്രീനഗറിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രകടനങ്ങൾ നടന്നു. പ്രക്ഷോഭസാധ്യത കണക്കിലെടുത്ത് പൊലീസ് ഇവിടങ്ങളിൽ നിശാനിയമം പ്രഖ്യാപിച്ചു. പുൽവാമ, ശ്രീനഗർ, അനന്ത്‌നാഗ്, ബഡ്ഗാം എന്നിവിടങ്ങളിൽ നിയന്ത്രണങ്ങളേർപ്പെടുത്തി. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടു. കശ്മീരിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.
മൂസയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങളാണ്. ഇയാൾക്കൊപ്പം മറ്റൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സാക്കീറിന്റെ മരണത്തെ തുടർന്ന് ത്രാലിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ പ്രതിഷേധക്കാർ പലസ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടി. ജമ്മു-ശ്രീനഗർ ദേശീയപാത പ്രതിഷേധക്കാർ ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന് കണ്ണീർ വാതകവും പെല്ലറ്റ് തോക്കുകളും ഉപയോഗിക്കേണ്ടിവന്നു. ഇതേ തുടർന്നാണ് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിക്കേണ്ടി വന്നത്. വാനിയുടെ സംസ്‌കാര ചടങ്ങിന് ശേഷവും സമാനമായ പ്രതിഷേധം ഉയർന്നിരുന്നു.
ലഷ്‌കർ-ഇ-തൊയ്ബ മുതൽ ജെയ്ഷ്-ഇ-മുഹമ്മദ് ഉൾപ്പടെ ഹിസ്ബുൾ മുജാഹിദീൻ വരെയുള്ള ഭീകര സംഘടനകളെക്കൊണ്ട് തിങ്ങിനിറഞ്ഞ പ്രദേശമാണ് കാശ്മീർ താഴ്‌വര. അവിടെ അൽഖ്വയിദയും ചുവടുറപ്പിച്ചിരിക്കുകയാണ്. ഐസിസ് കാശ്മീരിലെ പ്രധാനികളായ അബു ദുജാനയും ആരിഫ് ലെലഹരിയും നേരത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ലഷ്‌ക്കർ-ഇ-തൊയ്ബയിൽനിന്നും 1988ൽ ഒസാമ ബിൻ ലാദൻ സ്ഥാപിച്ച അൽ ഖ്വയിദയിലേക്ക് കൂറ് മാറിയവരാണ് ഇരുവരും. ലഷ്‌ക്കർ-ഇ-തൊയ്ബയുടെ കമാൻഡർ ആയിരുന്ന അബു ദുജാന അൽ ഖ്വയിദയുടെ കശ്മീരിലെ ഘടകമായ, സാകിർ മൂസാ നയിച്ച അൻസാർ ഗസ്വത്തുൾ ഹിന്ദ് എന്ന സംഘടനയിൽ ചേരുകയാണുണ്ടായതെന്ന് ദുജാനയും സഹപ്രവർത്തകനായിരുന്ന ലെലഹരിയും, ലെലഹരിയുടെ സഹോദരന്റെ ഫോണിലേക്കു നടത്തിയ സംഭാഷണങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സാകിർ മൂസയുടെ അൽ ഖ്വയിദ ബന്ധം വ്യക്തമായത്. പിന്നീട് ഐസിസിനൊപ്പവും മാറി.
അൽ ഖ്വയിദയുടെ ആദ്യ രക്ത സാക്ഷികളായി അബു ദുജാനയും ആരിഫ് ലെലഹരിയും പുകഴ്‌ത്തിക്കൊണ്ടുള്ള സാകിർ മൂസയുടെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു.. ഈ ജിഹാദി സംഘടനയുടെ ടെലിഗ്രാം, വാട്ട്സാപ്പ് അനുയായി ഗ്രൂപ്പുകളിൽ ആ വിഡിയോ സന്ദേശം പ്രചരിച്ചിരുന്നു. ഇരുവരും മരണത്തിനു കീഴടങ്ങുന്നതിനു മുമ്പ് പറഞ്ഞ കാര്യങ്ങൾ ഉൾക്കൊള്ളുന്ന 3.16 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശവും പുറത്തു വിട്ടു. അന്ത്യശ്വാസം വലിച്ചുവിടുന്നതിനിടയിൽ ലെലഹരി കുടുംബത്തോടും അനുയായികളോടുമായി നടത്തിയ അഭ്യർത്ഥന തന്റെ ശരീരത്തിൽ പാക്കിസ്ഥാനി പതാക പുതപ്പിക്കരുതെന്നായിരുന്നു. പല തവണ അതാവർത്തിച്ചു. ശവസംസ്‌കാരവേളയിൽ അൽ ഖൈദയുടെ തൗഹീദ് പതാക മാത്രമേ പുതപ്പിക്കാവൂ എന്നും തനിക്കുവേണ്ടിയും പ്രസ്ഥാനത്തിന്റെ വിജയത്തിനുവേണ്ടിയും പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു. സാകിർ മൂസയുടെ അൽഖായിദയ്ക്ക് ഒപ്പമാണ് തങ്ങൾ ഇരുവരുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സകീർ മൂസ അൽഖയിദയുമായി അടുത്തത് സുരക്ഷാ സേന ഉറപ്പിച്ചത്.
കശ്മിർ വിഘടനവാദി നേതാക്കൾക്കെതിരേയുള്ള പ്രസ്താവനയെ പിന്തുണക്കാൻ സംഘടനാ നേതൃത്വം വിസമ്മതിച്ചതിനെ തുടർന്നാണ് ഹിസ്ബുൽ മുജാഹിദീൻ കമാൻഡറായിരിക്കെ സകീർ മൂസ സംഘടന വിട്ടത്. കശ്മിർ വിഷയം രാഷ്ട്രീയപരമാണെന്ന് നിലപാട് സ്വീകരിച്ച വിഘടനവാദി നേതാക്കളുടെ കഴുത്തറുക്കണമെന്ന് സകീർ മൂസ പ്രസ്താവിച്ചിരുന്നു. ഇതിനെതിരേ ഹിസ്ബ് നേതാക്കൾ തന്നെ രംഗത്തെത്തി. തുടർന്നാണ് മൂസ രാജി പ്രഖ്യാപിച്ചത്. സംഘടനയുമായി സഹകരിക്കില്ലെന്ന് മൂസ വ്യക്തമാക്കി. തന്റെ ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നിരിക്കുകയാണ്. എന്നാൽ താൻ ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് മൂസ പറഞ്ഞിരുന്നു. ബുർഹാൻ വാനി കൊല്ലപ്പെട്ട ശേഷമാണ് ഹിസ്ബുൽ മുജാഹിദീന്റെ കശ്മിർ കമാൻഡർ പദവി മൂസ ഏറ്റെടുത്തത്. കശ്മിർ വിഷയം ഇസ്ലാമികമല്ലെന്നും രാഷ്ട്രീയമാണെന്നും ഹുറിയത് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ശ്രീനഗറിലെ ലാൽ ചൗക്കിൽ വച്ച് ഹുറിയത് നേതാക്കളുടെ തലയറുക്കണമെന്ന് മൂസ ആഹ്വാനം ചെയ്തത്. പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, മൂസയുടെ പ്രസ്താവനയെ പിന്തുണക്കുന്നില്ലെന്ന് ഹിസ്ബ് നേതാക്കൾ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതാണ് മൂസയെ പ്രകോപിപ്പിച്ചതും അൽഖ്വയിദയുമായി അടുപ്പിച്ചതും.
തീവ്രവാദികളുടെ കമാൻഡർ എന്ന നിലയിൽ സൈനിക വേഷം ധരിച്ച തോക്കുധാരികളായ 11 പേർക്കൊപ്പം നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് കശ്മീരിലെ തീവ്രവാദ പ്രസ്ഥാനത്തിന് പുതിയ നിർവചനം നൽകുന്നതായിരുന്നു. അന്ന് ആദ്യമായി കശ്മീരിലെ തീവ്രവാദികൾ മുഖംമൂടികൾ നീക്കി സുരക്ഷാസേനയെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു ആ നപടിയിലൂടെ. രണ്ടു വർഷങ്ങൾ പിന്നിടുമ്പോൾ വാനി ഉൾപ്പടെ മിക്ക തീവ്രവാദികളും വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. അവശേഷിക്കുന്ന മൂന്നു പേരിൽ സാക്കിർ മൂസായുണ്ടായിരുന്നു. വാനിക്കുശേഷം ഏറ്റവും ഭയമുളവാക്കിയ തീവ്രവാദിയായി അയാൾ മാറി. വാനി വളരെ മിതവാദിയായിരുന്നു. അവസാന വിഡിയോ സന്ദേശത്തിലും ടൂറിസ്റ്റുകളെയും അമർനാഥ് തീർത്ഥാടകരെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നതിനായിരുന്നു വാനി ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ മൂസ കൂടുതൽ തീവ്രവാദിയായിരുന്നു.
1989ൽ തുടങ്ങിയതും ആയിരക്കണക്കിന് സിവിലിയന്മാരുടെയും സുരക്ഷാ സൈനികരുടെയും ജീവനുകൾ ബലിയർപ്പിച്ചതുമായ കലാപത്തിന്റെ ലക്ഷ്യം 'ഇസ്ലാമിക കാശ്മീർ' രാഷ്ട്രം രൂപീകരിക്കുക എന്നതാണെന്ന് മൂസാ പറഞ്ഞിരുന്നു. ഇന്ത്യയിൽനിന്നും വേറിട്ടുപോകുകയാണ് ലക്ഷ്യമെന്ന് പറയുന്ന വിഘടനവാദികളുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരുന്നു ഇത്. സ്വാതന്ത്ര്യം നേടുന്നത് ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനാണെന്നും ഒരു മതനിരപേക്ഷ രാഷ്ട്രത്തിനായാണ് പോരാട്ടമെങ്കിൽ അതിനായി രക്തം ചിന്താൻ താനില്ലെന്നും ആ സന്ദേശത്തിൽ മൂസാ പറഞ്ഞിരുന്നു. ഹുറിയത് കോൺഫറൻസിന്റെ നേതാക്കളെ 'കാപട്യക്കാർ, ദൈവനിന്ദകർ, തിന്മയുടെ അനുയായികൾ' എന്നിങ്ങനെ അധിക്ഷേപിച്ച മുസ കാശ്മീരിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഹുറിയത് നേതാക്കളുടെ തലവെട്ടുമെന്നായിരുന്നു നേരത്തെ ഭീഷണി മുഴക്കിയത്. അവരുടെ തലകൾ ശ്രീനഗറിലെ ലാൽ ചൗക്കിൽ കെട്ടിത്തൂക്കിയിടുമെന്നാണ് ഭീഷണി. തീവ്രവാദിയായ സയ്ദ് അലി ഷാ ഗീലാനിയും മിതവാദികളായ മിർവൈസ് ഉമർ ഫാറൂഖ്, യാസിൻ മാലിക് എന്നിവരുൾപ്പടെയുള്ള ഹുറിയത് നേതാക്കൾ ഇസ്ലാമിക തീവ്രവാദ സംഘടനകളെ അപലപിക്കുകയും ഐസിസ്, അൽഖായിദ തുടങ്ങിയ സംഘടനകൾക്ക് കാശ്മീരിൽ ഒരു പങ്കുമില്ലെന്നും പറയുകയും ചെയ്തിരുന്നു.
ഭിന്നിപ്പിനുശേഷം മൂസാ കാശ്മീർ രാഷ്ട്രീയത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. അയാൾ അൽഖായിദയെ പ്രശംസിച്ചതിനുപുറമെ ഗോരക്ഷകർ എന്ന് അഭിമാനിക്കുന്നവർക്കെതിരെ വിശുദ്ധയുദ്ധം നടത്താൻ ഇന്ത്യക്കാരെ ആഹ്വാനവും ചെയ്തു. ഗോരക്ഷാ പ്രസ്ഥാനത്തിനെതിരെ ഒരു കാശ്മീരി തീവ്രവാദി നടത്തിയ ആദ്യത്തെ പരസ്യ പ്രസ്താവനയായിരുന്നു 4 മിനിറ്റ് ദൈർഘ്യമുള്ള ആ ഓഡിയോ സന്ദേശം. വാനിയുടെ വധത്തിനു ശേഷമാണ് 1994 ജൂലൈയിൽ ജനിച്ച സാക്കിർ റഷീദ് മൂസാ കമാണ്ടറായി നിയമിതനായത്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിൽനിന്നുമാണ് സാക്കിർ വരുന്നത്. അയാളുടെ പിതാവ് എഞ്ചിനീയറ്റും സഹോദരൻ സർജനുമാണ്. ചണ്ഡീഗഡിൽ ബി ടെക് വിദ്യാർത്ഥിയായിരുന്ന മൂസാ അവധിക്കാലത്ത് സുഹൃത്തുക്കൾക്കൊപ്പം നാട്ടിൽ വരുമായിരുന്നു. ഒരിക്കൽ വന്നിട്ട് തിരികെ പോയില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം അയാൾ വാനിയോടൊപ്പം ചേരുകയും വനത്തിലേക്ക് പോകുകയും ചെയ്തു. കൊടുംഭീകരന്മാരുടെ വിഭാഗത്തിലാണ് മൂസായെ പൊലീസ് ഉൾപ്പെടുത്തിയിരുന്നു.
ആദ്യകാലത്ത് തീവ്രവാദികൾക്കിടയിൽ മൂസയ്ക്ക് അത്ര പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ അടുത്ത കാലത്ത് ചില ശവസംസ്‌കാര വേളകളിൽ മൂസയെ പിന്തുണച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങിയിരുന്നു. കഴിഞ്ഞ റംസാൻ മാസത്തിൽ അക്രമാസക്തരായ ഒരു ജനക്കൂട്ടം ഒരു പൊലീസ് ഓഫിസറെ തല്ലിക്കൊല്ലുമ്പോൾ മൂസയ്ക്ക് അനുകൂലമായ മുദ്രാവാക്യങ്ങൾ മുഴക്കുന്ന വിഡിയോ ദൃശ്യങ്ങളുണ്ട്.
Stories you may Like
- പന്നികളെ വാങ്ങാനെത്തിയ സംഘം പണം നൽകാതെ പന്നികളുമായി കടന്നു
- ഹമാസിന് പിന്തുണച്ച് വാട്സ്ആപ് ഗ്രൂപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തയാൾ അറസ്റ്റിൽ
- ഗോവയിൽനിന്നുള്ള ചിരട്ട ലോറിയിൽ മദ്യക്കടത്ത്; 6.88 ലക്ഷത്തിന്റെ മദ്യം പിടികൂടി
- അപകടത്തിൽ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് വീണ് രണ്ടു യുവാക്കൾ മരിച്ചു
- അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സ്ഥിരീകരണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍