Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്‌സഭാതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്തിയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ സെയ്ദ് ഷൂജ; ഇവി എം ഹാക്ക് ചെയ്യാൻ ബിജെപിയെ സഹായിച്ചത് റിലയൻസ്; യുപി മഹാരാഷ്ട്ര ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തിൽ തിരിമറി; മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ വി എസ്. സമ്പത്തിന് എല്ലാം അറിയാം; ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് അട്ടിമറിരഹസ്യം അറിഞ്ഞതുകൊണ്ട്; ഇവിഎമ്മിൽ തിരിമറി അസാധ്യമെന്നും നിയമനടപടി സ്വീകരിക്കുമെന്നും തിര.കമ്മീഷൻ

ലോക്‌സഭാതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്തിയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ സെയ്ദ് ഷൂജ; ഇവി എം ഹാക്ക് ചെയ്യാൻ ബിജെപിയെ സഹായിച്ചത് റിലയൻസ്; യുപി മഹാരാഷ്ട്ര ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തിൽ തിരിമറി; മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ വി എസ്. സമ്പത്തിന് എല്ലാം അറിയാം; ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് അട്ടിമറിരഹസ്യം അറിഞ്ഞതുകൊണ്ട്; ഇവിഎമ്മിൽ തിരിമറി അസാധ്യമെന്നും നിയമനടപടി സ്വീകരിക്കുമെന്നും തിര.കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: 2014 ഇന്ത്യയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ വോട്ടിങ് മിഷീൻ ഹാക്ക് ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഹാക്കർ രംഗത്ത്. വോട്ടിങ് യന്ത്രത്തിൽ തിരിമറി സാധ്യമെന്ന ഗുരുതര ആരോപണമാണ് ഹാക്കർ ഉയർത്തുന്നത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരിമറി നടന്നുവെന്നാണു വെളിപ്പെടുത്തൽ. വോട്ടിങ് യന്ത്രം സംബന്ധിച്ച് ഇന്ത്യയിൽ സജീവചർച്ചയിൽ നിൽക്കുന്ന വിഷയത്തിലാണ് ഇപ്പോൾ നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്

ബിജെപി വൻജയം നേടിയ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായും യുഎസ് ഹാക്കർ ലണ്ടനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഈ തിരഞ്ഞെടുപ്പുകളിലും ബിജെപിയായിരുന്നു ജയിച്ചത്. ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയ്ക്ക് ഈ വിവരങ്ങൾ അറിയാമായിരുന്നു. ഇത് വെളിപ്പെടുത്താനിരിക്കെയാണ് മുണ്ടെ മരിച്ചതെന്നും ഹാക്കർ പറയുന്നു. 2014ൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ്. സമ്പത്തിനും ഇക്കാര്യമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഹാക്കിങ്ങിനെക്കുറിച്ച് അറിയുന്നതിനാൽ ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതാണെന്നാണ് സൈബർ വിദഗ്ധന്റെ ആരോപണം. ഇന്ത്യയിൽ തിരഞ്ഞെടുപ്പുകളിലുപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ രൂപകൽപന ചെയ്തത് ഇദ്ദേഹമായിരുന്നെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ ജേർണലിസ്റ്റ്‌സ് അസോസിയേഷൻ (യൂറോപ്) സംഘടിപ്പിച്ച പരിപാടിയിൽ കോൺഗ്രസ് നേതാവ് കപിൽ സിബൽ പങ്കെടുത്തു. 

ഇവിഎമ്മിൽ പ്രവേശിക്കാൻ ഗ്രാഫൈറ്റ് ട്രാൻസ്മിറ്റർ ആവശ്യമാണ്. ബ്ലൂടൂത്ത് ഉപയോഗിച്ച് ഒരു മെഷീൻ ഹാക്ക് ചെയ്യാൻ സാധിക്കില്ല. ഇത്തരം ട്രാൻസ്മിറ്ററുകൾ വ്യാപകമായി ഉപയോഗിച്ചുകൊണ്ടാണ് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തങ്ങൾ ട്രാൻസ്മിറ്റർ പ്രവർത്തനം നിർത്തിവെച്ചതിനാൽ ആം ആദ്മി പാർട്ടിയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് എന്നും ഹാക്കർമാർ പറയുന്നു.

വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തുന്നത് എങ്ങനെയെന്ന് എഎപി എംഎൽഎ സൗരഭ് ഭരദ്വാജ് 2017ൽ ഡൽഹി നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഒരിക്കലും ഇത്തരത്തിൽ കൃത്രിമം കാണിക്കാനാവില്ലെന്നായിരുന്നു അന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ഇന്ത്യൻ ജേർണലിസ്റ്റ് അസോസിയേഷനാണ് ഇക്കാര്യങ്ങൾ വിശദമാക്കി ഇന്ന് ലണ്ടനിൽ പത്രസമ്മേളനം സംഘടിപ്പിച്ചത്.ഡൽഹി തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ കൃത്രിമം നടക്കാത്തതിനാലാണ് അവിടെ എ.എ.പി വിജയിച്ചതെന്നും ഹാക്കർ പറഞ്ഞു.

അട്ടിമറിക്ക് ബിജെപിയെ സഹായിച്ചത് റിലയൻസ്

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാൻ റിലയൻസ് ബിജെപിയെ സഹായിച്ചെന്നും ഹാക്കർ സെയ്ദ് ഷൂജ പറഞ്ഞു. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ തെരഞ്ഞെടുപ്പ് മുതലുള്ള തിരഞ്ഞെടുപ്പുകളിൽ ഇവി എം തിരിമറികൾ നടത്തിയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വാർത്താസമ്മേളനത്തിനിടെയാണ് ഹാക്കറുടെ വെളിപ്പെടുത്തൽ.

ഇവി എം ഹാക്കിങ്ങിൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം ഭീമനായ റിലൻയസ് ജിയോയുടെ സഹായം ബിജെപിക്ക് ലഭിച്ചു. ഇവി എം ഹാക്ക് ചെയ്യാനുള്ള 'ലോ ഫ്രീക്വൻസി സിഗ്‌നലുകൾ' ബിജെപിക്ക് നൽകിയത് ജിയോ ആണെന്ന് സെയ്ദ് ഷൂജ പറഞ്ഞു.

2014 തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങൾ രൂപകൽപന ചെയ്ത സംഘത്തിൽ താനും ഉണ്ടായിരുന്നെന്ന് ഹാക്കർ വ്യക്തമാക്കി. 2009-2014 കാലഘട്ടത്തിൽ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് വേണ്ടി ജോലി ചെയ്തു. ഇവി എം എങ്ങനെ ഹാക്ക് ചെയ്യണമെന്നത് കണ്ടുപിടിക്കാൻ ഇസിഐഎൽ ചുമതലപ്പെടുത്തിയെന്നും ഷൂജ പറഞ്ഞു.

ഇവിഎമ്മുകളിൽ നടന്ന തട്ടിപ്പിനേക്കുറിച്ച് റിപ്പോർട്ട് ചെയ്യാനിരിക്കെയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. വോട്ടിങ് യന്ത്രങ്ങളിൽ ഉപയോഗിക്കുന്ന കേബിളുകൾ ആരാണ് നിർമ്മിക്കുന്നതെന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു അവർ.

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ ഔദ്യോഗിക പ്രതികരണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിൽ നടന്ന സംഭവവികാസങ്ങൾ സൂക്ഷമമായി തങ്ങൾ നിരീക്ഷിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.ഏറെ നാളായി വിവിധ രാഷ്ട്രീയ കക്ഷികൾ ഉയർത്തിയ ആരോപണങ്ങളാണ് ഈ വെളിപ്പെടുത്തിലോടെ വീണ്ടും ചർച്ചയാകുന്നത്. ഹാക്കറുടെ വെളിപ്പെടുത്തലിന് പിന്നാലെ മമതാ ബാനർജിയടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

തിരിമറി അസാധ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടിങ് യന്ത്രത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. സംഭവത്തിൽ നിയമനടപടി സ്വീകരിക്കും. വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണ്. തിരിമറി നടത്താൻ സാധിക്കില്ല. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണു പാലിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

വയർലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും വോട്ടിങ് യന്ത്രത്തിൽ എത്തിക്കാൻ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷനിലെ സാങ്കേതിക വിദഗ്ധൻ ഡോ. രജത് മൂന അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP