അതിസുന്ദരികളായ മദാമ്മമാരെ വലവീശിപ്പിടിക്കുന്നതിൽ മിടുക്കൻ; ലണ്ടൻ നൈറ്റ് ക്ലബ്ബുകളിലെ സ്ഥിരം സാന്നിധ്യം; ക്രിക്കറ്റിൽ ദൈവമായപ്പോഴും കുത്തഴിഞ്ഞ ജീവിതംകൊണ്ട് ശ്രദ്ധനേടി; മാമൂലുകളെ ഇപ്പോഴും മുറുകെ പിടിക്കുന്ന പാക്കിസ്ഥാനിലെ ജനങ്ങൾ എന്തുകൊണ്ടാണ് മദാമ്മമാരുടെ ഹീറോയായ ഇമ്രാൻ ഖാനെ പ്രധാനമന്ത്രിയാക്കുന്നത്
മറുനാടൻ മലയാളി ബ്യൂറോ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ പിന്തുണയോടെ പാക്കിസ്ഥാൻ തെഹ്രീക്-ഐ-ഇൻസാഫ് (പിടിഐ) പാർട്ടി മുന്നേറുമ്പോൾ പുതിയ പ്രധാനമന്ത്രിയായി പാക് ജനത മനസ്സിൽക്കാണുന്നത് അവരുടെ എക്കാലത്തെയും വലിയ ഹീറോയെയാണ്. 1992-ൽ പാക്കിസ്ഥാനെ ക്രിക്കറ്റ് ലോകകപ്പിലേക്ക് നയിച്ച ഓൾറൗണ്ടർ ഇമ്രാൻ ഖാനെ. മതവും മാമൂലുകളും മുറുകെപ്പിടിക്കുന്ന, മതഭീകരർ നടമാടുന്ന പാക്കിസ്ഥാനിൽ, അതിനൊക്കെ വിരുദ്ധമായി ജീവിക്കുന്ന ഇമ്രാൻ എങ്ങനെ പ്രധാനമന്ത്രിയാകുമെന്ന ചോദ്യവും ഒരുഭാഗത്ത് ഉയരുന്നുണ്ട്.
1992-ൽ ലോകകപ്പിലേക്ക് പാക്കിസ്ഥാനെ നയിച്ച ക്യാപ്റ്റനാണ് ഇമ്രാൻ ഖാൻ. ഇന്ത്യക്ക് സച്ചിൻ തെണ്ടുൽക്കർ ദൈവമായതുപോലെ പാക് ക്രിക്കറ്റ് ആരാധകർ ഇമ്രാനും അത്തരമൊരു സ്ഥാനമാണ് നൻകിയിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ഇമ്രാൻ ഖാൻ ശരിക്കുമൊരു പ്ലേ ബോയ് ആയിരുന്നു. ലണ്ടനിൽ മദാമ്മമാരുടെ ഉറക്കം കളഞ്ഞ സുന്ദരൻ. നൈറ്റ് ക്ലബ്ബുകളിൽ സ്ഥിരം സാന്നിധ്യം. കൗമാരരകാലത്തുതന്നെ ഇംഗ്ലണ്ടിലെത്തിയ ഇമ്രാൻ ഖാൻ വളർന്നതും ജീവിച്ചതും ശരിക്കുമൊരു സായിപ്പിനെപ്പോലെയാണ്.
ധനാഢ്യനായ സിവിൽ എൻജിനീയറുടെ മകനായി ജനിച്ച ഇമ്രാൻ ഖാൻ ചെറുപ്പത്തിലേ ലണ്ടനിലെത്തിയതാണ്. വോഴ്സസ്റ്ററിലെ റോയൽ ഗ്രാമർ സ്കൂളിൽ ചേർന്നപ്പോൾത്തന്നെ, എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു പഠനത്തിലും ക്രിക്കറ്റിലും അതിസമർഥനായിരുന്ന ഇമ്രാൻ ഖാൻ. പിന്നീട് ഓക്സ്ഫഡിലെ കെബിൾ കോളേജിൽ ഫിലോസഫിയും ഇക്കണോമിക്സും പൊളിറ്റിക്സും പഠിക്കാനെത്തി.
എൺപതുകളുടെ തുടക്കത്തിൽ സസക്സിനുവേണ്ടി അദ്ദേഹം കളിക്കാൻ തുടങ്ങി. പാക്കിസ്ഥാൻ ടീമിലും സ്ഥാനം നേടി. പാക്കിസ്ഥാൻ ടീമിലെത്തിയെങ്കിലും ലണ്ടനിലായിരുന്നു ഏറിയസമയവും. നൈറ്റ്ബ്രിഡ്ജിലെ ഫ്ളാറ്റിലായിരുന്നു താമസം. ഒട്ടേറെ സ്ത്രീ സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. സൂസന്ന കോൺസ്റ്റന്റൈനും ലേഡി ലിസ കാംബലും എമ്മ സെർജന്റുമൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ പലകാലങ്ങളിൽ കടന്നുപോയി. സ്ത്രീകളെ മയക്കുന്നതരം സുഗന്ധമായിരുന്നു ഇമ്രാനെന്നാണ് അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന മോൽ മാരി ഹെൽവിൻ ഒരിക്കൽ പറഞ്ഞത്.
തന്റെ രാജ്യത്ത് ഇത്തരത്തിൽ പെൺകുട്ടികളുമായി ഇടപഴകാൻ സാധിക്കാത്തതിൽ നിരാശനായ കാലവും ഇമ്രാനുമുണ്ടായിരുന്നു. 1984-ൽ നൽകിയ ഒരഭിമുഖത്തിൽ പാക്കിസ്ഥാനിൽ ഡിസ്കോകളോ ബാറുകളോ പെൺകുട്ടികളെ കണ്ടുമുട്ടാനുള്ള സ്ഥലങ്ങളോ ഇല്ലാത്തത്തിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
ബ്രി്ട്ടീഷ് ശൈലിയിലാണ് അദ്ദേഹം വളർന്നത്. നൈറ്റ് ക്ലബ്ബുകളിൽ സുന്ദരുമാർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ട്രാംപ് എന്ന നൈറ്റ് ക്ലബ്ബിൽവച്ചാണ് 1986-ൽ സീറ്റ വൈറ്റിനെ ഇമ്രാൻ ഖാൻ പരിചയപ്പെടുന്നത്. പത്തുവർഷത്തിനുശേഷം തന്റെ ആദ്യഭാര്യ ജമൈമ ഗോൾഡ്സ്മിത്തിനെ ഇമ്രാൻ കണ്ടുമുട്ടിയതും ഇവിടെവെച്ചുതന്നെ. ട്രാംപിൽ ഒരുകാലത്ത് ജമൈമയുമായി നിത്യസന്ദർശകനായിരുന്നു ഇമ്രാൻ ഖാൻ.
1992-ൽ ക്രിക്കറ്റിൽനിന്ന് വിരമിച്ചതോടെ, പ്ലേബോയ് ശൈലിയിലുള്ള ജീവിതത്തോടും അദ്ദേഹം വിടപറയാൻ തുടങ്ങി. പാക്കിസ്ഥാനിൽ തനിക്ക് പുതിയൊരു ദൗത്യമുണ്ടെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിൽ. ആദ്യകാമുകിയായ സീറ്റ വൈറ്റിൽ ഇമ്രാന് ഒരു മകൾ ജനിച്ചിരുന്നു. ടൈറിയാൻ എന്ന മകൾ തന്റേതല്ലെന്ന് ഇമ്രാൻ വാദിച്ചു. എന്നാൽ, 1997-ൽ കോടതി കുട്ടി ഇമ്രാന്റേതുതന്നെയെന്ന് വിധിച്ചു.
പാക്കിസ്ഥാനിൽ സ്ഥിരതാമസമാക്കിയ ഇമ്രാൻ, 1994-ൽ അമ്മയുടെ പേരിലൊരു ക്യാൻസർ ആശുപത്രിക്ക് ധനസമാഹരണം നടത്തിക്കൊണ്ടാണ് പൊതുപ്രവർത്തനത്തിന് തുടക്കമിട്ടത്. യഹൂദവംശജയും തന്നെക്കാൾ 20 വയസ്സിനെങ്കിലും ഇളപ്പവുമുള്ള ജമൈമയെ 1995-ൽ ഇമ്രാൻ വിവാഹം കഴിച്ചത് പാക്കിസ്ഥാനിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാൽ, ക്രിക്കറ്റിലൂടെ അദ്ദേഹം ആർജിച്ച വ്യക്തിപ്രഭാവം അതിനെ അതിജീവിക്കാൻ അദ്ദേഹത്തെ സഹായിച്ചു.
1996-ൽ ഇമ്രാൻ ഖാൻ തന്റെ രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തു. പിറ്റേക്കൊല്ലമാണ് ജമൈമ സുലൈമാൻ ഇസ ഖാൻ തന്റെ ആദ്യമകനെ പ്രസവിച്ചത്. 1997-ലെ തിരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 1999-ൽ ഖ്വാസിം എന്ന രണ്ടാമത്തെ മകനെയും ജമൈമ പ്രസവിച്ചു. പഠനം തുടരുന്നതിനുവേണ്ടി ജമൈമ ലണ്ടനിലേക്ക് നീങ്ങിയതോടെ ഇമ്രാൻ ഒറ്റയ്ക്കായി. പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾകൂടിയായതോടെ, ദാമ്പത്യം ബാധ്യതയായി. 2004-ൽ ഇമ്രാനും ജമൈമയും പിരിഞ്ഞു.
പക്ഷേ, പ്രണയം ഇമ്രാനെ വിട്ടുപോയില്ല. ജമൈമയുമായി വീണ്ടും ചേരുമെന്ന അഭ്യൂഹം പലതവണ ഉയർന്നുവന്നു. ഇതിനിടെ, ബിബിസി ലേഖികയായ റേഹം ഖാൻ ഇമ്രാന്റെ മനസ്സിലേക്കെത്തി. 2015-ൽ തുടങ്ങിയ അവരുടെ ബന്ധം പത്തുമാസമേ നീണ്ടുനിന്നുള്ളൂ. 2012-ൽ പാക്കിസ്ഥാനിലെത്തി ഇമ്രാനെ അഭിമുഖം നടത്തിയതുമുതൽ തുടങ്ങിയ ബന്ധമായിരുന്നു 2015-ൽ വിവാഹത്തിലെത്തിയത്.
ഇക്കൊല്ലം ഫെബ്രുവരിയിൽ ഇമ്രാൻ വീണ്ടും വിവാഹിതനായി. ഇക്കുറി സൂഫി പണ്ഡിതയായ ബുഷ്റ മനേകയാണ് ഇമ്രാന്റെ ജീവിതത്തിലേക്കെത്തിയത്. തന്റെ വധുവിന്റെ മുഖം വിവാഹം വരെ ഇമ്രാൻ പോലും കണ്ടിരുന്നില്ല. ബുഷ്റ ഇമ്രാന്റെ ജീവിതവിജയത്തിന് പിന്നിലെ മുഖ്യ ഉപദേഷ്ടാവാണെന്ന് കരുതുന്നവരുണ്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് പിന്നിലും ബുഷ്റയാണെന്നാണ് അവർ പറയുന്നത്.
നവാസ് ഷെരീഫിനെതിരായ കോടതിവിധി ഇമ്രാൻഖാന്റെ പാക്കിസ്ഥാൻ തെഹ്രീക് ഇ-ഇൻസാഫിന് അനുകൂലമാകുമെന്ന് നേരത്തെതന്നെ വിലയിരുത്തപ്പെട്ടിരുന്നു. സൈനിക നേതൃത്വത്തിന്റെ പിന്തുണ ഖാനൊപ്പമാണെ വാർത്തകളും പ്രചരിച്ചിരുന്നു. ഷരീഫിന്റെ സഹോദരനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ ഷഹബാസ് ഷരീഫാണ് പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസിനെ നയിച്ചത്. ഷരീഫിന് പത്തുവർഷം തടവ് വിധിച്ചുകൊണ്ടുള്ള കോടതിവിധി പുറത്തെത്തിയതോടെ രാജ്യമെങ്ങും 'അബ് സിർഫ് ഇമ്രാൻ ഖാൻ (ഇനി ഇമ്രാൻഖാൻ മാത്രം)' എന്ന മുദ്രാവാക്യവുമായി ബാനറുകൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഷരീഫിനെതിരേയുള്ള കേസിൽ കോടതിയിലും തെരുവിലും ഒരുപോലെ വിജയം നേടാൻ ഇമ്രാനായി. പാക്കിസ്ഥാനിലെ സൈനികനേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഇമ്രാൻ ഖാന്റെ നീക്കങ്ങളെന്നത് പരസ്യമായ രഹസ്യമായിരുന്നു.
രാഷ്ട്രീയത്തിൽ നവാസ് ഷരീഫിന്റെ പിൻഗാമിയാകുമെന്ന് ഉറപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ മകൾ മറിയം ഷരീഫിനെയും അഴിമതിക്കേസിൽ തളയ്ക്കാനായെന്നതാണ് ഇമ്രാൻഖാന്റെ വിജയമുറപ്പിച്ച മറ്റൊരു ഘടകം. ഷരീഫിനെപ്പം മറിയത്തിന് ഏഴുവർഷവും ഭർത്താവ് മുഹമ്മദ് സഫ്ദറിന് ഒരു വർഷവും കോടതി തടവ് വിധിച്ചിരുന്നു. ഷരീഫിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാക് സുപ്രീംകോടതി അയോഗ്യത കൽപിച്ചതോടെ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസിന്റെ മുഴുവൻ പ്രതീക്ഷയും മറിയത്തിലായിരുന്നു. നാടുവാഴി രാഷ്ട്രീയത്തിന്റെ പ്രതീകമെന്നാണ് ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്നവർ മറിയത്തെ വിശേഷിപ്പിച്ചത്. അഴിമതി വിരുദ്ധക്കോടതിയുടെ വിധിയിൽ ജയിലിലായതോടെ മറിയത്തിന്റെ രാഷ്ട്രീയഭാവിക്കുമേലും കരിനിഴൽ പതിച്ചു. രാഷ്ട്രീയ വിവാദങ്ങളും അക്രമം നിറഞ്ഞ പ്രചാരണങ്ങൾക്കും ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് കോടിക്കണക്കിനുവരുന്ന പാക് ജനത ഇമ്രാൻ ഖാന് അനുകൂലമായ വിധിയെഴുത്ത് നടത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്