അടൂരിൽ നിന്നു മണ്ണാറക്കുളഞ്ഞിയിലെത്തി റാന്നി തൊടാതെ എരുമേലിക്കു പോകുന്നത് എന്തിന്? വണ്ടിപെരിയാറിൽ എത്തേണ്ട വഴി മുണ്ടക്കയത്തിന് കൂടി ചേരുന്നത് എന്തുകൊണ്ട്? അനേകം ഗ്രാമങ്ങളുടെ പ്രതീക്ഷയായ പുതിയ ദേശീയ പാത തർക്കത്തിൽ കുടുങ്ങി ഇല്ലാതാകുമോ?
ബി രഘുരാജ്
പത്തനംതിട്ട: കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മലയോര ഗ്രാമത്തിന് ഏറെ വികസനം ഉറപ്പ് വരുത്തുന്ന ദേശീയ പാത തർക്കത്തിൽ കുടുങ്ങി ഇല്ലാതാകുമെന്ന സംശയം ബലപ്പെട്ടു. കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ തുടങ്ങി അടൂർ പത്തനംതിട്ട വടശ്ശേരിക്കര വഴി ഇടുക്കി ജില്ലയിലെ വണ്ടിപെരിയാറിൽ ചേരുന്ന എൻഎച്ച് 183എ ആണ് ജനപ്രതിനിധികളുടെ താല്പര്യം ഇല്ലയ്മ മൂലം പ്രതിസന്ധിയിൽ ആയത്. ഒരു വർഷം മുമ്പ് ദേശീയ പദ്ധതിയുടെ പേര് വേറെ നിർണയിച്ച് ഗസ്റ്റ് വിജ്ഞാപനം ഇറക്കിയിട്ടും അലൈന്മെന്റ് സംബന്ധിച്ച തർക്കം മൂലം നീണ്ടു പോവുകയാണ് ഈ പ്രധാനപ്പെട്ട ഈ ദേശീയ പാത.
ദേശീയപാതയുമായി ബന്ധമില്ലാത്ത എല്ലാ ജില്ലാ ആസ്ഥാനങ്ങളെയും പ്രത്യേക പാത വഴി ബന്ധിപ്പിക്കുമെന്ന 2013ലെ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പുതിയ പാത കേരളത്തിന് ലഭിക്കേണ്ടത്. എന്നാൽ രണ്ടു വർഷമായി ഒരു തീരുമാനവുമില്ല. ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പാതയുടെ രൂപം മാറ്റാനും ശ്രമിക്കുന്നു. കൊല്ലംതേനി എൻ.എച്ച് 220ലെ ഭരണിക്കാവിൽ നിന്നാരംഭിച്ച് വണ്ടിപ്പെരിയാറിൽ എത്തുന്ന ദേശീയപാതയുടെ 110 കിലോമീറ്റർ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലൂടെ കടന്നുപോകുമെന്നാണ് പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ വാദം. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന വഴിയാകട്ടേ ഒട്ടും പ്രായോഗികമല്ല. ആർക്കും ഗുണകരമല്ലാത്ത വിധമാണ് ആ നിർദ്ദേശം. വനം വകുപ്പിന്റെ വലിയ എതിർപ്പു പോലും നേരിടേണ്ടി വരും.
ഭരണിക്കാവിൽനിന്ന് ആറു കിലോമീറ്റർ പിന്നിട്ട് പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പ്രവേശിച്ച് അടൂർകൈപ്പട്ടൂർ ഓമല്ലൂർ പത്തനംതിട്ട റിങ് റോഡ് മൈലപ്ര പള്ളിപ്പടി മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര പെരിനാട് ളാഹപ്ലാപ്പള്ളി ഇലവുങ്കൽ ജംഗ്ഷൻ കണമലക്രോസ്വേ എരുമേലി മുണ്ടക്കയം വഴി ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലെത്തും. കടമ്പനാട്ട് ആരംഭിച്ച് ളാഹ, ഗവി വഴി വണ്ടിപ്പെരിയാറിലേയ്ക്കായിരുന്നു ആദ്യം നിർദ്ദേശിച്ചിരുന്നതെങ്കിലും 63 കിലോമീറ്റർ ദൂരം നിബിഡ വനമേഖലയായതിനാൽ മാറ്റം വരുത്തുകയായിരുന്നു. പക്ഷേ പുതിയ പാതയിലുമുണ്ട് സമാനമായ പ്രശ്നങ്ങൾ. വനം ഭൂമി ഇവിടേയും വില്ലനാകും. എന്നാൽ ഈ പ്രശ്നമൊന്നുമില്ലാതെ തന്നെ കൂടുതൽ ജനവാസ കേന്ദ്രങ്ങളിലൂടെ പാതയെ കൊണ്ടു പോകണമെന്നാണ് ആവശ്യം. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത് അട്ടിമറിക്കുന്നതായാണ് പരാതി.
മണ്ണാറക്കുളിഞ്ഞിയിൽ നിന്ന് എരുമേലിക്ക് 28 കിലോമീറ്റർ മാത്രമാണുള്ളത്. അവിടെ നിന്ന് റാന്നി വഴിയാണ് എരുമേലിയിലേയ്ക്കുള്ള സാധാരണ യാത്രാവഴി. ശബരിമല തീർത്ഥാടകരുടെ പേരിൽ ഇതിനെ വടശ്ശേരിക്കര, പെരിനാട്, ളാഹ, പ്ലാപ്പള്ളി വഴി തിരിച്ചു വിടുന്നു. എന്നാൽ ളാഹ കഴിഞ്ഞാൽ പ്ലാപ്പള്ളി വരെയുള്ള 20 കിലോമീറ്റർ നിബിഡ വനമാണ്. പ്ലാപ്പള്ളിയിൽ നിന്ന് എരുമേലിക്ക് ഇടയിലും വനഭൂമി ഏറെയുണ്ട്. ഇവിടെ ദേശീയപാതയുടെ മാനദണ്ഡമനുസരിച്ചുള്ള റോഡ് വികസനം അസാധ്യമാകും. ളാഹ കഴിഞ്ഞാൽ പിന്നെ ജനവാസ കേന്ദ്രവുമല്ല. ശബരിമല സീസണല്ലാത്തപ്പോൾ ആനയടക്കമുള്ള മൃഗങ്ങളുടെ വാസ കേന്ദ്രമാണ് ഈ വഴി. അതുകൊണ്ട് തന്നെ വനംവകുപ്പ് ഈ പാതയെ എതിർക്കുമെന്നാണ് സൂചന.
എന്നാൽ മണ്ണാറക്കുളിഞ്ഞിയിൽ നിന്ന് നേരിട്ട് റാന്നി വഴി എരുമേലിക്ക് പോയാൽ ഈ പ്രശ്നമില്ല. ജനവാസ കേന്ദ്രമാണ് ഇവിടെ. ആളുകൾക്കും ഗുണം ചെയ്യും. പക്ഷേ റാന്നിയിൽ സിപിഐ(എം) എംഎൽഎയെ രാജു എബ്രഹാമാണ് ജനപ്രതിനിധി. രാജു എബ്രഹാമിന്റെ നിയമസഭാ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങൾ ദേശീയ പാതയിൽ വരുന്നത് രാഷ്ട്രീയമായി സിപിഎമ്മിന് ഗുണം ചെയ്യും. ഇതൊഴിവാക്കാനാണ് രാജു എബ്രഹാമിന്റെ മണ്ഡലങ്ങളിലെ പരമാവധി സ്ഥലങ്ങൾ ഒഴിവാക്കി ദേശീയപതാ വഴി തിരിച്ചു വിടുന്നത്. ഇതുമൂലം വലിയ ജനവിഭാഗത്തിനാണ് നഷ്ടമുണ്ടാകുന്നത്. ശബരിമലയിലേക്ക് ഭേദപ്പെട്ട യാത്രാ സൗകര്യം ഇപ്പോഴുണ്ട്. അതുകൊണ്ട് തന്നെ തീർത്ഥാടകരുടെ പേരിൽ റാന്നിയെ ഒഴിവാക്കാനാണ് നീക്കമെന്നാണ് ആക്ഷേപം. ഇതിനെ ചോദ്യം ചെയ്ത് റാന്നി എംഎൽഎ രംഗത്ത് എത്തിയാൽ തീർച്ചയായും കേരളത്തിന് അനുവദിച്ച ദേശീയ പാത രാഷ്ട്രീയ വിവാദങ്ങളിൽ കുരുങ്ങും.
2014 മാർച്ച് നാലിനാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. പത്തനംതിട്ട വടശ്ശേരിക്കര, ളാഹ വഴി എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വ്യക്തമായ ചിത്രം ഇവിടെ ലഭിക്കാത്തതും വ്യക്തമല്ല. എരുമേലിയേയും തഴഞ്ഞ് കാട്ടുവഴിയിലൂടെ ദേശീയ പാതയെ വണ്ടിപ്പെരിയാറിൽ എത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. എന്നിട്ടും എരുമേലിയെ ഉൾപ്പെടുത്തി പുതിയ റൂട്ട് ചിലർ പ്രചരിപ്പിക്കുന്നത് എന്തിനെന്നും വ്യക്തമല്ല. കേന്ദ്ര സർക്കാരിന്റെ യഥാർത്ഥ വഴിയേ പോയാൽ സാധാരണക്കാർക്ക് ആർക്കും പത്തനംതിട്ട കഴിഞ്ഞാൽ ദേശീയ പാത കൊണ്ട് ഉപയോഗമില്ലാതെയാകും. വടശ്ശേരിക്കര കഴിഞ്ഞാൽ ശബരിമല തീർത്ഥാടനകാലത്ത് മാത്രമാകും ഈ റൂട്ടിൽ ആളുകൾ ഉണ്ടാവുക.
അതിനിടെ പുതിയ ദേശീയ പാതയുടെ ആകെ 157 കിലോമീറ്റർ വരുന്ന പാതയിൽ ഭരണിക്കാവു മുതൽ മുണ്ടക്കയം വരെയുള്ള 116 കിലോമീറ്റർ ആദ്യഘട്ടത്തിന് 120 കോടി രൂപയുടെ ചെലവാണ് കേന്ദ്രം പ്രതീക്ഷിക്കുന്നതെന്നും പറയുന്നു. അങ്ങനെ വന്നാൽ എങ്ങനെ ഈ പാതയെ ളാഹയുമായി ബന്ധപ്പെടുത്തണമെന്നതും ചോദ്യമാണ്. മുണ്ടക്കയം വഴിയാണ് ദേശീയ പാത വണ്ടിപ്പെരിയാറിൽ എത്തുന്നതെങ്കിൽ വടശ്ശേരിക്കരയും ളാഹയുമെല്ലാം ഇതിൽ വരേണ്ടതില്ല. കാരണം ഭരണക്കാവിൽ നിന്ന് റാന്നി വഴി നിശ്ചിത സ്ഥലത്ത് എത്താൻ 80 കിലോമീറ്റർ മാത്രമേ ഉള്ളൂ. വേഗത്തിലുള്ള യാത്ര ലക്ഷ്യമിട്ട് ദേശീയ പാത നിർമ്മിക്കുമ്പോൾ എന്തിനാണ് മനപ്പൂർവ്വം റാന്നിയെ തഴയുന്നതെന്നാണ് ഉയരുന്ന ചോദ്യം. ആൾതാമസമില്ലാത്ത കാട്ടുവഴികളിലൂടെ ദേശീയ പാതയെ വഴി തിരിക്കുന്നത് നാടിന് ഗുണകരമാകില്ലെന്ന് വ്യക്തം. യാത്ര സമയം കുറയുകയുമില്ല.
ഇങ്ങനെ പോയാൽ പത്തനംതിട്ടയിലൂടെ കടന്നു പോകുന്ന എൻ. എച്ച് 183 എ പാതയുടെ നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് പറയുമ്പോഴും വന്യമൃഗങ്ങൾ ഏറെയുള്ള രണ്ട് റൂട്ടുകൾക്കും വനംവകുപ്പ് തടസ്സം നിൽക്കാനാണ് സാധ്യത. അല്ലെങ്കിൽ ളാഹ കഴിഞ്ഞാൽ വനംപ്രദേശത്തു കൂടെയുള്ള ഇടുങ്ങിയ റോഡായി ദേശീയ പാത മാറാനും സാധ്യതയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍