അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ലോകം ഭയക്കുന്ന ഐസിസിനെ നയിക്കാൻ എത്തുന്നത് 'പ്രൊഫസർ'; സദ്ദാം ഹുസൈൻ കാലത്തെ സൈനിക ഉദ്യോഗസ്ഥൻ അബ്ദുല്ല ഖർദേഷ് ഐഎസിന്റെ പുതിയ തലവൻ; ബാഗ്ദാദി അവസാന കാലങ്ങളിൽ ആസൂത്രണം ചെയ്ത ആക്രമണങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് വിശ്വസ്തനായി; മതകാര്യ വിഭാഗത്തിന്റെയും ചുമതല വഹിച്ചു; സദ്ദാം അനുയായി ആയി ഇറാഖി സേനയുടെ മിലിട്ടറി ഓപ്പറേഷനുകളുടെ സൂത്രധാരൻ കൂടിയായ ഖർദേഷ് ഐസിസിന്റെ അമരത്ത് എത്തുമ്പോൾ ലോകം ഭയക്കണം
മറുനാടൻ ഡെസ്ക്
ബാഗ്ദാദ്: അബൂബക്കർ അൽ ബാഗ്ദാദി അമേരിക്കൻ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടു എന്ന വാർത്ത പുറത്തുവരുമ്പോൾ ലോകം കൂടുതൽ സുരക്ഷിതമായി എന്നു കരുതുന്നവർ ഏറെയാണ്. അമേരിക്ക അവകാശപ്പെടുന്നതും ഇക്കാര്യമാണ്. എന്നാൽ, ഈ ആശ്വാസത്തിന് അധികം വകയില്ലെന്നാണ് പുറത്തുവരുന്ന സൂചന. അബൂബക്കർ അൽ ബാഗ്ദാദി അസുഖത്തെ തുടർന്ന് തന്ത്രങ്ങൾ മെനയുന്നതിലും മറ്റും പിന്നോക്കം പോയ ഘട്ടത്തിൽ ഐസിസിനെ നയിച്ചിരുന്നത് ബുദ്ധികേന്ദ്രമാണ് പിൻഗാമിയായി ചുമതല ഏൽക്കുന്നത്.
ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന അമേരിക്കയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഭീകര സംഘടനയായ ഐസിസിന്റെ തലപ്പത്തേക്ക് പുതിയ ആൾ എത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോക മാധ്യമങ്ങൾ പുതിയ ഐസിസ് മേധാവിയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. ലോക് മാധ്യമങ്ങൾ മണി ഹെയിസ്റ്റ് സീരിയൽ കഥാപാത്രമായ 'പ്രൊഫസർ' എന്ന വിളിപ്പേരിട്ടാണ് പുതിയ ഐസിസ് മേധാവിയെ അഭിസംബോധന ചെയ്യുന്നത്. ഇറാഖ് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന അബ്ദുള്ള ഖർദേഷിനെയാണ് അബൂബക്കർ അൽ ബാഗ്ദാദിയുടെ പിൻഗാമിയായി ഐസിസ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സദ്ദാം ഹുസൈന്റെ ഭരണ കാലയളവിലാണ് ഇയാൾ ഇറാഖി സേനയിൽ സേവനമനുഷ്ഠിച്ചിരുന്നത്. ചില റിപ്പോർട്ടുകളിൽ ഇദ്ദേഹം ഹജ്ജ് അബ്ദുള്ള അൽ അഫാറി എന്നും അറിയപ്പെടുന്നുണ്ട്. ഐസിസിന്റെ മതകാര്യ വിഭാഗത്തിന്റെ ചുമതല അബൂബക്കർ അൽ ബാഗ്ദാദി കഴിഞ്ഞ ഓഗസ്റ്റിൽ ഖർദേഷിന് നൽകിയിരുന്നതായും സൂചനയുണ്ട്. ചുമതല അദ്ദേഹം എറ്റെടുത്തതായി ഭീകര സംഘടനയുമായി ബന്ധം പുലർത്തുന്ന വാർത്താ ഏജൻസിയായ അമാക്കിലും പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ പീന്നീട് ഇതുവരേയുള്ള മാസങ്ങളിൽ ഖർദേഷിന്റെ പേര് എവിടേയും പരാമർശിച്ച് കണ്ടിട്ടില്ല.
ബാഗ്ദാദി അവസാന കാലങ്ങളിൽ ആസൂത്രണം ചെയ്ത ആക്രമണങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് ഖർദേഷായിരുന്നു. ബാഗ്ദാദി ഒരിക്കലും ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലായിരുന്നു. ഉത്തരവിടൽ മാത്രമായിരുന്നു ബാഗ്ദാദിയുടെ ചുമതല. ചാവേറാക്രമണങ്ങൾ അടക്കം ഐസിസിന്റെ ആക്രമണങ്ങളുടെ ചുമതല ഖർദേഷിനായിരുന്നു. ഖർദേഷുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലോകത്തിന് അറിയില്ല. എന്നാൽ സദ്ദാമിന്റെ കാലത്തെ മിലിട്ടറി ഓപ്പറേഷന്റെ ചുമതല അടക്കം വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഖർദേഷ് എന്നതിനാൽ ലോകം കൂടുതൽ ഐസിസിന ഭയക്കണമെന്ന അഭിപ്രായം പറയുന്നവരും കൂടുതലുണ്ട്.
അൽ ഖായിദയുമായി ബന്ധപ്പെട്ടും അബ്ദുള്ള ഖർദേഷിന്റെ പേര് പറയുന്നത്. 2003ൽ അമേരിക്കൻ സേന ബാഗ്ദാദിയുമായി ബന്ധമുണ്ടെന്ന കാരണത്താൽ ഖർദേഷിനെ ഇറാഖിൽ ജയിലിൽ അടച്ചിരുന്നു. ഐസിസിന്റെ പോളിസി മേക്കർ കൂടി ആയതിനാലാണ് പ്രൊഫസർ എന്ന് ഇാൾ അറിയപ്പെടുന്നത്. ക്രൂരതയുടെ പ്രതീകമാണെങ്കിലും ഐസിസ് തീവ്രവാദികൾക്കിടയില ജനകീയ മുഖമാണ് ഖർദേഷ്. ഇറാഖിലെ സുന്നി ഭൂരിപക്ഷ നഗരമായ ടൽ അഫറിലാണ് ഖർദേഷ് ജനിച്ചത്. പിന്നീട് ഇറാഖി സൈന്യത്തിൽ ജോലി നോക്കി. അമേരിക്കൻ അധിനിവേശ കാലത്താണ് അൽഖായിദ തീവ്രവാദി സംഘടനയുമായി അനുഭാവം പുലർത്തിയത്. ബുക്കയിലെ സെൽ കാമ്പിൽ വച്ചാണ് ഇയാൽ ബാഗ്ദാദിയുായി അടപ്പം പുലർത്തുന്നത്. അൽഖായിദയുടെ ശൂറ കൗൺസിൽ ജഡ്ജിയായും പ്രവർത്തിച്ചു.
അൽഖായിദയിൽ നിന്നും വിഘടിച്ച് ബാഗ്ദാദി ഐസിസിന് രൂപം കൊടുത്തപ്പോൾ ഒപ്പം നിൽക്കുകയായിരുന്നു ഖർദേഷ്. ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതിന്റെ പേരിൽ 'ദ ഡിസ്ട്രോയർ' എന്നും അറിയപ്പെട്ടിരുന്നു. ഐസിസിന്റെ ഖിലാഫത്ത് പ്രഖ്യാപനത്തിൽ അടക്കം തന്ത്രങ്ങൾ മെനഞ്ഞത് അബ്ദുള്ള ഖർദേഷാണെന്നാണ് സൂചന. അതേസമയം അബു ബക്കർ അൽ ബാഗ്ദാദിയുടെ വിടവാങ്ങൽ സംഘടനയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ഖർദേഷ് പ്രവർത്തനം തുടങ്ങും മുമ്പ് തന്നെ ഐസിസിനെ തീർകകാനുള്ള ആലോചനയും അമേരിക്കയ്ക്കുണ്ട്.
ഇബ്രാഹിം ഔദ് ഇബ്രാഹിം അൽ ബാദരിയെന്ന ലോകത്തെ വിറപ്പിച്ച അബുബക്കർ അൽ ബാഗ്ദാദി 1971ൽ ഇറാഖിലെ സമാരയിലെ ഒരു ദരിദ്ര സുന്നി കുുടംബത്തിലാണ് ജനിച്ചത്. കുട്ടി ആയിരുന്നപ്പോൾ തന്നെ ഖുറാൻ സൂക്തങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്ന ബാഗ്ദാദി മത നിയമങ്ങൾ എല്ലാം നിഷ്കർഷയോടെ ആചരിച്ചു പോരികയും ചെയ്തു. വിശ്വാസി എന്ന ഇരട്ടപ്പേരിലാണ് കുടുംബത്തിൽ ഇദ്ദേഹം അറിയപ്പെട്ടത്. മതകാര്യങ്ങളിൽ പലപ്പോഴും ബന്ധുക്കൾക്ക് ബാഗ്ദാദിയുടെ നിലവാരത്തിലേക്ക് ഉയരാനായില്ല. പഠന രംഗത്തും ബാഗ്ദാദി തന്റെ മതതാൽപ്പര്യങ്ങൾ ശക്തമായി പിന്തുടർന്നു. 1996ൽ ബാഗ്ദാദ് സർവകലാശാലയിൽ നിന്ന് അദ്ദേഹം ഇസ്ലാമിക് പഠനത്തിൽ ബിരുദം നേടി. 1999ൽ ബിരുദാനന്തര ബിരുദം നേടിയതും ഇതേ വിഷയത്തിൽ തന്നെയായിരുന്നു. പിന്നീട് ഇറാഖിലെ സദ്ദാം സർവകലാശാലയിൽ നിന്ന് 2007ൽ ഖുറാൻ പഠനത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
2004വരെ ബാഗ്ദാദിന്റെ സമീപ നഗരമായ തോബ്ചിയിലാണ് രണ്ട് ഭാര്യമാരും ആറ് മക്കളുമായി ബാഗ്ദാദി കഴിഞ്ഞത്. അടുത്തുള്ള ഒരു പള്ളിയിൽ വച്ച് സമീപത്തെ കുട്ടികളെ അദ്ദേഹം ഖുറാൻ പഠിപ്പിച്ചു. ഇവിടുത്തെ ഫുട്ബോൾ ക്ലബ്ബിലെ താരവുമായിരുന്നു അദ്ദേഹം.പഠന കാലത്ത് മുസ്ലിം ബ്രദർഹുഡിൽ അംഗമാകാൻ അദ്ദേഹത്തിന്റെ അമ്മാവൻ നിർബന്ധിച്ചിരുന്നു. ഇതോടെ ബാഗ്ദാദി അതിയാഥാസ്ഥിതിക തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി അടുത്തു. ഇതോടെ അദ്ദേഹം സലഫി ജിഹാദിസത്തെയും പുൽകി. 2003ലെ അമേരിക്കൻ അധിനിവേശ കാലത്താണ് ഇദ്ദേഹം ജയ്ഷ് അഹ്ൽ അൽ സുന്നഹ് വാ അൽ ജമ എന്ന നുഴഞ്ഞു കയറ്റ സംഘടന രൂപീകരിക്കുന്നത്.
2004ഫെബ്രുവരിയിൽ അമേരിക്കൻ സൈന്യം ഇയാളെ ഫലൂജയിൽ നിന്ന് അറസ്റ്റ് ചെയ്ത് ക്യാമ്പ് ബുക്കയിലെ തടവ് കേന്ദ്രത്തിലേക്ക് അയച്ചു. പത്ത് മാസത്തോളം അദ്ദേഹം ഇവിടെ തടവിൽ കഴിഞ്ഞു. തടവിൽ കഴിഞ്ഞ കാലത്ത് ബാഗ്ദാദി കൂടുതൽ ദൈവകാര്യങ്ങളിലേക്ക് മുഴുകി. പ്രാർത്ഥനയ്ക്കും തടവുകാർക്ക് മതക്ലാസുകൾ നൽകുന്നതിനും നേതൃത്വം നൽകി. ഒപ്പമുണ്ടായിരുന്ന സദ്ദാം അനുകൂലികളും ജിഹാദികളുമായി അദ്ദേഹം സഖ്യമുണ്ടാക്കുകയും ജയിൽ മോചിതനായ ശേഷവും അവരുമായി സൗഹൃദം തുടരുകയും ചെയ്തു.
ജയിൽ മോചിതനായ ശേഷം അദ്ദേഹം ഇറാഖിലെ അൽ ഖ്വയ്ദയുടെ വക്താവായ ജോർദാനിയൻ അബു മുസബ് അൽ സർഖാവിയുമായി ബന്ധപ്പെട്ടു. മത പാണ്ഡിത്യത്തിൽ മതിപ്പു തോന്നിയ അദ്ദേഹം ബാഗ്ദാദിയെ ദമാസ്കസിലേക്ക് അയച്ചു. ഇവിടെ മതപ്രചരണം നടത്തുകയായിരുന്നു ഉദ്ദേശ്യം. സർഖാവി 2006ജൂണിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് ഈജിപ്റ്റുകാരനായ അബു അയൂബ് അൽ മസ്രി നേതൃത്വത്തിലെത്തി. ആ ഒക്ടോബറിലാണ് മസ്രി അൽഖ്വയ്ദ പിരിച്ച് വിടുകയും ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുകയും ചെയ്തത്. ഇത് അൽഖ്വയ്ദയുമായി രഹസ്യ ബാന്ധവം തുടർന്നു.
മതപാണ്ഡിത്യവും ഇറാഖികളും നേതൃത്വും തമ്മിലുള്ള ആശയവിനിയമത്തിനുള്ള ഇടനിലക്കാരനെന്ന പരിവേഷവും മൂലം സംഘടനയിൽ ഇയാൾ പടിപടിയായി ഉയർന്നു. ഷരിയ സമിതിയുടെ മേൽനോട്ടക്കാരനായും ഇസ്ലാമിക് സ്റ്റേറ്റിന്റെ അധ്യക്ഷൻ അബു ഒമർ അൽ ബാഗ്ദാദിയുടെ ഉപദേശകസമിതിയായ പതിനൊന്നംഗ ഷൂറ കൗൺസിലംഗമായും മാറി. പിന്നീട് ഇദ്ദേഹത്തെ ഐഎസിന്റെ ഇറാഖിലെ കമാൻഡറുമാരുമായുള്ള കോർഡിനേഷൻ കമ്മിറ്റിയിലേക്കും നിയമിച്ചു. 2010 ഏപ്രിലിൽ ഐഎസ് മേധാവിയുടെ മരണത്തെ തുടർന്ന് ഷൂര കൗൺസിൽ ബാഗ്ദാദിയെ പുതിയ തലവനായി തെരഞ്ഞെടുത്തു. അമേരിക്കൻ പ്രത്യേക സേന തകർത്ത സംഘടനയെ അദ്ദേഹം പുനർനിർമ്മിച്ചു. 2011ൽ സിറിയയിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ അവിടെയും ഐഎസിന്റെ ശാഖ രൂപീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ഇതാണ് പിന്നീട് അൽ നുസ്റ ഫ്രണ്ട് എന്ന പേരിൽ അറിയപ്പെട്ടത്.
എന്നാൽ പിന്നീട് ഇതിന്റെ തലവൻ അബു മുഹമ്മദ് അൽ ജുലാനിയുമായി അദ്ദേഹം അകന്നു. സിറിയയിലെ പ്രസിഡന്റ് ബാഷർ അൽ അസദുമായി പോരാടുന്ന സുന്നി വിമതരുമായി സഹകരിക്കണമെന്ന ആവശ്യത്തെ തുടർന്നായിരുന്നു ഇത്. അസദിന് ശേഷം സ്വന്തം ഭരണകൂടം സ്ഥാപിക്കണമെന്നായിരുന്നു ബാഗ്ദാദിയുടെ മോഹം. 2013ൽ അൽ നുസ്റ ഐഎസിന്റെ ഭാഗമാണെന്ന് അസദ് പ്രഖ്യാപിച്ചു. അൽനുസ്റയെ സ്വതന്ത്രമാക്കണമെന്ന അൽഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയുടെ ആവശ്യം ബാഗ്ദാദി തള്ളി. 2014 ഫെബ്രുവരിയിൽ അൽഖ്വയ്ദയിൽ നിന്ന് ഐഎസിനെ സവാഹിരി പുറത്താക്കി. അൽനുസ്റയുമായും ഇതിന് പ്രാമുഖ്യമുണ്ടായിരുന്ന കിഴക്കൻ സിറിയയുമായും പോരാടിയാണ് ബാഗ്ദാദി ഇതിനോട് പ്രതികരിച്ചത്. ഇവിടെ ബാഗ്ദാദി കഠിനമായ മത നിയമങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ലോകം ഭയക്കുന്ന ഭീകര സംഘടനയായി ഐസിസിനെ വളർത്തിയത് ബാഗ്ദാദി ആയിരുന്നു. അതേ സംഘടനയെ സൈനിക നീക്കത്തിലൂടെ തകർക്കുന്ന കാഴ്ച്ചക്ക് സാക്ഷ്യം വഹിച്ചാണ് ബാഗ്ദാദി ഒടുവിൽ കൊല്ലപ്പെടുന്നത്. ബാഗ്ദാദി ഒഴിഞ്ഞ സ്ഥാനത്തേക്ക് ഇറാഖി സേനയുടെ മിലിട്ടറി ഓപ്പറേഷനുകളുടെ സൂത്രധാരൻ കൂടിയായ ഖർദേഷ് ഐസിസിന്റെ അമരത്ത് എത്തുമ്പോൾ ലോകം ഭയക്കുക തന്ന വേണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്