ശ്രീറാം സഞ്ചരിച്ച കാർ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്ന വഴി അമേരിക്കൻ മലയാളി സഞ്ചരിച്ച ഇന്നോവാ കാറിന്റെ പിന്നിലിടിച്ചു; കേസ് ഒഴിവാക്കാൻ 20,000 രൂപ നഷ്ടപരിഹാരം നൽകാൻ മുന്നിൽ നിന്നു കരാർ ഉണ്ടാക്കി; വാഗ്ദാനം പോലെ പറഞ്ഞ പണം നൽകാതെ ഇന്നോവാ കാർ ഉടമയെ കബളിപ്പിച്ചു; 2018 ഓഗസ്റ്റിൽ നടന്ന സംഭവത്തിൽ വെളിപ്പെടുത്തലുമായി റോബിൻ എം. ചെറുകര; ആരോപണം ഫേസ്ബുക്കിലൂടെ പുറത്തുവിട്ട് ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ്ജ് കള്ളിവയൽ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടാരാമൻ അപകട ശേഷം രക്ഷപെടാൻ ശ്രമിച്ചത് തെളിവുകൾ നശിപ്പിച്ചു കൊണ്ടായിരുന്നു. ഇതിനായി തന്റെ അധികാരം ഉപയോഗിച്ച് പൊലീസുകാരെ വിരട്ടുകയും ചെയ്തുവെന്ന വിധത്തിലേക്കാണ് കാര്യങ്ങൾ വരുന്നത്. തെളിവുകൾ നശിപ്പിക്കാൻ വേണ്ടി ശ്രീറാം ചെയ്ത കാര്യങ്ങളിലേക്ക് അന്വേഷണം നടക്കുകയാണ്. ഇതിനിടെ ശ്രീറാമിനെതിരെ മറ്റൊരു ആരോപണവും പുറത്തുവന്നു.
ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി പോകുന്ന വേളയിൽ ശ്രീറാം സഞ്ചരിച്ച കാർ അമേരിക്കൻ മലയാളികൾ സഞ്ചരിച്ച ഇന്നോവ കാറിന്റെ പിന്നിൽ ഇടിക്കുകയും ഈ കേസ് ഒത്തു തീർപ്പാക്കാൻ ശ്രീറാം മുൻകൈയെടുക്കുകയും ചെയ്തു. എന്നാൽ, അവസാനം പണം ലഭിക്കാത്ത അവസ്ഥയുണ്ടായതോടെ 20,000 രൂപ മുടക്കി കാറു നന്നാക്കേണ്ടി വന്ന കാര്യമാണ് അമേരിക്കൻ മലയാളിയായ റോബിൻ എം ചെറുകര വെളിപ്പെടുത്തുന്നത്. ശ്രീറാം വഞ്ചിച്ചു എന്നാരോപിച്ച് ബോസ്റ്റൺ മലയാളിയായ റോബിൻ എം ചെറുകര അയച്ച് ഇ മെയിൽ ദീപികയുടെ ഡൽഹി ബ്യൂറോ ചീഫ് ജോർജ്ജ് കള്ളിവയൽ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു.
2018 ഓഗസ്റ്റിൽ നടന്ന സംഭവമാണ് ജോർജ്ജ് കള്ളിവയലിന് ലഭിച്ച ഇ മെയിലിൽ പറയുന്നത്. റാന്നി സ്വദേശിയും അമേരിക്കയിലെ ബോസ്റ്റണിൽ താമസക്കാരനുമായി റോബിൻ എം ചെറുകരയാണ് ശ്രീറാം വഞ്ചിച്ചു എന്നു കാണിച്ചു ഇമെയിൽ അയച്ചത്. തിരുവനന്തപുരത്തു വെച്ച് റോബിന്റെ സരഹോദരനും ഭാര്യാസഹോദരനും സഞ്ചരിച്ച ഇന്നോവാ കാറിന്റെ പിന്നിലായി മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. പിന്നിൽ നിന്നും പാഞ്ഞെത്തിയ കാറിൽ ഉണ്ടായിരുന്നതാകട്ടെ അന്ന് അസിസ്റ്റന്റ് കലക്ടർ പദവിയുണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമനും. വാഹനം ഓടിച്ചത് ശ്രീറാം ആയിരുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ മറ്റാരുടെയോ ആകാം ഈ കാറെന്നാണ് റോബിൻ പറയുന്നത്.
അപകടം ഉണ്ടായതോടെ രണ്ട് വാഹനങ്ങളും സൈഡിൽ ഒതുക്കി നിർത്തി. ഇന്നോവയുടെ പിന്നിൽ വന്നിടിച്ച കാറിലെ ഡ്രൈവറെത്തി കാറിലുള്ളത് അസിസ്റ്റന്റ് കലക്ടറാണെന്ന് പറയുകയായിരുന്നു. പിന്നാലെ ശ്രീറാം ഇറങ്ങി പരിചയപ്പെടുകയും ചെയ്തു. ഹാവാർഡ് യൂണിവേഴ്സിറ്റിയിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു താനെന്ന് ശ്രീറാം പരിചയപ്പെടുത്തി. അതേ വിമാനത്തിലാണ് തങ്ങൾക്ക് പോകേണ്ടതെന്ന് റോബിന്റെ അളിയനും പറഞ്ഞു. ഇതോടെ സമീപത്തെ പൊലീസ് സ്റ്റേഷൻ അറിയിക്കാം എന്നും അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ഉടമയുമായി സംസാരിക്കാമെന്നും വിശ്വസിപ്പിച്ചു. കാർ നന്നാക്കാനുള്ള പണം കാറിന്റെ ഉടമ നൽകുമെന്നായിരുന്നു ശ്രീറാം വിശ്വസിപ്പിച്ചത്. അസിസ്റ്റന്റ് കലക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥൻ അല്ലേ, പറഞ്ഞ വാക്കു പാലിക്കുമെന്ന് കരുതി പൊലീസിൽ പരാതിയും നൽകിയില്ല.
ഇതിനിടെ ശ്രീറാം കാർ ഉടമയെന്ന് തോന്നുന്ന ആരെയൊക്കെയോ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. റോബിന്റെ പിതാവുമായി അപകടമുണ്ടാക്കിയ കാറിന്റെ ഉടമസ്ഥൻ സംസാരിക്കുമെന്നും പ്രശ്നം സെറ്റിൽ ചെയ്യുമെന്നും കലക്ടർ ഉറപ്പു നൽകി. ഇതോടെ റോബിന്റെ ഭാര്യാസഹോദരനും ശ്രീറാമും ഒരുമിച്ച് അമേരിക്കയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പറന്നു. അമേരിക്കയിൽ വെച്ച് കോണ്ടാക്ട് ചെയ്യാൻ ശ്രീറാം വാട്സ് ആപ്പ് നമ്പറും നൽകിയിരുന്നു. ഇത് പ്രകാരം അമേരിക്കയിൽ വെച്ച് പിന്നീട് ശ്രീറാമിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ശ്രീറാമിൽ നിന്നും യാതൊരു കോളുകളും ലഭിച്ചതുമില്ല. വാട്സ് ആപ്പ് സന്ദേശം കണ്ടിട്ടും പ്രതികരിക്കാതിരിക്കുകയായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥൻ.
അതേസമയം കേരളത്തിൽ നിന്നും റോബിന്റെ പിതാവ് ഫോാണിൽ വിളിച്ച് അറിയിച്ചത് അപകടം വരുത്തിയ കാറിന്റെ ഉടമ പണം നൽകാൻ വിസമ്മതിച്ചു എന്നാണ്. കാർ ഓടിച്ച ഡ്രൈവറോട പണം വാങ്ങിക്കോളൂ എന്നു പറയുകയും ചെയ്തു. പിന്നീട് ഇതേക്കുറിച്ച് പറയാൻ വെങ്കിട്ടരാമനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതോടെ റോബിന്റെ പിതാവ് തന്നെ 20,000 രൂപ മുടക്കി കാർ നന്നാക്കുകയായിരുന്നു. തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനം ഓടിച്ചു വരുത്തിയ അപകടത്തിൽ നിന്നും രക്ഷപെട്ടതു പോലെ വൃത്തികെട്ട കളിയാണ് ശ്രീറാം കളിച്ചതെന്നാണ് ഈ പ്രവാസി മലയാളി ഇമെയിലിലൂടെ വെളിപ്പെടുത്തുന്നത്. മാധ്യമങ്ങളുമായി ഇക്കാര്യം ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിച്ചതിനാലാണ് ജോർജ്ജ് കള്ളിവയൽ ഇമെയിൽ പുറത്തുവിട്ടത്.
ജോർജ്ജ് കള്ളിവയലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
തിരുവനന്തപുരത്ത് രണ്ടു കുഞ്ഞുങ്ങളുടെ പിതാവും യുവ പത്രപ്രവർത്തകനുമായ കെ.എം. ബഷീറിനെ മദ്യപിച്ച് ലക്കുകെട്ട് കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസുകാരനും ടെലിവിഷനിൽ വന്നിരുന്ന് മദ്യത്തിന്റെ മണം പോലും അറിയാത്ത പാവമായി അവതരിച്ച വഫ എന്ന പെൺസുഹൃത്തും ഒരാളുടെ മരണത്തിനിടയാക്കിയ വലിയ തെറ്റിൽ നിന്നു തലയൂരാൻ പൊലീസ് സഹായത്തോടെ നടത്തുന്ന നാണംകെട്ട ശ്രമങ്ങൾ പരിഹ്യാസവും അപലപനീയവുമാണ്. ചെയ്ത വലിയ തെറ്റിനു മാപ്പു പറഞ്ഞ് നിയമം അനുശാസിക്കുന്ന ശിക്ഷ സ്വീകരിക്കുകയും കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ കുടുംബത്തിന് കാര്യമായ നഷ്ടപരിഹാരം നല്‍കാനും ആകണം ഇയാളും ഇയാളെ താങ്ങുന്ന പകൽമാന്യന്മാരും ശ്രമിക്കേണ്ടത്.
ഇതേ ശ്രീറാമിന്റെ കാർ 2018 ഓഗസ്റ്റിൽ മറ്റൊരു പുതിയ ഇന്നോവ കാറിന്റെ പുറകിലിടിപ്പിച്ചിട്ട് വഞ്ചിച്ചതായി അമേരിക്കയിലെ ബോസ്റ്റണിലുള്ള മലയാളി റോബിൻ എം. ചെറുകര വെളിപ്പെടുത്തുന്നു. 20,000 രൂപ നഷ്ടം സംഭവിച്ച അപകടത്തിനു ശേഷം ശ്രീറാമിന്റെ കാർ തട്ടിയ ഇന്നോവ കാറിന്റെ ഉടമകളെ പറ്റിച്ചു മുങ്ങിയ ഇവൻ തട്ടിപ്പുകാരൻ തന്നെയല്ലേ.? റോബിൻ അയച്ച ഇമെയിലിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.
വായിക്കുക -
Respected sir,
My name is Robin, hailing from Ranni, now residing in Boston USA.
This incident is related to Mr. Sriram Venkataraman,who is involved in an accident yesterday in Trivandrum. My brother and brother in law had an issue with Mr. Venkataraman in August 2018. My brother and brother in law were on their way to Trivandrum airport in Aug 24 2018 (I dont remember the date exactly). They were in an Innova van bought in our home and this was its first long drive since it bought (less than 1000 kms). It was a rainy day and before entering Trivandrum, someone hit on the back of their van. They parked the van on the side and the driver of the other car also parked and came to our vehicle and said the person in my car is a Collector and he is on his way to Trivandrum airport.
After a couple of minutes, he came out of the car and introduced to my brother as 'I am Sriram Venkataraman, Asst collector' going to USA for higher studies and he has to go urgently to get the flight in time. My brother said, he is also flying to USA on he same flight. Then Mr. Venkataraman said we can go to the nearby police station and inform about the accident. He also convinced my brother that he will talk to the owner of the other car (who is his friend/neighbor) so that they can give what ever the expenses to fix the car and should not file any complaint to the police. My brother did not file a complaint (which is indeed a big mistake). Mr. Venkataraman talked to inspector and some other people over phone for few minutes and promised that the owner of his car will contact my father in law and settled the issue in a proper way.
My brother in law and Mr. Venkataraman traveled in the same flight to Boston where Mr. Raman was doing some course sponsored by the Govt in Harvard University here in Boston USA. After reaching Boston airport, Mr. Venkataraman gave his whats app id since he did not have a contact tel. (first time in USA). My brother in law gave his moble no. to him and they departed.
After a few days, since my brother in law did not get any calls from Sriram, he tried to contact via whatsapp, but never responded. My brother in law can see that he is online but did not respond to any messages. After a week or so, my father in law called from Kerala and said he contacted the owner of the other car and he said that he is not responsible to give any repair cost to fix our van and you can contact the driver of the car (a poor guy) and get money from him.
We tried to contact Mr. Venkata Raman for few more times then gave up the issue. My father in law fixed the van spending for more than Rs. 20,000.00 from his pocket.
Sir, I just mentioned this just because of the recent incident where Mr. Sriram tried to avoid the case by playing dirty tricks with police, hospital staff and other IAS officers.
You may please share this incident with your fellow media people.
sincerely yours,
Robin M. Cherukara
Boston, USA
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- ഐഎഎസുകാരന് ഇനി വിചാരണക്കാലം; വഫയുടെ മൊഴി നിർണ്ണായകമാകും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍