കുട്ടനാടിന്റെ സൗന്ദര്യം നുകരാൻ ഹൗസ് ബോട്ടിൽ വേമ്പനാട് കായലിൽ ചുറ്റി രാജാവും രാജ്ഞിയും; നെൽപ്പാടങ്ങൾ സന്ദർശിച്ചും നാട്ടുകാരോട് കുശലം പറഞ്ഞും ഓറഞ്ച് നിറത്തിലുള്ള ഒറ്റയുടുപ്പിൽ സുന്ദരിയായി ഡച്ച് രാജ്ഞി; എയർപോർട്ട് യാത്രയിൽ സാധാരണക്കാരെ പോലെ സ്വന്തം സാധനങ്ങൾ എടുത്തു നെതർലൻഡ്സ് ഭരണാധികാരി
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: കേരളത്തിന്റെ കായൽപ്പരപ്പിന്റെ സൗന്ദര്യം ആവോളം നുകർന്നാണ് നെതർലൻഡ്സ് രാജാവും രാജ്ഞിയും ഇന്നലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. കേരളത്തിന്റെ ടൂറിസം രംഗത്തിന് ഉണർവേകുന്ന വിധത്തിൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റാൻ ഇവരുടെ സന്ദർശനം കൊണ്ട് സാധിച്ചിട്ടുണ്ട്. ലോക മാധ്യമങ്ങളിൽ എല്ലാം രാജ്ഞി മാക്സിമയുടെ ഉടുപ്പും കുട്ടനാടിന്റെ സൗന്ദര്യവുമെല്ലാം എത്തി. കുട്ടനാടിന്റെ ഓളപ്പരപ്പിൽ യാത്ര ചെയ്തും സാധാരണക്കാരോട് കുശലം പറഞ്ഞുമാണ് നെതർലൻഡ്്സ് രാജാവ് വില്യം അലക്സാണ്ടറും ഭാര്യ മാക്സിമയും താരങ്ങളായത്.
48കാരിയായ മാക്സിമ ആയിരുന്നു കൂടുതൽ പ്രസരിപ്പോടെ ഓടി നടന്നത്. കുട്ടനാടിന്റെ സ്വന്തം ഹൗസ് ബോട്ടിൽ വേമ്പനാട് കായലിലാണ് രാജാവും രജ്ഞിയും ചുറ്റിയടിച്ചത്. ഓറഞ്ച് നിറത്തിലുള്ള നീളത്തിലുള്ള ഒറ്റയുടുപ്പും ധരിച്ച് കൂളിങ് ഗ്ലാസും ധരിച്ച രാജ്ഞിയെ നാട്ടുകാരോടും സൗഹൃദത്തോടെയാണ് പെരുമാറിയത്. വഞ്ചിബോട്ടിലെ യാത്രക്ക് ശേഷം കുട്ടനാടിന്റെ സ്വന്തം നെൽപ്പാടങ്ങളും സന്ദർശിച്ചു അവർ. എത്ര കൃഷിഭൂമി സ്വന്തമായുണ്ടോ അതനുസരിച്ചാണു വോട്ടിന്റെ മൂല്യം നെതർലൻഡ്സിൽ. വോട്ടവകാശത്തിലെ വേറിട്ട രീതി ചൂണ്ടിക്കാട്ടി കൃഷിയിലെ അധ്വാനത്തിന്റെ വില വിശദീകരിച്ചു രാജാവ് വില്യം അലക്സാണ്ടർ.
കായൽ യാത്രയ്ക്കിടയിൽ കുട്ടനാടിനെപ്പറ്റി വിശദീകരിച്ച കലക്ടർ ഡോ. അദീല അബ്ദുല്ലയോടാണ് രാജാവ് ഇക്കാര്യം പറഞ്ഞത്. ഹ്രസ്വ സന്ദർശനത്തിനെത്തിയ രാജാവും രാജ്ഞി മാക്സിമയും കുട്ടനാട്ടിലെ കൃഷി പാരമ്പര്യത്തെപ്പറ്റിയും കൃഷി രീതികളെപ്പറ്റിയും ചോദിച്ചറിഞ്ഞു. കായൽ യാത്രയ്ക്കിടയിൽ അഴീക്കൽ പാടശേഖരത്തിന്റെ കിഴക്കേച്ചിറയിൽ രാജാവും സംഘവും ഇറങ്ങി. കൃഷിരീതികളെപ്പറ്റിയും കുട്ടനാടിന്റെ പ്രത്യേകതകളെ കുറിച്ചും കലക്ടർ ഡോ. അദീല അബ്ദുല്ല വിശദീകരിച്ചു. കഴിഞ്ഞ പ്രളയകാലത്തെ സ്ഥിതിയും ജലനിരപ്പിന്റെ അവസ്ഥയും കലക്ടറോട് അന്വേഷിച്ചു.വഞ്ചിവീട്ടിൽനിന്ന് എസ്എൻ ജെട്ടിയിലിറങ്ങി പാടശേഖരത്തിനു സമീപം 10 മിനിറ്റോളം ചെലവിട്ട ശേഷമാണു രാജാവും രാജ്ഞിയും മടങ്ങിയത്.
ആലപ്പുഴയിലെ കൊച്ചുവിദ്യാർത്ഥികളുടെ 'കുട്ടനാടൻ പുഞ്ചയിലേ കൊച്ചുപെണ്ണേ കുയിലാളേ' എന്ന വഞ്ചിപ്പാട്ട് മാക്സിമ രാജ്ഞിക്ക് നന്നായി ബോധിച്ചു. പാട്ടിനൊപ്പം രാജാവും പലപ്പോഴും ചുവടുവെച്ചു. പാട്ടിനൊപ്പം വള്ളംവലിക്കുന്ന അംഗ്യത്തോടെയായിരുന്നു വിദ്യാർത്ഥികൾ ആവേശമുയർത്തിയത്. കോഴിമുക്ക് എൽ.പി.എസ്., മാതാ, എൻ.ടി.പി.സി. കേന്ദ്രീയ വിദ്യാലയം, അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നായി 20 വിദ്യാർത്ഥികളും അദ്ധ്യാപകരുമായിരുന്നു ഇതിനു പിന്നിൽ. വഞ്ചിപ്പാട്ടിൽ ആവേശഭരിതയായി മാക്സിമ രാജ്ഞി ഉറക്കെ വിളിച്ചുപറഞ്ഞു, 'ഫന്റാസ്റ്റിക്...'
കുട്ടനാട് കോഴിമുക്ക് ഗവ. എൽ.പി. സ്കൂളിലെ നാലാം ക്ലാസുകാരൻ ജെഫ്രിൻ ചാക്കോയാണ് രാജാവിനെയും രാജ്ഞിയെയും ബൊക്കെ നൽകി എതിരേറ്റത്. രാജ്ഞി അവന്റെ കവിളിൽ തലോടി സന്തോഷം അറിയിച്ചു. മാത്തൂർ രാജീവ് പണിക്കരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘമാണ് വേലകളി അവതരിപ്പിച്ചത്.. എല്ലാ കരുതലോടും കൂടിയാണ് അതിഥികളെ പുരവഞ്ചിയിലേക്ക് സ്വാഗതംചെയ്തത്. പ്രത്യേകം ഡിസൈൻ ചെയ്ത ചില്ലുകുപ്പിയിലെ കുപ്പിവെള്ളത്തിൽ തന്നെ രാജാവ് ആകൃഷ്ടനായി. അതിന്റെ ചിത്രമെടുത്ത് വിശദാംശംങ്ങൾ തിരക്കി. കഴിക്കാൻ ഹാൻഡ് മെയ്ഡ് ചോക്ലേറ്റാണ് ആവശ്യപ്പെട്ടിരുന്നത്. സ്പൈസ് റൂട്ട് പുരവഞ്ചി മാനേജിങ് പാർട്ണർ ജോബിൻ ജെ.അക്കരക്കളത്തിലിന്റെ അമ്മ ജിജിയാണ് ഇത് തയ്യാറാക്കിയത്. ഒപ്പം കശുവണ്ടിപ്പരിപ്പും കഴിച്ചു.
58 പേർക്ക് കയറാവുന്ന പുരവഞ്ചിയിൽ രാജാവും അകമ്പടിക്കാരുമായി 54 പേരുണ്ടായിരുന്നു. മറ്റൊരു മാനേജിങ് പാർട്ണറായ സ്കറിയാ ജോസ് ഞാവള്ളിയിലും മാനേജർ സി.അനിൽകുമാറും ഈ അഭിമാന മുഹൂർത്തത്തിനു സാക്ഷികളായി. കൊച്ചിയിൽനിന്നു റോഡ് മാർഗം ഇന്നലെ രാവിലെ 9.20നു പുന്നമട ഫിനിഷിങ് പോയിന്റിലെത്തിയ രാജാവിനെയും സംഘത്തെയും മന്ത്രി സി.രവീന്ദ്രനാഥ്, അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, കലക്ടർ ഡോ.അദീല അബ്ദുല്ല, നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ എന്നിവർ സ്വീകരിച്ചു.
നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണിയും ഡച്ച് ഉദ്യോഗസ്ഥ, മാധ്യമ സംഘങ്ങളും രാജാവിനെ അനുഗമിച്ചു. ആലപ്പുഴയുമായി നൂറ്റാണ്ടുകൾ നീണ്ട ബന്ധമാണ് ഡച്ചുകാർക്കുള്ളത്. ആലപ്പുഴയിലെ പുരാതന തുറമുഖമായ പുറക്കാട്ട് നൂറ്റാണ്ടുകൾ മുൻപു തന്നെ ഡച്ച് കപ്പലുകൾ അടുത്തിരുന്നു. വിദേശ വ്യാപാര ബന്ധം ശക്തമായിരുന്ന ആ കാലം, പുറക്കാട് തുറമുഖത്തിന്റെ നാശത്തോടെ ഇല്ലാതായെങ്കിലും പിൽക്കാലത്ത് കുട്ടനാടിന്റെ വികസനത്തിനായുള്ള പഠനങ്ങൾക്ക് ഇന്തോഡച്ച് സഹകരണത്തിന്റെ ഭാഗമായി നെതർലൻഡ്സ് സംഘങ്ങൾ എത്തിയിരുന്നു.
16ാം നൂറ്റാണ്ടിലാണ് ഡച്ചുകാർ പുറക്കാട് തുറമുഖം വഴി ഇന്നത്തെ ആലപ്പുഴ ഉൾപ്പെടുന്ന പഴയ നാട്ടുരാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിച്ചത്. സ്വതന്ത്ര നാട്ടുരാജ്യങ്ങളായിരുന്ന ചെമ്പകശേരി, കായംകുളം തുടങ്ങിയ പ്രദേശങ്ങൡ ഡച്ചുകാർ വ്യാപാരം നടത്തിയിരുന്നു.ഇപ്പോഴത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും തിരുവല്ല താലൂക്കിലെ ചില പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ചെമ്പകശേരി (അമ്പലപ്പുഴ) രാജ്യത്തിനു പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസുകാരുമായി വ്യാപാര ബന്ധമുണ്ടായിരുന്നു.പിന്നീട് അമ്പലപ്പുഴ രാജാക്കന്മാർ പോർച്ചുഗീസുകാരുമായി ശത്രുതയിലായി.
യുദ്ധങ്ങൾക്കൊടുവിൽ പോർച്ചുഗീസുകാരുടെ മേൽക്കോയ്മ അംഗീകരിക്കേണ്ടി വന്ന അമ്പലപ്പുഴയെ അവരിൽ നിന്നു മോചിപ്പിച്ചത് ഡച്ചുകാരാണ്. 1658ൽ ഡച്ചുകാർ അമ്പലപ്പുഴ രാജാവുമായി പുതിയ വ്യാപാരക്കരാറുണ്ടാക്കി. ഇതിനു ശേഷം അഭിവൃദ്ധിപ്പെട്ട അമ്പലപ്പുഴയെ മാർത്താണ്ഡവർമയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യം കീഴടക്കുകയായിരുന്നു. ആലപ്പുഴയുടെ വടക്കുണ്ടായിരുന്ന കരപ്പുറം രാജ്യവും സമാനമായ അവസ്ഥയിൽ പോർച്ചുഗീസുകാരുമായി ശത്രുതയിലായി. കരപ്പുറവും പിന്നീട് ഡച്ചുകാരുമായി വ്യാപാര ബന്ധമുണ്ടാക്കി. ഈ ചരിത്രങ്ങളെല്ലാം ഓർത്തെടുക്കുന്നതായിരുന്നു നെതർലൻഡ്സ് രാജകുടുംബത്തിന്റെ സന്ദർശനത്തിനിലൂടെ.
നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതി വേണുരാജാമണിയും ഡച്ച് ഉദ്യോഗസ്ഥരും മാധ്യമസംഘവും രാജാവിനൊപ്പമുണ്ടായിരുന്നു. കൊച്ചിയിൽ തിരിച്ചെത്തിയ രാജാവ് താജ് മലബാറിൽ ഡച്ച് മാധ്യമങ്ങളുമായി സംസാരിച്ചു. കേരള-ഡച്ച് ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈകിട്ട് 7.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ രാജാവും സംഘവും ആംസ്റ്റർഡാമിലേക്ക് മടങ്ങി. എയർപോർട്ട് യാത്രയിൽ സാധാരണക്കാരെ പോലെ സ്വന്തം സാധനങ്ങൾ എടുത്തുപോയ നെതർലൻഡ്സ് ഭരണാധികാരി വേറിട്ട കാഴ്ച്ചയുമായി.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍