നേതാജി യുദ്ധ കുറ്റവാളിയോ? ക്രിമിനലായ ബോസിനെ റഷ്യയിലേക്ക് കടക്കാൻ സ്റ്റാലിൻ അനുവദിച്ചത് കാപട്യവും വിശ്വാസവഞ്ചനയുമെന്ന് കാട്ടി ബ്രിട്ടണ് നെഹ്റു എഴുതിയ കത്ത് പുറത്ത്; ഐഎൻഎ സ്ഥാപകന്റെ യഥാർത്ഥ ശത്രു ആദ്യ പ്രധാനമന്ത്രിയോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും മാറുന്നില്ല. ബംഗാൾ സർക്കാർ പുറത്തുവിട്ട രഹസ്യ ഫയലുകൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് കോൺഗ്രസിനേയും ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനേയുമാണ്. ഇത്തരം വിവാദങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞ് കോൺഗ്രസ് പ്രതിരോധ തീർക്കുന്നതിനിടെ നേതാജിയെ ജവഹർലാൽ നെഹ്റു തന്നെ യുദ്ധ കുറ്റവാളിയെന്ന് വിശേഷിപ്പിച്ച് കത്ത് എഴുതിയതിന്റെ രേഖകളും പുറത്തുവന്നു. 1945 ഡിസംബർ 27, ബ്രിട്ടൺ പ്രധാനമന്ത്രിക്ക അയച്ച കത്തിലാണ് നേതാജിയെ യുദ്ധ കുറ്റവാളിയെന്ന് നെഹ്റു വിശേഷിപ്പിച്ചിട്ടുള്ളതെന്നാണ് രേഖകൾ വിശദീകരിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്രത്തിനായി ഐഎൻഎ രൂപീകരിച്ച് ബ്രിട്ടണിനെതിരെ യുദ്ധത്തിലായിരുന്നു നേതാജി. ഇതിനിടെ ബോസിന് റഷ്യ രാഷ്ട്രീയ അഭയം നൽകിയെന്ന വാദം ശക്തമാണ്. ഇത് സാധൂകരിക്കുന്ന തരത്തിലാണ് നെഹ്റുവിന്റെ കത്തും. സ്വാതന്ത്ര്യം കിട്ടുന്നതിന് രണ്ട് വർഷം മുമ്പ് ബ്രിട്ടണിനോട് നേതാജിയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് നെഹ്റു. രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടൺ-അമേരിക്കൻ സഖ്യത്തിനൊപ്പമായിരുന്നു റഷ്യയും. ഈ സാഹചര്യത്തിൽ റഷ്യയുടെ ശത്രുവായി യുദ്ധ കുറ്റവാളി ബോസിനെ സ്റ്റാലിൻ റഷ്യയിലേക്ക് കടക്കാൻ അവസരമൊരുക്കുന്നു. ഇത് കാപട്യം നിറഞ്ഞതും വിശ്വാസ വഞ്ചനയുമെന്ന് കാട്ടിയാണ് നെഹ്റു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്ലിക്ക് 1945 ഡിസംബർ 27ന് കത്ത് നൽകിയത്.
ഇത് ഫലത്തിൽ ഇന്ത്യയുടെ സ്വാതന്ത്രത്തിന് വേണ്ടി പോരടിച്ച സുഭാഷ് ചന്ദ്രബോസിനെ ഒറ്റുകൊടുക്കൽ കൂടിയാണ്. വിശ്വസ്തമായ കേന്ദ്രങ്ങളിൽ നിന്നാണ് റഷ്യയിലേക്ക് കടക്കാനുള്ള നേതാജിയുടെ നീക്കം മനസ്സിലായതെന്നും നെഹ്റു വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ വേണ്ട നടപടികൾ എടുക്കാനാണ് ഇക്കാര്യം ബ്രിട്ടണെ അറിയിക്കുന്നതെന്നും കത്തിൽ നെഹ്റു വിശദീകരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിനായി യുദ്ധ മുന്നണിയിൽ അഹോരാത്രം പണിയെടുത്ത വ്യക്തിയെ സ്വാതന്ത്ര്യ സമരം നയിച്ചതിന്റെ പേരിൽ പ്രധാനമന്ത്രിയായ വ്യക്തി തന്നെ ഒറ്റുകൊടുത്തുവെന്ന വിരോധാഭാസമാണ് ആറ്റ്ലെയ്ക്കുള്ള കത്തിൽ നിറയുന്നത്. ബ്രിട്ടീഷ് അധിനിവേശം അവസാനിപ്പിച്ച് അധികാരത്തിലെത്തിയ നെഹ്റു സർക്കാർ നേതാജിയെ കണ്ടെത്താനും ഇന്ത്യയിൽ മടക്കികൊണ്ടു വരാനും ഒന്നും ചെയ്തില്ലെന്ന വാദങ്ങൾ സജീവമാകുന്നതിനിടെയാണ് പുതിയ തെളിവും പുറത്തുവരുന്നത്.
സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ അഹിംസാ മാർഗ്ഗത്തെ വിശ്വാസത്തിലെടുക്കാതെയാണ് ഐഎൻഎയുമായി ബോസ് സ്വാതന്ത്ര്യ സമരത്തിന് ഇറങ്ങിയത്. ഈ സായുധ പോരാട്ടത്തെ ബ്രിട്ടൺ ഭയക്കുകയും ചെയ്തു. നേതാജിയും കൂട്ടരും യുദ്ധമുന്നണിയിൽ ബ്രിട്ടണെ തോൽപ്പിക്കുമോ എന്ന ഭയം പോലും അവർക്കുണ്ടായി. ഈ ഘട്ടത്തിലാണ് ഗാന്ധിജിയുടെ സമരത്തെ അംഗീകരിച്ച് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയതെന്നും ഭയമുണ്ട്. യാഥാർത്ഥത്തിൽ നേതാജിയുടെ വിജയമാണ് ബ്രിട്ടീഷുകാരുടെ പിന്മാറ്റമെന്ന് കരുതുന്നവരുമുണ്ട്. കോൺഗ്രസിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴും നെഹ്റുവും നേതാജിയും രണ്ട് പക്ഷത്തായിരുന്നു നിലയുറപ്പിച്ചത്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം നേതാജി ഇന്ത്യയിലെത്തിയുരുന്നുവെങ്കിൽ രാജ്യത്തിന്റെ ഭരണസാരഥ്യം ജനാതിപധ്യത്തിലൂടെ തന്നെ നെഹ്റുവിൽ നിന്ന് പിടിച്ചെടുക്കാനാകുമായിരുന്നുവെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയിൽ എത്തിക്കാതിരിക്കാൻ നെഹ്റു കള്ളക്കളികൾ കളിച്ചുവെന്നാണ് ആരോപണം. ഇതിന് ശക്തിപകരുന്നതാണ് 1945ൽ നെഹ്റു എഴുതിയതായി പറയുന്ന കത്ത്. മഹാത്മാ ഗാന്ധിക്ക് സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ നേതാജി ജീവിച്ചിരിക്കുന്നതിന്റെ വ്യക്തമായ സൂചന ലഭിച്ചിരുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നത് കൂടിയാണ് ഈ കത്ത്. നെഹ്റുവിന്റെ എതിർപ്പുകാരണമാണ് ബോസിനെ തിരിച്ചെത്തിക്കുന്നതിന് ഗാന്ധിജി മുൻകൈയെടുക്കാത്തതെന്നാണ് ആക്ഷേപം. ബ്രിട്ടണിൽ നിന്ന് അധികാരം കിട്ടുമ്പോൾ പ്രധാനമന്ത്രി പദത്തിൽ എത്തുന്നതിന് നേതാജിയേയും സർദാർ വല്ലഭായ് പട്ടേലിനേയുമാണ് നെഹ്റു എതിരാളികളായി കണ്ടിരുന്നത്. ഇതിൽ പട്ടേലിനെ ഗാന്ധിജിക്ക് സ്വാധീനിക്കാൻ കഴിയുമെന്ന് നെഹ്റുവിന് അറിയാമായിരുന്നു.
എന്നാൽ നേതാജിയെത്തിയാൽ കാര്യങ്ങൾ കുഴയും. ഈ സാഹചര്യത്തിലാണ് നേതാജിയെ ഒറ്റുകൊടുത്ത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നിഷേധിച്ച ബ്രിട്ടണ് നെഹ്റു കത്തെഴുതിയതെന്നാണ് വാദം. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷവും നേതാജിക്ക് പുറകേ ആയിരുന്നു നെഹ്റു. ഈ നീക്കങ്ങളാണ് 1946വരെ ജീവിച്ചിരുന്നുവെന്ന് സർക്കാരിന്റെ രഹസ്യ രേഖകൾ പോലും സമ്മതിക്കുന്ന നേതാജിയെ മാതൃരാജ്യത്തിൽ നിന്ന് അകറ്റി നിറുത്തിയതെന്നാണ് ആക്ഷേപം. ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നു മോചിപ്പിച്ചു ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ മോഹിച്ച നേതാജി സൈബീരിയയിൽ സ്റ്റാലിന്റെ തടവറയിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ടുവെന്നാണ് സൂചനകൾ. സോവിയറ്റ് യൂണിയനുമായി മികച്ച ബന്ധത്തിലായിരുന്നിട്ടും ന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു നേതാജിയുടെ മോചനത്തിനു താൽപര്യം കാട്ടിയില്ലെന്നും ഇപ്പോഴത്തെ രേഖകളുടെ അടിസ്ഥാനത്തിൽ ചിലർ വ്യാഖ്യാനിക്കുന്നു.
1945ൽ നടന്ന വിമാനാപകടത്തിൽ നേതാജി മരിച്ചു എന്ന അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചെന്നു കരുതുന്ന അപകടത്തിന് എട്ടുമാസങ്ങൾക്കുശേഷം അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതായാണ് രേഖകൾ. വിമാനാപകടത്തിലാണ് നേതാജി മരിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളും രേഖകളിൽ ഇല്ല. 1964 വരെ നേതാജി ജീവിച്ചിരുന്നുവെന്ന സൂചനകളാണ് പുറത്തുവന്ന രേഖകളിലുള്ളത്. എന്നാൽ എവിടെയായിരുന്നു അദ്ദേഹം എന്ന കാര്യം ഇതുവയെും ആരും ഉറപ്പിച്ചു പറഞ്ഞിട്ടില്ല എന്നതിനാലാണ് വിവിധ സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നത്.
പഴയ സോവിയറ്റ് യൂണിയനിലെ തടവറയിൽ ആണെന്നുമുള്ള അഭ്യൂഹങ്ങളാണ് ഇതിൽ ശക്തമായി നിലനിൽക്കുന്നത്. സൈബീരിയയിലെ യാകുത്സുക് ജയിലിലെ 45ാം നമ്പർ തടവറയിൽ നേതാജിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് അഭ്യൂഹം. സോവിയറ്റ് തടവറയിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്നു നയതന്ത്രജ്ഞനും മുൻ കോൺഗ്രസ് എംപിയുമായ സത്യനാരായൺ സിൻഹ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൈബീരിയയിലെ യാകുത്സുക് ജയിലിൽ വച്ചാണ് നേതാജി മരിച്ചതെന്ന് 69 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പറയുന്നതായാണ് വാർത്തകൾ വന്നത്. ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലാണ് യാകുത്സുക്. സ്റ്റാലിന്റെ കാലത്ത് അഞ്ച് ലക്ഷത്തിലേറെ പേർ ഇവിടെ മരിച്ചുവീണതായാണ് പറയപ്പെടുന്നത്.
എന്നാൽ ഈ വാദത്തെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ രേഖ തള്ളിക്കളയുന്നു. 1964ൽ ബോസ് ഇന്ത്യയിലെത്തിയെന്നാണ് അവരുടെ വാദം. തായ്വാനിലെ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന 1945 ന് ശേഷം 19 വർഷങ്ങൾ കഴിഞ്ഞാണ് ഇത്. 1964 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമ്പോൾ നേതാജിക്ക് 67 വയസ്സുണ്ടായിരുന്നു എന്നും 1960കളിൽ തയ്യാറാക്കിയ അമേരിക്കൻ ഇന്റലിജന്റ്സ് റിപ്പോർട്ടിൽ പറയുന്നു. 1941 ഡിസംബർ ആദ്യം ജയിൽ മോചിതനായ നേതാജി പിന്നീട് കൊൽക്കത്തയിലെ വസതിയിലെ ഒരു മുറിയിൽ ആരെയും കാണാനും സംസാരിക്കാനും കൂട്ടാക്കാതെ ഗീതാ പാരായണവും ധ്യാനവും മറ്റുമായി കടുത്ത ഏകാന്ത വാസത്തിലായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അനന്തരവനായ അരബിന്ദോ ബോസായിരുന്നു നേതാജിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. തന്റെ മുറിയിൽ ആരെയും കടക്കാൻ പോലും അദ്ദേഹം അനുവദിച്ചിരുന്നില്ല. ദിവസം ഒരുനേരം ഒരു പാത്രത്തിൽ പാലും പഴവും വെള്ളവും ഒരു കർട്ടന് അടിയിലൂടെ മുറിയിലേക്ക് വച്ച് കൊടുക്കും. 1942 ജനുവരി 26ന് അദ്ദേഹത്തെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. തലേന്ന് രാത്രിയിൽ വച്ച പഴങ്ങളും പാലും പിറ്റേന്ന് രാവിലെ അതേപടി കാണപ്പെട്ടിരുന്നു. അതിന് ശേഷമുള്ള കാലമാണ് ദുരൂഹമായിരുന്നത്. കൊൽക്കത്തയിൽ നിന്ന് നേതാജി സിക്ക് വേഷത്തിൽ റഷ്യയിലേക്ക് പോയെന്നും 1964വരെ അവിടെ ജീവിച്ചിരുന്നതായും സൂചനയുണ്ട്.
പാരിസിൽ വച്ച് നേതാജിയെ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുു. പാരിസിൽ 1969ൽ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നേതാജിയുടെ സാദൃശ്യമുള്ള ഒരാളുണ്ട്. ഗുംനാമി ബാബയുടെ ശേഖരത്തിൽനിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനിടെ, 1985ൽ മരിച്ച ഗുംനാമി ബാബ എന്ന സന്ന്യാസിവര്യൻ നേതാജി തന്നെയാണെന്നും പലരും വിശ്വസിച്ചിരുന്നു. 1950കളിൽ ഉത്തർപ്രദേശിലെ ഫൈസാബാദിലെത്തിയ ഇദ്ദേഹം 1985 സെപ്റ്റംബർ 16നാണ് അന്തരിച്ചത്. നേതാജിയുമായുള്ള രൂപസാദൃശ്യമാണ് ഇദ്ദേഹം തന്നെയാണോ നേതാജി എന്ന സംശയം ഉയർത്തിയത്. എന്നാൽ, ഇത് നേതാജിയല്ലെന്ന്, നേതാജിയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് എം.കെ. മുഖർജി കമ്മിഷൻ കണ്ടെത്തിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്