മോദിയെ രക്ഷകനാക്കിയ അമേരിക്കൻ കമ്പനിക്ക് നെസ്ലെയുടെ മാനം വീണ്ടെടുക്കാൻ കഴിയുമോ? ആഫ്രിക്കയിൽ നിന്നും മാഗി ഔട്ട്; മറുനാടൻ മലയാളിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ആഗോളഭീമൻ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പത്ത് ജീവനക്കാരും ഒരുകോടി രൂപ വിറ്റുവരവുമായി പിന്നെ സെക്രട്ടറിയായും ഡ്രൈവറായും ഒക്കെ കാര്യങ്ങൾ നടത്തുന്ന നമ്മുടെ നാട്ടിൽ വിദേശ കമ്പനികളുടെ രീതി കണ്ട് പഠിക്കേണ്ടതാണ്. കോടാനുകോടികളുടെ കച്ചവടമുള്ള നെസ്ലെ കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടയിലും ഒരു പ്രാദേശിക വാർത്താ പോർട്ടലായ മറുനാടൻ മലയാളി അയച്ച കത്തിന് പോലും വിശദമായ മറുപടി അയച്ചാണ് നെസ്ലെ ശ്രദ്ധ നേടുന്നത്. എന്നാൽ ഈ വിശദീകരണങ്ങളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും ഒന്നും മാഗിയെയോ നെസ്ലെയെയോ രക്ഷിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഒക്കെ ഭാഗമായി നരഭോജി എന്ന ലേബലിൽ നിന്നും രക്ഷകനിലേക്ക് മോദിയെ പരിവർത്തനം ചെയ്ത അമേരിക്കൻ കമ്പനിയുടെ സഹായം തേടിയിരിക്കുകയാണ് നെസ്ലെ ഇപ്പോൾ.
നെസ്ലെ കമ്പനിയുടെ ഉത്പ്പന്നങ്ങൾ ബ്രിട്ടണിലും ഉപയോക്താക്കൾ സംശയത്തോടെ കാണുന്നുവെന്നും ഇന്ത്യയിൽ ആരോപണം നേരിടുന്ന ബ്രാന്റിനെതിരെ യുകെയിലും അന്വേഷണം ഉണ്ടാകും എന്ന് കഴിഞ്ഞ മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയുമായി ബന്ധപ്പെട്ട് നെസ്ലെയെ മറുനാടൻ മലയാളിയുടെ ബന്ധപ്പെട്ടപ്പോഴാണ് യുകെയുടെ കേന്ദ്ര ആസ്ഥാനത്ത് നിന്നും വിശദീകരണ കുറിപ്പ് എത്തിയത്. ഇന്ത്യൻ കമ്പോളത്തിൽ നിന്നും പൂർണ്ണമായും തൽക്കാലത്തേക്ക് വിട്ടു നിൽക്കാൻ തീരുമാനിച്ച മാഗി ന്യൂഡിൽസിന്റെ ഉത്പ്പാദകരായ നെസ്ലെ ബ്രിട്ടണിൽ കമ്പനി ഉത്പ്പന്നങ്ങൾ പൂർണ്ണ സുരക്ഷിതം ആണെന്നാണ് മറുനാടൻ മലയാളിയെ അറിയിച്ചിരിക്കുന്നത്.
ബ്രിട്ടണിൽ വിതരണം നടത്തുന്ന മാഗി പൂർണ്ണമായും ഉപയോഗക്ഷമം ആണെന്ന് വ്യക്തമാക്കിയാണ് കമ്പനി ഉപഭോക്ത സേവനം വിഭാഗം മേധാവി ട്രേസി സ്കോട്ട് മറുനാടനെ അറിയിച്ചത്. കഴിഞ്ഞ 30 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന നെസ്ലെ ജന വിശ്വാസം അടിത്തറയാക്കിയാണ് പ്രവർത്തിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഉപഭോക്താക്കളുടെ താൽപ്പര്യവും വിശ്വാസവും പരിരക്ഷിക്കുന്നതിൽ തന്നെയാണ് നെസ്ലെ ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും അതിന്റെ ഭാഗമായാണ് ഉത്പ്പന്നനിര വിപണിയിൽ നിന്നും പിൻവലിച്ചതെന്നും ട്രേസി സ്കോട്ട് പറയുന്നു. ഇതുകൊണ്ടാണ് തികച്ചും ഉപയോഗ ക്ഷമം ആയിട്ടും ഇന്ത്യയിൽ നടന്ന ചില പരിശോധനകളിൽ ഉത്പ്പന്നത്തെ സംബന്ധിച്ച് സംശയം ഉയർന്ന സാഹചര്യത്തിൽ വിൽപ്പന പൂർണ്ണമായും നിർത്തി വയ്ക്കാൻ നെസ്ലെ തയ്യാറായത് എന്നും യുകെ വിഭാഗം വ്യക്തമാക്കുന്നു. യുകെ വിപണിയിൽ കമ്പനി തിരിച്ചടി നേരിടുക ആണെന്നും സ്റ്റോക്ക് വിറ്റഴിക്കാൻ പ്രമുഖ വ്യാപാര കേന്ദ്രങ്ങൾ ശ്രമിക്കുന്നതായുമാണ് മറുനാടന്മലയാളി വാർത്ത നൽകിയത്. ഉത്പ്പന്നതിന്റെ വിപണി വില താഴ്ത്തി സ്റ്റോക്ക് തീർക്കാൻ ഉള്ള ശ്രമം ചിത്രം സഹിതമാണ് മിനിഞ്ഞാന്ന് മറുനാടന്മലയാളി റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പ്രതികരണം ആരാഞ്ഞ് നെസ്ലെയെ ബന്ധപ്പെട്ടപ്പോഴാണ് അവർ മറുപടിക്കത്ത് അയച്ചത്.
ഈ സാഹചര്യത്തിൽ യുകെയിൽ വിൽക്കുന്ന മാഗി പൂർണ്ണമായും ഉപയോഗ യോഗ്യം ആണെന്ന് ആവർത്തിച്ചു വിശദീകരിക്കുകയാണ് നെസ്ലെ. 2 മിനിറ്റ് മുദ്രയുമായി എത്തുന്ന മസാല രുചിക്കൂട്ടിൽ ഉള്ള ബ്രാന്റ് മാത്രമാണ് ഇന്ത്യയിൽ നിന്നും യുകെയിൽ എത്തുന്നതെന്ന് ട്രേസി സ്കോട്ട് പറയുന്നു. മറ്റു രുചികളിൽ ഉള്ളവ മലേഷ്യ ഉൾപ്പെടെയുള്ള അന്യരാജ്യങ്ങളിൽ നിർമ്മിക്കുന്നവ ആണെന്നും കത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നും യുകെയിൽ എത്തുന്ന മാഗി നിലവിൽ പരിശോധന ഫലത്തിൽ പരാജയപ്പെട്ട മാഗി നിർമ്മിക്കുന്ന കമ്പനിയിൽ ഉത്പ്പാദിപ്പിച്ചവ അല്ലെന്നും കത്തിൽ എടുത്തു പറയുന്നുണ്ട്. എന്നാൽ ഏത് ഫാക്ടറിയിൽ നിർമ്മിച്ചവ ആണ് ഇന്ത്യയിൽ പരിശോധനയിൽ പരാജയപ്പെട്ടത് എന്നോ ഏത് ഫാക്ടറിയിൽ നിർമ്മിക്കുന്നവ ആണ് ബ്രിട്ടണിൽ വിൽപ്പനയ്ക്ക് എത്തുന്നതെന്നോ നെസ്ലെ നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടില്ല. നെസ്ലെ ബ്രിട്ടണിലും അയർലന്റിലും എഫ്എസ്എ നടത്തുന്ന ഏത് അന്വേഷണവും ആയി പൂർണ്ണമായി സഹകരിക്കും എന്നും കമ്പനി പറയുന്നു.
അതിനിടെ തുടക്കത്തിൽ നിശബ്ദത പാലിച്ചും രംഗം പന്തിയല്ലെന്ന് കണ്ടു കമ്പനിയുടെ ഇന്ത്യൻ മേധാവി പോൾ ബൽകെ നേരിട്ട് പത്ര സമ്മേളനം നടത്തി വിശദീകരണം നൽകിയിട്ടും മാദ്ധ്യമങ്ങൾ പിന്നോട്ട് ഇല്ലെന്നു വ്യക്തമാക്കിയതോടെ അവശേഷിച്ച മുഴുവൻ സ്റ്റോക്കും തിരിച്ചെടുക്കാൻ തയ്യാറായ നെസ്ലെ ഇപ്പോൾ നഷ്ടമായ ജനവിശ്വാസം തിരികെ പിടിക്കാൻ സോഷ്യൽ മീഡിയ വഴി സജീവമാകുന്ന കാഴ്ചയാണ് ഇപ്പോൾ ലഭ്യമാകുന്നത്. മാത്രമല്ല, തങ്ങളുടെ പ്രതിസന്ധിയിൽ കൂടെ നിൽക്കണമെന്ന് വ്യാഖ്യാനിപ്പിക്കുന്ന തരത്തിൽ നിലപാട് വ്യക്തമാക്കുന്ന കത്തുകളും മാദ്ധ്യമ തലവന്മാർക്ക് നെസ്ലെ അയച്ചു തുടങ്ങിയിട്ടുണ്ട്. ദശകങ്ങളായി ഇന്ത്യൻ മനസ്സിൽ പതിഞ്ഞ വിശ്വാസം തങ്ങൾ പരിരഷിക്കും എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്ന കത്തുകളാണ് നെസ്ലെ തയ്യാറാക്കി അയക്കുന്നത്.
എന്നാൽ കുരുക്ക് അഴിയുകയല്ല മുറുകുക ആണെന്ന് തെളിയിച്ചു മിനിഞ്ഞാന്ന് മുതൽ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഉത്പ്പന്നം പിൻവലിച്ചു തുടങ്ങി. കെനിയ, ഉഗാണ്ട, ടാൻസാനിയ, സുഡാൻ, റുവാണ്ട എന്നിവിടങ്ങളിലെ പ്രധാന വിൽപ്പന കേന്ദ്രങ്ങളിൽ നിന്നാണ് മാഗി അപ്രത്യക്ഷം ആയിരിക്കുന്നത്. കെനിയയിൽ ഏറ്റവും ജനപ്രീതി ഉള്ള ബ്രാന്റ് കൂടി ആയിരുന്നു മാഗി ന്യൂഡിൽസ്. കൺസ്യൂമർ ഫെഡറേഷൻ ഓഫ് കെനിയ നടത്തിയ നീക്കത്തിന്റെ ഭാഗമായി പ്രധാന സൂപ്പർ മാർക്കറ്റ് ശ്യംഖലകളായ റ്റൈസ്കി, നൈവാസ് എന്നിവയാണ് മാഗിയുടെ വിൽപ്പന നിർത്തി വച്ചത്. ഭക്ഷ്യ വിൽപ്പന നിരീക്ഷണ ഏജൻസിയായ കെനിയൻ ബ്യുറോ ഓഫ് സ്റ്റാൻഡേർഡ് വാക്കാൽ നൽകിയ നിർദ്ദേശം മൂലമാണ് ഉത്പ്പനം വിപണിയിൽ നിന്നും പിൻവലിഞ്ഞു തുടങ്ങിയത്. മറ്റു രാജ്യങ്ങളിൽ നിന്നും കെനിയയിലേക്ക് മാഗി ഇറക്കുമതി ചെയ്യുന്നതും തടയും.
അന്താരാഷ്ട്ര തലത്തിൽ തന്നെ തുടർ വാർത്തകൾ എത്തി തുടങ്ങിയതോടെ ബ്രാന്റ് നേരിടുന്ന നെഗറ്റീവ് ഇമേജിൽ നിന്നും രക്ഷപെടാൻ ശക്തമായ എതിർ പ്രചരണത്തിനുള്ള ശ്രമവും നെസ്ലെ തുടങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ വഴി കമ്പനിയുടെ പ്രചാരണ വിഭാഗം സജീവമായിരിക്കുകയാണ്. തുടരെ തുടരെ എത്തുന്ന ട്വീറ്റുകളിൽ നെസ്ലെ ഉത്പ്പന്നങ്ങൾ ഗുണമേന്മയിൽ വിട്ടു വീഴ്ച ഇല്ലെന്നും സുരക്ഷിതത്വം ഉറപ്പാണെന്നും ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഗുണമേന്മ പരിശോധന നടത്തുന്ന ബ്രാന്റ് ആണെന്നും ഒരു വർഷം 100 ദശലക്ഷം ഭക്ഷ്യ ഗുണമേന്മ പരിശോധന നടത്തുന്ന ബ്രാന്റ് ആണെന്നും അക്കമിട്ടു നിരത്തിയാണ് പ്രചരണം. എങ്ങനെയും പ്രതിസന്ധി തരണം ചെയ്യുക എന്ന നീക്കത്തിന്റെ ഭാഗമായി അനുകൂല പ്രചാരണത്തിനായി അമേരിക്കൻ കമ്പനിയായ ആപ്കോ വേൾഡ് വൈഡിനെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിൽ മോദിയുടെ ഇമേജ് ഉയർത്തുന്നതിൽ പ്രധാന പ്രചാരണ ചുമതല ഏറ്റത് ആപ്കോ ആയിരുന്നു. ഗുജറാത്ത് കലാപ ശേഷം സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം സൃഷ്ടിക്കാനും കലാപ വാർത്തകൾ സൃഷ്ടിച്ച നെഗറ്റീവ് ഇമേജ് മറി കടക്കാനും ആപ്കോ തയ്യാറാക്കിയ തന്ത്രങ്ങൾ വിജയമായിരുന്നു എന്ന് കണ്ടാണ് ഇപ്പോൾ നെസ്ലെയും സഹായം തേടിയിരിക്കുന്നത്. ആപ്കോ നിർദ്ദേശ പ്രകാരമാണ് അന്തരീക്ഷം തണുപ്പിക്കാൻ നെസ്ലെ ഇന്ത്യൻ മേധാവി തന്നെ നേരിട്ട് മാദ്ധ്യമ പ്രധിനിധികളുടെ മുന്നിൽ എത്തി വിശദീകരണം നൽകിയതും. എന്നാൽ നെസ്ലെ സഹായം തേടിയോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അനുകൂലം ആയോ പ്രതികൂലം ആയോ പ്രതികരിക്കാൻ ആപ്കോ വിസമ്മതിച്ചു. തങ്ങളുടെ ഇടപാടുകാരെ കുറിച്ച് പുറം ലോകത്തോട് വെളിപ്പെടുത്തുന്ന പതിവ് ഇല്ലെന്നാണ് ആപ്കോ മേധാവി സുഖാന്തി ഘോഷ് വെളിപ്പെടുത്തിയത്.
മാഗി ഉത്പാദകരായ നെസ്ലെ യുകെ മറുനാടൻ മലയാളിക്ക് നല്കിയ കത്തിന്റെ പൂർണ രൂപം
Dear Shaijumon
Thank you very much for your email.
Maggi Noodles are completely safe and have been trusted in India for over 30 years. The trust of our consumers and the safety of our products is our first priority. Unfortunately, recent developments and unfounded concerns about the product in India have led to an environment of confusion for the consumer there, to such an extent that Nestlé India has decided to withdraw the product from the shelves in India, despite the product being safe.
The UK and Ireland market currently import only one flavour of ‘Maggi 2 Minute Noodles’ (masala flavour) from India. The batch of noodles originally tested by the authorities in India is not sold in the UK or Ireland. Other flavour Maggi noodles are not imported from India but from other Nestlé factories in other countries.
Nestlé UK and Ireland is working closely with the Food Standards Agency and Local Authority. As a precautionary measure the FSA have requested testing of Maggi noodle products in the UK.
Please click on the following link for the more detailed information and your questions answered.
http://www.nestle.com/aboutus/ask-nestle/answers/maggi-noodles-india-msg-lead-ban-recall
Thank you once again for taking the trouble to contact us. I hope this reply answers your questions and that you enjoy our products in the future.
Yours sincerely
Tracey Scott
Contact Centre Officer
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്