എന്തായാലും തെങ്ങ് വെട്ടുമെന്ന വാശിയിൽ പൊലീസ്; തന്റെ വീടിനോട് ചേർന്ന് അയൽക്കാരൻ അനധികൃതമായി മുറിയും ബാത്ത്റൂമും പണിതപ്പോൾ രാജി ചന്ദ്രന്റെ പരാതി മുൻസിപ്പാലിറ്റിയിൽ; പരാതി ഫയലിൽ വച്ച് പൊലീസിനെയും കൂട്ടി നഗരസഭാധികൃതർ എത്തിയത് രാജിയുടെ വീട്ടിലെ തെങ്ങ് വെട്ടാൻ; മുൻസിപ്പാലിറ്റിയുടെ തെങ്ങ് വിരോധം സാമൂഹിക പ്രവർത്തകയോട് പകപോക്കാനോ? കോട്ടയത്ത് കോവിഡിനിടയിലെ പോര് ഇങ്ങനെ
എം മനോജ് കുമാർ
കോട്ടയം: സ്ഥലമുടമയുടെ അനുമതി വാങ്ങാതെ കോട്ടയം മുനിസിപ്പൽ അധികൃതർ വീട്ടിൽ കയറി തെങ്ങ് വെട്ടിയതായി പരാതി. കോട്ടയത്തെ സാമൂഹിക പ്രവർത്തകയായ രാജി ചന്ദ്രനാണ് പരാതിക്കാരി. വീട്ടിനു മുന്നിലുണ്ടായിരുന്ന ഓട നികത്തി അയൽക്കാരൻ ഒരു മുറി കൂടി പണിയിച്ച കാര്യം ചൂണ്ടിക്കാട്ടി രാജി ചന്ദ്രൻ നഗരസഭയിൽ പരാതി നൽകിയിരുന്നു. പരാതി പരിശോധിച്ച പ്ലാനിങ് വിഭാഗം നിർമ്മിതി അനധികൃതമാണെന്ന് കണ്ടെത്തി നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്ന് രാജിയുടെ പറമ്പിലെ തെങ്ങിൽ നിന്ന് തേങ്ങ വീട്ടിലേക്ക് വീഴുന്നു എന്ന് അയൽവാസി പരാതി നൽകിയതായി ചൂണ്ടിക്കാട്ടി മുൻസിപ്പാലിറ്റി അധികൃതർ പൊലീസ് സഹായത്തോടെ വന്നു തെങ്ങിലെ ഓലയും തേങ്ങയും അടർത്തിമാറ്റിയത്. തെങ്ങ് വെട്ടുന്നതിനു മുൻപ് സ്ഥലത്ത് എത്തിയ രാജി തെങ്ങ് വെട്ടുന്നത് തടയുകയും ആർഡിഒയ്ക്കും പൊലീസ് സൂപ്രണ്ടിനും പരാതി നൽകി താത്കാലികമായി തടയുകയായിരുന്നു. പരാതിയെ തുടർന്ന് രാജിയുടെ പറമ്പിലെ മരങ്ങൾ വെട്ടുന്നത് താത്കാലികമായി ആർഡിഒ തടഞ്ഞിട്ടുണ്ട്. സാമൂഹ്യസേവന പ്രവർത്തനങ്ങൾ ഏർപ്പെടുന്നതുകൊണ്ട് തന്റെ എതിരാളികൾ ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് എന്നാണ് രാജി മറുനാടനോട് പറഞ്ഞത്.
രാജിയുടെ അടുത്തവീട്ടിലുള്ളവർ രാജിയുടെ വീടിനോട് ചേർന്ന് പുതിയ മുറി പണിതതോടെയാണ് പ്രശ്നം വന്നത്. അവിടെയുണ്ടായിരുന്ന ഓട നികത്തിയാണ് വീടിനു രണ്ടു മുറികൾ പുതിയതായി പണിതത് എന്നാണ് രാജി മറുനാടനോട് പറഞ്ഞത്. അത് വീടിന്റെ മതിലിനോട് ചേർന്നായതിനാൽ മഴ വെള്ളം ഒഴുകി പോകാൻ ഇടയില്ലാതെ വീട് -മതിൽ തകർന്നു പോയി. ഇത് സംബന്ധിച്ച മുൻസിപ്പാലിറ്റിക്ക് പരാതി കൊടുക്കുകയും , അനധികൃത നിർമ്മാണം 15 ദിവസത്തിനുള്ളിൽ പൊളിച്ച മാറ്റണമെന്ന് മുനിസിപ്പാലിറ്റി തന്നെ ഉത്തരവ് ഇറക്കിയിട്ടുള്ളത് ആണ്. എന്നാൽ അതിൽ നടപടി വന്നില്ല. അതിനാൽ ഓംബുഡ്സ്മാനും അതിനെ തുടർന്ന് കോട്ടയം മുൻസിപ്പൽ കോടതിയിലും പരാതി നല്‍കിയിരുന്നു.
ഇതേ വീട്ടുകാർ ഞങ്ങൾ താമസിക്കുന്ന വസ്തു വാങ്ങിച്ചോളാമെന്നു ആഗ്രഹം അറിയിച്ചു ഞങ്ങളെ സമീപിച്ചിരുന്നു. ഇത് ഞങ്ങൾ തള്ളിയിരുന്നു. ഇതിനെ തുടർന്ന് ചില മദ്യപർ രാത്രി വീടിനു മുന്നിൽ തെറി അഭിഷേകം നടത്തിയിരുന്നു. ഇത് പൊലീസിൽ പരാതി നൽകിയതിനാൽ ഇയാളെ ഈസ്റ്റ് പൊലീസ്സ്റ്റേഷനിൽ വിളിച്ച താക്കീതു ചെയ്തിരുന്നു. ഇതിനെ തുടർന്നാണു യാതൊരു മുന്നറിയിപ്പുമില്ലാതെ നോട്ടീസോ മറ്റു അറിയിപ്പോ കൂടാതെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും വന്ന പൊലീസുകാരുടെ സംരക്ഷണത്തിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ എന്റെ പറമ്പിൽ കയറി തെങ്ങു വെട്ടാൻ ശ്രമിച്ചത്. സംഭവം അറിഞ്ഞു ഞാൻ വീട്ടിൽ വരുകയും മരം മുറിക്കാൻ കാണിക്കാൻ പറഞ്ഞു. എന്നാൽ ഉത്തരവിന്റെ പകർപ്പ് ഒന്നും തന്നില്ല.
എന്തായാലും തെങ്ങ് വെട്ടും എന്ന് പറഞ്ഞാണ് പൊലീസ് മടങ്ങിയത്. ആർഡിഒയ്ക്ക് പരാതി നൽകിയതിനെ തുടർന്ന് മരം മുറിക്കുന്നതിനു സ്റ്റേ വന്നിട്ടുണ്ട്. എന്റെ വീടിന്റെ മതിലിനോട് ചേർന്ന് അനധികൃത നിർമ്മിതിക്ക് എതിരെ പരാതി നൽകിയപ്പോൾ പരാതിക്കാരിയായ എന്റെ വീട്ടിലെ തെങ്ങ് മുറിക്കാനാണ് മുനിസിപ്പാലിറ്റി ശ്രമിച്ചത്. അനധികൃത നിർമ്മിതിയെ സഹായിക്കാനാണ് ഇവർ ശ്രമിച്ചത്. പരാതി നൽകിയ എന്റെ വീട്ടിലെ തെങ്ങും മറ്റു മരങ്ങളും വെട്ടി എന്നെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു-രാജി പറയുന്നു.
പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്:
കഴിഞ്ഞ 25 നു അയൽവാസിയുടെ വീട്ടിലേക്ക് ചാഞ്ഞു കിടക്കുന്ന കായഫലമുള്ള തെങ്ങ് വെട്ടാൻ എന്റെ അനുമതി ഒന്നും തേടാതെ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരും പൊലീസും കൂടി വന്നു. എനിക്ക് സമൻസ് നൽകാൻ വന്ന പൊലീസ് തന്നെയാണ് ഇതേ ദിവസം തെങ്ങ് വെട്ടാൻ മുൻസിപ്പൽ അധികൃതർക്ക് സഹായം നൽകിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരും മുനിസിപ്പാലിറ്റിയിലെ മൂന്നു ഉദ്യോഗസ്ഥരും തെങ്ങ് വെട്ടുന്ന തൊഴിലാളികളുമാണ് വന്നത്. ഞാൻ കോടതിയിൽ പോയസമയത്ത് മകൾ ഫോണിൽ വിളിച്ച് പറഞ്ഞാണ് തെങ്ങ് വെട്ടുന്ന കാര്യം അറിഞ്ഞത്. എനിക്ക് ഒരറിയിപ്പും നൽകാതെയാണ് തെങ്ങ് വെട്ടൽ നടന്നത്. പൊലീസുകാരോട് ചോദിച്ചപ്പോൾ മുൻസിപ്പൽ സെക്രട്ടറിയുടെ കത്തിന്റെ കോപ്പി കാണിച്ച് തന്നു. ഞാൻ താങ്കളെ ബന്ധപ്പെടുകയും ഡിവൈഎസ്പിയെ ബന്ധപ്പെടാൻ പറയുകയും ചെയ്തു.
ഈ സമയത്ത് കോട്ടയം വനിതാ പൊലീസ് എസ്ഐയും മൂന്നു പൊലീസുകാരും എത്തി. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ തെങ്ങ് വെട്ടാനുള്ള ഉത്തരവ് കാണിക്കാൻ പറഞ്ഞു. അപ്പോൾ തെങ്ങ് പൂർണമായും വെട്ടാതെ നാളെ വരുമെന്ന് പറഞ്ഞു തിരികെ പോയി. അയൽവാസി അനധികൃതമായി നിർമ്മിച്ച റൂമുകൾ പൊളിച്ച് കളയണം എന്ന് പറഞ്ഞു എന്റെ പരാതിയിൽ മുൻസിപ്പാലിറ്റിയുടെ ഓർഡർ ഉണ്ട്. ആ ഓർഡർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അത് നടപ്പിലാക്കാത്ത മുൻസിപ്പാലിറ്റിയാണ് പരാതിക്കാരിയായ എന്റെ വീട്ടിലെ തെങ്ങ് ഉൾപ്പെടെയുള്ള വൃക്ഷങ്ങൾ മുറിച്ച് മാറ്റാൻ വന്നത്.
പകർച്ചവ്യാധി നിരോധന നിയമപ്രകാരമുള്ള മുൻകരുതൽ ഒന്നും എടുക്കാത്ത തൊഴിലാളികളാണ് എന്റെ വീട്ടിൽ വന്നത്. ഞാൻ കോട്ടയം ആർഡിഒയ്ക്ക് നൽകിയ പരാതി പ്രകാരം മരം വെട്ടാതിരിക്കാനുള്ള ഇൻഞ്ചക്ഷൻ ഓർഡർ വാങ്ങിയിട്ടുണ്ട്. എന്നെ അറിയിക്കാതെ, ഓർഡറിന്റെ കോപ്പി എനിക്ക് നൽകാതെ തെങ്ങ് വെട്ടിയതിന് പിന്നിൽ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച വന്നിട്ടുണ്ട്. ഉചിത നടപടികൾ സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു. കോട്ടയം ദേവലോകം വാർഡ് കൗൺസിലർ ഷീബ പുന്നനെ മറുനാടൻ ബന്ധപ്പെട്ടെങ്കിലും സ്ഥലത്ത് ഇല്ലാത്തതിനാൽ അതിനെക്കുറിച്ച് അറിയില്ലെന്നാണ് കൗൺസിലർ മറുപടി നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍