നീ നഗ്നയായി പാചകം ചെയ്യുമോ? ...... ചെയ്യുമോ? ജേണലിസം അദ്ധ്യാപകന്റെ സന്ദേശം എത്തിയത് ഭർതൃമതിയായ വിദ്യാർത്ഥിനിക്ക്; തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിനെ വെട്ടിലാക്കി അമൃതാ ടിവിയുടെ മുൻ വാർത്താ വിഭാഗം മേധാവിക്കെതിരെ പീഡന ആരോപണം; ഏഷ്യാനെറ്റ് ന്യൂസിലെ പഴയ ന്യൂസ് എഡിറ്ററെ അദ്ധ്യാപക ജോലിയിൽ നിന്ന് പുറത്താക്കി പ്രസ് ക്ലബ്ബ്; യുവതിയുടെ ഫോണിലേക്ക് അശ്ലീലം അയച്ച് കുടുങ്ങിയത് ഭരത് പ്രേംജിയുടെ മകൻ; ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം നീലൻ വിവാദത്തിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ നീലൻ പ്രേംജിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചതിനാണ് അദ്ധ്യാപകനായ നീലനെതിരെ ജേർണലിസം വിദ്യാർത്ഥിനി വനിതാ കമ്മിഷനിൽ പരാതി നൽകിയത്. ഭരത് അവാർ ജേതാവ് പ്രേംജിയുടെ മകനാണ് നീലൻ. ഏഷ്യാനെറ്റ് ന്യൂസിലും അമൃതാ ടിവിയിലും വാർത്താ വിഭാഗം മേധാവിയായിരുന്നു നീലൻ. നിലവിൽ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗമാണ് നീലൻ.
തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ കീഴിലുള്ള ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനി
യാണ് നീലനെതിരെ ലൈംഗിക സന്ദേശങ്ങൾ അയച്ചതിന് പരാതി നൽകിയത്. നീ നഗ്നയായി പാചകം ചെയ്യുമോ? നീ ...... ചെയ്യുമോ എന്നുള്ള സന്ദേശങ്ങളാണ് നീലൻ അയച്ചത് എന്നാണ് സൂചനകൾ. അദ്ധ്യാപകനായ നീലൻ തനിക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചുവെന്നാണ് വിദ്യാർത്ഥിനി പരാതി നൽകിയിരിക്കുന്നത്. ഇതേ പരാതി ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടിനും പ്രസ് ക്ലബ് ഭാരവാഹികൾക്കും നൽകിയതിനെ തുടർന്ന് അക്കാദമിക് കൗൺസിൽ ചേർന്ന് നീലനെ അദ്ധ്യാപക സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തു. ഇന്നലെയാണ് പെൺകുട്ടി വനിതാ കമ്മിഷനിൽ പരാതി നൽകിയത്.
നീലനെതിരെ പരാതി കിട്ടിയതായി വനിതാ കമ്മിഷൻ അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. വനിതാ കമ്മിഷന് പരാതി നൽകും മുൻപ് തന്നെ വിദ്യാർത്ഥിനി പ്രസ് ക്ലബിലെ അക്കാദമിക് കൗൺസിലിലും പ്രസ് ക്ലബ് ഭാരവാഹികൾക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അക്കാദമിക് കൗൺസിൽ തുടർ നടപടികൾ സ്വീകരിച്ചിരുന്നു. നീലനെ ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും മാറ്റാനാണ് തീരുമാനം വന്നത്. ഈ നടപടികൾക്ക് ശേഷമാണ് പെൺകുട്ടി വനിതാ കമ്മിഷനിലും പരാതി നൽകിയത്. നീലൻ യുവതിക്ക് ലൈംഗിക സന്ദേശങ്ങൾ അയക്കുന്നത് ജേർണലിസം ഇൻസ്റ്റിട്ട്യൂട്ട് അധികൃതർ അറിഞ്ഞിരുന്നില്ല. പെൺകുട്ടി ഉന്നയിച്ച മറ്റൊരു പരാതിക്ക് പരിഹാരം കാണാൻ അക്കാദമിക് കൗൺസിൽ ഭാരവാഹികൾ പെൺകുട്ടിയെ വിളിച്ചു വരുത്തിയിരുന്നു. ഈ കാര്യത്തിലുള്ള ചർച്ച നടന്നുകൊണ്ടിരിക്കെ നിരാശയായ രീതിയിൽ പെൺകുട്ടിയുടെ ഒരു പ്രതികരണം വന്നു.
എന്ത് പരാതി നൽകിയിട്ടും എന്ത് കാര്യം? അങ്ങിനെയെങ്കിൽ നീലൻ എനിക്ക് അയക്കുന്ന ലൈംഗികചുവയുള്ള സന്ദേശങ്ങളുടെ പേരിലല്ലേ ആദ്യം നടപടി വരേണ്ടത്. എന്റെ ആദ്യ പരാതി അതാണ്. അത് തന്നെ ലൈംഗിക സന്ദേശമായി എന്റെ ഫോണിൽ കിടക്കുകയാണ്. നീലൻ പ്രേംജിക്കെതിരെ നടപടി സ്വീകരിക്കുമോ? അപ്പോഴാണ് നീലൻ ജേർണലിസം ഇൻസ്റ്റിട്ട്യുട്ടിലെ പെൺകുട്ടികൾക്ക് ലൈംഗിക സന്ദേശം അയക്കുന്നത് അക്കാദമിക് ഭാരവാഹികൾ അറിയുന്നത്. എങ്കിൽ ആ സന്ദേശം കാണിക്കാൻ ഭാരവാഹികൾ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടി നീലന്റെ ഫോണിൽ നിന്നുള്ള സന്ദേശങ്ങൾ അക്കാദമിക് കൗൺസിൽ ഭാരവാഹികളെ കാണിച്ചത്. അപ്പോൾ തന്നെ പരാതി നൽകാനായി കടലാസ് എടുത്ത് നീട്ടിയിരുന്നു. എന്നാൽ പെൺകുട്ടി അപ്പോൾ പരാതി നൽകിയില്ല. പരാതി എഴുതി നൽകാൻ നൽകിയ കടലാസ് തിരികെ നൽകുകയും ചെയ്തു. പിന്നീടാണ് പരാതി നൽകിയത്.
പെൺകുട്ടിയുടെ പരാതി അക്കാദമിക് കൗൺസിൽ യോഗം ചർച്ച ചെയ്തിരുന്നു. നീലന്റെ മുൻകാല നടപടികൾ അറിയാമായിരുന്നതിനാൽ പെൺകുട്ടിയുടെ പരാതിയിൽ തുടർ നടപടികൾ എന്ന രീതിയിൽ നീലനെ അദ്ധ്യാപക സ്ഥാനത്ത് നിന്നും നീക്കുകയായിരുന്നു. അക്കാദമിക് കൗൺസിലിൽ പരാതി നൽകിയ ശേഷം പെൺകുട്ടി വനിതാ കമ്മിഷനിലും പരാതി നൽകിയിരുന്നു. വനിതാ കമ്മിഷനിൽ നൽകിയ പരാതിയിൽ തുടർ നടപടികൾ വരും എന്നാണ് അറിയാൻ കഴിയുന്നത്. ലൈംഗിക പ്രശ്നങ്ങളിൽ മുൻപും ആരോപണ വിധേയനായ മാധ്യമപ്രവർത്തകനാണ് നീലൻ. അമൃതാ ടെലിവിഷനിലെ മാധ്യമ പ്രവർത്തകയായ പെൺകുട്ടിയെ കടന്നു പിടിച്ചതിന് നീലനെതിരെ പെൺകുട്ടി സിറ്റി പൊലീസ് കമ്മിഷണർക്കും വനിതാ കമ്മിഷനിലും പരാതി നൽകിയിരുന്നു.
അമൃതാ ടിവി ചീഫ് എക്സിക്യൂട്ടിവ് എഡിറ്റർ ആയിരിക്കെയാണ് നീലനെതിരെ ലൈംഗിക പീഡന പരാതി വന്നത്. ഈ പരാതി അമൃതാ ടെലിവിഷനെ പിടിച്ചു കുലുക്കിയിരുന്നു. ഈ പ്രശ്നത്തിൽ അമൃതയിലെ മാധ്യമ പ്രവര്‍ത്തകർ ചേരി തിരിഞ്ഞു പോരാടിയിരുന്നു. നീലനെതിരെ നിന്ന മിക്ക മാധ്യമ പ്രവർത്തകരും ഈ സംഭവത്തിനു ശേഷമുണ്ടായ തുടർ പ്രശ്നങ്ങളുടെ പേരിൽ അമൃതയിൽ നിന്നും രാജിവെച്ചിരുന്നു. ചാനൽ എന്ന നിലയിൽ മുൻ നിരയിൽ കുതിക്കുകയായിരുന്ന അമൃതയ്ക്ക് ഈ സംഭവവികാസങ്ങൾ വൻ തിരിച്ചടിയായിരുന്നു.
പെൺകുട്ടിക്ക് ഒപ്പം നിന്ന മാധ്യമ പ്രവർത്തകർക്കെതിരെ അന്ന് മാനെജ്മെന്റ് കേസ് നൽകുകയും ചെയ്തിരുന്നു. നീലൻ അടക്കമുള്ള എല്ലാവരും അമൃതാ ടിവിയിൽ നിന്നും പുറത്തായ ശേഷവും ഈ കേസ് തുടർന്നിരുന്നു. പക്ഷെ പെൺകുട്ടി നീലനെതിരെയുള്ള പരാതിയിൽ ഉറച്ച് നിൽക്കാത്തതിനെ തുടർന്ന് വഞ്ചിയൂർ കോടതിയിലുള്ള ഈ കേസിൽ നിന്നും നീലൻ തലയൂരുകയായിരുന്നു. അതിനു ശേഷമാണ് പ്രസ് ക്ലബിന്റെ കീഴിലുള്ള ജേർണലിസം ഇൻസ്റ്റിട്ട്യൂട്ടിലെ അദ്ധ്യാപകനായി മാറുന്നത്.
മാധ്യമ പ്രവർത്തകനായി തുടരുമ്പോൾ തന്നെ അപവാദങ്ങൾ നീലന്റെ കൂടപ്പിറപ്പായിരുന്നു. ഇത്തരം പരാതികളുടെ തുടർച്ചയായി തന്നെയാണ് ജെർണലിസം വിദ്യാർത്ഥിനിയുടെ പരാതിയും ഇപ്പോൾ നീലനെതിരെ വരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍