വിമാനങ്ങൾക്കു അടിതെറ്റുന്നതു നെടുമ്പാശേരിയിൽ തുടർക്കഥ; പലപ്പോഴും ദുരന്തം വഴി മാറുന്നത് ഭാഗ്യത്തിന്റെ ചിറകിലേറി; വിമാനങ്ങൾ അടിക്കടി തെന്നി നീങ്ങുമ്പോഴും എല്ലാം ഭദ്രമെന്നു പറഞ്ഞ് അധികൃതർ; മഴയും കാറ്റും വിമാനത്താവളത്തെ വട്ടമിട്ടു പറക്കുമ്പോൾ ഡയറക്ടർ ജനറലിന്റെ മുന്നറിയിപ്പിന് പുല്ലുവില; സുരക്ഷയിൽ ഇന്ത്യൻ എയർപോർട്ടുകൾ കൂടുതൽ പിന്നിലേക്ക്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: തൊണ്ണൂറുകളിൽ ആർക്കും വേണ്ടാതെ കിടന്ന പാടശേഖരണമാണ് അങ്കമാലിക്കടുത്ത നെടുമ്പാശേരി. ഒരു മഴ പെയ്താൽ വെള്ളക്കെട്ടാകുന്ന പ്രദേശം. ഇവിടെ ഒരു അന്തരാഷ്ട്ര വിമാനത്താവളം എന്ന ആശയം അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ ഉയർത്തിയപ്പോൾ റിയൽ എസ്റ്റേറ്റ് കച്ചവടത്തിന് ആണെന്ന് പറഞ്ഞു കണ്ണ് ചുളിച്ചവരാണ് സാദാ മലയാളികൾ. അക്കാലത്തു നടന്ന മുഴുവൻ ഭൂ ഇടപാടുകളിലും കരുണാകരന്റെ മകൻ മുരളീധരന്റെ പേരും കൂട്ടിച്ചേർക്കപ്പെട്ടു. അതൊക്കെ പഴയ കഥ. ഒടുവിൽ 19 വർഷം മുൻപ് നെടുമ്പാശേരിയെന്ന വിമാനത്താവളം യാതാർഥ്യമായി.
നിർമ്മാണ വൈദ്യഗ്ധ്യം മൂലം ആയിരിക്കാം വെള്ളക്കെട്ടൊന്നും കാര്യമായി വിമാനത്താവളത്തെ ബാധിച്ചില്ല. ലോകത്തിനു മുന്നിൽ ഇപ്പോൾ കേരളത്തിന്റെ അഭിമാനമായി മാറുകയാണ് നെടുമ്പാശേരി വിമാനത്താവളം. പാരമ്പര്യ ഊർജ്ജ ഉപയോഗം വഴി പ്രവർത്തിക്കുന്ന എയർപോർട്ട് എന്ന നിലയിൽ ഐക്യ രാഷ്ട്ര സംഘടനയുടെ വഴി ബഹുമതി നേടിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കി അണക്കെട്ടു തുറന്നു വിട്ടപ്പോൾ ലോകമെങ്ങും ഉള്ള പ്രവാസി മലയാളികൾ വിമാനത്താവളത്തിന്റെ പ്രവർത്തനം മുടങ്ങുമെന്നു ഭയപ്പെട്ടു. ബ്രിട്ടനിൽ നിന്നടക്കം നാട്ടിൽ എത്താനിരുന്ന മൃതദേഹ സംസ്ക്കാരം ഒടുവിൽ പ്രവാസ മണ്ണിൽ ആകുകയും ചെയ്തു. ഭയപ്പെട്ടത് പോലെ റൺവേയിൽ വിമാനങ്ങൾക്കു പറന്നുയരാൻ കഴിയാത്ത വിധം വെള്ളം കയറിയതുമില്ല. ഒരൊറ്റ ദിവസം മുൻകരുതൽ എന്ന നിലയിൽ ഏതാനും മണിക്കൂർ മാത്രമാണ് വിമാനത്താവള പ്രവർത്തനം നിർത്തി വച്ചത്.
എന്നാൽ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നെടുമ്പാശേരിയിൽ വിമാനങ്ങൾ അടിക്കടി റൺവേയിൽ നിന്ന് തെന്നിമാറുന്നതിൽ കാലാവസ്ഥയുടെ റോളും റിസ്ക് എടുക്കുന്നതിൽ എയർപോർട്ട് മാനേജ്മെന്റിന്റെ താൽപ്പര്യവും ആശങ്കയ്ക്ക് വഴിമാറുകയാണ്. ലോകത്തു വിമാനത്താവള സുരക്ഷയിൽ ഇന്ത്യൻ എയർപോർട്ടുകൾ പിന്നിലാണെന്ന റിപ്പോർട്ടും തുടർന്ന് കാലാവസ്ഥയെ പ്രത്യേകം കരുതലോടെ കാണണമെന്ന ഡിജിസിഎ തലവന്റെ പ്രത്യേക മുൻകരുതൽ റിപ്പോർട്ടും നിലനിൽക്കെയാണ് നെടുമ്പാശേരിയിൽ വിമാനങ്ങളുടെ തെന്നിമാറൽ എന്നത് പ്രത്യേക ശ്രദ്ധ ആകർഷിക്കുകയാണ്.
ഇന്നലെ പുലർച്ചെ നിറയെ യാത്രക്കാരുമായി എത്തിയ കുവൈറ്റ് എയർവേയ്സിന്റെ കെ യു 357 വിമാനം റൺവേയിൽ നിന്ന് തെന്നി നീങ്ങിയതോടെ വിമാനങ്ങൾക്കു നെടുമ്പാശേരിയിൽ അടിതെറ്റുന്നത് ഭയാശങ്ക വളർത്തുകയാണ്. വിമാനത്തിന്റെ ചിറകു തട്ടി റൺവേയിലെ അഞ്ചു ലൈറ്റുകൾ നശിച്ചു. പുലർച്ചെ നാലരയോടെയാണ് സംഭവം. അരമണിക്കൂർ വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. തുടർന്ന് പിന്നാലെയെത്തിയ ദുബായ് ഇൻഡിഗോ വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. കുവൈറ്റ് വിമാനം ലാൻഡ് ചെയ്യുമ്പോൾ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വിമാനം റൺവേയുടെ മധ്യഭാഗത്തു നിന്നും തെന്നിമാറിയാണ് നിലയുറപ്പിച്ചത്. വിമാനം നിയന്ത്രണം നഷ്ടമാകും മുൻപേ വരുതിയിലാക്കാൻ പൈലറ്റിന് സാധിച്ചതിനാൽ വലിയൊരു അപകടം തലനാരിഴക്ക് ഒഴിവായി.
ഒരു മാസത്തിനിടെ രണ്ടു വട്ടമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ജൂലൈ 13 നു അപകടത്തിൽ പെട്ടത് ഖത്തർ എയർവേയ്സ് വിമാനമാണ്. അന്നും വിമാനം നിലത്തോട്ട ശേഷം റൺവേയിലൂടെ നീങ്ങുമ്പോൾ ശക്തമായ മഴയിൽ നിലതെറ്റുക ആയിരുന്നു. അന്നത്തെ സംഭവത്തിൽ ഒരു ലീഡ് ലൈറ്റിന് കേടുപാട് പറ്റിയിരുന്നു. ഇത്തരം ചെറിയ അപകടങ്ങളിൽ റൺവേയുടെ റോൾ ഇനിയും പരിശോധിക്കപ്പെട്ടിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. കാറ്റും മഴയുമാണ് വില്ലൻ റോൾ എടുക്കുന്നതെങ്കിൽ കൺട്രോൾ റൂം വിമാനം ലാൻഡ് ചെയ്യാൻ അനുമതി നൽകുന്നതും അന്താരാഷ്ട്ര ചട്ടങ്ങൾക്ക് എതിരാണ്. ഈ വർഷം തന്നെ മെയ് 27 നു 248 യാത്രക്കാരുമായി എത്തിയ ശ്രീലങ്കൻ വിമാനവും കൊച്ചിയിൽ അപകടത്തിൽ പെട്ടിരുന്നു. ലാൻഡിങ്ങിന്റെ ശക്തമായ കാറ്റിലാണ് വിമാനത്തിന് നിലതെറ്റിയത്. ശക്തമായ കാറ്റു വിമാനത്തെ റൺവേയിൽ ഒരു മീറ്ററോളം ദൂരത്തേക്ക് തള്ളി മാറ്റിയിരുന്നു. അന്നത്തെ സംഭവത്തിൽ റൺവേ 50 മിനിറ്റ് അടച്ചിരുന്നു. മുംബയിൽ നിന്ന് എത്തേണ്ടിയിരുന്ന ജെറ്റ് എയർവേയ്സ് വിമാനം വഴി തിരിച്ചു വിടുകയൂം ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 102 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം റൺവേയിൽ തെന്നി ഓടയിൽ പതിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബുദാബിയിൽ നിന്നും പുലർച്ചെ രണ്ടരക്ക് എത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരെ കോവണി ഉപയോഗിച്ചാണ് തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്. വിമാനം 90 മീറ്ററോളമാണ് തെന്നി നീങ്ങി ഒടുവിൽ കാനയിൽ നിലയുറപ്പിച്ചത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണവും നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസത്തെ കണക്കെടുത്താൽ ഇത്തരം സംഭവങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നും വക്തമാകും. അന്തരീക്ഷത്തിലെ ഈർപ്പം റൺവേയിൽ തങ്ങുന്നതാണോ ഇതിനു കാരണം എന്നതടക്കം ഉള്ള കാര്യങ്ങൾ പരിശോധിക്കപ്പെട്ടില്ലെങ്കിൽ ഒരു ദുരന്തത്തിന് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയാണ് എയർപോർട്ടിൽ നിന്നും ലഭിക്കുന്നത്.
അതിനിടെ കാലാവസ്ഥ വില്ലനാകുന്ന സാഹചര്യത്തിന് അടിയന്തര പ്രാധാന്യം നല്കണമെന്ന ഡിജിസിഎ ഡയറക്ടർ ജനറലിന്റെ സമീപകാല ഉത്തരവ് മുന്നിലിരിക്കെയാണ് സിയാൽ അധികൃതർ കാറ്റിനെയും മഴയെയും വെല്ലുവിളിക്കാൻ ശ്രമിക്കുന്നതെന്നു ഭയക്കേണ്ടിയിരിക്കുന്നു. കാറ്റും മഴയും ശക്തമായ ദിവസങ്ങളിൽ നെടുമ്പാശേരിയിൽ ആടിയുലഞ്ഞു എത്തി ലാൻഡ് ചെയ്യുന്ന വിമാനങ്ങൾ സംഭ്രമജനകമായ കാഴ്ചയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ പത്തിനാണ് ഇത് സംബന്ധിച്ച് പ്രത്യേക സുരക്ഷ മുൻകരുതൽ എടുക്കണമെന്ന് ഡിജിസിഎ വിമാനത്താവളങ്ങൾക്കു മുന്നറിയിപ്പ് നൽകിയത്. കാലാവസ്ഥയിൽ ഓരോ സമയത്തും ഉണ്ടാകുന്ന മാറ്റങ്ങൾ പ്രത്യേക നിരീക്ഷണം വേണമെന്ന് ഡിജിസിഎ പറഞ്ഞിട്ടും കേരളം ഒട്ടാകെ മഴക്കെടുതിയിൽ ഭീക്ഷണി നേരിടുമ്പോളാണ് സിയാൽ അധികൃതർ ലാഘവത്തോടെ വിമാനത്താവള പ്രവർത്തനം കൈകാര്യം ചെയ്യുന്നതെന്ന് വിമാനങ്ങളുടെ തെന്നിമാറൽ തെളിയിക്കുന്നു.
ശക്തമായ മഴയിലും മൂടൽ മഞ്ഞിലും റൺവേയിലെ ടാർമാർക് സംവിധാനവും മറ്റും പൈലറ്റിന് കൃത്യമായി കാണാൻ സാധിക്കാതെ വരുന്നതും ഇത്തരം തെന്നിമാറലുകൾക്കു കാരണമാണ്. ഇക്കാര്യം ഡിജിസിഎ മുന്നറിയിപ്പു നൽകുന്നുണ്ട്. കൂടാതെ മൺസൂൺ സമയത്തു റൺവേയിലെ ദിശ സൂചിപ്പിക്കുന്ന പെയിന്റിങ്ങും മറ്റും റീ മാർക്ക് ചെയ്തിരിക്കണമെന്നും സിവിൽ ഏവിയേഷൻ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. റൺവേയിലെ ജലസാന്നിധ്യം പൈലറ്റിനെ കൃത്യമായി ധരിപ്പിക്കണം എന്നതാണ് അന്താരാഷ്ട്ര ചട്ടം. വിമാനത്താവളത്തിലെ അഴുക്കു ചാലുകൾ ചണ്ടിയടിഞ്ഞു ജല നിർഗമനം തടസപ്പെടുത്താൻ സാധ്യത ഉള്ളതിനാൽ ഇക്കാര്യം കൃത്യമായി വിലയിരുത്തണം എന്നതും മുന്നറിയിപ്പിലെ കാതലാണ്. സമീപകാലത്തു എയർപോർട്ടിൽ ഉണ്ടായ വെള്ളക്കെട്ട് പരിഗണിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകുന്നുണ്ടോ എന്നതും സംശയാസ്പദമാണ്, വിമാനങ്ങൾ അടിക്കടി നില തെറ്റുന്ന റിപോർട്ടുകൾ എത്തുന്ന സാഹചര്യത്തിൽ.
മൺസൂൺ സമയത്തു കാറ്റിന്റെ ശക്തി അധികരിക്കും എന്നതിനാൽ കൂടുതൽ തയ്യാറെടുപ്പുകളുമായി വേണം വിമാനങ്ങൾ ലാൻഡിങ്ങിന് തയാറാകാൻ എന്നും ഡിജിസിഎ വ്യക്തമാക്കുന്നു. തെന്നൽ തടയാൻ ഇരു ഭാഗത്തും ഉള്ള ചക്രങ്ങൾക്കിടയിൽ ആറു വീതം എങ്കിലും ചോക്കുകൾ ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിർദ്ദേശം. വെള്ളക്കെട്ടുള്ള വിമാനത്താവളങ്ങളിൽ ഇന്ധനം നിറയ്കുമ്പോൾ ജലാംശം കടക്കാൻ ഉള്ള സാധ്യതയും കൃത്യമായി പരിശോധിക്കപ്പെടണം എന്നും ഡിജിസിഎ മുന്നറിയിപ്പിൽ ഉണ്ട്. ഇന്ത്യയിൽ വിമാനത്താവളങ്ങൾ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക സൃഷ്ടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നു കഴിഞ്ഞ മാസമാണ് ദി ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഡിജിസിഎക്കു മുന്നറിയിപ്പ് നൽകിയത്. യൂണിവേഴ്സസൽ സേഫ്റ്റി ഓഡിറ്റിൽ ഇതോടെ ഇന്ത്യയുടെ റാങ്കിങ് താഴേക്ക് ഇറങ്ങുകയും ചെയ്തു. ഈ റിപ്പോർട്ടിൽ പാക്കിസ്ഥാനും നേപ്പാളിനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്