കരിപ്പൂരിന് പുറമെ നെടുമ്പാശ്ശേരി വിമാനത്തവളത്തിലും സാധനങ്ങൾ കൊള്ളയടിക്കപ്പെട്ടതായി പരാതി; ഇത്തവണ നഷ്ടപ്പെട്ടത് ചലച്ചിത്ര നടനായ നൗഷാദിന്റെ വില പിടിപ്പുള്ള വാച്ചുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ; കേരളത്തിലെ വിമാനത്താവളങ്ങൾ കൊള്ള സങ്കേതമാകുന്നെന്ന് യാത്രക്കാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ സാധനങ്ങൾ നഷ്ടപ്പെടുന്നു എന്ന വലിയ പരാതികൾ തുടരുന്നതിനിടെ ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സാധനങ്ങൾ നഷ്ടപ്പെടുന്നതായി പരാതി. ഇത്തവണ ചലച്ചിത്ര-സീരിയൽ നടനായ നൗഷാദിന്റെ സാധനങ്ങളാണ് നഷ്ടമായത്.
കുത്തിത്തുറന്ന ബാഗിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ച്സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് വീണ്ടും വിമാനത്താവളങ്ങൾ കൊള്ള സംങ്കേതങ്ങളാകുന്നു എന്നാണ് യാത്രക്കാർ പറയുന്നത്.
എയർ അറേബ്യ വിമാനത്തിലാണ് ചാവക്കാട് സ്വദേശിയായ നൗഷാദ് ചൊവ്വാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്. എത്തിയതിന് ശേഷം ആദ്യം ഒരു ലഗേജ് വന്നെങ്കിലും രണ്ടാമത്തത് കുറച്ച് കഴിഞ്ഞ് എയർ അറേബ്യ സ്റ്റാഫാണ് കൊണ്ട് വന്നത്. 20 മിനുട്ട് ശേഷം കൊണ്ട് വന്ന ബാഗ് പൊട്ടിച്ച നിലയിലായിരുന്നു. ബാഗിൽ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇത് എവിടെനിന്ന് സംഭവിച്ചെന്ന് അറിയില്ലെന്നുമാണ് എയർ അറേബ്യ സ്റ്റാഫ് പറഞ്ഞത്. നഷ്ടപരിഹാരം ലഭിക്കുന്ന കാര്യം ഉറപ്പില്ലെന്നും പറഞ്ഞു.
62000 രൂപ വിലയുള്ള മൂന്ന് വാച്ചുകളും ക്രീമുകളും ഷാമ്പൂവും ചോക്ലേറ്റുമെല്ലാം നഷ്ടമായതായി നൗഷാദ് പറയുന്നു. സ്വർണവും ലാപ്ടോപ്പും പോലുള്ള വിലകൂടിയ വസ്തുക്കളാണ് അവരുടെ നോട്ടം. ബാഗ് പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ കാര്യമായ എന്തോ ഉണ്ടെന്ന് തോന്നിയാണ് കുത്തിത്തുറന്നിരിക്കുന്നത്. എന്നാൽ, വാച്ച് മാത്രമേ അവർക്ക് ലഭിച്ചുള്ളൂ. സാധനങ്ങൾ നഷ്ടമായത് നെടുമ്പാശ്ശേരിയിൽ വച്ചാണോ ഷാർജ വിമാനത്താവളത്തിൽ വച്ചാണോ എന്ന് തനിക്കറിയില്ലെന്നും നൗഷാദ് പറഞ്ഞു.
എന്റെ സാധനങ്ങൾ പോയതിൽ എനിക്ക് വലിയ വിഷമമില്ല. അതേസമയം, ജീവിക്കാനായി ഗൾഫിൽ കിടന്ന് പെടാപ്പാട് പെടുന്നവനും നാട്ടിലേക്ക് വരുമ്പോൾ ഇത്തരത്തിൽ കൊള്ളയടിക്കപ്പെടുന്നുണ്ട് എന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. എയർപോർട്ടിൽ എന്നെ വിളിക്കാനെത്തിയ സുഹൃത്തും ചലച്ചിത്ര സംവിധായകനുമായ പ്രശാന്ത് മാമ്പുള്ളിയാണ് ഇത് പുറംലോകം അറിയണമെന്ന് പറഞ്ഞ് വീഡിയോ എടുത്തതെന്നും നൗഷാദ് പറഞ്ഞു.
അതേസമയം, സാധനങ്ങൾ നഷ്ടമായതിനെ കുറിച്ച് അന്വേഷണം നടത്തിയെന്നും നെടുമ്പാശ്ശേരിയിൽ നിന്നല്ല അവ നഷ്ടമായതെന്ന് വ്യക്തമായിട്ടുണ്ടെന്നും സിയാൽ പിആർഒ ജയൻ പറഞ്ഞു. ഇതുസംബന്ധിച്ച് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. സാധനങ്ങൾ നഷ്ടമായെന്ന് ബോധ്യപ്പെട്ടാൽ നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് എയർ അറേബ്യ അറിയിച്ചിട്ടുണ്ടെന്നും സിയാൽ പിആർഒ വ്യക്തമാക്കി.
മുമ്പ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലാണ് സാധനങ്ങൾ നഷ്ടമാകുന്നത് എന്ന പരാതി ഉയർന്നിരുന്നത്. സാധനങ്ങൾ എല്ലാം നഷ്ടമാകുന്നത് പതിവാണ് എന്നാൽ ഇതിനെതിരെ ഒരു നടപടിയും ആരും എടുക്കുന്നില്ല എന്നും ആക്ഷേപം ഉണ്ട്. വിമാനത്തവാളങ്ങളിൽ പ്രവാസികളെ കൊള്ളയടിക്കാൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ടെന്നാണ് പ്രവാസികളുടെ ആക്ഷേപം. പ്രവാസികൾ കൊണ്ടുവരുന്ന ലഗേജുകൾ നഷ്ടമാകുന്നതും ലഗേജുകളിലെ വിലപിടിപ്പുള്ള സാധനങ്ങൾ കാണാതാകുന്നതും നിത്യസംഭവമായ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുമ്ബ് മറുനാടൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. എയർപോർട്ടിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നഗ്നമായ പിടിച്ചുപറി തന്നെയാണ് നടക്കുന്നതെന്നെന്നാണ് അറിയുന്ന്ത. വിമാന കമ്ബനികളുടെ സുരക്ഷാ ഏജൻസികൾ മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെയുള്ളവരാണ് ഈ പകൽകൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നവർ എന്നാണ് ആക്ഷേപം.
ഉദ്യോഗസ്ഥരുടെ പിടിച്ചുപറിക്കു പുറമെ വിമാനത്തിൽ കയറ്റുന്ന ലഗേജുകൾ കാണാതാകുന്നതും എയർപോർട്ടുകളിൽ തുടർക്കഥയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലഗേജുകൾ നഷ്ടമായതിന്റെ പേരിൽ കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം ഇരുപതോളം പരാതികളായിരുന്നു പൊലീസിൽ ലഭിച്ചത്. എന്നാൽ പൊലീസിലും എയർപോർട്ട് അഥോറിറ്റിയിലും പരാതിലഭിക്കാത്ത സംഭവങ്ങളാണ് അധികവും. ശരാശരി ദിവസവും മൂന്ന് പേരുടെ ലഗേജുകളോ ലഗേജിൽ നിന്നുള്ള വസ്തുക്കളോ എങ്കിലും കാണാതാകുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവരാരും പരാതിപ്പെടാനോ കേസിനു പിന്നാലെ പോകാനോ തയ്യാറായിട്ടില്ല. പ്രവാസികളുടെ ഈ മനോഭാവം മോഷ്ടാക്കൾക്ക് കൂടുതൽ വളമാകുന്ന സ്ഥിതിയാണ്. വർഷങ്ങളുടെ അധ്വാനമാകും പല പ്രവാസികൾക്കും എയർപോർട്ടിലും വിമാനത്തിലും നഷ്ടമാകുന്നത്.
എയർപോർട്ടിനുള്ളിൽ നിന്നും നഷ്ടമാകുന്ന ചെറിയ വസ്തുക്കൾ മാത്രമാണ് പൊലീസ് അന്വേഷണത്തിൽ പ്രവാസികൾക്ക് ഇതുവരെയും തിരിച്ചു കിട്ടിയത്. മൊബൈൽ, പേഴ്സ്, മറ്റു രേഖകൾ, സ്വർണാഭരണങ്ങൾ എന്നിവ വീണു പോകുകയോ തിരിച്ചെടുക്കാൻ മറക്കുന്നതോ ആണ് ഇവയെല്ലാം. ഇത്തരത്തിൽ നഷ്ടമാകുന്ന സാധനങ്ങൾ സിസി ടിവി ക്യാമറയിൽ പതിഞ്ഞതു പ്രകാരം മോഷ്ടാക്കളെ കണ്ടെത്താൻ സാധിക്കാറുണ്ട്. എന്നാൽ ലഗേജുകൾ നഷ്ടമാകുന്നതും വിലപിടിപ്പുള്ള സാധനങ്ങൾ ലഗേജിൽ നിന്നും കാണാതാകുന്നതും ഇതുവരെയും പൊലീസിനു തെളിയിക്കാൻ സാധിച്ചിട്ടില്ല.
എയർപോർട്ട് അഥോറിറ്റിയുമായി ബന്ധപ്പെട്ട കേസായതിനാലും ഉന്നത കമ്ബനികൾക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അന്വേഷണത്തിന്റെ പരിമിതികളുമാണ് ഇത്തരം കേസുകൾ ഇതുവരെ വെളിച്ചം കാണാതെ കിടക്കുന്നത്. കരിപ്പൂർ എയർപോർട്ടിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ സിസി ക്യാമറയിൽ പതിയാത്ത സ്ഥലത്തു വച്ചായിരിക്കും നടക്കുക. മാത്രമല്ല, ക്യാമറ പതിയുന്നിടങ്ങളിൽ ആളുകളെ തിരിച്ചറിയുന്നതിലെ വ്യക്തതക്കുറവും ഉണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ മാസങ്ങൾക്കു മുമ്ബ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ കൂട്ട സംഘട്ടനത്തിനു പിന്നാലെ സിസി ടിവി ക്യാമറകൾ മാറ്റിസ്ഥാപിക്കുന്നതിനും ഇല്ലാത്തിടത്ത് പുതിയത് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതുവരെയും ഈ തീരുമാനവും നടപ്പായിട്ടില്ല.
ഏറ്റവും കൂടുതൽ ലഗേജുകൊള്ളകൾ നടക്കുന്നത് വിമാനത്തിൽ നിന്നും പുറത്തിറക്കുന്ന സമയത്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. ഓരോ വിമാന കമ്ബനികളും വിവിധ ഏജൻസികൾക്കാണ് ലഗേജിന്റെ സുരക്ഷ ഏൽപ്പിച്ചിട്ടുള്ളത്. വൻകിട ഏജൻസികളുടെയും കമ്ബനികളുടെയും നിയന്ത്രണത്തിലാണ് ലഗേജ് കയറ്റാനും ഇറക്കാനും ജീവനക്കാരെ നിയമിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നും വിമാനത്തിൽ കയറ്റുന്നതും ഇറക്കുന്നതും ഈ ജീവനക്കാരാണ്. ലഗേജുകൾ മോഷണം നടത്തുന്നതിനു പിന്നിൽ വൻശൃംഖല പ്രവർത്തിക്കുന്നതായാണ് വിവിധ അന്വേഷണ ഏജൻസികൾക്കും ലഭിക്കുന്ന വിവരം. വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ലഗേജുകളിൽ പ്രത്യേക കോഡ് ഭാഷകളിൽ മാർക്ക് ചെയ്യപ്പെട്ടാണ് വിദേശത്ത് നിന്നും വരുന്നത്.
ലഗേജ് നമ്ബറും മറ്റുവിവരങ്ങളും അടങ്ങിയ സന്ദേശങ്ങൾ വാട്സ് ആപ്പിലൂടെയും ഇവർ പരസ്പരം കൈമാറുന്നു. ഇതനുസരിച്ച് വിമാനത്തിൽ നിന്നും ഇറക്കുന്ന ലഗേജുകളിൽ നിന്നും കൃത്യമായി മോഷണം ചെയ്യപ്പെടുകയാണ് പതിവ്. പെട്ടിയിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് മോഷണം നടന്നിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. ഇത്തരത്തിൽ മോഷണം നടത്തുന്നത് തടയാനോ ഇവരെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ലെന്നതുമാണ് യാഥാർത്ഥ്യം. കേരളാ പൊലീസിന്റെ അന്വേഷണത്തിന് ഏറെ പരിമിതികളുണ്ടെന്നും ഉന്നത ഏജൻസികളുടെ അന്വേഷത്തിൽ നിന്നും മാത്രമെ അന്തർദേശീയ ബന്ധമുള്ള ഈ മോഷണ സംഘത്തെ കണ്ടു പിടിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷം.
Stories you may Like
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു, പേടിച്ചിട്ടാണ് നാടുവിട്ടത്
- ഭാവി വ്യക്തമാക്കി പരുത്തിപ്പാറയിലെ 'പരേതൻ നൗഷാദ്'
- ഉണ്ടായത് വിൻഡോ സീറ്റിനെച്ചൊല്ലിയുള്ള തർക്കം മാത്രം
- ജാമ്യം ലഭിച്ചാലും അഫ്സാനയ്ക്കെതിരായ കേസ് നിലനിൽക്കും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്