ഗുരുവിന്റെ വിയോഗത്തോടെ വിഷാദം തുടങ്ങി; ആഹാരം ഉപേക്ഷിച്ചുള്ള ജീവിതയാത്ര നൽകിയത് തളർച്ചയും ക്ഷീണവും; ആശുപത്രി വാസം കഴിഞ്ഞെത്തിയപ്പോഴും തെരഞ്ഞെടുത്തത് ഏകാന്തത; പിറന്നാൾ ദിനത്തിൽ ഫോണെടുക്കാത്ത സുഹൃത്തിനെ തേടിയെത്തിയവർ കണ്ടത് അകത്ത് നിന്ന് പൂട്ടിയ മുറി; തള്ളി തുറന്നപ്പോൾ കണ്ടത് നുരയും പതയുമായി അവശനിലയിലായ സംവിധായകയെ; നയനാ സൂര്യന്റെ മരണം ചർച്ചയാകുന്നത് ലെനിൻ രാജേന്ദ്രന്റെ 41-ാം ചരമ ദിനത്തിൽ; വിടവാങ്ങുന്നത് വെള്ളിത്തിരയെ പ്രണയിച്ച ആലപ്പാട്ടെ സമര നായിക
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം പൊതു ദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് തൊട്ടടുത്ത് നിന്ന പെൺകുട്ടി. സിനിമയിലെ ഗുരുവിന് വേണ്ടിയായിരുന്നു ഫെയ്സ് ബുക്കിലെ അവസാന കുറിപ്പ്. അതും ദൈവത്തിന്റെ വികൃതികളിൽ ലെനിൻ രാജേന്ദ്രൻ ദൃശ്യഭംഗി നൽകിയ വി മധുസൂധനൻ നായരുടെ കവിതയിലൂടെ. ഈ കവിതിയിലെ വരികൾ അന്വർത്ഥമാക്കും വിധമാണ് നയനാ സൂര്യനും ജീവത്തിൽ നിന്ന് വിടവാങ്ങുന്നത്. തന്റെ ഗുരുവിന്റെ സാമിപ്യവും സാന്നിധ്യവും എത്രമേൽ പ്രിയപ്പെട്ടതാണെന്ന് മധുസൂധനൻ നായരുടെ വരികളിലൂടെ ഫെയ്സ് ബുക്കിൽ വരച്ചു കാട്ടിയ നയന മടങ്ങുന്നത് ലെനിൻ രാജേന്ദ്രന്റെ 41-ാം ചരമ ദിനത്തിൽ കുടുംബവും സുഹൃത്തുക്കലും വേദനയിൽ അമരുമ്പോഴാണ്.
നയനയുടെ ചലച്ചിത്ര ജീവിത്തിൽ നിർണ്ണായകമായത് ലെനിൻ രാജേന്ദ്രന്റെ പരിചയമാണ്. അഡയാറിൽ സിനിമ പഠിക്കാൻ ആഗ്രഹിച്ച പെൺകുട്ടിയെ സിഡിറ്റിലെ എഡിറ്റിങ് കോഴ്സിലൂടെ വെള്ളിത്തിരയിലെത്തി. എല്ലാം ലെനിൻ രാജേന്ദ്രന്റെ അനുഭവ കരുത്തിൽ ആർജിച്ചതായിരുന്നു. കെ എസ് എഫ് ഡി സിയുടെ ചെയർമാനായപ്പോൾ പിഎയായി നയനയേയും കൂട്ടി. ഇതിനിടെയാണ് രോഗം ലെനിൻ രാജേന്ദ്രനെ തളർത്തിയത്. ചെന്നൈയിലെ അപ്പോളാ ആശുപത്രിയിലെ ചികിൽസയും ഫലം കണ്ടില്ല. ഇതോടെ ഏവരേയും ഞെട്ടിച്ച് മീനമാസത്തിലെ സൂര്യന്റെ അസ്തമയ വാർത്തയെത്തി. ഇത് കേട്ട് ഏറ്റവും തളർന്നത് നയനയായിരുന്നു. ലെനിൻ രാജേന്ദ്രന്റെ 41-ാം ചമര ദിന അറിയിപ്പിന്റെ മാതൃഭൂമി വാർത്ത കണ്ട് ഉറക്കം എഴുന്നേറ്റവരെ തേടിയെത്തിയത് നയനയുടെ മരണവാർത്തായായിരുന്നു. നയന ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക വിലയിരുത്തൽ എത്തുമ്പോഴും പൊലീസ് അത് സ്ഥിരീകരിക്കുന്നില്ല. ശരീരത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതാകാം മരണകാരണമെന്നും പൊലീസ് കരുതുന്നു. അതുകൊണ്ട് തന്നെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും
രണ്ട് കൊല്ലമായി തിരുവനന്തപുരത്തെ അൽത്തറയിലെ വാടക വീട്ടിലായിരുന്നു താമസം. ഇരു നില കെട്ടിടത്തിന്റെ മുകളിലെത്തെ നിലയിൽ. ഗുരുനാഥനായ ലെനിൻ രാജേന്ദ്രന്റെ മരണം നയനയെ തളർത്തിയിരുന്നു. ഇതിനൊപ്പം വീട്ടിൽ നിന്ന് വിവാഹം കഴിക്കാനും സമ്മർദ്ദമുണ്ടായിരുന്നു. ലെനിൻ രാജേന്ദ്രൻ മരിച്ചതോടെ വിഷാദത്തിന് അടിമായി മാറിയിരുന്നു. ഇന്നലെ നയനയുടെ പിറന്നാൾ ആയിരുന്നു. അതുകൊണ്ട് തന്നെ കൂട്ടുകാരുമായി സന്തോഷം പങ്കിടുകയും ചെയ്തു. ഇതിനിടെ ഫോണിൽ കൂട്ടുകാർക്ക് കിട്ടാതെയായി. ഏറെ നേരം വിളിച്ചിട്ടും കിട്ടാതായതോടെ കൂട്ടുകാർ ആൽത്തറയിലെത്തി. മുറി ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ചിവിട്ടി തുറന്നപ്പോൾ നുരയും പതയും വന്ന് തളർന്ന് കിടക്കുന്ന നയനയെയാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചു. മരണവും സ്ഥിരീകരിച്ചു. പൊലീസും വിശദമായ പരിശോധന നടത്തി.
മുറിക്കുള്ളിൽ നിന്ന് ഉപയോഗിച്ച ബ്രാണ്ടിക്കുപ്പിയും പൊലീസ് കണ്ടെത്തി. മൊബൈൽ ഫോണും ഡയറിയും കണ്ടെത്തി. ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചതുമില്ല. അതുകൊണ്ട് തന്നെ ആത്മഹത്യക്കുള്ള സാധ്യത കുറവാണെന്ന് പൊലീസ് പറയുന്നു. നയനയ്ക്ക് പഞ്ചാസരായുടെ അളവ് കുറയുന്ന അസുഖമുണ്ടായിരുന്നു. ലെനിൻ രാജേന്ദ്രന്റെ മരണത്തോടെ ഭക്ഷണം കഴിക്കുന്നത് കുറച്ചു. പലപ്പോഴും ആഹാരം കഴിക്കാതെ നീണ്ട സമയം ഇരുന്നത് ആരോഗ്യ പ്രശ്നമുണ്ടാക്കി. ഒരു മാസം മുമ്പ് ഒരാഴ്ച ആശുപത്രിയിലും കിടന്നു. അതുകൊണ്ട് തന്നെ ലോ ഷുഗറാകാം മരണകാരണമെന്നും പൊലീസ് കരുതുന്നു. കൂടെ താമസിച്ചിരുന്ന സ്ത്രീ സർക്കാർ ജീവനക്കാരിയായിരുന്നു. അവർക്ക് മറ്റൊരു ജില്ലയിലേക്ക് സ്ഥലം മാറ്റം കിട്ടയതോടെ നയന താമസ സ്ഥലത്ത് തനിച്ചായിരുന്നു. ഇതും വിഷാദവാസ്ഥ കൂട്ടി. ഇതെല്ലാം മരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു എന്നും നയന. ആലപ്പാട്ടെ സമര നായികയാവാൻ കൊതിച്ച പെൺകുട്ടി. ഇതിനിടെയാണ് ലെനിൻ രാജേന്ദ്രൻ മരണമെത്തുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ നിന്നും നയന പിന്മാറി. പ്രിയ സാറിനോട് ഇതിനപ്പുറം വാക്കുകളും വരികളുമില്ല, എന്ന് പറഞ്ഞ് വി മധുസൂധനൻ നായരുടെ കവിത ഫെയ്സ് ബുക്കിൽ കുറിച്ചു.
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തിനീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിൻ ആത്മശിഖരത്തിലൊരു കൂട് തന്നു..
ആത്മശിഖരത്തിലൊരു കൂട് തന്നു.
ഒരു കുഞ്ഞു പൂവിലും തളിർകാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
ജീവനൊഴുകുമ്പോഴൊരു തുള്ളി ഒഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടർത്തി നീ
വിരിയിച്ചോരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും
നേർത്തോരരുവിതൻ താരാട്ട് തളരുമ്പോഴും
കനിവിലൊരു കല്ല് കനിമധുരമാകുമ്പോഴും
കാലമിടറുമ്പോഴും നിന്റെ ഹൃദയത്തിൽ
ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു.
അടരുവാൻ വയ്യാ...
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേതു സ്വർഗം വിളിച്ചാലും
ഉരുകിനിന്നാത്മാവിനാഴങ്ങളിൽ
വീണു പൊലിയുംമ്പോഴാണെന്റെ സ്വർഗ്ഗം
നിന്നിലടിയുന്നതേ നിത്യസത്യം.
ഈ കവിതകളിലെ വരികൾ പറയുന്നത് പോലെയാണ് നയന ജീവിതത്തിൽ നിന്ന് മടങ്ങുന്നത്. ആലപ്പാടിന്റെ വിമോചനം ആഗ്രഹിച്ച നയനയുടെ മരണം നാട്ടുകാർക്കും ശൂന്യതായാണ് നൽകുന്നത്. ലെനിൻ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ഡോ. ബിജു, കമൽ, ജിത്തു ജോസഫ് തുടങ്ങിയവർക്കൊപ്പവും സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.
പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു. നിരവധി പരസ്യചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍