Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രസവിച്ചയുടൻ കോഴിക്കോട്ടെ അനാഥാലയത്തിൽ എത്തി; വയനാട്ടിലേക്കെത്തിയ രണ്ടു വയസ്സുകാരിയെ ദത്തെടുത്തത് ഇറ്റലിക്കാർ; പോറ്റമ്മയുടേയും അച്ഛന്റേയും നിറമില്ലാത്തത് എന്തെന്ന ചോദ്യം നൽകിയത് പെറ്റമ്മ കേരളത്തിൽ എന്ന തിരിച്ചറിവ്; അന്വേഷണത്തിൽ കണ്ടെത്തിയത് യഥാർത്ഥ അമ്മ അല്ലെന്ന് തിരിച്ചറിഞ്ഞത് ജനനതീയതിയിലെ പൊരുത്തകേടിലൂടെ; നവ്യ ഡൊറിഗാറ്റി വീണ്ടും അമ്മയെ തേടി അന്വേഷണത്തിൽ

പ്രസവിച്ചയുടൻ കോഴിക്കോട്ടെ അനാഥാലയത്തിൽ എത്തി; വയനാട്ടിലേക്കെത്തിയ രണ്ടു വയസ്സുകാരിയെ ദത്തെടുത്തത് ഇറ്റലിക്കാർ; പോറ്റമ്മയുടേയും അച്ഛന്റേയും നിറമില്ലാത്തത് എന്തെന്ന ചോദ്യം നൽകിയത് പെറ്റമ്മ കേരളത്തിൽ എന്ന തിരിച്ചറിവ്; അന്വേഷണത്തിൽ കണ്ടെത്തിയത് യഥാർത്ഥ അമ്മ അല്ലെന്ന് തിരിച്ചറിഞ്ഞത് ജനനതീയതിയിലെ പൊരുത്തകേടിലൂടെ; നവ്യ ഡൊറിഗാറ്റി വീണ്ടും അമ്മയെ തേടി അന്വേഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലയാളിയായ ഇറ്റലിക്കാരിയാണ് നവ്യ ഡൊറിഗാറ്റി. സ്വന്തം പെറ്റമ്മയെ തേടിയുള്ള യാത്രയിലൂടെ മലയാളിയുടെ കണ്ണ് നനച്ച യുവതി. തന്റെ അമ്മയെ നവ്യ കണ്ടെത്തിയെന്ന് ഏവരും കരുതി. എന്നാൽ ആ കഥയിൽ ട്വിസ്റ്റ് വരികയാണ്. അങ്ങനെ 36-ാം വയസ്സിലും സ്വന്തം മാതാവായ സോഫിയയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോഴും നവ്യ.

1986ൽ സിൽവാനോ ഡൊറിഗാട്ടിയും ഭാര്യ തിസിയാനയുമാണ് നവ്യയെ വയനാട്ടിൽ നിന്നും ദത്തെടുക്കുന്നത്. ഇറ്റലിയിലെ തന്റെ മാതാപിതാക്കളെ പോലെ നിറമില്ലാത്തതെന്താണെന്ന ചോദ്യമാണ് നവ്യയെ കേരളത്തിലെ പെറ്റമ്മയെ കണ്ടെത്തുക എന്ന ദൗത്യത്തിലെത്തിക്കുന്നത്.

പ്രസവിച്ചയുടൻ കോഴിക്കോട്ടെ അനാഥാലയത്തിൽ എത്തിയാതിയിരുന്നു നവ്യ. പിന്നീട് വയനാട്ടിലെ അനാഥാലയത്തിലേക്ക് മാറിയ നവ്യയെ രണ്ടാം വയസ്സിൽ ഇറ്റലിക്കാരായ ദമ്പതികൾ ദത്തെടുക്കുകയായിരുന്നു. ഇറ്റലിയിലെത്തിയ അറിവായ സമയം മുതൽ നവ്യ സ്വന്തം അമ്മയെ കണ്ടെത്താനുള്ള അന്വേഷണത്തിലായി.

കഴിഞ്ഞ വർഷം നവ്യയുടെ അന്വേഷണം മാധ്യമങ്ങൾ വാർത്തയാക്കി. കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റിജേഷിന്റെ സഹായത്തിൽ ഒരു സ്ത്രീയെ കണ്ടെത്തി. ഇത് തന്റെ മകൾ തന്നെയാണെന്ന് ആ സ്ത്രീയും സമ്മതിച്ചു. ഈ സന്തോഷം പക്ഷേ അധിക നാൾ നീണ്ടു നിന്നില്ല.

'അമ്മ'യുമായി നവ്യ ഫോൺ വഴി സംസാരിച്ച് ബന്ധം തുടർന്നു. നവ്യയുടെ ഭർത്താവും മക്കളുമായും അവർ സംസാരിച്ചു. തന്റെ മക്കളെ കണ്ടപ്പോൾ ആ സ്ത്രീ സന്തോഷവും പ്രകടിപ്പിച്ചു. എന്നാൽ പിതാവാരാണെന്ന് അവർ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ അത് തന്റെ പെറ്റമ്മയല്ലെന്നാണ് കഴിഞ്ഞ ദിവസം നവ്യ വെളിപ്പെടുത്തി.

നിരാശയിലായെങ്കിലും പെറ്റമ്മയ്ക്കായുള്ള അന്വേഷണത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്നും നവ്യ പറയുന്നു. തന്റെ പെറ്റമ്മയെന്ന് പറഞ്ഞ ആ സ്ത്രീയുടെ മകളെയും ഇറ്റലിയിലേക്ക് ദത്തെടുത്തിരുന്നു. അഞ്ചാം മാസത്തിലായിരുന്നു ആ കുട്ടിയെ ദത്തെടുത്തത്. നവ്യയുടെ ദത്തെടുക്കൽ രണ്ടാം വയസിലായിരുന്നു.

എന്നാൽ, അത് തന്റെ പെറ്റമ്മയല്ലെന്നാണ് കഴിഞ്ഞ ദിവസം നവ്യ വെളിപ്പെടുത്തിയത്. നിരാശയിലായെങ്കിലും പെറ്റമ്മയ്ക്കായുള്ള അന്വേഷണത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ലെന്നും നവ്യ പറയുന്നു. തന്റെ പെറ്റമ്മയെന്ന് പറഞ്ഞ ആ സ്ത്രീയുടെ മകളെയും ഇറ്റലിയിലേക്ക് ദത്തെടുത്തിരുന്നു. അഞ്ചാം മാസത്തിലായിരുന്നു ആ കുട്ടിയെ ദത്തെടുത്തത്. നവ്യയുടെ ദത്തെടുക്കൽ രണ്ടാം വയസിലായിരുന്നു.

1984 മാർച്ച് 31നാണ് നവ്യ ജനിച്ചത്. പെറ്റമ്മയെന്ന് പറഞ്ഞ സ്ത്രീയുടെ മകളുടെ ജനന തീയിൽ മാറ്റം കണ്ടെത്തി. ഇതോടെയാണ് അത് തന്റെ അമ്മയല്ലെന്ന് നവ്യയ്ക്ക് വ്യക്തമാകുന്നത്. ചേവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റിജേഷിന്റ സഹായമില്ലായിരുന്നെങ്കിൽ പെറ്റമ്മയെന്ന് കരുതി ആ സ്ത്രീയുമായി ബന്ധം തുടരേണ്ടി വരുമായിരുന്നെന്നും നവ്യ പറയുന്നു.

വടക്കൻ ഇറ്റലിയിലെ ട്രെന്റോയിലാണ് 36കാരിയായ നവ്യ താമസിക്കുന്നത്. ഭർത്താവ് ഏയ്ഞ്ചലോ സൂപ്പർ മാർക്കറ്റിലെ മാനേജരാണ്. ഭർത്താവും മക്കളും പെറ്റമ്മയെ തേടാൻ പൂർണ പിന്തുണയുമായി കൂടെയുണ്ട്. അമ്മയെ കണ്ടെത്താനായി 11 വർഷം മുമ്പ് നവ്യ നേരിട്ട് കോഴിക്കോട്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം കണ്ടെത്തിയത് പെറ്റമ്മയല്ലെന്ന് അറിഞ്ഞതോടെ കുറച്ച് നിരാശയിലായിരുന്നു. എന്നാൽ പെറ്റമ്മയെ കണ്ടെത്തുക എന്ന ദൗത്യത്തിൽ നിന്നും പിന്മാറാൻ ഒരുക്കമായിരുന്നില്ല.

കഴിഞ്ഞ മാർച്ചിൽ അന്വേഷണം പുനരാരംഭിച്ചെങ്കിലും ലോക്ഡൗണും കൊവിഡും തടസമാക്കിയിരിക്കുകയാണ്. സോഫിയ എന്ന തന്റെ പെറ്റമ്മ കേരളത്തിൽ എവിടെയോ ജീവിച്ചിരുപ്പുണ്ടെന്നാണ് നവ്യയുടെ ഉറച്ച വിശ്വാസം. എന്നെങ്കിലും അമ്മയെ കണ്ടെത്താനുകുമെന്നാണ് നവ്യ ഇറ്റലിയിൽ നിന്നും ഇപ്പോഴും സ്വപ്നം കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP