അവിശ്വസനീയമായ കാറ്റും കോളുമായിരുന്നു കടലിൽ; പ്രകൃതിയുടെ ശൗര്യത്തോട് പൊരുതിയാണ് ഞാനു തുരീയയും പിടിച്ചുനിന്നത്; എന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവുമാണ് രക്ഷയായത്; നാവികസേനയ്ക്കും രക്ഷിച്ചവർക്കും നന്ദി പറഞ്ഞ് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മൽസരത്തിനിടെ അപകടത്തിൽ പെട്ട് ആംസ്റ്റർഡാം ദ്വീപിൽ ചികിൽസയിൽ കഴിയുന്ന നാവികന്റെ ചിത്രവും പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
ആംസ്റ്റർഡാം: അഭിലാഷ് ടോമിക്ക് ഇത് തിരിച്ചുവരവിന്റെ നാളുകളാണ്. വലിയൊരു അപകടത്തിൽ നിന്ന് രക്ഷപെട്ട് കരകയറുന്നതിന്റെ ക്ഷീണവും ആലസ്യവുമൊക്കെയുണ്ടെങ്കിലും, മനക്കരുത്തിന് തെല്ലും കുറവില്ല. ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മൽസരത്തിനിടെ അപകടത്തിൽ പെട്ട് ചികിൽസയിൽ കഴിയുന്ന അഭിലാഷിന്റെ പുതിയ ചിത്രം പുറത്തുവന്നു. ഒപ്പം എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ചെറുകുറിപ്പും.
അവിശ്വസനീയമായ കാറ്റും കോളുമായിരുന്നു കടലിൽ. പ്രകൃതിയുടെ ശൗര്യത്തോട് പൊരുതിയാണ് ഞാനും തുരീയയും പിടിച്ചുനിന്നത്. എന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവുമാണ് രക്ഷയായത്. നാവികസേനയ്ക്കും രക്ഷിച്ചവർക്കും നന്ദി, അഭിലാഷ് ടോമി പറഞ്ഞുനിർത്തി. ബോട്ടിൽ ലോകംചുറ്റിയെത്തുന്ന നായകനായിരുന്നു ചെറുപ്പം മുതൽ അഭിലാഷ് ടോമിയുടെ മനസ്സിലെ ആവേശം. ഏഴാം വയസ്സിൽ കണ്ട കടൽ യാത്ര വിവരിക്കുന്ന ഡോക്യുമെന്ററിയായിരുന്നു ഇതിന് കാരണം. അങ്ങനെ മുപ്പത്തിമൂന്നാം വയസ്സിൽ ക്യാപ്റ്റൻ ലഫ്. കമാൻഡർ അഭിലാഷ് ടോമി മുബൈയിൽ നിന്നും ലോകം കീഴടക്കാനുള്ള തന്റെ കടൽ യാത്ര തുടങ്ങി. അത് ലക്ഷ്യത്തിലെത്തുകയും ചെയ്തു. സാഗർ പരിക്രമ 2-എന്ന പ്രോജക്ടിലൂടെയാണ് അഭിലാഷ് ടോമി പായ്വഞ്ചിയിൽ ഒറ്റയ്ക്ക് നാലുലക്ഷത്തോളം കി.മീ. സഞ്ചരിച്ചത്. പായ്വഞ്ചിയിൽ ഒറ്റയ്ക്ക് കടലിലൂടെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി അഭിലാഷിന് സ്വന്തം. ഇത്തരമൊരു യാത്ര നടത്തിയ ഏഷ്യയിലെ രണ്ടാമത്തെയാളുമാണ് ടോമി.
കേന്ദ്രമന്ത്രിയായിരിക്കേ മുൻ പ്രസിഡന്റ് കൂടിയായ പ്രണബ് മുഖർജിയാണ് ലോകം ചുറ്റാനുള്ള സാഗർ പരിക്രമ എന്ന പദ്ധതിക്ക് അനുമതി നൽകിയത്. ഒരു കേരളപ്പിറവിദിനത്തിലാണ് യാത്ര തുടങ്ങിയത്. യാത്രതുടങ്ങി എൺപത്തിയാറ് ദിവസം കഴിഞ്ഞാണ് ഒരുബോട്ട് ദൂരെ കണ്ടത്. അഞ്ചുമാസത്തെ യാത്രയ്ക്കിടയിൽ രണ്ടു തവണ മാത്രമാണ് മനുഷ്യരെ കണ്ടത്. 86 കിലോ ശരീരഭാരമുണ്ടായിരുന്ന യാത്രകഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പതിനൊന്നുകിലോ കുറഞ്ഞു. പഴവും പച്ചക്കറികളുമായിരുന്നു പ്രധാനഭക്ഷണം. പ്രതിരോധവകുപ്പിന്റെ ഭക്ഷ്യഗവേഷണശാലയിൽ വികസിപ്പിച്ചെടുത്ത നൂറ്റിയമ്പതിലേറെ ഊണുപൊതികളുമായാണ് യാത്ര നടത്തിയത്. ഏറെ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളും ഉണ്ടായി. അതെല്ലാം ടോമി അന്ന് അതിജീവിച്ചിരുന്നു. ഈ അനുഭവ സമ്പത്തുമായിട്ടായിരുന്നു ഇത്തവണത്തെ യാത്ര. അപകടമെത്തിയപ്പോഴും നിശ്ചയദാർഡ്യം കൈമുതലായി. അങ്ങനെ വീണ്ടും ജീവിതത്തിലേക്ക്.
ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി പ്രയാണത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപെട്ട അഭിലാഷ് ടോമി ആരോഗ്യം വീണ്ടെടുക്കുകയാണ്. എട്ടു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റുമാണു രക്ഷാദൗത്യം വൈകിപ്പിച്ചത്. ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്കാണ് അഭിലാഷിനെ എത്തിച്ചത്. മകനെ ജീവനോടെ കിട്ടിയല്ലോ... ദൈവത്തിന് നന്ദി. മഹാഭാഗ്യം തന്നെയാണിത്'. സാഹസിക പായ്വഞ്ചിയോട്ട മത്സരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട മലയാളിനാവികൻ കമാൻഡർ അഭിലാഷ് ടോമിയുടെ അച്ഛൻ റിട്ട. ലെഫ്. കമാൻഡന്റ് വി സി. ടോമിയുടെ വാക്കുകളാണ് ഇത്. 'കഴിഞ്ഞ ജൂൺ മുപ്പതിന് അവൻ വിളിച്ചതാണ്. പിന്നെ വിവരമൊന്നുമില്ല. അപകടം സംഭവിച്ചതായി മത്സരത്തിന്റെ സംഘാടകരാണു വിളിച്ചുപറഞ്ഞത്. ഏതായാലും അവന്റെ ജീവന് അപായമൊന്നും സംഭവിക്കാതെ ദൈവം കാത്തല്ലോ. അതോർക്കുമ്പോൾ സമാധാനം.' മകന് മരുന്നും ഭക്ഷണവും ലഭിച്ചെന്നറിഞ്ഞപ്പോൾ സമാധാനമായെന്ന് മാതാവ് വത്സമ്മ പറഞ്ഞു.
പായ്വഞ്ചിയിൽ ലോകംചുറ്റാൻ പോകുന്നതിനുമുമ്പ് ജോലിസ്ഥലമായ ഗോവയിൽനിന്ന് അഭിലാഷ് ടോമി മാർച്ച് 30-ന് വീട്ടിലെത്തിയിരുന്നു. ഏപ്രിൽ രണ്ടിനാണ് തിരിച്ചുപോയത്. അഭിലാഷിനെ രക്ഷപെടുത്തിയെന്നുള്ള വാർത്ത എത്തിയതോടെ കുടുംബാംഗങ്ങൾ ആശ്വാസത്തിലാണ്. വീട്ടിൽ അഭിലാഷ് ടോമിയുടെ പിതാവും അമ്മ വത്സമ്മയും മാത്രമാണു താമസം. അഭിലാഷിന്റെ സഹോദരൻ അനീഷ് ടോമി ഇംഗ്ലണ്ടിലാണ്. സഹോദരന് അപകടം പിണഞ്ഞതറിഞ്ഞ് അനീഷ് സഹോദരിന്റെ അടുത്തേക്ക് പോയിട്ടുണ്ട്. 'പരുക്ക് ശരീരത്തിനാണ്. അവന്റെ മനസ്സിനു നല്ല കരുത്തുണ്ട്. പരുക്കു മാറി വീണ്ടും സാഹസികയാത്രകൾക്കൊരുങ്ങട്ടെ. ഞങ്ങൾ പൂർണമായും പിന്തുണയ്ക്കും'' ഇതാണ് ടോമിയുടെ മാതാപിതാക്കൾക്ക് ഇപ്പോഴും പറയാനുള്ളത്. അഭിലാഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇവർ സ്ഥിരീകരിക്കുന്നു.
ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മൽസരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട മലയാളി സമുദ്രസഞ്ചാരി അഭിലാഷ് ടോമി പ്രതിസന്ധിയിലായത്. ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ 'ഒസിരിസ്' ഇന്ത്യൻ സമയം ഇന്നലെ പകൽ പതിനൊന്നരയോടെ ടോമിയെ രക്ഷപ്പെടുത്തി. സമീപ മേഖലയിൽ അപകടത്തിൽപ്പെട്ട മറ്റൊരു മൽസരാർഥി, ഐറിഷ് നാവികൻ ഗ്രിഗർ മക്ഗുകിനെയും രക്ഷിച്ചു. ഇരുവരെയും ഏറ്റവുമടുത്തുള്ള ദ്വീപായ ന്യൂ ആംസ്റ്റർഡാമിൽ എത്തിച്ചു. ഇനി രണ്ട് മൂന്ന് ദിവസം ഇവിടെ ഉണ്ടാകും. നാവികസേനാ കപ്പലായ ഐഎൻഎസ് സത്പുരയിൽ മൊറീഷ്യസിൽ എത്തിച്ച് തുടർചികിൽസ നൽകാനാണ് ആലോചന. ഇതിനായി കപ്പൽ തിരിച്ചു കഴിഞ്ഞു.
വെള്ളിയാഴ്ച ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെ കൊടുങ്കാറ്റിൽ 'തുരീയ' എന്ന പായ്വഞ്ചി തകർന്നാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. നടുവിനു പരുക്കുള്ളതിനാൽ സ്ട്രെച്ചറിൽ ചെറുബോട്ടിലേക്കു മാറ്റിയ ശേഷമാണ് കപ്പലിലെത്തിച്ചത്. കപ്പലിലെ ഡോക്ടർ പ്രഥമശുശ്രൂഷ നൽകി. അഭിലാഷ് ബോധവാനാണെന്നും സുരക്ഷിതനാണെന്നും നാവികസേനാ വക്താവ് ഡി.കെ.ശർമ അറിയിച്ചു. സേനയുടെ നിരീക്ഷണവിമാനമായ പി8ഐയും ഓസ്ട്രേലിയൻ നിരീക്ഷണവിമാനവും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു. അഭിലാഷിനു ബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും ക്ഷീണിതനാണെന്നും ശരീരം ജലാംശം ഇല്ലാത്ത അവസ്ഥയിലാണെന്നും സൂചനയുണ്ട്.
ഒറ്റയ്ക്കു ലോകം ചുറ്റാനുള്ള ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മൽസരത്തിൽ മൂന്നാമതായിരിക്കെയാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. സംഘാടകർ അയച്ച സന്ദേശങ്ങൾക്കു മറുപടി ലഭിക്കാതായതോടെ ആശങ്ക ഉടലെടുത്തിരുന്നു. പ്രതികൂല കാലാവസ്ഥയും വെല്ലുവിളി സൃഷ്ടിച്ചു. എന്നാൽ കണക്കുകൂട്ടിയതിലും ഒന്നര മണിക്കൂർ നേരത്തേ 'ഒസിരിസ്' ലക്ഷ്യത്തിലെത്തി. ഓസ്ട്രേലിയൻ തീരമായ പെർത്തിൽ നിന്ന് 3704 കിലോമീറ്റർ അകലെ അപകടത്തിൽപെട്ട 'തുരിയ' പായ്വഞ്ചിയിൽനിന്നാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. കന്യാകുമാരിയിൽനിന്ന് 5000 കിലോമീറ്ററിലധികമാണ് ഇവിടേക്കുള്ള ദൂരം.
പ്രയാണത്തിനിടെയുണ്ടായ പ്രതികൂല കാലാവസ്ഥയിൽ പായ്മരങ്ങൾ തകർന്ന് വീണു അഭിലാഷിന് നടുവിന് പരിക്കേൽക്കുകയായിരുന്നു. നടുവിന് പരിക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിയാണെന്നും ദേഹത്താകെ നീരുണ്ടെന്നും നേരത്തെ അഭിലാഷ് സന്ദേശത്തിൽ അറിയിച്ചിരുന്നു. കാൽവിരലുകളൊഴികെ ശരീരമനക്കാനാവാത്ത നിലയാണ്. രാജ്യാന്തര കപ്പൽച്ചാലിൽനിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയായതുകൊണ്ടാണു രക്ഷാപ്രവർത്തനം വൈകിയത്. എയർലിഫ്റ്റ് ചെയ്യാൻ കഴിയുന്നതരം വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കരയിൽനിന്ന് ഇത്ര ദൂരം പറന്നു ദൗത്യം നിർവഹിച്ചു തിരികെയെത്താനുള്ള ഇന്ധനശേഷിയില്ല. അതിനാൽ, കപ്പൽ ഉപയോഗിച്ചുള്ള രക്ഷാദൗത്യം മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ.
ഐഎൻഎസ് സത്പുര, ഐഎൻഎസ് ജ്യോതി, എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകൾ അഭിലാഷിനെ രക്ഷിക്കാൻ പുറപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ റെസ്ക്യു കോ- ഓർഡിനേഷന്റെയും നാവികസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ജൂലൈ ഒന്നിന് ഫ്രാൻസിലെ ലെ സാബ്ലെ ദെലോവ തുറമുഖത്തുനിന്നാണ് ഗോൾഡൻ ഗ്ലോബ് മത്സരം ആരംഭിച്ചത്. 84 ദിവസത്തിനുശേഷം 19,444 കിലോമീറ്റർ പിന്നിട്ടാണ് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയത്. മത്സരത്തിൽ മൂന്നാമതായിരുന്നു അഭിലാഷ് ടോമി. ഏഷ്യയിൽ നിന്നുള്ള ഏക മത്സരാർഥിയാണ് മലയാളിയായ അഭിലാഷ്.
The sea was unbelievably rough. Me & my boat Thuriya were pitched against the nature's might. I survived because of my sailing skills, the soldier in me and my Naval training cut-in for that fight - Cdr Abhilash Tomy. Very thankful to #IndianNavy & all who rescued me pic.twitter.com/vNhZN2fJjj
— SpokespersonNavy (@indiannavy) September 26, 2018
Stories you may Like
- ഗോൾഡൻ ഗ്ലോബ് റേസിൽ ഇനി പങ്കെടുക്കില്ലെന്ന് അഭിലാഷ് ടോമി
- ഗോൾഡൻ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് അഭിലാഷ് ടോമി
- കൊല്ലപ്പെട്ടത് രാഷ്ട്രീയത്തെ കച്ചവടമാക്കാത്ത സത്യനാഥൻ
- വ്യക്തിവൈരാഗ്യമെന്ന് കുറ്റസമ്മത മൊഴി; സത്യനാഥിന്റെ കൊലയിൽ നാടു നടങ്ങുമ്പോൾ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്