നെടുമ്പാശേരി വരെ കുടുംബത്തെ ഒപ്പം കൂട്ടും; ഭാര്യയ്ക്കും മക്കൾക്കും ടാറ്റ പറഞ്ഞ് കേറുന്നത് കരിപ്പൂരിലേക്കുള്ള വിമാനം; പിന്നെ തീവണ്ടിയിൽ ആറുമാസത്തെ മോഷണയാത്രകൾ; കവർച്ചക്കാലത്തെ ഉല്ലാസ ഭരിതമാക്കാൻ വീട്ടമ്മമാരെ വളച്ചിടാൻ ഉപയോഗിക്കുന്നത് മറ്റൊരു നമ്പർ; ഒരു പതിറ്റാണ്ടു കാലത്ത് കളവ് ജീവിതത്തിലൂടെ കെട്ടി ഉയർത്തിയത് വല്ലപ്പുഴയിൽ കോടികളുടെ രണ്ട് മണിസൗധങ്ങൾ; 'ഗൾഫുകാരൻ' എന്ന പേരിൽ ഭാര്യയ്ക്ക് നൽകിയത് കിലോ കണക്കിന് സ്വർണം; കള്ളൻ നൗഷാദിന്റെ ചെപ്പടി വിദ്യകൾ ഇങ്ങനെ
എം മനോജ് കുമാർ
മലപ്പുറം: വീട് കുത്തിത്തുറന്ന് മോഷണം നടത്താറുള്ള ചെർപ്പുളശ്ശേരി നെല്ലായ് സ്വദേശി ചെക്കിങ്ങൽ തൊടി നൗഷാദ് (40) നെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കേട്ടപ്പോൾ കണ്ണ് തള്ളിയത് താനൂർ പൊലീസിന്. സാഹസികമായി തങ്ങൾ പിടികൂടിയിരിക്കുന്നത് കോടീശ്വരനായ മോഷ്ടാവിനെയാണ് എന്ന് നിമിഷങ്ങൾക്കൊണ്ട് താനൂർ പൊലീസിന് മനസ്സിലാവുകയും ചെയ്തു. മോഷണത്തിനിടയിൽ പിടികൂടുമ്പോൾ രക്ഷപ്പെടാൻ നൗഷാദ് പ്രയോഗിക്കുന്ന തന്ത്രങ്ങളും നൗഷാദിന്റെ ജീവിതവും കേട്ടപ്പോൾ അതിലും വലിയ അമ്പരപ്പാണ് പൊലീസിനുണ്ടായത്.
പട്ടാമ്പി വല്ലപ്പുഴ കോടികൾ വിലയുള്ള രണ്ടു വീടാണ് ഇയാൾക്ക് സ്വന്തമായുള്ളത്. ഒട്ടേറെ ഗോൾഡും പണവും നൗഷാദിന്റെ കയ്യിലുണ്ട് എന്നും പൊലീസിന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. നൗഷാദിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റൈൽസും മറ്റു കാര്യങ്ങളും പരിശോധിച്ച് നൗഷാദിന്റെ മുഴുവൻ സ്വത്തു സമ്പാദ്യങ്ങളും പിടികൂടാനാണ് പൊലീസ് ഒരുങ്ങുന്നത്. ചെർപ്പുളശ്ശേരിയിലും പട്ടാമ്പിയിലും നടന്ന നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നൗഷാദ്. ആയിരക്കണക്കിന് പവനുകളാണ് നൗഷാദ് ഒരു പതിറ്റാണ്ടിലധികമായ മോഷണം കൊണ്ട് നൗഷാദ് അടിച്ചു മാറ്റിയിരിക്കുന്നത്. പത്തുവരെയുള്ള പഠനം മാത്രമാണ് കൈമുതൽ. പട്ടാമ്പി വല്ലപ്പുഴയിലാണ് ഭാര്യയുള്ളത്. ഇയാൾ പണിത കോടികൾ വിലമതിക്കുന്ന രണ്ടു വീടുകളും ഉള്ളത് വല്ലപ്പുഴയിലാണ്.
പാലക്കാടുള്ള ഭാര്യയേയും ബന്ധുക്കളെയും സംബന്ധിച്ച് നൗഷാദ് ഗൾഫിലാണ്. വീട്ടിൽ നിന്ന് ഗൾഫിലേക്ക് ആണെന്ന് പറഞ്ഞാണ് പെട്ടിയും തൂക്കി നൗഷാദ് ഇറങ്ങുക. ഗൾഫിലേക്ക് പോകാൻ ഒരുങ്ങുന്ന നൗഷാദിനെ നെടുമ്പാശേരി എയർപോർട്ടിൽ ഭാര്യയും ഉറ്റബന്ധുക്കളും കൊണ്ടുവിട്ടിട്ടുമുണ്ട്. ടാറ്റ കാണിച്ച് വിമാനം കയറാൻ ഒരുങ്ങുന്ന നൗഷാദിനെയാണ് ഇവർ കണ്ടിട്ടുള്ളത്. എന്നാൽ നെടുമ്പാശേരിയിൽ നിന്നും നൗഷാദ് പോകുന്നത് കരിപ്പൂരിലേയ്ക്കുള്ള ഫ്ളൈറ്റിലാവും.
കരിപ്പൂരിൽ ഇറങ്ങുന്നതോടെ കയ്യിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആവുകയാണ്. പിന്നീട് ഭാര്യയെയും ബന്ധുക്കളെയും വിളിക്കുക വാട്ട്സ് ആപ്പ് കോളിൽ മാത്രം. ഫോണിൽ സിം പുതിയ ആകും. ഈ നമ്പർ നൗഷാദ് രഹസ്യമായി സൂക്ഷിക്കും. ഈ സിമ്മിലുള്ള പിന്നീടുള്ള നൗഷാദിന്റെ വിളികൾ. ആറുമാസം കഴിയുമ്പോൾ വീണ്ടും നൗഷാദ് വീട്ടിലെത്തും. അപ്പോൾ മൊബൈൽ വീണ്ടും സ്വിച്ച് ഓൺ ആകും. ഒരു തവണ നൗഷാദ് ഗൾഫിൽ പോയതായി താനൂർ പൊലീസ് സംശയിക്കുന്നുണ്ട്. ആ പോക്കിൽ മോഷണത്തിന് ഗൾഫിലെ ഏതോ ജയിലിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഗൾഫിൽ ഉള്ള ആറുമാസം എന്നാൽ നൗഷാദിനെ സംബന്ധിച്ച് കേരളത്തിലെ ട്രെയിനുകളിൽ ഉള്ള യാത്രയാണ്. നിരന്തര യാത്രകൾ. പകൽ ഏതെങ്കിലും സ്റ്റേഷനിൽ ഇറങ്ങും. വീടുകൾ പകൽ കണ്ടുവയ്ക്കും. രാത്രി വീട്ടിൽ കയറി മോഷണം. കൈ നിറയെ ഗോൾഡുമായി പുറത്തിറങ്ങും. രാത്രി സമയം കിട്ടിയാൽ കഴിയാവുന്ന എല്ലാം വീട്ടിലും കയറും. ജനൽ വഴി മോഷണത്തിന് ശ്രമിക്കും. ഉറങ്ങിക്കിടക്കുന്ന ആളുകളുടെ ദേഹത്ത് നിന്ന് അപഹരിക്കാനാണ് ശ്രമിക്കാറ്. പിടിവീഴുമെന്നു മനസ്സിലായാൽ ഓടി രക്ഷപ്പെടും. ഏഴടിയിലേറെ ഉയരം ഉള്ളയാളാണ് നൗഷാദ്. കാണുമ്പോൾ തന്നെ ഒരാജാനബാഹു. നല്ല ഉയരവും ആരോഗ്യവും ഉള്ളതിനാൽ ഓടി രക്ഷപ്പെടാൻ യാതൊരു പ്രയാസവുമില്ല. ഒരു സ്റ്റേഷനിലേക്ക് ഒരു ട്രെയിനിൽ വരും. അടുത്ത ട്രെയിനിന്റെ സമയത്ത് മോഷണം നടത്തി സ്ഥലം വിടും. ഓപ്പറേഷൻ സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കില്ല. പിടിവീണാൽ രണ്ടു വക്കീലുമാർ കോടതിയിൽ എത്തും. ഇതാണ് നൗഷാദിന്റെ രീതികൾ എന്ന് പൊലീസ് പറയുന്നു.
പക്ഷെ ചില സമയങ്ങളിൽ പിടി വീണിട്ടുണ്ട്. പിടി വീണ സമയത്ത് ജയിലിലും കിടന്നിട്ടുണ്ട്. പക്ഷെ ചോദ്യം ചെയ്യൽ സമയത്ത് രക്ഷപെടാൻ വിധഗ്ദൻ ആയതിനാൽ പൊലീസിന് നൗഷാദിനെക്കുറിച്ച് ഒന്നും മനസിലാക്കാൻ കഴിഞ്ഞതുമില്ല. ചോദ്യം ചെയ്യൽ സമയത്ത് നൗഷാദ് കുഴഞ്ഞു വീഴും. അപസ്മാരബാധയുള്ളതുപോലെ അഭിനയിക്കും. അത് മാനസിക അസ്വസ്ഥതകളുടെ സമയമാണ്. കല്യാണം ജപ്പാനിലല്ലേ... ഇവിടെയെന്താണ് പന്തൽ ഇടാത്തത്.... ബിരിയാണി എവിടെയാണ് വിളമ്പുന്നത് എന്നൊക്കെ പൊലീസിനോട് ചോദിക്കും. പിറുപിറുക്കും. മാനസിക അസ്വസ്ഥതകൾ കാട്ടും. ഈ സമയത്ത് പൊലീസിന് നൗഷാദിന്റെ ചെയ്തികൾ പൊലീസിന് പിടികിട്ടില്ല. ഇത് മറയാക്കിയാണ് നൗഷാദ് രക്ഷപ്പെടുന്നത്.
കാടാറുമാസം നാടാറുമാസം
കാടാറുമാസം നാടാറുമാസം എന്ന നൗഷാദിന്റെ കാലയളവിൽ ആറുമാസക്കാലം പല സ്ത്രീകളും നൗഷാദിന്റെ ഭാര്യമാരാണ്. നൗഷാദിന്റെ കയ്യിൽ രഹസ്യമായി സൂക്ഷിക്കുന്ന സിമ്മും ഫോണുമാണ് ഇതിനുള്ള ആയുധം. ഈ ഫോണിൽ നിന്ന് മോഷണത്തിനുള്ള ആറുമാസം തുരുതുരെ കോളുകൾ പോകും. ഈ കോളുകൾ പലപ്പോഴും വിവിധ സ്ത്രീകളുടെ ഫോണിലേക്ക് വഴിതെറ്റിയെത്തും. ഇങ്ങിനെ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളുമായി നൗഷാദ് ബന്ധം വയ്ക്കും. ശാരീരിക ബന്ധം പുലർത്തും. ഇങ്ങിനെയുള്ള സ്ത്രീകളെ നൗഷാദ് ഭീഷണിപ്പെടുത്തും. അവരുടെ കയ്യിൽ നിന്നും പണവും സ്വർണവും അപഹരിക്കും. പുറത്തു പറഞ്ഞാൽ ബന്ധം വെളിപ്പെടുത്തും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തും. ഇതോടെ സ്ത്രീകൾ നിശബ്ദരാകും. ഇങ്ങിനെ എത്ര സ്ത്രീകളുമായി നൗഷാദ് ബന്ധം പുലർത്തി എന്നും എത്ര പവനും കാശും അപഹരിച്ചു എന്നും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
താനൂർ കാട്ടിലങ്ങാടി പ്രദേശത്ത് വീട് കുത്തിതുറന്നു മോഷണം നടത്തിയപ്പോഴാണ് കോടീശ്വരനായ മോഷ്ടാവിനെ താനൂർ സിഐ സിദ്ധീഖിന്റ നേതൃത്വത്തിലുള്ള സ്ക്വാഡും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടിയത്. താനൂർ റെയിൽവെ സ്റ്റേഷനിൽവച്ചാണ് പിടികൂടിയത്. ദിവസങ്ങൾക്ക് മുമ്പാണ് കാട്ടിലങ്ങാടി ഹൈസ്കൂളിന് സമീപം മുണ്ടതോട് യൂസഫിന്റെ വീട്ടിലും വൈദ്യരകത്ത് കുഞ്ഞി ബാവയുടെ വീട്ടിലും ഇയാൾ മോഷണം നടത്തിയിരുന്നു. രണ്ട് വീടുകളിൽ നിന്നായി പതിമൂന്നര പവൻ സ്വർണാഭരണവും പണവും മോഷണം നടത്തിയിരുന്നു. അടുത്ത ദിവസം മറ്റൊരു വീട്ടിൽ മോഷണം നടത്താൻ ശ്രമം നടന്നിരുന്നെങ്കിലും വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാൽ മോഷ്ടാവിന്റെ രൂപം വീട്ടുകാർക്ക് അറിയാൻ സാധിച്ചതിനാൽ പൊലീസിലും വിവരം ധരിപ്പിച്ചിരുന്നു.
മോഷണം രൂക്ഷമായപ്പോൾ താനൂർ സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡിന് രൂപം നൽകുകയും യുവാക്കളായ നാട്ടുകാരുടെയും സഹകരണത്തോടെ അന്വേഷിക്കുകയും റെയിൽവെ സ്റ്റേഷനിൽ ചില ദിവസങ്ങളിൽ ഈ രൂപമുള്ള ആൾ രാത്രി 12ന് മംഗലാപുരത്ത് നിന്ന് താനൂർ സ്റ്റേഷനിൽ എത്തുന്ന മലബാർ എക്സപ്രസിൽ ഇറങ്ങുന്നതായും വിവരം ലഭിച്ചു. പിന്നീട് മലബാർ എക്സപ്രസ് കേന്ദ്രീകരിച്ചായി അന്വേഷണം. ഞായറാഴ്ച്ച രാത്രി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ മലബാർ എക്സപ്രസിൽ കള്ളനെ കണ്ടെത്തി. ട്രെയിനിൽ കള്ളനെ പിന്തുടർന്നപ്പോൾ താനൂരിൽ ഇറങ്ങുന്നത് കണ്ടു. റെയിൽവെ സ്റ്റേഷനിൽ വെച്ച് കള്ളനെ പിടികൂടി താനൂർ പൊലീസിൽ വിവരം അറിയിച്ചു.
എഎസ്ഐ. രാജേഷ്, സി.പി.ഒ. മുഹമദ് നൗഷീദ്, എന്നിവർ കള്ളനെ കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ പൊലീസിനെ തള്ളി കള്ളൻ ഓടി. പിന്നീട് കള്ളനെ സാഹസികമായി കീഴടക്കി പൊലീസ് സ്റ്റേഷനിലേക്ക് കോണ്ടുപോവുകയായിരുന്നു. പ്രതിയുടെ പിൻ തോളിലെ ബാഗിനുള്ളിൽ മോഷണത്തിന് ഉപയോഗിക്കുന്ന സ്കൂർ ഡ്രൈവറുകൾ, കട്ടിംങ്ങ് പ്ലയർ, കൈയുറകൾ, ടോർച്ച് ,വൈദ്യുതി ചെക്ക് ചെയ്യാനുള്ള ടെസ്റ്റർ, എന്നിവയുണ്ടായിരുന്നു താനൂർ സിഐയെ കൂടാതെ എ എസ്ഐ.രാജേഷ്, സി.പി.ഒമാരായ നിഷാന്ത്, നൗഷ്യൽ, മുഹമ്മദ്, കിഷോർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്, പ്രതിയുടെ പേരിൽ കേസെടുത്ത് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു,
Stories you may Like
- താനൂർ ബോട്ടപകടത്തിൽ മരിച്ച സിദ്ദീഖിന്റെ ബൈക്കും കളവു പോയി
- താനൂർ ബോട്ട് ദുരന്തക്കേസിൽ അറസ്റ്റിലായവർ ഒമ്പതായി
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു, പേടിച്ചിട്ടാണ് നാടുവിട്ടത്
- താനൂർ ബോട്ടപകടം: നഷ്ടപരിഹാര തുക വിതരണം ചെയ്തു
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്