നല്ല നിലയിൽ പ്രവർത്തിച്ച നാസിലിന്റെ കമ്പനിയെ തകർത്തത് തുഷാറിന്റെ കമ്പനി; പണം കിട്ടാതിരുന്നിട്ടും സബ് കോൺട്രാക്ട് വർക്കുകൾ കടം വാങ്ങി തീർത്തപ്പോൾ ചെക്ക് കൊടുത്ത് പറ്റിച്ച് തുഷാർ; എല്ലാം തകർന്ന് പിടിച്ചു നിൽക്കാൻ പണം ചോദിച്ച് വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല; യൂസഫലിയും പിണറായി വിജയനും മുരളീധരനും ചേർന്ന് രക്ഷിച്ചെടുത്ത തുഷാർ വെള്ളാപ്പള്ളി തച്ചുടച്ചത് നാസിൽ അബ്ദുല്ലയെന്ന ചെറുപ്പക്കാരന്റെ ജീവിതം: ഈ തൃശൂരുകാരൻ അഴിക്കുള്ളിൽ കിടന്നത് രണ്ട് കൊല്ലം

മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: മലയാളിയുടെ തകർക്കാൻ പറ്റാത്ത വിശ്വാസമായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. ആരേയും പറ്റിച്ചതിന് അല്ല അറ്റ്ലസ് രാമചന്ദ്രൻ ജയിലിൽ കിടന്നത്. ചിലരു ചതിയിൽ ബിസിനസ് തകർന്നപ്പോൾ അകത്തായത് മൂന്ന് കൊല്ലം. അറസ്റ്റിന്റെ തുടക്കത്തിൽ അറ്റ്ലസിനെ രക്ഷിക്കാൻ ആരുമുണ്ടായില്ല. എന്നാൽ തുഷാർ വെള്ളാപ്പള്ളി ചെക്ക് കേസിൽ പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്ത് എത്തി. ചരട് വലികളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും. ഇരുവരും ആവശ്യപ്പെട്ടത് അനുസരിച്ച് സഹായിക്കാൻ യൂസഫലിയും. ഇതോടെ തുഷാർ ജയിൽ മോചിതനായി. എന്നാൽ തുഷാർ തകർത്ത യുവാവിന്റെ കഥ അറ്റ്ലസ് രാമചന്ദ്രന് അനുഭവിക്കേണ്ടി വന്നതിനും അപ്പുറത്തായിരുന്നു.
ബിടെക് നേടി ഗൾഫിൽ സംരംഭകനായ നാസിൽ നെയ്തു കൂട്ടിയത് പ്രതീക്ഷയായിരുന്നു. എല്ലാം തകർന്ന് കൊടുങ്ങല്ലൂരുകാരൻ നാസിൽ കടക്കാരനായി ജയിലിൽ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. മാനസിക സംഘർഷം സഹിക്കാനാവാതെ പിതാവ് കിടപ്പിലുമായി. നാസിലിന്റെ ജീവിതം തകർത്തത് തുഷാറിന്റെ കമ്പനിയുമായുള്ള ഇടപാടായിരുന്നു. ഇതിലൂടെ വന്ന കുടിശിഖ തീർത്തത് ഏറെ പാടു പെട്ടും. അന്ന് കേസ് നൽകാൻ സഹായം ചെയ്തത് മലപ്പുറം സ്വദേശിയായ വ്യവസായിയും. അല്ലാതെ ആരും ഈ പാവം യുവ ബിസിനസുകാരനെ രക്ഷിക്കാനെത്തിയില്ല. ബിടെക്കിൽ ഉന്നത വിജയം നേടിയാണ് നാസിൽ ഗൾഫിലേക്ക് പറന്നത്. യുഎഇയിൽ അൽമൊയ് കമ്പനിയിൽ ജോലി നോക്കിയ ശേഷം സ്വന്തമായി ആരംഭിച്ച കമ്പനിയായിരുന്നു നാസിലിന്റേത്. ഇതിനെയാണ് തുഷാർ വെള്ളാപ്പള്ളിയുടെ ബോയിങ് കൺസ്ട്രക്ഷൻസ് കമ്പനിയുടെ സബ് കോൺട്രാക്റ്റ് തകർന്നത്. വിഷയത്തിൽ ക്രിമിനൽ കേസാണ് കൊടുത്തിരിക്കുന്നത്. ഇനി സിവിൽ കേസും നാസിൽ നൽകും.
കൊടുങ്ങല്ലൂർ പുതിയകാവ് നമ്പിപുള്ളിലത്ത് അബ്ദുള്ളയുടെ മകനാണ് നാസിൽ അബ്ദുല്ല. തൃശൂർ മതിലകത്താണ് ഇപ്പോൾ താമസം. നാസിൽ സ്വന്തമായി തുടങ്ങിയ കമ്പനി അഞ്ചോ ആറോ മാസങ്ങൾകൊണ്ട് തന്നെ നല്ല നിലയിൽ എത്തിയിരുന്നു. അതിനിടെയിലാണ് തുഷാറിന്റെ കമ്പനിയുടെ സബ് കോൺട്രാക്റ്റ് ലഭിക്കുന്നത്. കൈയിൽ നിന്നും പണം മുടക്കിയും കടംവാങ്ങിയുമായിരുന്നു നാസിൽ പണി ചെയ്തത്. എന്നാൽ തുഷാർ പണം നൽകിയില്ല. ഇതടെ പ്രതിസന്ധി കൂടി. സാധനങ്ങൾ വാങ്ങിയ സ്ഥാപനങ്ങൾ നാസിലിനെതിരെ കേസ് നൽകി. കടം വാങ്ങിയും മറ്റും കുറെയൊക്കെ കൊടുത്തു. എന്നാൽ കോടികളുടെ നഷ്ടം നികത്താനായില്ല. ഇതോടെ നാസിൽ കടക്കെണിയിലായി ജയിലിലുമായി. ഇത് തുഷാറിനും അറിയാമായിരുന്നുവെന്നാണ് സൂചന. മെക്കാനിക്കൽ, ഇലക്ട്രിക്കൽ , പ്ലംബിങ് ജോലികളായിരുന്നു തുഷാറിന്റെ കമ്പനിക്ക് വേണ്ടി നാസിലിന്റെ സ്ഥാപനം തീർത്തുകൊടുത്തത്. എന്നാൽ പണത്തിനു പകരം ചെക്കായിരുന്നു നൽകിയത്. ഇതിൽ കാശില്ലാത്തതായിരുന്നു പ്രശ്നത്തിന് കാരണം.
ഇതോടെ തുഷാറിനെ നാസിൽ ബനധപ്പെട്ടു. പലപ്പോഴും പണം നൽകാമെന്ന് പറഞ്ഞു. എന്നാൽ ഒന്നും കൊടുത്തില്ല. ഇതിനിടെ നാസിൽ അറസ്റ്റിലായി. കോടതി 7 കൊല്ലം ജയിൽ ശിക്ഷ വിധിച്ചു. അന്നും തുഷാർ തിരിഞ്ഞു നോക്കിയില്ല. ബന്ധുക്കളും സുഹൃത്തുക്കളും കാര്യങ്ങൾ വേണ്ടപ്പെട്ടവരെ എല്ലാം അറിയിച്ചു. ഇതിനിടെ നാസിലിനെതിരെ പരാതി നൽകിയ സ്പോൺസർ മരിച്ചു. ഇത് ആശ്വാസമായി. അദ്ദേഹത്തിന്റെ മക്കൾ നാസിലിന്റെ അപേക്ഷ പരിഗണിച്ച് മാപ്പ് നൽകാൻ തയ്യാറായി. അങ്ങനെയാണ് നാസിൽ ജയിൽ മോചിതനായത്. രണ്ട് കൊല്ലത്തിന് ശേഷം പുറത്തിറങ്ങിയെങ്കിലും നാസിൽ വലിയ പ്രതിസന്ധിയിലായി. നാട്ടിലും വീട്ടിലും വരാനാകാത്ത അവസ്ഥ. അച്ഛൻ കിടപ്പിലുമായി. ഇതോടെ ഗൾഫിൽ എന്തു ജോലിയും നാസിൽ ചെയ്തു.
ഇതിനിടെയാണ് മലപ്പുറം തിരുനാവായ സ്വദേശിയായ ഗൾഫ് വ്യവസായി നാസിലിന് പിന്തുണയുമായി എത്തുന്നത്. കള്ളക്കളികളിൽ പ്രതികാരത്തിന്റെ വിത്ത് നാസിലിന്റെ മനസ്സിലും ഇതോടെ വീണു. തുഷാറിനെതിരെ നിയമ പോരാട്ടത്തിനു നാസിലിനു പിന്തുണ അറിയിച്ചു. കേസ് നൽകാൻ സഹായം നൽകുകയും ചെയ്തത്. യുഎഇയിലുള്ള തുഷാറിന്റെ സ്ഥലം വാങ്ങാൻ എന്ന പേരിലായിരുന്നു തുഷാറിന്റെ ഇവിടെയ്ക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇതിന് വേണ്ടി വ്യക്തമായ തന്ത്രങ്ങളും ഒരുക്കി. നാസിൽ വിളിച്ചാൽ തുഷാർ ഫോൺ എടുക്കില്ലെന്ന് അറിയാമായിരുന്നു. അതുകൊണ്ട് സ്ത്രീ ശബ്ദത്തിൽ ഫോൺ എത്തി. അത് വിശ്വസിച്ച് തുഷാർ ദുബായിലുമെത്തി. എന്നാൽ തുഷാറിന് വേണ്ടി അതിവേഗ ഇടപെടലുകൾ പിണറായി നടത്തി. അതുകൊണ്ട് തന്നെ തുഷാർ പുറത്തെത്തുകയും ചെയ്തു. എന്നാലും ചെക്ക് കേസിൽ നാസിലിന് പണം നൽകിയാലേ നാടു വിടാൻ കഴിയൂവെന്നാണ് വിലയിരുത്തൽ.
ഒരു വർഷത്തോളം ജയിൽവാസമനുഭവിച്ച ശേഷമാണ് തനിക്ക് നഷ്ടമായ പണം തിരിച്ചുപിടിക്കാൻ നാസിൽ നിയമയുദ്ധം തുടങ്ങിയത്. വണ്ടിച്ചെക്ക് നൽകി തുഷാർ നടത്തിയ ചതിയാണ് തന്നെ ജയിലിലാക്കിയതെന്ന് ഈ യുവ എഞ്ചിനീയർ മാധ്യമങ്ങളിൽ വന്ന് പറയുന്നു. ഒരുവർഷത്തോളം അയാളോ അയാളുടെ കുടുംബാംഗങ്ങളോ അനുഭവിച്ച അതികഠിനമായ വേദനയെ ഒരു നോക്കുകൊണ്ടുപോലും ആശ്വസിപ്പിക്കാൻ തയാറാകാത്ത കേരള മുഖ്യമന്ത്രിയാണ്, വഞ്ചിക്കപ്പെട്ട ഒരു മലയാളി പൗരന്റെ നിയമപോരാട്ടത്തെ തുരങ്കം വക്കാൻ കേന്ദ്ര സർക്കാറിന് കത്തയച്ചത്. അതും അതീവ തിടുക്കത്തിൽ, പ്രതിയെ അറസ്റ്റ് ചെയ്ത രാവിനൊപ്പം ുലർന്ന പകലിൽ തന്നെ-ഇതാണ് ഈ വിഷയത്തിൽ സോഷ്യൽ മീഡിയ ഉയർത്തുന്ന വികാരം. നാസിലിനെ അറിയാവുന്നവർക്കെല്ലാം ഈ ചെറുപ്പക്കാരന് നഷ്ടമായതിനെ കുറിച്ചും നന്നായി അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും നാസിൽ തുഷാറിനെ വിളിച്ചിരുന്നു. അന്നും അനുകൂലമായ പ്രതികരണമുണ്ടായില്ല. ഇതോടെയാണ് കേസിലേക്ക് കാര്യങ്ങളെത്തിയത്.
തന്നെ ദൂബായിലേക്ക് വസ്തു ഇടപാടിനെന്ന വ്യാജേന ഒരു വനിതയെ ഉപയോഗിച്ചു വിളിച്ചുവരുത്തുകയായിരുന്നെന്ന് തുഷാർ വെള്ളാപ്പള്ളിയും പറയുന്നു. ഇവർ പറഞ്ഞതനുസരിച്ച് 20നു ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ അറസ്റ്റ് ചെയ്ത് അജ്മാൻ പൊലീസിനു കൈമാറി. ചർച്ചകൾക്കു സന്നദ്ധനാണെന്നും നിരപരാധിത്വം തെളിയിക്കാൻ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും തുഷാർ വ്യക്തമാക്കി. പരാതി നൽകിയ നാസിൽ അബ്ദുല്ല പ്രതികരിച്ചില്ല. നാസിൽ അബ്ദുല്ലയുടെ തൃശൂർ മതിലകം പുതിയകാവിലെ വീട്ടിൽ പൊലീസ് വിവരശേഖരണത്തിനെത്തി. നാസിലിന്റെ ഉമ്മയും ഉപ്പയും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. നാസിലിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു പൊലീസ് മടങ്ങി. ചെക്ക് കേസ് നടപടികൾ കൂടുതൽ കർശനമായതിനാലാണ് നാസിൽ അജ്മാനിൽ കേസ് നൽകിയതെന്നാണു സൂചന. ദുബായിൽ ചെക്ക് കേസ് നടപടികൾ ഈയിടെ ലളിതമാക്കിയിരുന്നു. ചെക്ക് കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് യുഎഇയിലെ രീതി. എന്നാൽ, ഇന്ത്യയിൽ കോടതിയാണ് അറസ്റ്റിന് നിർദ്ദേശം നൽകേണ്ടത്.
തുഷാർ വെള്ളാപ്പള്ളിക്ക് പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ ഇടപെടൽ ജാമ്യ നടപടി വേഗത്തിലാക്കി. 10 ലക്ഷം ദിർഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാൽ പാസ്പോർട്ട് പിടിച്ചു വച്ചിരിക്കുന്നതിനാൽ തുഷാറിനു യുഎഇ വിടാനാകില്ല. തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ 12 വർഷം മുൻപു ദുബായിൽ പ്രവർത്തിച്ച ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉപ കരാറുകാരനാണ് നാസിൽ അബ്ദുല്ല. കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി. പത്തുലക്ഷം ദിർഹവും(രണ്ട് കോടിയോളം രൂപ) പാസ്പോർട്ടും കോടതിയിൽ കെട്ടിവച്ചാണ് ജാമ്യം നേടിയത്. ഞായറാഴ്ച കേസിന്റെ തുടർനടപടികൾ ആരംഭിക്കും. അതുവരെ തുഷാറിന് യു.എ.ഇ.യിൽനിന്ന് പോകാനാവില്ല. ഞായറാഴ്ച തുഷാർ നേരിട്ട് കോടതിയിൽ ഹാജരാകണം. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷവും വെള്ളി, ശനി ദിവസങ്ങളിലും കോടതി അവധിയായതിനാൽ രാവിലെതന്നെ തുഷാറിനെ പുറത്തിറക്കാൻ വലിയ ശ്രമങ്ങളാണ് നടന്നത്. പരാതി നൽകിയകാര്യം അറിയാതെയാണ് ചൊവ്വാഴ്ച തുഷാർ യു.എ.ഇ.യിലെത്തിയത്. ഹോട്ടലിൽ സംസാരിച്ചിരിക്കുന്നതിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുഷാറിനെ ചിലർ മനഃപൂർവം കുടുക്കിയതാണെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും പിതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുഷാറിന് നിയമപരമായ എല്ലാ സഹായവും നൽകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തെഴുതിയിരുന്നു. പത്തൊമ്പത് കോടി രൂപയുടെ വണ്ടിച്ചെക്ക് കേസിൽ അജ്മാൻ പൊലീസ് അറസ്റ്റു ചെയ്ത തുഷാർ വെള്ളാപ്പള്ളിക്ക് ഇന്ന് ഉച്ചയ്ക്കുശേഷമാണ് ജാമ്യം ലഭിച്ചത്. മുഖ്യമന്ത്രിയും എം.എ യൂസഫലിയും ജാമ്യത്തിനായി ഇടപെട്ടുവെന്നും അതിൽ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Stories you may Like
- മൂന്നാം ലോക മഹായുദ്ധത്തിനായി കോപ്പുകൂട്ടുന്നവർ ഈ കെടുതികളും അറിയണം
- ഗോളടിച്ചത് തുഷാറോ? നയതന്ത്ര കള്ളക്കടത്തിൽ ചർച്ചയാകുന്ന പ്രതികാര കഥ
- മഹേശൻ 15 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ തുഷാർ വെള്ളാപ്പള്ളി ഉറച്ചു നിൽക്കുമോ?
- തുഷാർ വെള്ളാപ്പള്ളിയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
- 'ചെമ്പരിക്ക ഖാസി കൊല്ലപ്പെട്ടതല്ല'
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- ഞാൻ മാപ്പും പറയില്ല..ഒരു കോപ്പും പറയില്ല; സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി ആണ്; ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു; ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ വക്കീൽ നോട്ടീസ് വന്നപ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ പ്രതികരണം
- ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്
- പോത്തുപോലെ വളർന്നാലും ദാഹിക്കുമ്പോൾ വെള്ളം കൊടുക്കാനും ഷഡ്ഡി നനച്ചു കൊടുക്കാനും സ്ത്രീ വേണം; 'ദ ഗ്രറ്റ് ഇന്ത്യൻ കിച്ചൻ' അറപ്പുളവാക്കുന്ന പുരുഷ മേധാവിത്വത്തെയാണ് വരച്ചു കാട്ടുന്നത്: ഡോ ജിനേഷ് പി എസ് എഴുതുന്നു
- എടേയ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്ക്; ബഹളം വച്ചിട്ട് കാര്യമില്ല; പൊലീസിന്റെ ഭാഗത്ത് നിന്ന് മിസ്റ്റേക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും; സിസി ടിവിയുണ്ട്..സാക്ഷിയുണ്ട്; പൊലീസ് ചെക്കിങ്ങിന്റെ പേരിൽ അപകടം ഉണ്ടായി എന്നാരോപിച്ച് വളഞ്ഞ ജനക്കൂട്ടത്തെ കുണ്ടറ സിഐ പിരിച്ചുവിട്ട നയതന്ത്രം ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ
- 'പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ല; കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും; ഇപ്പോൾ കാണണമെന്നു തോന്നുന്നുണ്ട്; ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും'; പിണറായിയോട് മാപ്പു ചോദിച്ച് ബർലിൻ കുഞ്ഞനന്തൻ നായർ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്