ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോർഡ് ഉനി ക്രിസ്റ്റീനയ്ക്ക് സ്വന്തം; വനിതകൾ മാത്രമുള്ള ബഹിരാകാശ നടത്തത്തിൽ പങ്കു ചേർന്നത് തുടർച്ചയായി ആറ് പ്രാവശ്യം; ഉറ്റ കൂട്ടുകാരിക്കൊപ്പം ശൂന്യാകാശത്ത് നടന്നത് 42 മണിക്കൂർ 15 മിനിട്ട് സമയം; ശൂന്യാകാശത്ത് ക്യാൻസറിനെ പ്രതിരോധിക്കാനും; ശരീരത്തിനെ നിയന്ത്രിക്കാനും പഠനം; ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി കയറിയ നാൾ മറക്കാനാകാത്ത അനുഭവമെന്നും ക്രിസ്റ്റീന; ബഹിരാകാശത്ത് നേട്ടം കൊയ്ത് ക്രിസ്റ്റീന കോച്ച് പറയുന്നു
മറുനാടൻ ഡെസ്ക്
വാഷിങ്ടൺ: ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് ഒരു വനിത.328 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ നാസ ബഹിരാകാശ യാത്രികയായ ക്രിസ്റ്റീന കോച്ച് റെക്കോർഡ് ഭേദിച്ചാണ് ഭൂമിയിൽ മടങ്ങിയെത്തിയത്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോർഡിനാണ് ക്രിസ്റ്റീന ഉടമയായിരിക്കുന്നത്. സഹയാത്രികയായിരുന്ന ജെസിക്ക മെയറിനൊപ്പം വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തവും ക്രിസ്റ്റീന നടത്തിയിരുന്നു.
2019 ഒക്ടോബറിലാണ് രണ്ട് സ്ത്രീകൾ ശൂന്യാകാശത്തേക്ക് വലിയൊരു നേട്ടം കുറിച്ച് ചരിത്രം മാറ്റി എഴുതിയത്. വനിതകൾ മാത്രം പങ്കെടുക്കുന്ന ആദ്യത്തെ ബഹിരാകാശ നടത്തമായിരുന്നു അത്. ക്രിസ്റ്റീന കോച്ചും ജെസിക്ക മെയറുമായിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. ''ഞങ്ങൾ രണ്ടുപേരും പരസ്പരം കണ്ണുകളിൽ നോക്കുകയായിരുന്നു. ഒരുപാട് ആളുകൾക്ക് പ്രചോദനമാകുന്ന ഈ അവസരം ലഭിച്ച ഞങ്ങൾ ശരിക്കും ആദരിക്കപ്പെട്ടിരിക്കുന്നു. ഈ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര പ്രത്യേകതകൾ നിറഞ്ഞതാണ്.'' - ക്രിസ്റ്റീന കോച്ച് പറയുന്നു.
ദൗത്യത്തിനിടെ ആറ് തവണയാണ് കോച്ച് ശൂന്യാകാശത്ത് നടന്നത്. ഇതിൽ രണ്ടെണ്ണം ജെസിക്ക മെയറിനൊപ്പമാണ്. ആകെ 42 മണിക്കൂറും 15 മിനിറ്റുമാണ് ക്രിസ്റ്റീന കോച്ച് ബഹിരാകാശ നിലയത്തിന് പുറത്ത് കഴിഞ്ഞത്. വിവിധ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനാണ് കോച്ച് ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ സമയം മുഴുവൻ ഉപയോഗിച്ചത്. കറങ്ങിക്കൊണ്ടിരിക്കുന്ന ലബോറട്ടറിയായാണ് ബഹിരാകാശ നിലയം പ്രവർത്തിക്കുന്നത്.
ഭൂഗുരുത്വാകർഷണമില്ലാതെ മനുഷ്യൻ എങ്ങനെ കഴിയുമെന്നത് കണ്ടെത്താനുള്ള പരീക്ഷണങ്ങളായും ബഹിരാകാശ നിലയത്തിലെ യാത്രികരുടെ ജീവിതം ഉപയോഗിക്കാം എന്നിവയൊക്കെ നിരീക്ഷിക്കാൻ വേണ്ടിയാണ് ക്രിസ്റ്റീന കോച്ചിനെ ബഹിരാകാശത്തേക്ക് അയച്ചത്. എന്നാൽ ദൗത്യം നീട്ടിയതോടെ കോച്ച് ശൂന്യാകാശത്ത് നിന്നത് ആകെ 328 ദിവസമാണ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോർഡാണ് ഇതിലൂടെ കോച്ച് സ്വന്തമാക്കിയത്. 288 ദിവസമെന്ന പെഗ്ഗി വിറ്റ്സണിന്റെ റെക്കോർഡാണ് കോച്ച് മറികടന്നത്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ റെക്കോർഡ് നാസയുടെ സ്കോട്ട് കെല്ലിക്കാണ്. 340 ദിവസമാണ് കെല്ലി ബഹിരാകാശത്ത് കഴിഞ്ഞത്.
ശൂന്യാകാശം മനുഷ്യശരീരത്തിനോട് ചെയ്യുന്നത്
ശൂന്യകാശത്ത് മനുഷ്യശരീരത്തിന് എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കുന്നതിന് വലിയ സംഭാവനയാണ് കോച്ച് നൽകിയിരിക്കുന്നത്. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ കഴിയുന്നത് എല്ലുകളുടെയും പേശികളുടെയും തേയ്മാനത്തിന് കാരണമാകും. ഇത് തടയാനുള്ള മാർഗം തേടി നിരവധി പരീക്ഷണങ്ങൾ മുമ്പും നടത്തിയിട്ടുണ്ട്. നട്ടെല്ല് ശക്തിപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു കോച്ച്. ശൂന്യാകാശത്ത് നട്ടെല്ലിന് തേയ്മാനമുണ്ടാകുന്നത് തടയാനുള്ള മരുന്നുകളും വ്യായാമങ്ങളും പരീക്ഷിച്ചു. ഈ പരീക്ഷണങ്ങളിലെ കണ്ടെത്തലുകൾ ഭാവിയിൽ നാസയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഉപകാരപ്രദമാവും. വൃക്കയിലെ കോശങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു മറ്റൊരു പ്രധാന പഠന മേഖല. ശൂന്യാകാശത്ത് വെച്ച് കിഡ്നി സ്റ്റോണും അസ്ഥിക്ഷവും ഉണ്ടാകുന്നത് എങ്ങനെ തടയാമെന്നാണ് പരിശോധിച്ചത്. പുതിയ ചികിത്സാ സംവിധാനങ്ങൾ കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടത്തി.
കാൻസറിനെ തടയാനും ശൂന്യാകാശത്ത് പരീക്ഷണം
കാൻസർ, ട്യൂമർ കോശങ്ങളുടെ വളർച്ച തടയാനുള്ള മൈക്രോഗ്രാവിറ്റി ക്രിസ്റ്റൽസ് പരീക്ഷണത്തിന്റെയും ഭാഗമായിരുന്നു കോച്ച്. ഗ്രാവിറ്റി കുറയുമ്പോൾ ക്രിസ്റ്റലിന്റെ വളർച്ച ഭൂമിയിലേതിനേക്കാൾ പതിന്മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. ഭൂമിയിൽ വെച്ച് ഇതേ പരീക്ഷണം നടത്തിയപ്പോഴുണ്ടായതിനേക്കാൾ മികച്ച ഫലമാണ് ശൂന്യാകാശത്ത് ലഭിച്ചത്. ഈ കണ്ടെത്തലുകൾ കാൻസർ ചികിത്സാ രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. ശൂന്യാകാശത്ത് വെച്ച് കോശങ്ങളുടെ പകർപ്പെടുക്കാൻ സഹായിക്കുന്ന ബയോഫാബ്രിക്കേഷൻ ഫസിലിറ്റി സ്ഥാപിക്കാനും കോച്ച് സഹായിച്ചു. ഭൂമിക്ക് പുറത്ത് വെച്ച് മനുഷ്യാവയവങ്ങൾ സൃഷ്ടിക്കുന്ന ഭാവിയിലേക്കുള്ള തുടക്കമാണിത്. ഭൂമിയിൽ വെച്ച് സൂക്ഷ്മരക്തവാഹിനികൾ പോലെയുള്ള അവയവങ്ങളുടെ പകർപ്പെടുക്കാൻ വളരെ പ്രയാസമാണ്. എന്നാൽ ഗുരുത്വാകർഷണമില്ലാത്തതിനാൽ ബഹിരാകാശത്ത് ഇത് കുറുച്ചുകൂടി എളുപ്പമാകും.
സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും കോച്ച് ശൂന്യാകാശത്ത് നടത്തി. ശൂന്യാകാശത്ത് സസ്യങ്ങൾ എങ്ങനെ വളരുമെന്ന് മനസ്സിലാക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിയത്. കടുക് ചെടിയാണ് കോച്ചും സംഘവും ബഹിരാകാശ നിലയത്തിൽ വളർത്തിയത്. ശൂന്യാകാശത്ത് ഭക്ഷണം ഉണ്ടാക്കി കഴിക്കാനും കഴിയുന്ന കാലത്തിലേക്കുള്ള ആദ്യ ചുവടാണിത്. ശൂന്യാകാസത്ത് അഗ്നി എങ്ങനെ പ്രതികരിക്കുമെന്നും കോച്ചും സംഘവും പരീക്ഷിച്ചു.
2019 മാർച്ച് 14-നാണ് ക്രിസ്റ്റീന കോച്ച് ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിലെ കുഞ്ഞുവാതിലിലൂടെ ആദ്യം അകത്ത് കടന്ന ആ നിമിഷമാണ് താൻ ഓർമയിൽ മായാതെ കുറിച്ചുവെച്ചിരിക്കുന്നതെന്ന് കോച്ച് പറയുന്നു. ''അതുല്യമായ ഒട്ടേറെ അനുഭവങ്ങളിലൂടെയാണ് കടന്നുപോയതെന്നും കോച്ച് പറയുന്നു. ഞാൻ ജനിച്ചുവളർന്ന നോർത്ത് കരോലനിക്ക് മുകളിലൂടെ പോയപ്പോൾ വീടിനെക്കുറിച്ച് ഓർമ വന്നു. വീടിന്റെ കരുതാലായ പിസ്സ കിറ്റുകൾ ബഹിരാകാശ നിലയത്തിലെ പതിവ് ഭക്ഷണങ്ങൾക്കിടയിലെ ആഹ്ളാദമായി.'' -ക്രിസ്റ്റീന പറയുന്നു.
വളരെ പെട്ടെന്ന് തന്നെ ശരീരം മൈക്രോഗ്രാവിറ്റിയുമായി താദാത്മ്യം പ്രാപിച്ചതോടെ ക്രിസ്റ്റീന ശൂന്യാകാശത്താണെന്ന് തന്നെ മറന്നുപോയി. തിരിച്ചെത്തിയപ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണവുമായി വീണ്ടും യോജിക്കാൻ കഴിഞ്ഞതെങ്ങനെ എന്നാണ് താൻ അത്ഭുതപ്പെടുന്നതെന്നും അവർ പറയുന്നു. ശൂന്യാകാശത്ത് ഉറങ്ങാൻ ഭൂമിയിലേക്കാൾ സുഖമാണെന്നാണ് ക്രിസ്റ്റീനയുടെ അഭിപ്രായം. ''കൂടുതൽ ചൂടോ തണുപ്പോ ഇല്ലാത്ത സുഖകരമായ കാലാവസ്ഥയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാതെ സുഖമായി ഉറങ്ങാം.''- ക്രിസ്റ്റീന പറയുന്നു. ''ശരീരം അതിന് ഇഷ്ടമുള്ളതുപോലെ കിടക്കുന്നു. ഭൂമിയിൽ തിരിച്ചെത്തിയാൽ ഇതുപോലെ സുഖമായി കിടക്കാൻ കഴിയുമോ എന്നായിരുന്നു ആശങ്ക.''- കോച്ച് പറയുന്നു.
ശൂന്യാകാശത്ത് നല്ല സുഖമായിരുന്നെങ്കിലും ഭൂമിയിൽ മാത്രം കിട്ടുന്ന ചിലതുണ്ടെന്നും ക്രിസ്റ്റീന പറയുന്നു. ''ഒഴുകുന്ന വെള്ളം, മഴത്തുള്ളികൾ, മുടിയിഴകളിലൂടെ പടരുന്ന കാറ്റ്... അങ്ങനെ പ്രകൃതിയുടെ മനോഹാരിതയൊന്നും അവിടെ കിട്ടില്ല. ഭക്ഷണമായിരുന്നു നഷ്ടബോധമുണ്ടാക്കിയ മറ്റൊരു കാര്യം. ഇതൊക്കെ എന്നെ എത്രയും വേഗം ഭൂമിയിലേക്ക് മടങ്ങിവരാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.'' - കോച്ച് പറയുന്നു.
തന്റെ മുൻഗാമികളെ പോലെ ക്രിസ്റ്റീനയും ശൂന്യാകാശ നടത്തത്തിനിടയിൽ ഭൂമിയുടെ ചിത്രങ്ങളെടുത്തു. അത് ഭൂമിയെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാടാണ് നൽകിയതെന്നാണ് ക്രിസ്റ്റീന പറഞ്ഞത്. ''ഭൗമോപരിതലത്തിന് 250 മൈലുകൾ ഉയരെയുള്ള പ്രത്യേക സ്ഥാനത്ത് നിന്ന് ഭൂമിയുടെ ശക്തിയും സൗന്ദര്യവും അറിഞ്ഞു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ അതിർത്തികളില്ല. ഒരുമിച്ച് നിന്ന് ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന വലിയൊരു ജീവിയുടെ ഭാഗമാണ് നമ്മളെല്ലാവരും. ഈ കാഴ്ചയുടെ ആനന്ദം ഒരു വർഷത്തിലധികം കാലം എന്റെയുള്ളിൽ നിറഞ്ഞു. ഭൂമിയിലെത്തിയപ്പോൾ ഞാൻ ബഹിരാകാശ നിലയം കാണാനായി ആകാശത്തേക്ക് നോക്കുകയാണ്. എന്റെ സഹപ്രവർത്തകർ അവിടെ എന്തായിരിക്കും ചെയ്യുന്നത്. 20 വർഷത്തോളമായി മനുഷ്യൻ തുടർച്ചയായി ബഹിരാകാശത്തേക്ക് പോവുന്നു. ഇനിയും അത് തുടരും.'- ക്രിസ്റ്റീന പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്